കുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്
ജോസ് ജോസഫ് കൊച്ചുപറമ്പിൽ
ജോജിയുടെ കാര്യക്കാർ അറിഞ്ഞോ അറിയാതെയോ വരുത്തിയ ഒരു പിഴവാണ് ആ പടത്തിന് മാക്ബെത്തും ഇരകളും ഒക്കെയായിച്ചേർത്തുള്ള വായന. മാക്ബെത്തും ഇരകളും അടിമുടി ഫിക്ഷനാണ്. അധികാരക്കൊതി എന്ന ആശയത്തിനു ചുറ്റുമായി മാക്ബെത്തും, പാശ്ചാത്യ സദാചാരാശയമായ '7 മോർട്ടൽ സിൻസ്' എന്നതിനോട് ചേർത്ത് ഇരകളും നിലനിൽക്കുന്നു. ആ ഫിക്ഷനു ബാക്ക്-ഡ്രോപ്പായി കഥാകാരന്മാർ യഥാക്രമം വരച്ച് ചേർക്കുന്ന ( കഥാരചനയുടെ കാലത്തിന് യോജിക്കുന്ന) രാജകുടുംബം, കുടിയേറ്റ മേഖലയിലെ സവർണ്ണ ക്രിസ്ത്യൻ കുടുംബം എന്നതൊക്കെ അതുകൊണ്ട് തന്നെ ആ കഥകളുടെ നിലനിൽപ്പിനെയോ ഗതിയേയോ നേരിട്ട് നിർണ്ണയിക്കുന്നില്ല.
പക്ഷേ ജോജി യിൽ അങ്ങനെയല്ല. . കുടുംബം ഭരിക്കുന്ന അപ്പനെ കണ്ടുകൊണ്ട് മാക്ബെത്തിനോടോ, റബ്ബർ മരങ്ങൾക്കിടയിൽ അലഞ്ഞുതിരിയുന്ന ഇളയ മകനെ കണ്ട് ഇരകളോടോ സാമ്യം പറയാൻ കഴിയില്ല. കാരണം, ഈ ഘടന നേരേ തിരിച്ചാണ്. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാമൂഹിക സാമ്പത്തിക പശ്ചാത്തലവും - ഇതൊന്നും ഫിക്ഷനല്ല. ഈ കഥ തെളിയുന്ന നാട്ടിലെ പല കുടുംബങ്ങളിലും ഇന്നും നാട്ടുനടപ്പായ ചില ജീവിതരീതികളിലേയ്ക്ക്, സിനിമാറ്റിക്കായ അൽപ്പം ക്രൈം ചേർത്ത് വെക്കലാണ് പുഷ്ക്കരൻ-പോത്തൻ ടീം ചെയ്തത്. ഫിക്ഷന് ചേരുന്ന പശ്ചാത്തലമല്ല, മറിച്ച് പശ്ചാത്തലത്തിന് ചേരുന്ന ഫിക്ഷൻ.
മദ്ധ്യതിരുവിതാംകൂർ എന്ന് ഇന്നും ചാനൽ ചർച്ചാത്തൊഴിലാളികൾ വിളിക്കുന്ന പ്രദേശത്തിന്റെ കിഴക്കൻ മേഖലകളിൽ ഒന്നോ രണ്ടോ തലമുറ മുമ്പ് കുടിയേറി ഭൂപ്രഭുക്കളായ കുടുംബങ്ങളിൽ ചിലരുടെയെങ്കിലും വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് ജോജിയുടെ കഥ.
1. പനച്ചേൽ കുട്ടപ്പൻ ആള് വില്ലനാണെന്നാണ് പൊതുവേ പടം കണ്ട എല്ലാവരുടെയും വായന. പക്ഷേ പുള്ളിക്ക് ഒരിക്കലും അത് സ്വയം തോന്നിയിരിക്കാൻ സാധ്യതയില്ല എന്ന് എനിക്കുറപ്പാണ്. സ്വന്തം നാട്ടിൽ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്ന ആരും ഹൈ-റേഞ്ചിലേയ്ക്കോ മലബാറിലേയ്ക്കോ കുടിയേറിയതായി കേട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്തൊക്കെ പട്ടിണി കലശലായപ്പോഴാണ് കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടന്നത്. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നൊക്കെ ആലങ്കാരികമായി പറയാറുള്ള അവസ്ഥ. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും നല്ലപോലെ കഷ്ടപ്പെട്ടവരാണ് പിന്നീട് കരയിലെ കുഞ്ഞച്ചന്മാരായത്. പുതിയകാലത്ത് ചുറ്റുപാടൊക്കെ നന്നായാലും, മുണ്ട് മുറുക്കിയുടുത്തിരുന്ന കാലത്ത് അവർ സ്വയം ശീലിച്ച ചില രീതികൾ അവർക്കൊരിക്കലും മാറ്റാൻ കഴിയില്ല.
സർക്കാർ വനം കൈയേറി വേലി കെട്ടിയ അരയേക്കറിൽ നിന്നാവാം മിക്ക പനച്ചേൽ കുട്ടപ്പന്മാരുടെയും തുടക്കം. അവിടുന്നും ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ സമ്പാദിച്ച് സമ്പാദിച്ച് ആ ഭൂവിസ്താരം കൂട്ടിക്കൂട്ടിക്കൊണ്ടുവരുന്നത് അവരുടെ ജീവിതസാക്ഷാത്ക്കാരവും. 'പനച്ചേൽ കുട്ടപ്പൻ ചേട്ടന്റേതാ' എന്ന് നാട്ടുകാര് തന്റെ സ്വത്തിനെ ചൂണ്ടി പറയുമ്പോ കിട്ടുന്ന നിർവ്വൃതി. പക്ഷേ അതീന്ന് ഒരു വീതമെടുത്ത് വിറ്റ് പാലായിൽ ഫ്ളാറ്റ് മേടിച്ചാൽ ആര് കാണാനാ? ഇനീപ്പോ കണ്ടാലും, അത് 'പനച്ചേൽ ജയ്സന്റേത്' എന്നല്ലേ പറയൂ?
2. കാശിന്റെ കണക്കാണ് അവരിൽ പലർക്കും ജീവിതം. മനോരമ പത്രമെടുത്ത് മറിച്ചാൽ വാണിജ്യപേജിലെ റബറിന്റെയും മുളകിന്റെയും ഏലത്തിന്റെയും വില, അതും ഓരോ ഗ്രേഡിന്റെയും വില, മാത്രം നോക്കുന്നവർ. മുമ്പിൽ കാണുന്ന എന്തിനും, സ്വന്തം മക്കൾക്ക് പോലും, അങ്ങനെ ഒരു വില മനസ്സിലെങ്കിലും ഇടാതെ അവർക്ക് കഴിയില്ല. എന്ത് കാര്യത്തിലും അപ്പന്റെ മനസ്സറിഞ്ഞ് ചെയ്യുന്ന ജോമോന് നല്ല വിലയുണ്ടാവും.
കുടുംബവും ബിസിനസും നോക്കിനടത്തുന്നവനാണെങ്കിലും, മക്കളില്ലാത്തവനും (ഉത്പാദനക്ഷമതയുടെ കുറവ്) ഭാര്യയുടെ വാക്ക് കേൾക്കുന്നവനുമായ ജയ്സണ് വില കുറച്ചൂടെ കുറവായിരിക്കും. ഓൾറെഡി അപ്പന്റെ ചെലവിൽ ജീവിക്കുന്ന ജോജിയോട് മതിപ്പ് തീരെയില്ല ( 'ഒട്ടുപാലിനൊണ്ടായവൻ' എന്നത് മലയാളസിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും ഭാവനാസമ്പന്നമായ ഒരു തെറിയാണെങ്കിലും, അത് വെറും ഒരു തെറി മാത്രമല്ല, അതൊരു പ്രൈസ് ടാഗ് കൂടിയാണ്) എങ്കിലും, അയാളെ കാല് തല്ലിയൊടിച്ച് കിടത്തീട്ട് ചെലവിന് കൊടുത്താൽ കുറച്ചൂടെ ചെലവ് കുറയും എന്നത് വെറുമൊരു ഭീഷണിയല്ല, ഒരു കാൽക്കുലേഷൻ കലർന്ന ഭീഷണിയാണ്.
