ട്രംപ് എന്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്? ഇന്ത്യയിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങൾ നിർണയിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
ജോ ബൈഡൻ പ്രസിഡന്റ് ആവുന്നതോടുകൂടി അമേരിക്കൻ പോളിസികളിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല; അങ്ങനെയൊക്കെ ആശിക്കുന്നത് തന്നെ തെറ്റാണ്. മുൻ പ്രസിഡൻറ്റ് ട്രമ്പിന്റെ വിദേശ നയങ്ങളിൽ നിന്ന് വലിയ മാറ്റമൊന്നും ഇനിയുള്ള നാല് വർഷങ്ങൾക്കുള്ളിൽ സംഭവിക്കില്ല. അനേകം കാലമായി ശത്രുതയിൽ കഴിഞ്ഞ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ പല അറബ് രാജ്യങ്ങൾക്കും സാധിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ്. അത് വെറുതെ സംഭവിച്ചതുമല്ല; എണ്ണക്ക് വിലകുറഞ്ഞ സാഹചര്യത്തിൽ പഴയപോലെ 'ക്രൂഡ് ഓയിൽ പൊളിറ്റിക്സ്' ഒന്നും ചെലവാകത്തില്ലെന്നുള്ളത് അറബ് രാഷ്ട്രങ്ങൾക്ക് നല്ലപോലെ അറിയാം. അപ്പോൾ പിന്നെ ടെക്‌നോളജിയിലും, മിലിറ്ററി സ്റ്റ്രാറ്റജിയിലും ഒക്കെ മുമ്പിൽ നിൽക്കുന്ന ഇസ്രയേലുമായി കൂട്ട് കൂട്ടുകയേ രക്ഷയുള്ളൂ. പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രസിഡൻറ്റ് ട്രംബ് നടത്തിയ ഇടപെടലുകൾ കൊണ്ട് രണ്ടാം മഹായുദ്ധത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡണ്ടും ചെയ്യാത്തത്ര ഗുണം അവിടെയുള്ളവർക്ക് ഉണ്ടായിട്ടുണ്ട്. പണ്ട് അമേരിക്കൻ ആയുധങ്ങൾ വിറ്റുപോകാൻ വേണ്ടി പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു അമേരിക്കയുടേത്. പശ്ചിമേഷ്യൻ അസ്ഥിരത മൂലം അമേരിക്കക്കും പണി കിട്ടും എന്ന് മനസിലായപ്പോൾ അമേരിക്കൻ നയങ്ങളൊക്ക മാറി. ആ നയങ്ങളൊന്നും ഇനിയുള്ള കാലത്ത് മാറാൻ പോവുന്നില്ല. അഫ്‌ഗാനിസ്ഥാനിൽ നിന്ന് സേനയെ പിൻവലിക്കാൻ ഉള്ള കാര്യത്തിലും ജോ ബൈഡൻ ട്രംബിൽ നിന്ന് മറിച്ചൊരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് പശ്ചിമേഷ്യയിൽ ഏറ്റവും സമാധാനം ഉണ്ടായിരുന്നത്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും, അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയതും പശ്ചിമേഷ്യാ പ്രശ്നങ്ങളിൽ മാറ്റങ്ങളുടെ തുടക്കം കുറിച്ചു. ഒപ്പം ഫലസ്തീനേയും, പാക്കിസ്ഥാനേയും, ഇറാനേയും ഭീകര രാജ്യങ്ങൾ ആയി അമേരിക്ക പ്രഖ്യാപിച്ചു. ഫലസ്തീന് കാലങ്ങളായുള്ള അമേരിക്കൻ സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന ടർക്കിഷ് പ്രസിഡൻറ്റ് ഏർദോഗനെ ഒറ്റപ്പെടുത്താനും ട്രമ്പിന് സാധിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ കുറച്ചെങ്കിലും ഇസ്ലാമിക്ക് സ്റ്റേറ്റ് സ്ഥാപകനായ ബാഗ്ദാദിയുടെ വധവും, ഇറാനിയൻ ജെനറൽ സുലൈമാന്റെ വധവും ഇസ്ലാമിക തീവ്രവാദം തടയുന്നതിൽ ട്രമ്പിന്റെ സുപ്രധാനമായ നേട്ടങ്ങളാണ്.
