ലക്ഷ്യം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാഗ്ദാനപ്പെരുമഴ; രാജസ്ഥാൻ സർക്കാരിന് 39000 കോടി നിസാര തുകയല്ല; ആട്ടിൻ തോലിട്ട ചെന്നായുടെ സംരക്ഷണ വാഗ്ദാനം; പങ്കാളിത്ത പെൻഷൻ - ഭൂതം, വർത്തമാനം, ഭാവി ഇങ്ങനെ
രാംദാസ്
പഞ്ചാബി ഹൗസ് എന്ന സിനിമയിൽ ഗംഗാധരൻ മുതലാളിയോട് പഞ്ചാബികൾ കൊണ്ട് പോയ ബോട്ട് തിരിച്ചെടുക്കുന്നതിനെപറ്റി ഒരു തീരുമാനമെടുക്കുന്നതിന് മുതലാളിയുടെ വിശ്വസ്ത സന്തത സഹചാരിയായ രമണൻ ബുദ്ധി ഉപദേശിക്കുന്ന രംഗമുണ്ട്. അത് ഏകദേശം ഇപ്രകാരമാണ്.
മുതലാളിയും രമണനും നേരെ നെഞ്ചുവിരിച്ച് പഞ്ചാബികളുടെ അടുത്ത് ചെന്ന് മര്യാദക്ക് ബോട്ട് വിട്ടുതരാൻ പറയുന്നു. അപ്പോൾ അവർ തരില്ല എന്നു പറയുന്നു. അപ്പോ അതിൽ ഒരു തീരുമാനമായി.
ഏകദേശം ഈ അവസ്ഥയിൽ എത്തിയിരിക്കുകയാണ് രാജ്യമാകെയുള്ള മാധ്യമങ്ങളിൽ പണം കൊടുത്തു ഫുൾപേജ് പരസ്യം നൽകിയും അല്ലാതെ മാധ്യമങ്ങളിലൂടെ പരോക്ഷ വാർത്തകളിലൂടെയും ചർച്ചകളിലൂടെയും കൊണ്ടാടിയ രാജസ്ഥാൻ മോഡൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ.
ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് രാജ്യത്തെ പ്രധാന പത്രങ്ങളിലെന്നപോലെ മലയാള പത്രങ്ങളിലും രാജസ്ഥാൻ സർക്കാരിന്റെ ഫുൾ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 2004 മുതൽ ആ സംസ്ഥാനത്തെ സർക്കാർ സർവ്വീസിൽ നടപ്പാക്കിവരുന്ന പങ്കാളിത്ത പെൻഷൻ നിറുത്തലാക്കി പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പരസ്യത്തിൽ. പഴയ പെൻഷൻ സംവിധാനത്തിന്റെ മേന്മയും പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ദൂഷ്യങ്ങളും പരസ്യത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. (പരസ്യത്തിന്റെ കോപ്പി ചുവടെ കൊടുത്തിട്ടുണ്ട്). സംഗതി ഫെബ്രുവരി മാസം മുതൽ തന്നെ രാജസ്ഥാൻ സർക്കാർ NPS ൽ നിന്നും പിന്മാറുന്നു എന്ന രീതിയിലുള്ള വാർത്തകൾ നിരന്തരമായി പ്രചരിച്ചു വരുന്നതായതിനാലും ബഡ്ജറ്റിൽ പ്രഖ്യാപിച്ചതായതിനാലും പരസ്യം ഒരു പ്രചരണം എന്നതിനപ്പുറം പുതിയ ഇൻഫർമേഷൻ ഒന്നും ആയിരുന്നില്ല. എങ്കിലും ഫെബ്രുവരി മുതൽ നടക്കുന്ന ചർച്ചകൾക്ക് ഒരു ആക്കം കൂട്ടാൻ ഈ പരസ്യത്തിനു കഴിഞ്ഞു എന്നത് വാസ്തവമാണ്.
