നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും; സജീവ് ആല എഴുതുന്നു
സജീവ് ആല
നൂറുകണക്കിന് കൊലപാതകങ്ങൾ, കിഡ്നാപ്പിങ്സ്, റേപ്പ് കേസുകൾ, ഭൂമി പിടിച്ചെടുക്കലുകൾ... നാല് ദശകത്തോളം ചോരക്കളി നടത്തി അരങ്ങ് വാണിരുന്ന കൊടുംക്രിമിനലായ അതീഖ് അഹമ്മദിനെ ഒരു ചുക്കും ചെയ്യാൻ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് കഴിഞ്ഞിരുന്നില്ല.
നിരവധി കൊലക്കേസുകളിൽ പ്രതിയായിരുന്ന അതീഖ് 1989ൽ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് എംഎൽഎ ആയി. പിന്നെയും അയാൾ തുടർച്ചയായി ജയിച്ചു കൊണ്ടേയിരുന്നു. ഗുണ്ടകൾക്ക് വേണ്ടി ഗുണ്ടകളാൽ നടത്തപ്പെടുന്ന സമാജ് വാദി പാർട്ടിയിൽ ചേർന്ന ഈ കൊടുംക്രിമിനൽ സാക്ഷാൽ ജവഹർലാൽ നെഹ്റുവിന്റെ സ്വന്തം മണ്ഡലമായിരുന്ന ഫുൽപ്പൂരിൽ നിന്ന് പാട്ടുംപാടി വിജയിച്ച് ലോക്സഭയിലുമെത്തി.
ഇക്കാലയളവിൽ അതിഖും അയാളുടെ സഹോദരങ്ങളും മക്കളും ഏല്ലാം ഉൾപ്പെട്ട മാഫിയാ സംഘം നൂറുകണക്കിന് മനുഷ്യരെ കൊലപ്പെടുത്തി, പലരെയും ജീവച്ഛവമാക്കി മാറ്റി, ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശി കോടികൾ പിരിച്ചെടുത്തു, സാധാരണക്കാരുടെ കണ്ണായസ്ഥലങ്ങൾ തോക്കിന്മുനയിൽ എഴുതി വാങ്ങിച്ചു. അതീഖിനെ ഒരു ദിവസം ജയിലിൽ അടയ്ക്കാൻ പോലും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ നിയമസംവിധാനത്തിന് കഴിഞ്ഞില്ല. 1500 കോടി ആസ്തിയുള്ള മാഫിയാ സാമ്രാജ്യത്തിന്റെ ആശ്രിതരായി മാറിക്കഴിഞ്ഞ യുപിയിലെ രാഷ്ട്രീയവ്യവസ്ഥയും പൊലീസ് സംവിധാനവും അതീഖിന് ചാമരം വീശിക്കൊണ്ടേയിരുന്നു.
നിരപരാധികൾ അതീഖ് ഗാംഗിന്റെ വെടിയുണ്ടകളേറ്റ് പട്ടാപ്പകൽ പിടഞ്ഞു മരിച്ചു കൊണ്ടേയിരുന്നു സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു. ഒരാളും ഈ മാഫിയാ പിശാചിനെതിരെ മൊഴി നല്കാൻ ധൈര്യപ്പെട്ടില്ല ഒരാളും സാക്ഷി പറയാൻ മുന്നോട്ട് വന്നില്ല.
പക്ഷേ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ കളി മാറി. എങ്ങനെയും ബില്യനറാകുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ അധികാരക്കസേരയിൽ കയറിപ്പറ്റിയ മുലായം സിങ്, മായാവതി, അഖിലേഷ് യാദവ് കൂട്ടത്തിൽ പെട്ടയാളായിരുന്നില്ല യോഗി. അവിഹാഹിതിനായ മുഖ്യമന്ത്രിയുടെ സഹോദരിസഹോദരങ്ങൾ സാധാരണ മനുഷ്യരെ പോലെ പണി ചെയ്ത് ജീവിക്കുന്നവരാണ്. പണത്തിനോട് ആഗ്രഹമില്ലാത്ത ഭരണാധികാരി ക്രിമനലുകളെയും മാഫിയാ സംഘങ്ങളെയും ഭയക്കില്ല.
യോഗി ഗുണ്ടാനേതാക്കളെ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് വേട്ടയാടി. പൊലീസിന്റെ വീര്യവും വീറും ഏറ്റുവാങ്ങിയവരിൽ ബ്രാഹ്മണരും താക്കൂറും യാദവും മുസ്ലീമും എല്ലാമുണ്ടായിരുന്നു. കോടതിയും നീതിപീഠവും ഒരിക്കലും ലഭിക്കാനിടയില്ലാത്ത തെളിവുകളും സാക്ഷികളെയും തെരഞ്ഞ് സാധാരണക്കാരന്റെ വിശ്വാസത്തെ ഒറ്റിക്കൊടുത്തപ്പോൾ യോഗിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മാഫിയാരാജിന്റെ അടിത്തറയിളകി തുടങ്ങി.
