Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിയ ചക്രബർത്തിയെ ബലാത്സംഗം ചെയ്തു കൊന്നു കളയാതിരിക്കണമെങ്കിൽ ഉടൻ ആത്മഹത്യ ചെയ്യണമെന്ന് ഭീഷണി; തനിക്ക് നേരേ നടക്കുന്ന ഭീഷണികളെ കുറിച്ച് താരം വ്യക്തമാക്കിയത് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ; നടപടി വേണമെന്നും ആവശ്യം

റിയ ചക്രബർത്തിയെ ബലാത്സംഗം ചെയ്തു കൊന്നു കളയാതിരിക്കണമെങ്കിൽ ഉടൻ ആത്മഹത്യ ചെയ്യണമെന്ന് ഭീഷണി; തനിക്ക് നേരേ നടക്കുന്ന ഭീഷണികളെ കുറിച്ച് താരം വ്യക്തമാക്കിയത് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ; നടപടി വേണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്തുകൊന്നുകളയും എന്ന് തനിക്കുനേരെ ഭീഷണിയെന്ന് നടി റിയ ചക്രബർത്തി. അപമാനവും അധിക്ഷേപവും പരമാവധി സഹിച്ചെന്നും ഇനി മിണ്ടാതിരിക്കാനാകില്ലെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. സന്ദേശമയച്ചയാൾക്കെതിരെ നടപടിക്കായി സൈബർ ക്രൈം പൊലീസിന്റെ സഹായം തേടുകയാണ് റിയ. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു കുറിപ്പും റിയ പങ്കുവെക്കുന്നു. നേരത്തെ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ താമസിക്കുകയായിരുന്നു.

സുശാന്തിന്റെ മരണത്തിൽ മൗനം ഏറെ നാൾ മൗനം പാലിച്ച റിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് റിയയുടെ വികാരനിർഭരമായ കുറിപ്പ്. 'വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയായിരുന്നു. നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഒരിക്കലും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല,' റിയ സമൂഹമാധ്യമത്തിൽ കുറിച്ചു. അതിന് ശേഷമാണ് ഇപ്പോൾ താൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സം​ഗം ചെയ്തുകൊന്നു കളയുമെന്ന് ഭീഷണിയുള്ള കാര്യം താരം വ്യക്തമാക്കുന്നത്.

റിയ ചക്രബർത്തിയുടെ കുറിപ്പ് ഇങ്ങനെ..

'സ്വർണക്കടത്തുകാരിയെന്നു വിളിച്ചു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. കൊലപാതകിയെന്നു വിളിച്ചു. അപ്പോഴും മിണ്ടിയില്ല. പലവട്ടം നാണം കെടുത്തി. അപ്പോഴൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല.

എന്റെ മൗനമാണോ നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ അയയ്ക്കാനുള്ള അനുവാദം തന്നത്? ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്തുകൊന്നുകളയുമത്രേ.

നിങ്ങൾ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ശരിക്ക് ചിന്തിച്ചിട്ടു തന്നെയാണോ ഇതു പറഞ്ഞിരിക്കുന്നത്? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. നിയമപ്രകാരം ആരും, ഞാൻ ആവർത്തിച്ചു പറയാം ആർക്കെതിരെയും ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാകരുത്.

ഞാൻ സൈബർ ക്രൈം പൊലീസിന്റെ സഹായം തേടുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്നു നടപടിയെടുക്കണം.'

 

      View this post on Instagram

I was called a gold digger ..I kept quiet I was called a murderer ....I kept quiet I was slut shamed ....I kept quiet But how does my silence give you the right to tell me that you will get me RAPED and MURDERED if I don’t commit suicide @mannu_raaut ? Do you realize the seriousness of what you have said? These are crimes, and by law no one, I repeat NO ONE should be subjected to this kind of toxicity and harassment . I request @cyber_crime_helpline @cybercrimeindia to please take necessary action . ENOUGH IS ENOUGH

A post shared by Rhea Chakraborty (@rhea_chakraborty) on Jul 15, 2020 at 11:20pm PDT

ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ കാമുകി റിയ ചക്രവർത്തിയുമുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായിരുന്നെന്ന് സൂചന നൽകുന്നതാണ് റിയ ചക്രവർത്തിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പും ചിത്രങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP