തൊഴിലാളിയുടെ പ്രവൃത്തിപരിശീലന കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസമാക്കി; നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ; ഫ്രീ വിസ ഇടപാടുകാർക്ക് കനത്ത പിഴ; സൗദിയിൽ ഇന്ന് മുതൽ നടപ്പിലാകുന്ന തൊഴിൽ നിയമത്തിൽ അറിയേണ്ട കാര്യങ്ങൾ
ജിദ്ദ: സൗദിയിൽ തൊഴിലാളികളുടേയും തൊഴിലുടമയുടേയും സംരക്ഷണം ഓരേപോലെ ഉറപ്പാക്കുന്ന പുതിയ തൊഴിൽ നിയമം ഇന്ന്(ഞായർ) മുതൽ പ്രാബല്യത്തിൽ വരുകയാണ്. തൊഴിൽ വിപണിയുടെ സ്ഥിരതയ്ക്ക് സഹായകമാകുന്ന നിയമമാറ്റമാണ് നടപ്പിലാക്കുന്നത്. അനധികൃത വിസ കച്ചവടത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് പുതിയ തൊഴിൽ നിയമ വ്യവസ്ഥകൾ.
പരിഷ്കരിച്ച തൊഴിൽനിയമം 53ാം വകുപ്പുപ്രകാരം തൊഴിലാളിയുടെ മൂന്നുമാസത്തെ പരീക്ഷണകാലഘട്ടം ആറുമാസം വരെ (പരമാവധി 180 ദിവസം) നീട്ടാവുന്നതാണ്. തൊഴിലാളിയെ പുതിയ ജോലിസ്ഥലത്തേക്കു മാറ്റാൻ അയാളുടെ രേഖാമൂലമുള്ള അനുമതിവേണമെന്നും ഭേദഗതി വരുത്തിയ നിയമത്തിൽ പറയുന്നു.മതിയായ സ്വദേശികളെ ജോലിക്കു വയ്ക്കാത്ത സ്ഥാപനത്തിലെ വിദേശ തൊഴിലാളിയുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകുന്നതു തടയാൻ തൊഴിൽ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. 50 തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ചുരുങ്ങിയത് 12 ശതമാനം തൊഴിലാളികൾ സ്വദേശികളായിരിക്കണം. നേരത്തെ ഇത് ആറു ശതമാനമായിരുന്നു.
തൊഴിൽ കരാറിൽ പറയപ്പെട്ട കാലാവധി പൂർത്തിയാവുന്നതിനു മുമ്പ് സേവനം അവസാനിപ്പിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടാവില്ല. ജോലി തുടരുന്നില്ലെങ്കിൽ തൊഴിലുടമയ്ക്കു മതിയായ നഷ്ടപരിഹാരം നൽകണം. എന്നാൽ കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തൊഴിൽ അവസാനിപ്പിക്കാം. പെട്ടെന്നു തൊഴിൽ അവസാനിപ്പിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾക്കു നഷ്ടപരിഹാരം നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ അതു നൽകണം.നിലവിൽ മൂന്നുവർഷത്തേക്കു നീട്ടുന്ന തൊഴിൽ കരാറുകൾ നാലുവർഷംവരെയാക്കാം. കാലാവധി നിശ്ചയിക്കാതെ ആവർത്തിച്ച് മൂന്നുതവണ കരാർ പുതുക്കിയിട്ടുെണ്ടങ്കിൽ ആദ്യത്തെ കരാർ കാലാവധിയോ അല്ലെങ്കിൽ നാലുവർഷമോ അതിൽ കുറവോ പരിഗണിക്കും.
സേവനാനന്തരം നൽകുന്ന സർട്ടിഫിക്കറ്റുകളിൽ തൊഴിലാളിയെ മോശമായി
ചിത്രീകരിക്കുന്നതോ ജോലിസാധ്യതയെ ബാധിക്കുന്നതോ ആയ പരാമർശങ്ങൾ പാടില്ല. സ്ഥാപനങ്ങളിൽ തൊഴിൽ സമിതികളില്ലെങ്കിൽ തൊഴിലാളിയുടെ മേൽ പിഴചുമത്തുന്നതിനു മന്ത്രാലയത്തിന്റെ അനുമതി വേണം.കൃത്യമായ തൊഴിൽ കരാറില്ലാതെയുള്ള സ്ഥാപനങ്ങളിൽ ജോലി അവസാനിപ്പിക്കാൻ 60 ദിവസം മുമ്പ് രേഖാമൂലം കത്തുനൽകിയിരിക്കണം. ശമ്പളം മാസവ്യവസ്ഥയിലല്ലെങ്കിൽ 30 ദിവസം മുമ്പാണ് അറിയിപ്പ് നൽകേണ്ടത്. സേവനാനന്തര ആനുകൂല്യങ്ങളും തൊഴിലാളിക്ക് അവകാശപ്പെട്ട ആനുകൂല്യവും നൽകാതെ പിരിച്ചുവിടാൻ പാടില്ല.
