രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസിലേക്കുള്ള യാത്ര ഇന്ത്യയിൽ രാഷ്ട്രീയ മാറ്റങ്ങൾക്കുള്ള ശംഖനാദമായി മാറുമോ? ഇന്ദിരാ ഗാന്ധിയുടെ ബെൽച്ചിയിലേക്കുള്ള യാത്ര പോലെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനുള്ള യാത്രയാണോ ഇതും? വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
ഉത്തർ പ്രദേശിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗവും അതിക്രൂരമായ കൊലപാതകവും ദേശീയ തലത്തിൽ ബിജെപി.-യ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ പ്രതിപക്ഷ നീക്കങ്ങൾക്കുള്ള തുടക്കമായി മാറുമോ എന്നാണ് ഇനി കാണേണ്ടത്. സ്ത്രീപീഡനങ്ങൾക്കും ദളിത് നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കോൺഗ്രസും രാഹുലും ശ്രദ്ധ നേടുമോയെന്നും കാണേണ്ടതുണ്ട്. എന്തായാലും രാഹുൽ ഗാന്ധിയുടേയും, പ്രിയങ്ക ഗാന്ധിയുടേയും ഊർജസ്വലമായ ഇടപെടലിൽ കോൺഗ്രസ് പ്രവർത്തകർ പുത്തനുണർവ്വിലായി എന്ന കാര്യം ആർക്കും നിഷേധിക്കുവാൻ ആവില്ലാ. രാഹുലിനെ സംബന്ധിച്ച് ഈ വിഷയം വീണ്ടും ഒരു തിരിച്ചുവരവിനുള്ള നാന്ദിയായി മാറുമോ എന്നുള്ളതാണ് ഇനിയുള്ള നാളുകളിൽ കാണേണ്ടത്.
അടിയന്തിരാവസ്ഥയെ തുടർന്ന് അധികാരം നഷ്ടപ്പെട്ട അവസ്ഥയിൽ ഇന്ദിരാ ഗാന്ധി ഉണർന്നു പ്രവർത്തിച്ചത് പോലെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോഴെങ്കിലും ഉണർന്നു പ്രവർത്തിക്കുന്നത് തീർച്ചയായും അണികൾക്ക് ആവേശം പകരുന്ന ഒന്നാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡൽഹി-ഉത്തർ പ്രദേശ് അതിർത്തിയിൽ യോഗി സർക്കാർ ആയിരകണക്കിന് പൊലീസുകാരെ വിന്യസിച്ചത് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസ് സന്ദർശനത്തിൻറ്റെ രാഷ്ട്രീയ പ്രാധാന്യം കണ്ടറിഞ്ഞിട്ട് തന്നെയാണ്.
ഉത്തർ പ്രദേശിലെ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷവും രാഹുൽ ഗാന്ധിയുടെ ഹത്രാസിലേക്കുള്ള യാത്രക്ക് പ്രചോദനം പകർന്നിട്ടുണ്ടാകാം. 2011 സെൻസസ് പ്രകാരം ഉത്തർപ്രദേശിലെ ദളിത് ജനസംഖ്യ 21.1 ശതമാനമാണ്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതുകൊണ്ട് തന്നെ ദളിത് സമുദായത്തിൻറ്റെ വോട്ട് വളരെ നിർണ്ണായകവുമാണ്. ഹത്രാസിൽ പ്രതി സ്ഥാനത്തുള്ളവർ ഠാക്കൂർ സമുദായത്തിൽ ഉള്ളവരാണ്. ഠാക്കൂർ സമുദായം ഉത്തർ പ്രദേശിൽ 7 ശതമാനം മാത്രമാണ്. പക്ഷെ അവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയിലൂടെയാണ് ജാതിമേധാവിത്തം ദളിത്, പിന്നോക്ക ജന വിഭാഗങ്ങളിൽ പ്രയോഗിക്കുന്നത്.