ഇനി ആദ്യം പരസ്യത്തിലേക്ക് വരാം. എന്തുകൊണ്ട് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നു എന്നതാണ് പരസ്യത്തിൽ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുള്ളത്. സത്യത്തിൽ പങ്കാളിത്ത പെൻഷനെ എതിർക്കുന്ന എല്ലാവരും 2004 മുതൽ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കൂടുതലായി ഒന്നും തന്നെ പരസ്യത്തിലും പറയുന്നില്ല. പങ്കാളിത്ത പെൻഷൻ കൊണ്ട് ആകെ ഗുണം ഉള്ളത് ഷെയർമാർക്കറ്റിലേക്ക് എല്ലാ മാസവും വലിയൊരു തുക കൃത്യമായി പമ്പ് ചെയ്യപ്പെടുന്നതിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ട കോർപറേറ്റ് കമ്പനികൾക്ക് തങ്ങളുടെ മാർക്കറ്റ് വാല്യു ഇടിയാതെ നിലനിർത്താൻ കഴിയുമെന്നത് മാത്രമാണ്.
രാജസ്ഥാൻ പങ്കാളിത്ത പെൻഷൻ സ്വീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ്. 2004 ൽ അവിടെ ഭരിച്ചിരുന്ന വസുന്ധര രാജ സിന്ധ്യെ നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് NPS പ്രാബല്യത്തിലാക്കിയത്. തുടർന്ന് 2008 ൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസും 2013 ൽ വസുന്ധരയുടെ നേതൃത്വത്തിൽ ബിജെപി യും മാറി മാറി ഭരിച്ചു. 2018 ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുകയും ഗെഹ്ലോട്ട് തന്നെ മുഖ്യമന്ത്രി ആവുകയും ചെയ്തു. 2022 ൽ രാജസ്ഥാനിൽ പങ്കാളിത്ത പെൻഷൻ പ്രാബല്യത്തിൽ വരുത്തി 18 വർഷങ്ങളാവുകയാണ്. ഇതുവരെ ഒരു സർക്കാരും അതായത് ഇതിനിടയിൽ രണ്ടു തവണ മുഖ്യമന്ത്രി ആയ ഗെഹ്ലോട്ടു പോലും ഈ പദ്ധതിയിൽ നിന്നും പിന്മാറാനുള്ള യാതൊരു നീക്കവും ആലോചനയിൽ പോലും കൊണ്ടുവന്നിരുന്നില്ല. ഇത് ഊന്നിപറയാനുള്ള കാരണം 2021 ഒക്ടോബറിൽ പോലും NPS നെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച സംസ്ഥാനമാണ് രാജസ്ഥാൻ എന്നതാണ്. (അത്തരം ഒരു ഉത്തരവ് താഴെ ചേർത്തിട്ടുണ്ട്)
വസ്തുതകൾ ഇതായിരിക്കെ എന്താണ് പെട്ടെന്ന് രാജസ്ഥാൻ സർക്കാരിന് ഒരു വീണ്ടുവിചാരമുണ്ടായത്. പരസ്യത്തിൽ പറയുന്നത് പോലെ ജീവനക്കാർക്ക് കൂടുതൽ പ്രചോദനവും ആത്മാർത്ഥതയും ഉണ്ടായി അതുവഴി സദ്ഭരണം ഉണ്ടാവുമെന്ന പ്രതീക്ഷയും കൂടുതൽ മികച്ച കഴിവുള്ള യുവാക്കൾ സർക്കാർ സർവ്വീസിലേക്ക് വരും എന്ന കണക്കുകൂട്ടലുമാണോ. 18 വർഷവും ഇതിന്റെ പ്രശ്നങ്ങൾ ഇടത് പാർട്ടികളും സംഘടനകളും പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരും നിരന്തരം തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടും സാമ്പത്തികമായി പ്രായോഗികമല്ല എന്ന കാരണം പറഞ്ഞാണ് 18 വർഷവും ഇതിന്മേൽ യാതൊരു പുനർവിചിന്തനവും നടത്താതിരുന്നത്.
ദീർഘകാലം പിന്തുടർന്ന നിലപാടുകളിൽ നിന്ന് നേരെ പുറകോട്ട് നടക്കണമെങ്കിൽ എന്തായാലും അതിനു തക്ക കാരണം ഉണ്ടായേ തീരൂ. 2022 ൽ രാജസ്ഥാനിൽ അതിനുമാത്രം എന്താണ് ഉണ്ടായത്. സർക്കാർ പ്രവർത്തനങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സർവ്വീസ് സംഘടനകളുടെ സമരങ്ങളോ ശക്തമായ പ്രക്ഷോഭങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. എന്നിട്ടും ജീവനക്കാരുടെ ക്ഷേമത്തിന് NPS പിൻവലിക്കണമെന്ന് ഒരു സുപ്രഭാതത്തിൽ തോന്നാൻ എന്താണ് കാരണം. മാത്രമല്ല അതുവരെ സാമ്പത്തികമായി പ്രായോഗികമല്ല എന്ന് വാദമുയർത്തിയിരുന്നവർ പരസ്യത്തിൽ വ്യക്തമാക്കിയത് സർക്കാരിന്റെ മറ്റു ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ നിന്നും ഒരു പൈസ പോലും കുറക്കാതെയാണ് പഴയ പെൻഷൻ സംവിധാനം തിരിച്ചു കൊണ്ടുവരുന്നതെന്നാണ്. അതെന്ത് മാജിക്കാണ്? അവിടെയാണ് പഴയ പദ്ധതി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്ത സമയം പ്രസക്തമാവുന്നത്. 2021 ഒക്ടോബറിൽ ഇല്ലാത്ത നീക്കം 2022 ഫെബ്രുവരിയിൽ പ്രാവർത്തികമാവുന്നതിനിടക്ക് അവിടെ എന്താണ് നടന്നത്.
അവിടെയാണ് രാജസ്ഥാൻ മോഡൽ ആട്ടിൻതോലിട്ട ചെന്നായ ആവുന്നത്. ഈ പറയുന്ന സമയപരിധിക്കുള്ളിൽ നടന്ന പ്രധാന സംഭവം ഒന്നു മാത്രമാണ്. 2022-23 വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കൽ. അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് നിശ്ചയമായും പറയാൻ കഴിയും. അതിനെക്കുറിച്ചാണ് ഇനി പറയാനുള്ളതും.
2023 ഡിസംബറിൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് വരികയാണ്. കോൺഗ്രസിന് ഭരണം അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നാണ്. GST കോമ്പൻസേഷന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞു. കോവിഡ് മുതലായ പ്രതിസന്ധികൾ പൊതുജനങ്ങളുടെവരുമാനം എന്നപോലെ തന്നെ സർക്കാരുകളുടെ നികുതിയിലും വലിയ കുറവാണ് വരുത്തിയത്. അടുത്ത സാമ്പത്തികവർഷത്ത ബഡ്ജറ്റ് മിക്കവാറും ഗെഹ്ലോട്ട് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനപ്പെരുമഴ ആവേണ്ടതുണ്ട്.
പക്ഷേ കേന്ദ്രം ഭരിക്കുന്ന ബിജെപി രാജസ്ഥാനിലും ഭരണം ലക്ഷ്യമിടുന്നതിനാൽ രാജസ്ഥാൻ സർക്കാരിന് വലിയ സഹായങ്ങളൊന്നും നൽകാനിടയില്ല എന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ ശതഗുണീകരിക്കാനിടയാക്കുന്നതാണ്. അതിനിടയിലാണ് കൂടുതൽ സാമ്പത്തിക ബാധ്യത രാജസ്ഥാൻ സർക്കാർ പെൻഷനിലൂടെ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. ഒരുനിലക്കും യുക്തിസഹമല്ലാത്ത തീരുമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. അതാണ് ആ തീരുമാനം ആട്ടിൻ തോലിട്ട ചെന്നായുടെ സംരക്ഷണ വാഗ്ദാനമാണോ എന്ന ചിന്തയിലേക്കു നയിക്കുന്നത്. ആ ചിന്തകളെ സാധൂകരിക്കുന്ന തുടർ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതും. പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വാർത്തകൾ വെണ്ടക്കയും മത്തങ്ങയും നിരത്തിയ മലയാള മാധ്യമങ്ങൾ ഇത് ഇനിയും കണ്ടില്ല എന്നത് അവരുടെ അജണ്ടകളെക്കുറിച്ചറിയുന്നവർക്ക് ഒട്ടും തന്നെ ആശ്ചര്യമുളവാക്കുന്നതല്ല.
ബഡ്ജറ്റിലെ കണക്കുകൾ പ്രകാരം 2021-22 വർഷം ശമ്പള ഇനത്തിൽ ചെലവായിരിക്കുന്നത് 60000 കോടിയോളം രൂപയാണ്. നിലവിൽ അതിന്റെ 14 % സർക്കാരും 10 % ജീവനക്കാരും NPS ലേക്ക് നിസ്ഷേപിക്കണം. അതായത് 9000 കോടിയോളം രൂപ സർക്കാരിന്റെയും 6000 കോടിയോളം രൂപ ജീവനക്കാരുടേയും വിഹിതമായി 15000 കോടിയിൽ താഴെ രൂപ പെൻഷൻ ഫണ്ടിലേക്ക് നിർബന്ധമായും നൽകണം. നിലവിലെ പഴയ പെൻഷൻ പദ്ധതി പ്രകാരം റിട്ടയർ ആയിക്കൊണ്ടിരിക്കുന്നവർക്ക് നൽകുന്ന പെൻഷൻ 2021-22 ൽ 25000 കോടിയിലധികം രൂപയാണ്. ഫലത്തിൽ പെൻഷന്റെ ഇനത്തിൽ മൊത്തം 40000 കോടി രൂപ രാജസ്ഥാൻ ട്രഷറിയിൽ നിന്നും പോകുന്നു.
അത് ശമ്പളത്തിന്റെ 66 % ത്തോളം വരും. പഴയ പെൻഷൻ സംവിധാനത്തിലുള്ളവർ ഇനിയും വിരമിക്കാനുള്ളതിനാലും അവരുടെ ജീവിതകാലവും ആശ്രിത പെൻഷനും ഉൾപ്പെടെ 30 ലധികം വർഷം ആ പെൻഷൻ നൽകേണ്ടതുള്ളതിനാലും ഈ രീതിയിൽ മുന്നോട്ടു പോവുക ഏകദേശം അസാധ്യം തന്നെയാണ്. വളരെ കുറച്ച് പേർക്ക് ലഭിക്കുന്ന ഫുൾ പെൻഷൻ പോലും ശമ്പളത്തിന്റെ 50% മാത്രമാണെന്നിരിക്കെ ഇപ്പോൾ 66% പെൻഷനുവേണ്ടി നീക്കിവക്കാൻ മാത്രം സാമ്പത്തിക ഭദ്രത ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിനും ഉണ്ടാവാനിടയില്ല. ഇന്നത്തെ ചെലവ് കഴിഞ്ഞല്ലേ നാളേക്ക് മാറ്റി വക്കാനാവൂ. ആ തീരുമാനമാണ് രാജസ്ഥാൻ സർക്കാർ എടുത്തത്. അല്ലാതെ മാതൃകാപരമായ ജീവനക്കാരെ പ്രചോദിപ്പിക്കലൊന്നും ആയിരുന്നില്ല. അവർക്ക് ഇപ്പോൾ അതേ ചെയ്യാനാവൂ എന്നതാണ് യാഥാർത്യം. 2030-35 കാലഘട്ടത്തിൽ കേരളവും സമാന സാഹചര്യത്തിലേക്കെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുമുണ്ട്.
പങ്കാളിത്ത പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയ രാജസ്ഥാൻ സർക്കാർ ആദ്യം ചെയ്തത് 18 വർഷം സർക്കാരിന്റെ വിഹിതമായി അടച്ച തുക തിരികെ ആവശ്യപ്പെട്ടുകൊണ്ട് PFRDA യെ സമീപിക്കുകയായിരുന്നു. ഏകദേശം 39000 കോടിയിലധികം വരുന്ന തുക സർക്കാർ നിക്ഷേപമായി കണക്കാക്കി തിരികെ സർക്കാരിന് നൽകണമെന്നാണ് ആവശ്യം. എങ്ങനുണ്ട്. അതെ, അത് മാത്രമായിരുന്നു രാജസ്ഥാൻ സർക്കാരിന്റെ മോട്ടീവ്. ഒരു വർഷം തള്ളിനീക്കാൻ ഒന്നേകാൽ ലക്ഷം കോടിയോളം കടമെടുക്കേണ്ടി വരുന്ന സർക്കാരിന് 39000 കോടി എന്നത് നിസാര തുകയല്ല. അതിന്റെ വിശദാംശങ്ങളിലേക്കായി രാജസ്ഥാൻ സർക്കാരിന്റെ ബഡ്ജറ്റ് ഒന്ന് പരിശോധിക്കാം.
സാധാരണ ബഡ്ജറ്റിലെ മുൻകൂട്ടി കാണുന്ന കണക്കുകളും യാഥാർത്ഥ്യവും തമ്മിൽ ചെറിയ വ്യത്യാസം ഒക്കെ ഉണ്ടാവാറുണ്ട്. അത് സ്വാഭാവികവുമാണ്. എന്നാൽ രാജസ്ഥാൻ സർക്കാർ ബഡ്ജറ്റും യാഥാർത്ഥ്യങ്ങളും തമ്മിൽ പുലബന്ധം പോലുമില്ല എന്നാണ് ബഡജ്റ്റ് വിശകലനം ചെയ്യുമ്പോൾ അതിലെ രേഖകളിൽ നിന്നു തന്നെ മനസിലാവുന്നത്. രണ്ടു ഉദാഹണങ്ങൾ മാത്രം ചൂണ്ടിക്കാട്ടട്ടെ.
1. കഴിഞ്ഞ വർഷത്തെ കടം തിരിച്ചടവിലേക്കായി ബഡ്ജറ്റിൽ നീക്കി വച്ചത് 17000 കോടിയാണ്. എന്നാൽ യഥാർത്ഥത്തിൽ തിരിച്ചടക്കാനുണ്ടായിരുന്നത് 62000 കോടിയാണ്. മൂന്നിരട്ടി!
2. കടമെടുക്കാനായി ഉദ്ദേശിച്ചിരുന്നത് 62000 കോടിയോളം രൂപയാണ്. എന്നാൽ എടുക്കേണ്ടി വന്നത് ഒരലക്ഷത്തി പതിനെട്ടായിരം കോടിയിലധികമാണ്. ഏകദേശം ഇരട്ടിയോളം !
2020-21 ലെ യാഥാർത്യവും ബഡ്ജറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ പട്ടികയായി കൊടുക്കുന്നുണ്ട്. ഇത്തരം കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമായി തെരഞ്ഞെടുപ്പിലേക്ക് എത്താനാവില്ല എന്നും എവിടെ നിന്നെങ്കിലും തൽക്കാലത്തേക്ക് കുറച്ചധികം പണം കണ്ടെത്തിയേ മതിയാവൂ എന്നും ബഡ്ജറ്റ് തയ്യാറാക്കുന്ന വേളയിൽ ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി ഗഹ്ലോട്ടിന് മനസിലായിക്കാണണം. കാരണം ബഡ്ജറ്റിൽ പറയുന്നതിന്റെ ഇരട്ടിയിലധികം ചെലവു കൂടുതലും പകുതിയോളം വരവു കുറയലുമായി വരുന്ന സാഹചര്യത്തിൽ ട്രഷറി അടച്ചിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ആത്മഹത്യാപരമാണ്.
കേന്ദ്ര സർക്കാരിന് വിൽക്കാനായി പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടായിരുന്നതുപോലെ രാജസ്ഥാൻ സർക്കാരിന് അത്തരം സംവിധാനങ്ങളൊന്നുമില്ലായിരുന്നു. ഇനി ആകെ ഉള്ളത് പെൻഷൻ കൊടുക്കാനായി നിക്ഷേപിച്ച തുകമാത്രമാണെന്ന് കണ്ടെത്താൻ വലിയ വിശകലനമൊന്നും വേണ്ടി വന്നില്ല. ഏത്, ഭാവിയിൽ പെൻഷൻ കൊടുക്കാൻ കഴിയില്ല എന്ന കാരണത്താൽ അതിനായി നിക്ഷേപിച്ച തുക എടുത്ത് തൽക്കാലത്തേക്ക് മറിക്കാൻ പോകുന്നത്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ ഈ ബുദ്ധിക്കുമുന്നിൽ സാഷ്ടാംഗം പ്രണമിക്കും!
രാജസ്ഥാൻ മോഡൽ പങ്കാളിത്തപെൻഷൻ പിൻവലിക്കലിന്റെ പാശ്ചാത്തലമാണ് ഇതുവരെ പറഞ്ഞത്. എന്നാൽ അതിനേക്കാൾ ഗൗരവതരവും ഭീതിതവുമാണ് അത് നടപ്പാക്കാൻ ശ്രമിച്ച രീതിയും അതുണ്ടാക്കാൻ പോകുന്ന നെഗറ്റീവ് ഇംപാക്ടുകളും. ഈ കുറിപ്പ് അൽപം നീണ്ടു പോയതിനാൽ അടുത്ത കുറിപ്പായി അത് വിശദമാക്കാം.
Stories you may Like
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- ബിജെപിയിൽ ഫണ്ട് വിവാദം കൊഴുക്കുമ്പോൾ
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- ഓച്ചിറക്കാരൻ ശങ്കരപ്പിള്ളയ്ക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശാംസകൾ
- ഞെട്ടിച്ച് വിഷ്ണു ഫണ്ട് തട്ടിപ്പ് വിവാദവും; മുട്ടടയിൽ താക്കീതും
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്