12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തൊഴിലാളി ഉണ്ടാവാൻ പാടില്ല. നിസ്കാരത്തിനും ഭക്ഷണത്തിനും വേണ്ടി 30 മിനിറ്റ് സമയം നൽകണമെന്നും നിയമ ഭേദഗതിയിൽ പറയുന്നു. തൊഴിലുടമയുടെ അറിവോടെ മറ്റൊരിടത്ത് ജോലി അന്വേഷിക്കുന്നതിന് ആഴ്ചയിൽ ഒരുദിവസമോ ഒരാഴ്ചയ്ക്കിടെ എട്ടു മണിക്കൂർ നേരത്തേക്കോ അവധി എടുക്കാവുന്നതാണ്. കാരണംകൂടാതെ തൊഴിലാളി ജോലിക്കു ഹാജരാവാതിരിക്കുന്ന ദിവസങ്ങളുടെ എണ്ണം ഒരു
വർഷത്തിൽ 30 ദിവസം ആയാൽ തൊഴിലാളിയെ നഷ്ടപരിഹാരമോ, സേവനാനന്തര ആനുകൂല്യമോ നൽകാതെ പിരിച്ചുവിടാം. കാരണമില്ലാതെ തുടർച്ചയായി 15 ദിവസം ഹാജരാവാതിരുന്നാലും ഈ നിയമം ബാധകമാണ്. എന്നാൽ പിരിച്ചുവിടുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തൊഴിലാളിക്കു നൽകിയിരിക്കണം.
തൊഴിലാളിയുടെ വേതനം ബാങ്ക് മുഖേന നൽകണമെന്ന് ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ പരിക്കുകളുടെ സ്ഥിതിയനുസരിച്ച് 30 ദിവസം മുതൽ 60 ദിവസം വരെ അവധിനൽകണം. പരിക്കേറ്റാൽ ചികിൽസാസഹായത്തിനു പുറമേ ഒരു വർഷം വരെ വേതനത്തിന്റെ 75 ശതമാനം നൽകണമെന്നും നിയമം അനുശാസിക്കുന്നു.
ഭർത്താവിന്റെ മരണത്തെ തുടർന്ന് ഇദ്ദ ആചരിക്കുന്നതിന് നാലു മാസവും 10 ദിവസവും വേതനാവധി ലഭിക്കും. സ്ത്രീ ഗർഭിണിയാണെങ്കിൽ ആവശ്യമെങ്കിൽ പ്രസവം വരെ ശൂന്യവേതനാവധി നൽകാം. എന്നാൽ ഈ കാലയളവിൽ മറ്റൊരു ജോലിയിലും തൊഴിലാളി ഏർപ്പെടാൻ പാടില്ല. ജോലിക്കിടയിൽ പരിക്കേൽക്കുന്ന തൊഴിലാളിക്ക് ചികിത്സാവശ്യാർഥം നേരത്തെ അനുവദിച്ചിരുന്ന വേതനാവധി ഒരു മാസത്തിൽനിന്ന് രണ്ട് മാസമായി വർധിപ്പിച്ചു. ഈ കാലയളവിൽ തൊഴിലാളിയുടെ വേതനത്തിന്റെ 75 ശതമാനം തുക ചികിത്സാവശ്യാർഥം അനുവദിക്കാനും നിർദ്ദേശമുണ്ട്.
തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികൾക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നതിനുള്ള നിയമഭേദഗതിയും പുതിയ പരിഷ്കരണത്തിലുണ്ട്.സ്വദേശികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനും സ്വദേശി സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രത്യേക പരിഗണന നൽകുന്ന 38 ഭേദഗതികളാണ് പുതിയ നിയമത്തിലുള്ളത്.
അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കുക, തൊഴിലാളികൾക്ക് താമസം നൽകാതിരിക്കുക, ഏകീകൃത കരാർ വ്യവസ്ഥ പാലിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങൾ കണ്ടെത്തുന്ന മാൻപവർ കമ്പനികൾക്കും 10,000 റിയാൽ പിഴ ചുമത്തും. നിയമലംഘനങ്ങളുടെ എണ്ണം വർധിക്കുന്നതിനും ആവർത്തിക്കുന്നതിനുമനുസരിച്ച് ശിക്ഷയും പിഴയും ഇരട്ടിപ്പിക്കുകയോ കൂടുതൽ കടുത്ത ശിക്ഷ നൽകുകയോ ചെയ്യുമെന്നും പുതിയ തൊഴിൽ നിയമത്തിൽ പറയുന്നു.
വിസക്കച്ചവടത്തിന് 50,000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. വിൽപന നടത്തുന്ന വിസയുടെ എണ്ണത്തിനനുസരിച്ച് സംഖ്യ ഇരട്ടിപ്പിക്കും. ഇത്തരം വിസകൾ ഫ്രീ വിസ എന്നാണ് അറിയപ്പെടുന്നത്. വിസ വിൽപന നടത്തുന്നവർക്കും ഇടനിലക്കാർക്കും ശിക്ഷ ബാധകമാണ് എന്നതിനാൽ രാജ്യത്തെ വിദേശികളെയും നിയമം ബാധിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