ഇസ്ലാമിക തീവ്രവാദികൾ പശ്ചിമേഷ്യയിൽ നടത്തിയ കൂട്ട കൊലകൾ അവസാനിപ്പിക്കാൻ മുൻ പ്രസിഡന്റുമാർ യുദ്ധത്തിന് തയ്യാറായപ്പോൾ തീവ്രവാദത്തിനുള്ള പണം വരുന്ന വഴികൾ അടക്കുക എന്ന ട്രമ്പിന്റെ നയം വിജയം ആയിരുന്നു. പ്രസിഡൻറ്റ് ട്രമ്പിന്റെ ശ്രമഫലമായി യു.എ.ഇ.-യും ബഹറൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. സൗദി അറേബ്യയും ഇപ്പോൾ ഇസ്രയേലുമായി സമാധാനത്തിനുള്ള ശ്രമത്തിലാണ്. ഇതൊക്കെ നിസാരമായ കാര്യങ്ങളല്ല; മഹനീയമായ നേട്ടങ്ങൾ തന്നെയാണ്.
അമേരിക്കൻ വിദേശ നയത്തിൽ 1980-കളിലേയും, 90-കളിലേയും റഷ്യൻ വിരോധം ബൈഡൻ പൊടി തട്ടിയെടുക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം റഷ്യക്കും അമേരിക്കക്കും ഒന്നും കാര്യമായ റോൾ ഇല്ലാത്ത ചൈനീസ് സാമ്പത്തിക ശക്തിയുടെ യുഗത്തിലേക്കാണ് ഇനി ലോകരാജ്യങ്ങൾ നടന്നു കയറാൻ പോകുന്നത്. ചൈനയുടെ 'പ്രൊഡക്ഷൻ കപ്പാസിറ്റിയോട്' മത്സരിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ഇന്ന് ആവുന്നില്ല. വിയറ്റ്നാമും ബംഗ്ലാദേശും ഒക്കെ 'പ്രൊഡക്റ്റീവ് കപ്പാസിറ്റിയിൽ' മുൻപന്തിയിൽ ഉണ്ട്. പക്ഷെ ഈ ചെറിയ രാഷ്ട്രങ്ങൾക്കൊക്കെ ചൈന ഉത്പാദിപ്പിക്കുന്നതുപോലെ വൈവിദ്ധ്യമേറിയ 'പ്രൊഡക്റ്റുകൾ ഉത്പാദിപ്പിക്കുവാൻ ആവുന്നില്ല. ഇലക്ട്രോണിക്ക് - ഡിജിറ്റൽ മേഖലകളിൽ ഈ രാഷ്ട്രങ്ങളൊക്കെ പിന്നോട്ടാണ് താനും. ഇന്ത്യക്കാണെങ്കിൽ ചൈനയിലുള്ളതുപോലെ ലക്ഷങ്ങൾ പണിയെടുക്കുന്ന ഒരു ഇലക്ട്രോണിക്സ് ഫാക്ടറി ഒന്നും ഇതുവരെ 'സെറ്റ്' ചെയ്യാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യ പെട്ടെന്നൊന്നും 'ഇൻഡസ്ട്രിയൽ പ്രൊഡക്ഷനിൽ' ചൈനയെ വെല്ലുവിളിക്കുന്ന ഒരു സാധ്യതയും ഇപ്പോഴില്ല; ഭാവിയിൽ വരുമോയെന്ന് അറിഞ്ഞുകൂടാ.
വരാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡൻറ്റെ ഇന്ത്യയൊടുള്ള സമീപനം എന്തായിരിക്കും? കാശ്മീർ വിഷയത്തിലുള്ള ബൈഡൻറ്റെ നിലപാട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. സത്യത്തിൽ ആരു ഭരിച്ചാലും അമേരിക്കൻ താല്പര്യം ആണ് അവർക്ക് വിദേശനയത്തിൽ പ്രധാനം. അത് ഡെമോക്രാറ്റ് ആയാലും റിപ്പബ്ലിക്ക് ആയാലും. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ഇന്ത്യയെ വിട്ടുള്ള കളിക്ക് ഒരിക്കലും അമേരിക്ക പോകില്ല എന്ന് നിസംശയം പറയാം. ഇന്ത്യയുടെ ശത്രുവായ ചൈനയെ കൊറോണ വ്യാപനത്തിൻറ്റെ പേരിലും, വാണിജ്യത്തിൻറ്റെ പേരിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെടുത്തിയത് ഇന്ത്യക്കും നേട്ടമുണ്ടാക്കി എന്ന് പറയാം. ഇന്ത്യയെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാഗത്വത്തിന് പിന്തുണ നൽകിയപ്പോഴും ഇന്ത്യക്കാരുടെ വിസക്കും വാണിജ്യ താൽപര്യങ്ങൾക്കും ട്രമ്പ് എതിരായിരുന്നു എന്നുള്ള കാര്യം കൂടി ഓർമിക്കേണ്ടതുണ്ട്.
റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയെ വ്യത്യസ്തമാക്കുന്നത് വ്യത്യസ്ത ജനസമൂഹത്തെ സ്വീകരിക്കാൻ ഉള്ള അവരുടെ വിശാലമനസ്കത ആണ്. അതുകൊണ്ട് ലോകം മുഴുവൻ ഉള്ള 'ടാലൻറ്റ്' അമേരിക്കയിലേക്ക് ഒഴുകുന്നു. അക്കാര്യത്തിൽ പ്രസിഡൻറ്റ് ട്രംമ്പിനുണ്ടായിരുന്ന ശത്രുതാപരമായ നിലപാടിൽ മാറ്റം വന്നേക്കാം; ആ നയവ്യതിയാനത്തിൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പക്ഷെ അപ്പോഴും കണ്ടമാനമൊന്നും കുടിയേറ്റം അമേരിക്കയിൽ ബൈഡൻറ്റെ കാലത്തും വർധിക്കില്ല. കാരണം അത് വളരെ 'സെൻസിറ്റീവ്' ആയ ഇഷ്യൂ ആണ്. അമേരിക്കയിലേക്ക് എങ്ങനെ എങ്കിലും കുടിയേറാൻ തയാറായിട്ടുള്ളവർ ലോകം മുഴുവനായി ലക്ഷകണക്കിന് ആളുകൾ ഉണ്ട്. ചൈനയിൽ നിന്നുപോലും പലർക്കും അമേരിക്കയിൽ പോകാനാണ് താല്പര്യം. അതുകൂടാതെ അയൽ രാജ്യങ്ങളായ മെക്സിക്കോ, പനാമ, കൊളമ്പിയ മുതലായ രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകൾ അമേരിക്കയിലേക്ക് ഒഴുകുന്നത് അവിടുത്തെ ഭരണാധികാരികൾ ഒരിക്കലും സ്വാഗതം ചെയ്യില്ല. റിപ്പബ്ലിക്കൻ പാർട്ടിയും, ട്രമ്പും കുടിയേറ്റ വിരുദ്ധതയുമായി ഇനിയുള്ള നാളുകളിലും അമേരിക്കയിൽ തന്നെ കാണും. അതുകൊണ്ട് ഒരു അമേരിക്കൻ പ്രസിഡൻറ്റിനും കുടിയേറ്റം നിർബാധം അനുവദിക്കാൻ സാധിക്കുകയില്ല. 'ഹൈലി സ്‌കിൽഡ്' ക്യാറ്റഗറിയിൽ വരുന്ന, അമേരിക്കൻ ഇൻഡസ്ട്രിക്ക് ഗുണമുള്ളവരെ മാത്രമേ അമേരിക്കൻ പോളിസി മെയ്ക്കേഴ്സ് സാധാരണ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാറുള്ളൂ. അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും അവർക്ക് ചില അടിസ്ഥാന നയങ്ങളുണ്ട്; അതൊന്നും ജോ ബൈഡൻ പ്രസിഡൻറ്റ് ആകുന്നതോടുകൂടി മാറാൻ പോകുന്നില്ല.
