പ്രവാസികളുടെ പാഠശാലയായി മലബാർ വില്ല
സ്വന്തം ലേഖകൻ
ജിദ്ദ: പ്രവാസ ലോകത്ത് താമസ സൗകര്യവും കേരളീയ ഭക്ഷണവും ലഭിക്കുന്ന വില്ലകൾ ധാരാളം ഉണ്ട്. എന്നാൽ വിവിധ ഭാഷാ പഠനവും സാങ്കേതിക-തൊഴിൽ പരിശീലനങ്ങളുമൊക്കെ ലഭിക്കുന്ന വില്ലകൾ വിരളമാണ്. ഇക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഒരു വില്ലയാണ് ഫലസ്തീൻ സ്ട്രീറ്റിലെ മൊബൈൽ സൂഖിനു സമീപമുള്ള മലബാർ വില്ല.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾ സ്നേഹത്തോടെ താമസിക്കുന്ന മലബാർ വില്ല കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ്. ഇവിടെയുള്ളവരുടെ സംസാരം ശ്രദ്ധിച്ചാൽ മലയാളത്തിൽ ഒരേ വസ്തുവിന് വ്യത്യസ്ത പേരുകൾ പറയുന്നത് കേൾക്കാൻ സാധിക്കും. ആറു നാട്ടിൽ നൂറ് ഭാഷ എന്നത് ഇവിടെ അന്വർത്ഥം!
മലബാർ വില്ലയിൽ താമസിച്ചിരുന്ന പ്രവാസികൾക്ക് വിവിധ വിഷയങ്ങളിൽ പഠന ക്ളാസുകൾ ലഭിച്ചിരുന്നു. അറബി - ഇംഗ്ലീഷ് പഠനം, കമ്പ്യൂട്ടർ പഠനം, അക്കൗണ്ടൻസി തുടങ്ങിയ ക്ളാസുകൾ പലർക്കും ഉയർന്ന ജോലി ലഭിക്കാനും നിലവിലെ ജോലിയിൽ ഉയർച്ച ലഭിക്കാനും സഹായകമായിട്ടുണ്ട്. ഇങ്ങനെ പ്രവാസികൾക്ക് വിവിധ തരം അറിവുകൾ പകർന്നു നൽകുന്ന മലബാർ വില്ല പ്രവാസികളുടെ ഒരു അനൗദ്യോഗിക പാഠശാലയായി നില കൊള്ളുന്നു.
1993-ൽ മലപ്പുറം ഇരുമ്പുഴി സ്വദേശി പരേതനായ വി. കെ അബ്ദു സാഹിബ്, പി.കെ അബ്ബാസ് മാസ്റ്റർ, കൊടിഞ്ഞി സ്വദേശികളായ മുഹമ്മദലി, അബ്ദുൽ ഹമീദ്, കാസർഗോഡ് സ്വദേശി ഇബ്റാഹീം ശംനാട് തുടങ്ങിയവർ ചേർന്നാണ് മലബാർ വില്ല ആരംഭിച്ചത്. വില്ലയുടെ തുടക്കം മുതൽ തന്നെ വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഇസ്ലാമിക വിഷയങ്ങളിൽ പഠന ക്ളാസുകൾ നടന്നിരുന്നു. ഇപ്പോൾ വർഷങ്ങളായി മതാർ ഖദീം ദഅവ സെന്റർ മലയാള വിഭാഗം പ്രബോധകനായ അബ്ദുറഹ്മാൻ ഉമരിയുടെ നേതൃത്വത്തിൽ ഇസ്ലാമിക പഠന ക്ളാസുകൾ നടന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യം ആയതിനാൽ ഇപ്പോൾ ക്ളാസുകളൊന്നും ഇവിടെ നടക്കുന്നില്ല.