ക്രിമിനലുകളുടെ തേർവാഴ്ചയിൽ നിന്ന് ഒരുപരിധിവരെ യുപിയെ മോചിപ്പിച്ച യോഗിക്ക് 2022ൽ, യുപിയിലെ സ്ത്രീകൾ അവരുടെ വിലപ്പെട്ട വോട്ടുകൾ നല്കി വൻ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിപ്പിച്ചു.
അതീഖ് അഹമ്മദിന്റെ സഹോദരനായ അഷറഫിനെതിരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിഎസ്പി എംഎൽഎ രാജു പാലിനെ അതീഖ് ഗ്യാങ് 2005ൽ വെടിവെച്ചു കൊന്നിരുന്നു. തുടർന്ന് നടന്ന ഇലക്ഷനിൽ അഷ്റഫ് വിജയിച്ചു. ഉമേഷ്പാൽ കൊലപാതകത്തിന്റെ ഏകസാക്ഷിയായ ഉമേഷ് പാലിനെ ആദ്യം തട്ടിക്കൊണ്ടുപോയി പിന്നിട് അതീഖ് ഗുണ്ടകൾ പട്ടാപ്പകൽ വെടിവെച്ചു കൊന്നു.
അതീഖ് അഹമ്മദിന്റെ മാഫിയാ ഗാംഗിനെ എന്തുവിലകൊടുത്തും അമർച്ച ചെയ്യുമെന്ന് യോഗി ആദിത്യനാഥ് നിയമസഭയിൽ പ്രഖ്യാപിച്ചു. പൊലീസ് ഈ കൊലയാളിക്കൂട്ടത്തെ നിർദ്ദാക്ഷിണ്യം നേരിട്ടപ്പോൾ അധോലോക സഹോദരങ്ങൾ അകത്തായി. ഉമേഷ്പാൽ മർഡർ കേസിലെ മുഖ്യപ്രതിയായിരുന്ന ആതിഖിന്റെ മകനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മെഡിക്കൽ പരിശോധന കഴിഞ്ഞ് പൊലീസ് വിലങ്ങണിയിച്ച് കൊണ്ടുവരുമ്പോൾ മാധ്യമപ്രവർത്തക വേഷത്തിൽ എത്തിയ മൂന്ന് യുവാക്കൾ ഗുണ്ടാ ബ്രദേഴ്സിനെ വെടിവെച്ചു കൊന്നു. സ്വയം കീഴടങ്ങിയ ഈ കൊലയാളികളും ഏതോ മാഫിയാ സംഘത്തിന്റെ ഭാഗമാകാൻ തന്നെയാണ് എല്ലാ സാദ്ധ്യതയും. ഇവരുടെ ഗാംഗും തച്ചുടയ്ക്കപ്പെടണം.
രണ്ട് മാസം മുമ്പ് യുപിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റൊരു മാഫിയാ ഡോണായിരുന്ന വിനയ് ദ്യൂബേ ബ്രാഹ്മണ സമുദായക്കാരനായിരുന്നു. അതിഖ് അഹമ്മദ് മുസ്ലീമാണ്. അയാളുടെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കുത്തിയും കൊന്നവരിൽ നല്ലൊരു ശതമാനം മുസ്ലീങ്ങൾ തന്നെയാണ്. മാഫിയാത്തലവന്മാർ ആവശ്യം വരുമ്പോൾ മതത്തിന്റെ പടച്ചട്ടയും എടുത്തണിയാറുണ്ട്. പക്ഷേ അവർ ജീവനെടുത്ത ഇരകൾക്ക് ജാതിയുമില്ല മതവുമില്ല.
ഒരു സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയിൽ പൗരന് ജീവനും ജീവിതവും ഉറപ്പ് നല്‍കേണ്ട ഏല്ലാ സംവിധാനങ്ങളും മാഫിയാവത്ക്കരിക്കപ്പെട്ട ഒരു ദേശത്ത് കുറ്റവാളികളെ അമർച്ച ചെയ്യാൻ അസാധാരണ നടപടികൾ തന്നെ വേണ്ടിവരും. സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ അമർന്നിരുന്നുകൊണ്ട് ക്രിമിനലുകളുടെ മനുഷ്യാവകാശങ്ങളെ പറ്റി വാദിക്കുന്നത് വളരെ സുഖമുള്ള ഏർപ്പാടാണ്.
വീടിനുള്ളിലും ഗലികളിലും തെരുവകളിലും നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും. ഉദാരജനാധിപത്യത്തിന്റെ ഉദാത്തവാക്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് അധോലോകവാഴ്ചയ്ക്ക് ഒളിസേവ ചെയ്യാനല്ല.
Stories you may Like
- തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അഖിൽ സജീവ്
- അന്വേഷണം ഏതുവരെ നീളുമെന്നുത് നിർണ്ണായകം; കേരളം ഭരിക്കുന്നത് അഴിമതി മാഫിയയോ?
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- യോഗി മോഡൽ രാജസ്ഥാനിലും എത്തുമോ? വസുന്ധരയുടെ നീക്കം നിരീക്ഷിച്ച് മോദിയും അമിത് ഷായും
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