ഇവിടെ സംഘ പരിവാർ രാഷ്ട്രീയത്തിൻറ്റെ തന്ത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ 'ഹിന്ദുത്വ' രാഷ്ട്രീയത്തിൽ മതസൗഹാർദവും ജനങ്ങളെ ഒന്നിപ്പിക്കലും ഇല്ലാ. പ്രഗ്യ സിങ് ഠാക്കൂറും, യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ളവർ ഹിന്ദുക്കളുടെ മുഴുവൻ കുത്തക ഏറ്റെടുക്കുന്നതിൽ ആശങ്കയുള്ളവർ രാജ്യത്താകമാനമുണ്ട്. തങ്ങളുടെ സംഘടനയുടെ ട്രൗസറിൻറ്റെ പോക്കറ്റിൽ എല്ലാ ഹിന്ദുക്കളും നിർബന്ധമായും വന്നു വീഴണമെന്നാണ് ഇവർ ശഠിക്കുന്നത്. അതിൻറ്റെ കൂടെ കപട രാജ്യ സ്നേഹവും, മിഥ്യാഭിമാനവും വന്നാൽ നമ്മുടെ 'ഇലക്റ്ററൽ പൊളിറ്റിക്സിൽ വൻ വിജയങ്ങൾ കൊയ്യാം. ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് നേടുന്ന ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ ആത്യന്തികമായി എന്ത് സംഭവിക്കും എന്ന് പറയാൻ വയ്യാ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഒരു വിദേശ ചാനൽ വാട്ട്സാപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബിജെപി. -ക്ക് അനുകൂലമായി പ്രചരിക്കപ്പെട്ട അനേകം വ്യാജ പ്രചാരണങ്ങൾ നന്നായി കാണിച്ചു. ഇന്ത്യൻ ചാനലുകളൊന്നും അത് കാണിച്ചില്ല. ഇത്തരം ശക്തമായ പ്രചാരണങ്ങളിലൂടെ മുന്നേറുന്ന ബിജെപി.-യെ ചെറുക്കാൻ കോൺഗ്രസിന് ആവുമോ എന്നാണ് ഇനി കാണേണ്ടത്. ഹത്രാസിലുള്ള 'വാൽമീക്' പോലുള്ള ദളിത്-പിന്നോക്ക ജാതികളെ കൂട്ടുപിടിച്ചാൽ മാത്രമേ കോൺഗ്രസിന് ഒരു പുത്തൻ ഉണർവ് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ സാധ്യമാകൂ.
ഇനി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലേക്കൊന്നു നോക്കാം.1977 ഓഗസ്റ്റിൽ ബീഹാറിലെ 'ബെൽച്ചി' - യിൽ 2 കുഞ്ഞുങ്ങളടക്കം 11 ദളിതരെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ദിരാ ഗാന്ധി അത് രാഷ്ട്രീയ ആയുധം ആക്കി. നടന്നും, കഴുതപ്പുറത്തും, ട്രാക്റ്ററിലും അവസാനം ആനപ്പുറത്തും ആണ് കോരിച്ചൊരിയുന്ന മഴയത്ത് ഇന്ദിരാ ഗാന്ധി ബീഹാറിലെ 'ബെൽച്ചി' - യിൽ എത്തിയത്. പിറ്റേ ദിവസം രാജ്യങ്ങളിലെ പത്രങ്ങളിലെല്ലാം ഇന്ദിരാ ഗാന്ധി ആനപ്പുറത്ത് ഇരുന്ന് 'ബെൽച്ചി' - യിലേക്ക് പോകുന്ന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. തങ്ങൾ ദളിതരോടോത്ത്
ഉണ്ട് എന്ന ശക്തമായ സന്ദേശം കൊടുക്കാൻ ഇന്ദിരാ ഗാന്ധിക്ക് അതോടെ സാധിച്ചു. പക്ഷെ കഴിഞ്ഞ ആറു വർഷം ദളിതരും, ആദിവാസികളും, ന്യൂന പക്ഷങ്ങളും, പാവപ്പെട്ടവരും ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്കും, സോണിയാ ഗാന്ധിക്കും അങ്ങനെ ഒരു സന്ദേശവും കൊടുക്കുവാൻ സാധിച്ചില്ല.
നോട്ടു നിരോധനവും, ജി.എസ്.ടി. - യും കൊണ്ട് പൊറുതിമുട്ടിയ ചെറുകിട കർഷകരേയും, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളേയും സംഘടിപ്പിക്കുവാൻ കോൺഗ്രസിന് ആയില്ല. പക്ഷെ കൊറോണ വ്യാപകമായി പടർന്നു പിടിക്കുന്നതിന് മുമ്പേ മോദി സർക്കാർ ഏർപ്പെടുത്തിയ അങ്ങേയറ്റം നിരുത്തരവാദപരമായ 'സമ്പൂർണ ലോക്ക്ഡൗണിനോട്' പ്രതികരിക്കുവാൻ കോൺഗ്രസിന് ആയി. ഒരു കോടിയോളം വരുന്ന ജനതയാണ് അന്ന് പൊരിവെയിലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിന് കിലോമീറ്ററുകൾ നടന്നത്. കേന്ദ്ര സർക്കാർ തന്നെ ഒരു കോടിയോളം മൈഗ്രൻറ്റ് ലേബറേഴ്സ് അത്തരത്തിൽ നടന്നുവെന്ന് ഈയിടെ അംഗീകരിച്ചു. പിന്നീടുണ്ടായ ചൈനീസ് ആക്രമണത്തിനോടും, ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തതിനോടും പ്രതിഷേധിക്കുവാൻ കോൺഗ്രസിന് സാധിച്ചു. ഈയിടെ കേന്ദ്ര സർക്കാർ അംഗീകരിച്ച കർഷക ബില്ലിന് പകരം മറ്റൊരു കർഷക ബിൽ കൊണ്ടുവരാനും കോൺഗ്രസിന് ആയി. ഉപാധികളോടെ ആണെങ്കിലും കർഷക ബില്ലിനെതിരെ അത്തരത്തിൽ പ്രതിഷേധിക്കുവാൻ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചു എന്ന യാഥാർഥ്യം കാണാതിരിക്കാൻ ആവില്ല.