പ്രവാസികൾക്ക് ഏറെ അനിവാര്യമായ ഇംഗ്ലീഷ്, അറബി ഭാഷ പഠന ക്ളാസുകൾ ഇവിടെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായിരുന്ന പരേതനായ പ്രൊഫ . റെയ്നോൾഡിന്റെ നേതൃത്വത്തിൽ മലബാർ വില്ലയിൽ വെച്ച് നടന്നിരുന്ന ഇംഗ്ലീഷ് ക്ളാസ് വില്ല നിവാസികൾക്ക് പുറമെ മറ്റുള്ളവർക്കും ഏറെ ഉപകാരപ്രദമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഉയർന്ന പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വ്യാകരണ നിയമങ്ങൾ, സാധാരണ സംഭവിക്കാറുള്ള തെറ്റുകൾ എന്നിവ വ്യക്തയായി പഠിപ്പിച്ചിരുന്നു. ഇത് ഇംഗ്ലീഷ് ഭാഷയിൽ തെറ്റ് കൂടാതെ ആശയ വിനിമയം നടത്താൻ ഏറെ സഹായകമായിരുന്നു.
മുമ്പ് ഇവിടെ കമ്പ്യൂട്ടർ പഠന ക്ളാസുകളും നടന്നിരുന്നു. ഇത് കാരണം കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത നിരവധി പേർക്ക് ഈ സാങ്കേതിക വിദ്യ നേടാൻ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ജിദ്ദയിൽ വന്ന എ. പി ഉണ്ണികൃഷ്ണൻ മലബാർ വില്ല സന്ദർശിക്കുകയും എം. എസ്. എക്സൽ പഠന ക്ലസിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു.
അത് പോലെ കലാ-കായിക - സാഹിത്യ പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നിരവധി പരിപാടികൾ ഇവിടെ നടന്നിരുന്നു. മലബാർ വില്ല നിവാസികൾ മുൻ കൈ എടുത്ത് ആരംഭിച്ച മലബാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ കീഴിൽ ഫുട്ബോൾ, വോളി ബോൾ, ഷട്ടിൽ ബാറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അഹ്മദ് കോഴിക്കോടിന്റെ (ആമുക്ക) നേതൃത്വത്തിൽ എല്ലാ വാരാന്ത്യങ്ങളിലും വിവിധ തരം കളികൾ നടന്നിരുന്നത് ശാരീരിക വ്യായാമത്തിനും ഒപ്പം മാനസിക സന്തോഷവും ലഭിക്കാൻ ഏറെ സഹായകമായിരുന്നു. ക്ലബ്ബിന്റെ കീഴിൽ വിവിധ കലാ പരിപാടികളും ഇവിടെ നടന്നിരുന്നു.
എല്ലാ ആഴ്ചകളിലും നടന്നിരുന്ന 'ജാലകം' പരിപാടി വിജ്ഞാനവും ഒപ്പം വിനോദവും പകരുന്നതായിരുന്നു. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനുപകരിക്കുന്ന നിരവധി പരിപാടികളും ഇവിടെ നടന്നിരുന്നു. ജിദ്ദയിലെ വിവിധ മത - സാംസകാരിക - കലാ - സാഹിത്യ മേഖലയിൽ ഉള്ളവരൊക്കെ മലബാർ വില്ല സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
ഇവിടെയുള്ള ലൈബ്രറിയിൽ വിവിധ വിഷയങ്ങളെപ്പറ്റിയയുള്ള ഗ്രന്ഥങ്ങൾ ഉണ്ട്. ദിന പത്രം, വാരിക തുടങ്ങിയവയും ഇവിടെ ഉള്ളതിനാൽ ഒഴിവ് സമയം വായനക്കും പഠനത്തിനും വളരെ സൗകര്യം ഉണ്ട്.
മലബാർ വില്ല നിവാസികൾ ഇടക്കൊക്കെ നടത്തിയിരുന്ന വിനോദ യാത്രകൾ സൗദിയുടെ വിവിധ ഭാഗങ്ങൾ കാണാനും വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും സഹായകരമായിരുന്നു.
പ്രവാസം അവസാനിപ്പിച്ച മലബാർ വില്ല നിവാസികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സൗഹൃദം നിലനിര്‍ത്തുന്നതോടൊപ്പം ഇടക്കൊക്കെ സൗഹൃദ സംഗമങ്ങളും നടത്തി പഴയ സൗഹൃദം പുതുക്കുന്നു.
