ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം
മറുനാടൻ ഡെസ്ക്
ശ്രീഹരിക്കോട്ട: ഉച്ചയ്ക്ക് കൃത്യം 2.43ന് ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ കുതിച്ച് പൊങ്ങിയപ്പോൾ കൈയടികളോടെയും വിജയാരവങ്ങളുമായിട്ടുമാണ് ശാസ്ത്ര ലോകം അതിനെ വരവേറ്റത്. ഇനി 48 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണമണിയും. ദൗത്യം വിജയിച്ചാൽ ഈ ലക്ഷ്യം നേടുന്ന നാലാമത്തെ ലോകരാജ്യമായി ഇന്ത്യ മാറും.960 കോടി മുടക്കിയാണ് ഇന്ത്യ ചന്ദ്രയാൻ 2 ഫലപ്രദമായി വിക്ഷേപിക്കാൻ ഇന്ത്യക്ക് ചെലവായത്. രാജ്യം വളരെ ആകാംഷയോടെയാണ് ചന്ദ്രയാൻ 2 വിക്ഷേപണത്തിനായി കാത്തിരുന്നത്. എന്താണ് ചന്ദ്രയാൻ വിജയകരമാകുമ്പോൾ ഇന്ത്യക്കും മാനവരാശിക്കും ഉണ്ടാകാൻ പോകുന്ന നേട്ടം.
സാധാരണക്കാരന് ഇതൊക്കെ കൊണ്ട് എന്ത് നേട്ടമെന്ന് ചോദിക്കുന്നവർ പോലുമുണ്ട് നമ്മുടെ രാജ്യത്ത്. ഇതിനൊക്കെ മുടക്കുന്ന തുക ഉപയോഗിച്ചാൽ പട്ടിണിക്ക് പരിഹാരമാകും എന്ന് പോലും ചിന്തിക്കുന്നവരുണ്ട്. എന്നാൽ ചന്ദ്രയാൻ 2 സെപ്റ്റംബർ 7ന് ചന്ദ്രനിൽ എത്തിയാൽ അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതായിരിക്കും. ചന്ദ്രയാൻ 2 വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ പേരായി മാറുകയാണ് അത്. ചന്ദ്രന്റെ ദക്ഷിണപദത്തിൽ എത്തുന്ന ആദ്യ രാജ്യം എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും. ദൗത്യം വിജയകരമായാൽ അമേരിക്ക, റഷ്യ,ചൈന എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന പേര് ഇന്ത്യക്ക് സ്വന്തം ആകും.
ഭൂമിയിൽ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ പോലും കഴിയും എന്നാണ് വിദഗ്ധ അഭിപ്രായം.ചന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തവണ ഇന്ത്യ ചന്ദ്രയാൻ രണ്ടിലൂടെ ലക്ഷ്യമിടുന്നത് ഒരു പടി കൂടി മുന്നോട്ടാണ്. ചെന്നൈ നഗരത്തിലെ കുടിലവെള്ള ക്ഷാമത്തിന് പോലും പരിഹാരമാകും ഇത് എന്നാണ് വിദഗ്ദാഭിപ്രായം. ചന്ദ്രന്റെ പ്രതലത്തിൽ ഹീലിയത്തിന്റഎ സാന്നിധ്യം ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റേഡിയോ ആക്റ്റിവ് തരംഗങ്ങൾ ഇല്ലാത്ത ഹീലിയത്തെ ഉപയോഗിച്ച് ഇതിന് പരിഹാരമാകാൻ കഴിയും. ഒരു തീരദേശ നഗരമായിരുന്നിട്ട് പോലും ചെന്നൈക്ക് കുടിവെള്ള ക്ഷാമമുണ്ട്. ഹീലിയത്തിന്റെ ഉപയോഗത്തിലൂടെ കടൽ വെള്ളം കുടിവെള്ളമാക്കി മാറ്റാൻ കഴിയും. ഗസ്ലലർ ടെക്നോളജിയിലൂടെ വലിയ എനർജി ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുക. ഇതിനാണ് ഹീലിയത്തിന്റെ സാന്നിധ്യം സഹായകമാവുക.
ഇതിന് പുറമെ ഇന്ത്യക്കും മാനവരാശിക്കും ഗുണം ചെയ്യുന്ന പല കാര്യങ്ങളും ഇതിലൂടെ ലഭ്യമാകും. ചന്ദ്രയാനിലൂടെ ചന്ദ്രനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാത്രമല്ല മറിച്ച് സൗരപദത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ചന്ദ്രന്റേയും ഭൂമിയുടേയും ചരിത്രത്തെ കുറിച്ചും കൂടുതൽ വിശദമായി പഠിക്കാൻ കഴിയും. ചന്ദ്രന്റെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയും. ഭൂമിയുടെ മൊത്തം ചരിത്രം പല തരത്തിലും ചന്ദ്രനുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഇതിന് കാരണം.
ഇന്ത്യയെന്ന മഹാരാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 2 കുതിച്ചുയർന്നു. ചരിത്ര ദൗത്യമായി ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകമാരി. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നും ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം ചെയ്തത് കൈയടികളോടെയാണ് രാജ്യം സാക്ഷ്യം വഹിച്ചത്. റോക്കറ്റിൽ നിന്നും വേർപെട്ട ചന്ദ്രയാൻ പേടകം ഭ്രമണപഥത്തിലെത്തി. സിഗ്നലും ലഭിച്ചു തുടങ്ങിയതോടെ ശ്രീഹരിക്കോട്ടയിൽ ആഹ്ലാദം അണപൊട്ടി. ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസമാണ്. ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനും പറഞ്ഞു. ചരിത്രദൗത്യം വിജയിക്കാൻ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. 20 മണിക്കൂർ മുമ്പുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ചന്ദ്രയാൻ ഭ്രമണപഥത്തിൽ എത്തിച്ച ശാസ്ത്രജ്ഞനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇത് അഭിമാനനിമിഷമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഫറഞ്ഞു. ലോഞ്ച് ചെയ്ത് ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങിയതോടെയാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആഹ്ലാദം തിരതല്ലിയത്. ഇതോടെ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക് നീങ്ങി. പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും ശാസ്ത്രജ്ഞർ ആഹ്ലാദം പങ്കിട്ടു.
ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ സാങ്കേതിക തകരാർ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ചവരെയും ഐഎസ്ആർഒ ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു. ചന്ദ്രയാൻ രണ്ട് വിക്ഷേപണവാഹനത്തിൽനിന്ന് വിജയകരമായി വേർപ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായും ഐഎസ്ആർഒ ചെയർമാൻ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
മിസൈലും പേടകവും വേർപെടുന്നതായിരുന്നു നിർണായക ഘടകം. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇതോടെ കൃത്യമായി പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്ന ആദ്യനിമിഷങ്ങളിൽതന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകൾ വിജയകരമായി വേർപ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളിൽ ഉപയോഗിച്ചത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിനാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. ്ഭ്രമണപഥത്തിൽ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെയാണ് ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.
ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്റർ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവർ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിന്റെ പേടകം നിർമ്മിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജിഎസ്എൽവിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്