വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച സമാരംഭം; ഹാജിമാരുടെ ആറിരട്ടി സേവകർ; പുണ്യ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
അക്ബർ പൊന്നാനി
മക്ക: ദശലക്ഷങ്ങൾക്ക് പകരം പതിനായിരം പേർ മാത്രം പങ്കെടുക്കുന്ന മഹാമാരിയിലെ ഹജ്ജ് തിരുകർമ്മങ്ങൾ ബുധനാഴ്ച സമാരംഭിക്കുന്നു. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ വിരിമാറിൽ ആശ്ലേഷിക്കാൻ സർവം സജ്ജമാണ് ഹജ്ജിന്റെ പുണ്യ സ്ഥലങ്ങൾ. ബുധനാഴ്ച (ദുൽഹജ്ജ് എട്ട്, ജൂലൈ 29) പകലും രാത്രിയുമായി തീർത്ഥാടകർ മിനായിൽ ഒരുമിച്ചു ചേരുന്നതോടെയാണ് ഹിജ്റാബ്ദം 1441 (ക്രിസ്തുവർഷം 2020) ലെ ആഗോള മുസ്ലിം വാർഷിക സംഗമമായ വിശുദ്ധ ഹജ്ജിന്റെ തിരുകർമ്മങ്ങൾക്ക് സമാരംഭമാവുന്നത്. എങ്ങും 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' മന്ത്രോച്ചാരണം. 'അല്ലാഹുവേ, നിനക്ക് ഉത്തരം നൽകി ഞങ്ങളെത്തി, നിനക്ക് പങ്കുകാരില്ല, നിശ്ചയം സ്തുതിയും അനുഗ്രഹങ്ങളും നിനക്ക് മാത്രം, അധികാരവും നിനക്ക് മാത്രം, നിനക്ക് പങ്കുകാരില്ല'.
ബുധനാഴ്ച പകലും രാവുമായി മിനായിൽ ഒരുമിച്ച് ചേരുന്ന ഹാജിമാർ നിസ്കാരവും പ്രാർത്ഥനാ, സ്ത്രോത്രങ്ങളുമായി മിനായിൽ 'യൗമ് തർവിയ' ആചരിച്ച് തങ്ങും. വ്യാഴാഴ്ച പ്രഭാതത്തിൽ ഹജ്ജിന്റെ അതിപ്രധാന ഭാഗമായ അറഫാ സംഗമത്തിനായി പ്രവിശാലമായ അറഫാ സമതലത്തിലേയ്ക്ക് പ്രയാണം തുടങ്ങും. വ്യാഴ്ചയിലെ മുഴുപകൽ പ്രാർത്ഥനാ നിമഗ്നരായി അല്ലാഹുവിന്റെ അതിഥികൾ അറഫായിൽ കഴിയും. സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫ വഴി മിനായിലേക്കുള്ള മടക്കം. വ്യാഴാഴ്ചയിലെ രാപ്പാർപ്പ് മുസ്ദലിഫയിലാണ്. മിനായിലെ കല്ലെറിയൽ കിളിർമത്തിന് ഉപയോഗിക്കാനുള്ള ചെറുമണി കല്ലുകൾ സംഭരിക്കേണ്ടത് മുസ്ദലിഫയിൽ നിന്നാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് വേണ്ട ചെറുകല്ലുകൾ അണുമുക്തമാക്കിയ വിധത്തിൽ അധികൃതർ ലഭ്യമാക്കിയിട്ടുണ്ട് ഇത്തവണ.
അറഫയുടെ പിറ്റേന്നാൾ, വെള്ളിയാഴ്ചയാണ് ബലിപ്പെരുന്നാൾ. അന്ന് രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ വലിയ സ്തൂപത്തിൽ നിർവഹിക്കുന്ന കല്ലെറിയൽ, തല മുണ്ഡനം, മൃഗബലി തുടങ്ങിയ കർമങ്ങളിൽ വ്യാപൃതരാവും. ശനി, ഞായർ ദിവസങ്ങളിൽ മിനായിലെ മൂന്ന് സ്തൂപങ്ങളിൽ കല്ലെറിയൽ കർമം നിർവഹിക്കാനുണ്ട്. അതിനിടെ മക്കയിലെത്തി കഅബാ മന്ദിരത്തിൽ പ്രദക്ഷിണവും അനുഷ്ഠിക്കണം. ഉദ്ദ്യേശിക്കുന്നവർക്കു തിങ്കളാഴ്ച്ച കൂടി മിനായിൽ തങ്ങി കല്ലെറിയൽ കർമം നിർവഹിക്കാം. അതോടെ, ഞായറാഴ്ച ഐച്ഛികമായും തിങ്കളാഴ്ച സമ്പൂർണമായും ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പരിസമാപ്തിയാവും.