മലബാർ വില്ലയിൽ നടക്കാറുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതും വിവിധ നാട്ടുകാരായ ഒരു പാട് നല്ല സുഹൃത്തുക്കളെ കിട്ടി എന്നതും പ്രവാസ ജീവിതത്തിലെ നേട്ടങ്ങളാണെന്നു ജിദ്ദയിലെ സിങ്കപ്പൂർ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥനായിരുന്ന നാസർ മാഹിൻ പറഞ്ഞു.
പണ്ഡിതരും പ്രതിഭാ ശാലികളുമായവരോടൊപ്പം മലബാർ വില്ലയിൽ ദീർഘ കാലം താമസിക്കാൻ കഴിഞ്ഞതും പല അറിവുകളും അവരിൽ നിന്ന് നേടാൻ കഴിഞ്ഞതും പ്രവാസ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് ഇപ്പോൾ നാട്ടിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഹനീഫ കോട്ടക്കൽ പറഞ്ഞു
മലബാറിലെ ഭാഷ വൈവിധ്യവും സംസ്കാരവും കൂടുതൽ അടുത്തറിയാൻ മലബാർ വില്ലയിലെ കുറഞ്ഞ കാലത്തെ താമസം സഹായിച്ചുവെന്ന് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ എഞ്ചിനീയർ മുസ്തഫ റാവുത്തർ പറഞ്ഞു.
മത - സാഹിത്യ - സാംസകാരിക പരിപാടികളിൽ പങ്കെടുക്കാനും പ്രസംഗ പരിശീലനം നേടാനും മലബാർ വല്ലയിലെ താമസം സഹായിച്ചുവെന്ന് കെഎംസിസിയുടെയും ഇസ്ലാഹി സെന്ററിന്റെയും പ്രവർത്തകനായ സലിം കൂട്ടിലങ്ങാടി പറഞ്ഞു.
മുമ്പ് ഇവിടെ താമസ സൗകര്യം ലഭിക്കാൻ പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ പ്രതിസന്ധികളിൽ പിടിച്ചു നിലക്കാൻ കഴിയാതെ പ്രവാസികൾ അധികവും നാട്ടിലേക്കു മടങ്ങിയത് മലബാർ വില്ലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദീർഘ കാലം ഇവിടെ ഭക്ഷണം ഉണ്ടാക്കിയിരുന്ന കൊടിഞ്ഞി സ്വദേശിയായ അസീസ്ക്ക വർഷങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹം ഉണ്ടാക്കിയിരുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും വില്ല നിവാസികളുടെ നാവിൽ ഉണ്ട്.
മുമ്പ് പ്രവാസികൾ തിങ്ങി താമസിച്ചിരുന്ന ഫ്ളാറ്റുകളും വില്ലകളും ഇപ്പോൾ ആളില്ലാതെ മുന്നോട്ടു കൊണ്ട് പോവാൻ വിഷമിച്ചു നിൽക്കുകയാണ്. മലബാർ വില്ലയിൽ മുമ്പ് താമസ സൗകര്യം ലഭിക്കാൻ പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടിയിരുന്നു. എന്നാൽ പ്രതിസന്ധികളിൽ പിടിച്ചു നിലക്കാൻ കഴിയാതെ കൂടുതൽ പ്രവാസികൾ നാട്ടിലേക്കു മടങ്ങിയത് മലബാർ വില്ലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
പ്രവാസ ലോകം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പിടിച്ചു നില്ക്കാൻ കഴിയാതെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. എന്നാൽ നിരവധി ക്ളാസുകളാലും വിവിധ പരിപാടികളാലും സജീവമായിരുന്ന മലബാർ വില്ല ഹാളും വിവിധ തരം കളികളാൽ സജീവമായിരുന്ന വില്ല മുറ്റവും മലബാർ വില്ല നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ് സമ്മാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