സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി ഒറ്റയടിക്ക് വിക്ഷേപിച്ചത് 60 ഇന്റർനെറ്റ് കൃത്രിമോപഗ്രഹങ്ങൾ; ലക്ഷ്യമിടുന്നത് ലോക വ്യാപകമായി അതിവേഗത്തിൽ ചെലവുകുറഞ്ഞ ഇൻർനെറ്റ്; അടുത്തവർഷം യുഎസിൽ ലഭിക്കുന്ന ഈ കണക്ഷൻ വ്യാപിപ്പിക്കുന്നതിലൂടെ 300 കോടി പേരെ ഉപഭോക്താക്കളാക്കും; ചന്ദ്രനിലേക്കുള്ള വിനോദ സഞ്ചാരയാത്രയും ചൊവ്വയിൽ മനുഷ്യനഗരപദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച ഇലോൺ മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതി പുരോഗമിക്കുന്നു
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്ക് എന്ന ശതകോടീശ്വരനായ ശാസ്ത്രജ്ഞൻ കൂടിയായ ടെക്നോക്രാറ്റ് എന്നും ലോകത്തെ ഞെട്ടിക്കുന്ന വ്യക്തിത്വമാണ്. ചന്ദ്രനിലേക്കുള്ള വിനോദയാത്രാ പദ്ധതിയും, ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കാനുള്ള പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിക്കുന്ന ഇദ്ദേഹത്തിന് പക്ഷേ എങ്ങനെ അവ പ്രായോഗികമാക്കാം എന്നും കൃത്യമായ ധാരണയുണ്ട്. ലോക വ്യാപകമായി 300 കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അതിവേഗത്തിൽ ഏറ്റവും ചെലവുകുറഞ്ഞ ഇന്റർനെറ്റ് ശൃംഖല ഉണ്ടാക്കുമെന്ന തന്റെ മറ്റൊരു സ്വപ്ന പദ്ധതിയിലും ഇലോൺ മസ്ക്ക് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി ഒറ്റയടിക്ക് 60 ഉപഗ്രഹങ്ങളാണ് സ്പേസ് എകസ് വിക്ഷേപിച്ചത്.
സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണിവ. സ്പേസ് എക്സിന്റെ എറ്റവും വലിയ റോക്കറ്റ് ആയ ഫാൽക്കൺ ഉപയോഗിച്ചാണ്, കേപ് കനവെറലിലെ വ്യോമസേനാ ആസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ഒരുമണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വിന്യസിച്ചതായി സ്പേസ് എക്സ് അറിയിച്ചു. അടുത്തവർഷത്തോടെ യുഎസിൽ ഈ ചെലവു കുറഞ്ഞ നെറ്റ് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. ഈ പദ്ധതിയിലൂടെ കിട്ടുന്ന ലാഭം തങ്ങളുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ നഗരങ്ങളിൽ നിക്ഷേപിക്കുമെന്നും, അതിനുള്ള മൂലധനം സ്വരൂപിക്കുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്ക് ഉണ്ടെന്നും സ്പേസ് എക്സ് പറയുന്നു.
12000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റുമായി വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സ്റ്റാർ ലിങ്ക്' പദ്ധതിക്ക് തുടക്കമിടുന്നത്. സാറ്റലൈറ്റുകൾ ഭൂമിക്ക് അടുത്തായതിനാൽ നിലവിൽ കിട്ടുന്നതിന്റെ ഇരട്ടി സ്പീഡിൽ നെറ്റ് ലഭിക്കും. ഭൂമിയിൽ നിന്ന് 2000 കിലോമീറ്റർ അകലെയുള്ള താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ വിന്യസിച്ച് അതിവേഗ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പരമ്പരാഗത ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ വേഗക്കുറവ് ഇതുവഴി പരിഹരിക്കാനാവും.