ഇത്തവണ അറഫാ ഖുതുബ നിർവഹിക്കുക ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ
അന്ത്യപ്രവാചകൻ നിർവഹിച്ച ചരിത്രപ്രധാനമായ പ്രസംഗത്തെ അനുസ്മരിപ്പിച്ചു കൊണ്ട് അറഫായിലെ നമിറ പള്ളിയിൽ അരങ്ങേറുന്ന സംഘടിത നിസ്കാരവും ഖുതുബയും ഹജ്ജ് കർമങ്ങളിൽ അതിമഹത്തരമാണ്. ഇത്തവണ അറഫാ പ്രസംഗം നിർവഹിക്കുന്നത് ശൈഖ് അബ്ദുല്ല സുലൈമാൻ അൽമുനീഅ ആയിരിക്കും. ഉന്നത പണ്ഡിത സഭാ അംഗമായ അദ്ദേഹം രാജകൊട്ടാരത്തിലെ ഉപദേഷ്ട്ടാവ് കൂടിയാണ്. നിരവധി വർഷങ്ങളായി ഇത് നിർവഹിച്ചു വന്നിരുന്നത് വയോധികനായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ആയിരുന്നു. ശാരീരിക അവശത മൂലമാവാം സൗദിയിലെ മുഖ്യമുഫ്തിയായ അദ്ദേഹത്തിന് പകരം ഇത്തവണ മറ്റൊരു പണ്ഡിതന് പ്രസംഗ ദൗത്യം ഭരമേൽപ്പിച്ചു കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് അനുമതിയായത്.
മുൻ വർഷങ്ങളിൽ ശരാശരി രണ്ടര ദശലക്ഷത്തോളം തീർത്ഥാടകർ സംബന്ധിക്കാറുള്ള ആഗോള വാർഷിക സംഗമം, കൊറോണാ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കേവലം പതിനായിരം പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുതന്നെയും സൗദിയിൽ കഴിയുന്ന സ്വദേശികളും പ്രവാസികളും ആയവർ മാത്രമാണ് ഈ പതിനായിരം. ഇത്തവണ വിദേശങ്ങളിൽ നിന്ന് ഹജ്ജിനായി ആരും വന്നിട്ടില്ല. തിക്കും തിരക്കും ഒട്ടും ഇല്ലാതെ അരങ്ങേറുന്ന ഇത്തവണത്തെ ഹജ്ജിൽ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള അനിതര സാധാരണമായ മുൻകരുതലുകളും പ്രതിരോധ നടപടികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
ഹാജിമാർ പതിനായിരം; പരിചാരകർ അറുപതിനായിരം
അതേസമയം, തീർത്ഥാടകരുടെ എണ്ണം പതിനായിരമാണെങ്കിലും അവരുടെ സേവനത്തിനായി രംഗത്തുള്ള മൊത്തം ജീവനക്കാരുടെയും സേവകരുടെയും എണ്ണം ആറിരട്ടി വരും. സുരക്ഷാ വിഭാഗം, സേവന വിഭാഗം തുടങ്ങിയവയിലെല്ലാം കൂടി അറുപതിനായിരം സേവകരാണ് ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് സാധിപ്പിക്കാനായി രംഗത്തു കർമനിരതരായിട്ടുള്ളത്. സൗദി കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അറിയിച്ചതാണ് ഇക്കാര്യം. സാമൂഹിക അകലം ഉറപ്പു വരുത്താനായി, നാല്പതിനായിരം പേരെ ഉൾക്കൊള്ളുന്ന മിനായിലെ ഹാജിമാർക്കുള്ള പാർപ്പിട സമുച്ചയത്തിൽ ഇത്തവണ നാലിലൊന്ന് മാത്രം പേരാണ് തങ്ങുക.
ഹജ്ജ് സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും
യൗമു തർവിയ ആചരിച്ചു കൊണ്ട് അല്ലാഹുവിന്റെ അതിഥികളായി എത്തിയവർ മിനായിൽ കഴിയുന്ന ആദ്യ ദിവസമായ ബുധനാഴ്ച ഹജ്ജ് പ്രദേശങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥ സൗദി കാലാവസ്ഥാ വിഭാഗം പുറത്ത് വിട്ടു. ഇതുപ്രകാരം, ഹജ്ജ് പ്രദേശങ്ങളായ മിനാ, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിൽ ബുധനാഴ്ച ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനു മണിക്കൂറിൽ പതിനഞ്ചു അമ്പത് വരെ കിലോമീറ്റർ വേഗതയുണ്ടായിരിക്കും.
അന്തരീക്ഷ താപം കൂടിയത് 37 ഉം കുറഞ്ഞത് 29 ഉം ഡിഗ്രി സെൻഷ്യസ് ആയിരിക്കും. ഈർപ്പ നില 35 മുതൽ 75 ശതമാനമായിരിക്കും. മക്കയിലുടനീളം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