ഇന്ത്യയുടെ പ്രത്യേക പരിതസ്ഥിതിയിൽ ഇനി ഉയർന്നു വരേണ്ടത് 30-40 കോടിയോളം വരുന്ന ഇന്ത്യയിലെ പാവപ്പെട്ടവരാണ്. ദാരിദ്ര്യ രേഖക്ക് കീഴിലുള്ള ഈ ഭീമമായ ജനസംഖ്യ പല രാജ്യങ്ങളിലേയും മൊത്തം ജനസംഖ്യക്ക് മേലെയാണ്. ഈ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും ദളിതരും ആദിവാസികളും മുസ്ലിങ്ങളുമാണ്. സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതി ദളിതരെക്കാൾ മോശമാണെന്നാണ്. പക്ഷെ ഇപ്പോൾ സച്ചാർ കമ്മിറ്റി പറഞ്ഞത് പോലെയല്ല കാര്യങ്ങൾ. ഉത്തരേന്ദ്യയിൽ മുസ്ലീങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. പക്ഷെ ദളിതരേയും മുസ്ലീങ്ങളേയും ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കേണ്ടത്. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിലും സാമൂഹ്യമായ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ഫ്യുഡൽ മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയിൽ കണ്ടമാനം അതിക്രമങ്ങൾ പാവപ്പെട്ടവർക്ക് എതിരേയുണ്ട്. കേരളത്തിലെ പലർക്കും അതൊക്കെ മനസിലാക്കാൻ പോലും സാധിക്കുകയില്ല. "End of violence is the end of poverty" എന്ന് പറയുന്നത് ഇത്തരം ഫ്യുഡൽ മൂല്യവ്യവസ്ഥിതിയുടേയും വയലൻസിൻറ്റേയും കോൺടെക്സ്റ്റിലാണ്. ആ കോൺടെക്സ്റ്റിൽ തന്നെ വേണം ഇപ്പോൾ ഹത്രാസിലെ ദളിത് പെൺകുട്ടിക്ക് എതിരേയുള്ള ലൈംഗികമായ അക്രമത്തേയും കാണാൻ.
ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഉത്തർ പ്രദേശിലെ ഹത്രാസിൽ നടന്ന ലൈംഗിക ആക്രമണത്തിനോടൊപ്പം കാണേണ്ടതുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016-ൽ സ്ത്രീകൾക്കെതിരെ 3.22 ലക്ഷം കുറ്റകൃത്യങ്ങൾ അരങ്ങേറിയപ്പോൾ 2017 ആയപ്പോൾ കുറ്റകൃത്യങ്ങളുടെ സംഖ്യ 3.45 ലക്ഷത്തിലെത്തി. 2018 ആയപ്പോൾ ആ സംഖ്യ 3.78 ലക്ഷം കടന്നു. 2019-ൽ ആകട്ടെ, 4.05 ലക്ഷം ആയി സ്ത്രീകൾക്കെതിരേ രേഖപ്പെടുത്തിയിരിക്കുന്ന മൊത്തം കുറ്റകൃത്യങ്ങളുടെ സംഖ്യ. കോടതികളിൽ ശിക്ഷിക്കപ്പെടുന്നത് മൊത്തം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ കേവലം 28 ശതമാനം മാത്രമാണ്. ഇത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മകൾ എടുത്തുകാട്ടുന്നു.
രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ഹത്രാസിലേക്കുള്ള യാത്ര ഫ്യുഡൽ മൂല്യവ്യവസ്ഥിതിയേയും, സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ആക്രമണങ്ങളേയും ചോദ്യം ചെയ്യുമോ? കാത്തിരുന്നു കാണേണ്ട ഒരു കാര്യമാണത്. എന്തായാലും ഈ യാത്രക്ക് കിട്ടിയിരിക്കുന്ന വാർത്താ പ്രാധാന്യം ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്കും പാവപ്പെട്ടവർക്കും നല്ലൊരു ശുഭ സൂചന തന്നെയാണ് സമ്മാനിക്കുന്നതെന്നുള്ള യാഥാർഥ്യം കൊടിയ വിമർശകർ പോലും അംഗീകരിച്ചേ മതിയാകൂ.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ)
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- തന്നെ കിട്ടാത്തതിനാൽ പൊലീസ് പീഡിപ്പിച്ചത് മകനെയെന്ന് ജോസഫ് മാഷ്
- പിടിയിലായ സവാദ് ആ ഗ്രൂപ്പിൽ ഏറ്റവും അപകടകാരി
- കത്തിന് പിന്നിൽ തന്നോടു വിദ്വേഷമുള്ള അയൽവാസി; ഊമക്കത്തിൽ വെറും വ്യക്തി വിരോധമോ?
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്