അമേരിക്കയിൽ ഇന്റർനെറ്റ് ശൃംഖല സ്ഥാപിക്കാൻ അനുമതി ലഭിച്ച ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്പേസ് എക്സ്. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൺ വെബും ഈ പദ്ധതിക്ക് തുടക്കം കുറിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുണ്ട്. ഓൺലൈൻ റീട്ടെയ്ലർ സ്ഥാപനമായ ആമസോണിനും ഇന്റർനെറ്റ് സാറ്റലൈറ്റ് വ്യവസായ രംഗത്തോട് താൽപര്യമുണ്ട്. കഴിഞ്ഞമാസം സ്റ്റാർലിങ്ക് കൃത്രിമോപഗ്രഹത്തിലൂടെ ട്വീറ്റ് അയച്ച് ഇയോൺ മസ്ക്ക് ശ്രദ്ധേയനായിരിന്നുു. 'വൗ! ഇത് പ്രവർത്തിച്ചു' എന്നു പറഞ്ഞായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനായി നാൽപ്പതിനായിരത്തിലധികം ചെറു ഉപഗ്രങ്ങൾ വിന്യസിക്കാനാണ് സ്പേയ്സ് എക്സ് ആഗ്രഹിക്കുന്നത്. 12000 ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള അനുമതി ഇതിനോടകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ചൊവ്വയിൽ നഗരം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ശതകോടീശ്വരൻ
അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്കിൽ നിന്ന് എപ്പോഴും ഉണ്ടാവാറ്. ചൊവ്വയിൽ മനുഷ്യന്റെ സ്ഥിരതാമസം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. അതായത് ചൊവ്വയിൽ മനുഷന്റെ ഒരു കോളനി സൃഷ്ടിക്കുകയാണ് അദ്ദേഹം കാണുന്ന സ്വപ്നം. പലതവണ ഇക്കാര്യം മസ്ക് പ്രഖ്യാപിച്ചതാണ്.കമ്പനിയുടെ 1000 സ്റ്റാർഷിപ്പുകൾ ഉപയോഗിച്ച് ഒരു ചൊവ്വാ നഗരം നിർമ്മിക്കാൻ തനിക്ക് സാധിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. സ്പേസ് എക്സിന്റെ വിക്ഷേപണ പദ്ധതികളെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റിനടിയിലാണ് അദ്ദേഹം ഇത് കമന്റ് ചെയ്തത്. സൗരയൂഥത്തിൽ ജീവസാന്നിധ്യത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ഏറെക്കാലമായി അതിനുള്ള തെളിവുകൾ കണ്ടെത്താനും മനുഷ്യന് ഒരു ഗ്രഹാന്തര കുടിയേറ്റം സാധ്യമാവുമോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
സുസ്ഥിരമായ ഒരു ചൊവ്വാനഗരം നിർമ്മിക്കാൻ ആയിരം സ്റ്റാർഷിപ്പുകൾ ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിലൊരിക്കൽ മാത്രമേ ഗ്രഹങ്ങൾ നേർരേഖയിൽ വരികയുള്ളു എന്നതിനാൽ പത്ത് ലക്ഷം ടൺ പേലോഡ് ചൊവ്വയിലെ ആൽഫ ബേസിലെത്തിക്കാൻ 20 വർഷമെങ്കിലും എടുക്കും. ഒരു സുസ്ഥിര നഗരം സ്ഥാപിക്കാൻ അത് മതിയാവുമെന്ന് പ്രതീക്ഷിക്കുന്നു.
അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോൺ മസ്കിൽ നിന്നും എപ്പോഴും ഉണ്ടാവാറ്. പലതും അദ്ദേഹം യാഥാർഥ്യമാക്കിയിട്ടുമുണ്ട്. ചൊവ്വയിലേക്ക് ആളെ അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കാര്യങ്ങൾ പദ്ധതിപ്രകാരം മുന്നോട്ട് പോയാൽ 2022-ൽ സ്പേസ് എക്സ് സഞ്ചാരികളെ ചൊവ്വയിലെത്തിക്കും. മനുഷ്യന്റെ ചന്ദ്രയാത്ര യാത്ര സുഗമമാക്കാൻ ഒരു സ്റ്റാർഷിപ്പ് നിർമ്മിച്ചുവരികയാണ് ഇപ്പോൾ കമ്പനി. ഇതിന്റെ ആദ്യ പടി കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു.
തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രക്കും തിരക്കോട് തിരക്ക്
ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവ് ഉറപ്പില്ലാത്ത യാത്രയാണെന്ന് വ്യക്തമായിട്ടും അതിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. പദ്ധതി പൊളിയാനും മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. 'ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ല'- ഇലോൺ മസ്ക് പറയുന്നു. ഒരിക്കൽ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാർഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തിൽ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവർക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.
ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോൺ മസ്കിന്റെ ആദ്യ സ്വപ്നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകൾ നടത്തും.
ഇതിനായി ബിഗ് ഫാൽക്കൺ റോക്കറ്റിന്റെ രൂപഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികൾ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാൽക്കൺ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാർക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക.
മസ്കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാൽക്കൺ റോക്കറ്റ്. ഇതുപയോഗിച്ച് 2022ൽ മനുഷ്യനില്ലാത്ത ദൗത്യവും 2024ൽ മനുഷ്യർ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്കിന്റെ പദ്ധതി. മുൻ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ (ബിഗ് ഫാൽക്കൺ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടൺ ചരക്കും നൂറ് യാത്രികരെ വരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ഈ പേടകം.
ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ 'കംപ്രസ്' ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നുണ്ട്.
ഒരാൾക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യൺ ഡോളറാണ്. അതുകൊണ്ടുതന്നെ ശതകോടിശ്വരന്മാർ മാത്രമാണ് ഇത്തരം പദ്ധതികൾക്ക് മുന്നിൽ നിൽക്കുന്നത്. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമ്മാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയിൽ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്