കോവിഡിന് മുൻപ് വരെ അമേരിക്കയിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്ഥിതി നല്ല നിലയിലായിരുന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു; ക്രൂഡ് ഓയിൽ വില അമ്പത് ഡോളറിൽ താഴെ പിടിച്ചു നിർത്തിയിരുന്നു; അമേരിക്ക മുൻ പ്രസിഡൻറ്റുമാരുടെ കാലഘട്ടത്തിൽ ചെയ്തതുപോലെ ട്രംമ്പിൻറ്റെ കാലത്ത് അനാവശ്യ യുദ്ധങ്ങൾക്ക് പോയിരുന്നുമില്ല. ഈ പോസിറ്റീവ് കാര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ട്രംബ് തോറ്റത് കോവിഡ് മൂലമാണെന്നേ കരുതാൻ നിവൃത്തിയുള്ളൂ. സാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ ഇക്കാര്യം നേരത്തേ തന്നെ ചൂണ്ടികാട്ടിയിരുന്നു. പൊതുവേ മാസ്ക്കും, ഗ്ലവ്സും, സോഷ്യൽ ഡിസ്റ്റൻസിങ്ങും, സാനിട്ടയ്‌സറും ഒന്നും ഇഷ്ടപ്പെടാത്ത പൊതുജനമാണ് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളത്. ആ പൊതുജനമാണ് അവിടെയൊക്ക കോവിഡ് നിരക്ക് വർധിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ കൈകാര്യം ചെയ്യാനും പറ്റില്ല. പൊലീസിന് ഇന്ത്യയിൽ നടക്കുന്നതുപോലെ വലിയ ലാത്തി വെച്ച് ആരേയും അടിച്ചുവീഴിക്കാനോ, എത്തമിടീക്കാനോ ഒക്കെ അവിടങ്ങളിൽ അധികാരമില്ല. പക്ഷെ കോവിഡ് പിടിച്ച് ജനലക്ഷങ്ങൾ മരിക്കുമ്പോൾ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവസാനം അത് പ്രസിഡൻറ്റിൻറ്റെ പരാജയമായിട്ട് വിലയിരുത്തും. അതാണ് അമേരിക്കയിൽ സംഭവിച്ചത്.
കൊറോണ സമയത്ത് ട്രംബ് വരുമാനം നിലച്ച ഓരോ വ്യക്തിക്കും 1200 ഡോളർ വെച്ച് അവരുടെ അക്കൗണ്ടിൽ വെറുതെ കൊടുത്തു. അത് ഒരു വലിയ തുക തന്നെ ആയിരുന്നു. അതുപോലെ ജോലി പോയവർക്ക് ഓരോ ആഴ്‌ചയും 1150 ഡോളർ വച്ച് അക്കൗണ്ടിൽ കൊടുത്തു. അത് പലരും ജോലിചെയ്‌താൽ കിട്ടുന്നതിലും കൂടുതലുള്ള തുക ആയിരുന്നു. അതൊക്കെ 'ടാക്സ് പേയേഴ്സ്' കൊടുക്കുന്ന പണമാണ്; അല്ലാതെ ഡൊണാൾഡ് ട്രംബ് സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കുന്ന പണമല്ല എന്നുള്ള ഒരു പ്രബുദ്ധ ജനതയുടെ തിരിച്ചറിവാണ് അതൊന്നും വോട്ട് ആയി മാറാഞ്ഞത്ത്.
അമേരിക്കയിലുള്ള പലരുടേയും പോസ്റ്റുകൾ ഇതെഴുതുന്നയാൾ സോഷ്യൽ മീഡിയയിൽ വായിച്ചു. അതിൽ നിന്നൊക്കെ തൊഴിലും, വരുമാനവും, സമ്പദ് വ്യവസ്ഥയും ആണ് തിരഞ്ഞെടുപ്പിലെ നിർണായക വിഷയങ്ങൾ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊറോണ വന്നില്ലായിരുന്നെങ്കിൽ ട്രംബ് ഭരണം അമേരിക്കകാരെ വലിയ സമ്പന്നർ ആക്കിയേനെ എന്നാണ് പലരും എഴുതി കണ്ടത്. അമേരിക്കയിൽ ആര് ഭരിച്ചാലും ജനം പ്രാധാന്യം കൊടുക്കുന്നത് സമ്പദ് വ്യവസ്ഥക്കാണെന്ന് പലരും എഴുതി കണ്ടു. നാടിന്റെ വികസനത്തിനും, ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന ഭരണത്തിനും ആണ് അമേരിക്കയിലെ വോട്ടർമാർ മുൻതൂക്കം കൊടുക്കുന്നത്. കോവിഡ് മൂലം അമേരിക്കൻ സമ്പദ് വ്യവസ്ഥക്കുണ്ടായ നഷ്ടം ചെറുതല്ല. തൊഴിലില്ലായ്മ കുത്തനെ കൂടി. ഇതിൻറ്റെ എല്ലാം കാരണം പ്രസിഡൻറ്റ് ട്രംബ് കൊറോണ വ്യാപനത്തെ ഗൗരവമായി കാണാതിരുന്നതുകൊണ്ടാണെന്ന് വോട്ടർമാർ കരുതിയാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. ഡെമോക്രാറ്റുകളുടെ ഏറ്റവും ശക്തമായ ആയുധമായിരുന്നു പ്രസിഡൻറ്റ് ട്രംബ് കോവിഡ് നേരിട്ട രീതി. ജോ ബൈഡൻ അത് ബോധ്യപ്പെടുത്താൻ രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ മാസ്ക് ധരിച്ചു വരികയും ചെയ്തു. പിന്നീടുള്ള പല മീറ്റിങ്ങുകളിലും ബൈഡൻ മാസ്ക് ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതും കൂടി ഓർമിക്കണം.
ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു രാഷ്ട്രത്തലവനെ മാറ്റണം എന്ന ആഗ്രഹമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലം കണ്ടത് എന്ന് ചിലരൊക്കെ എഴുതുന്നു. സത്യത്തിൽ ഭിന്നിപ്പൊക്കെ അമേരിക്കയിൽ പണ്ടുമുതലേ ഉണ്ടായിരുന്നു. ഒബാമയുടെ കാലത്ത് പോലും കറുത്ത വർഗക്കാരുടെ കലാപം അമേരിക്കയിൽ നടന്നിട്ടുണ്ട്. നിലനിൽക്കുന്ന വംശീയത മുതലെടുത്തു എന്ന് മാത്രമേ ട്രമ്പിൽ ആരോപിക്കാൻ സാധിക്കൂ എന്നാണ് തോന്നുന്നത്.
ട്രംബ് ഹിസ്പാനിയാക്കൾക്കും, ഇറാൻ പോലുള്ള രാഷ്ട്രങ്ങൾക്കും, അരാജക വാദികൾക്കും എതിരെ എടുത്തിരുന്ന നിലപാടുകൾക്ക് നല്ല പിന്തുണ അമേരിക്കയിലെ വോട്ടർമാരിൽ നിന്ന് കിട്ടിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനോട് വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണത്തിന് ശേഷം അമേരിക്കകാർക്ക് എന്തെങ്കിലും മമത ഉണ്ടെന്ന് തോന്നുന്നില്ല. അതും ട്രംബ് മുതലാക്കി. ട്രംമ്പിൻറ്റെ നികുതി വെട്ടിപ്പും, സ്ത്രീലമ്പടത്വവും, വിടുവായ പറയലും ഒന്നും അമേരിക്കകാർക്ക് വലിയ പ്രശ്നങ്ങളുള്ള കാര്യങ്ങളായിരുന്നില്ല. മുൻ പ്രസിഡൻറ്റ്മാരിൽ ക്ലിൻറ്റണും, കെന്നഡിയും ഒക്കെ ട്രംമ്പിനേക്കാൾ വലിയ പെണ്ണ് പിടിയന്മാർ ആയിരുന്നു. പക്ഷെ കോവിഡ് ഡൊണാൾഡ് ട്രംമ്പിനെ വീഴ്‌ത്തി. ഇന്ത്യയിൽ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ട്. പക്ഷെ ഇന്ത്യക്കാർ മതവും ജാതിയും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്നവരാകുമ്പോൾ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന തൊഴിലില്ലായ്മ ഒക്കെ പൊതുജനത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 'ദവായ്', 'കമായ്' ഒക്കെ തേജസ്വി യാദവ് ബീഹാറിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയർത്തുന്നുണ്ട്. പുള്ളിയെ കേൾക്കാൻ വലിയ ജനക്കൂട്ടം വരുന്നുമുണ്ട്. പക്ഷെ ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും ഒക്കെ തിരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷകൾ സൃഷ്ടിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- തന്നെ കിട്ടാത്തതിനാൽ പൊലീസ് പീഡിപ്പിച്ചത് മകനെയെന്ന് ജോസഫ് മാഷ്
- പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരി
- കത്തിന് പിന്നിൽ തന്നോടു വിദ്വേഷമുള്ള അയൽവാസി; ഊമക്കത്തിൽ വെറും വ്യക്തി വിരോധമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