3. പനച്ചേൽ കുട്ടപ്പന് ആകെ കുറച്ച് സീനുകളേ പടത്തിലുള്ളൂ - പക്ഷേ ഒരു സീനിൽ പോലും അയാൾ സ്വന്തം മക്കളോട് അൽപ്പം സ്നേഹത്തോടെ പെരുമാറുന്നതോ വിശേഷം ചോദിക്കുന്നതോ കാണാനില്ല. സാമ്പത്തികമായ വിഷയങ്ങളും പിന്നെ സ്വന്തം ആവശ്യങ്ങളുമല്ലാതെ മക്കളുടെ ജീവിതമോ അവരുടെ ആവശ്യങ്ങളോ പുള്ളിയുടെ മുമ്പിലില്ല. 'മാമ്പൂ കണ്ടും മക്കളെക്കണ്ടും മോഹിക്കരുത്', 'മക്കളെ മോണ കാണിക്കരുത്' എന്നൊക്കെയുള്ള ചില ബോറൻ പഴഞ്ചൊല്ലുകളുടെ അകമ്പടിയോടെ, മക്കൾ എന്നാൽ അടിച്ചമർത്തിഭരിക്കേണ്ട ഒരു സെറ്റ് കൂലിപ്പട്ടാളമോ കുടിയാന്മാരോ ആണ് എന്നൊരു ബോധം ഇന്നും മനസ്സിൽ കിടക്കുന്ന ഒരു തലമുറ ഞാനീപ്പറഞ്ഞ ജ്യോഗ്രഫിയിൽ അവിടിവിടെയായി ഉണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. അപ്പന്റെ മുറിയിൽ നല്ല നല്ല കുപ്പികളിരിപ്പുണ്ട് - പക്ഷേ മക്കൾക്ക് അതൊക്കെ ഏതാന്ന് പോലും അറിയില്ല. അവര് കൈയിലെ പിച്ചകാശിന് കുറഞ്ഞ ബ്രാണ്ടുകൾ അടിക്കുന്നു. എന്നാൽ വകേലൊരു അളിയനായ ഡോ.ഫെലിക്സിന് അകത്തിരിക്കണ ബ്രാൻഡുകളൊക്കെ അറിയാം.
ഇതേ വേർതിരിവ് ഗിരീഷ് എന്ന പണിക്കാരൻപയ്യനോടും കാണാം. അയാൾ 'കുട്ടപ്പൻ ചേട്ടായി'യോട് ഇടപെടുന്നത് ഒരു മുതലാളിയോട് എന്നതിനപ്പുറം അടുപ്പത്തോടും സ്വാതന്ത്ര്യത്തോടുമാണ്. പനച്ചേൽ കുട്ടപ്പൻ 'മക്കളേ' എന്ന് ഒരേ ഒരു തവണ വിളിക്കുന്നത് പോലും അവരെയാണ്.
4. ലാസ്റ്റ്, ബട്ട് നോട്ട് ദ ലീസ്റ്റ് - ബിൻസി.
പനച്ചേൽ കുട്ടപ്പൻ എന്ന മാടമ്പി ബൂർഷ്വായുടെ അധികാരത്തിൻ കീഴിൽ നിന്നും ബിൻസിക്ക് മോചനമില്ലാത്തത് അവൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്, അവളുടെ സ്വന്തം വീട്ടിൽ കാശില്ലാത്തതുകൊണ്ടാണ് എന്നൊക്കെ വായനകൾ കണ്ടിരുന്നു. പക്ഷേ കഥ നടക്കുന്ന മേഖലയിലെ സമാനമായ കുടുംബങ്ങളിലെ പെൺമക്കൾ പൊതുവേ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇമ്മാതിരി കുടുബങ്ങളിൽ ചെന്ന് കയറി അവിടെ നിന്ന് മുരടിക്കുന്ന പലരും പേരു് കേട്ട സ്ഥാപനങ്ങളിൽ പഠിച്ചവരും ആയിരിക്കാം . 'നിനക്കൊക്കെ ഈ സ്ലാബിൽ ഇരുന്ന് കഴിക്കാനേ യോഗമുള്ളൂ' എന്ന ഡയലോഗിൽ, സ്വന്തം വീട്ടിൽ ഊണുമേശയിലിരുന്ന് കഴിച്ച് ശീലിച്ചയാളാണ് ബിൻസി എന്ന സൂചനയുണ്ട്.
പക്ഷേ ബിൻസിയുടെ വർത്തമാന ജീവിതം നോക്കിയാലോ - മൂന്നും നാലും ദിവസം കൂടുമ്പോ ഗ്യാസ് കുറ്റി മാറ്റിമാറ്റി വെക്കുന്നുണ്ട്. അപ്പോ എന്തോരം പാചകം ആ വീട്ടിൽ ഉണ്ടാവണം! (കിഴക്കൻ മേഖലയുടെ മറ്റൊരു പ്രത്യേകതയാണത് - പറമ്പിൽ സ്ഥിരം പണിക്ക് നിൽക്കുന്നവർക്കും വീട്ടുകാർക്കുമൊക്കെ ഒരേ ഭക്ഷണമാണ്. അടുക്കളയിൽ അടുപ്പൊഴിയില്ല.) തൊട്ടടുത്തെങ്ങും വർത്തമാനം പറയാൻ ഒരയലോക്കം പോലും കാണാനില്ല. വീട്ടിലെ ഏക സ്ത്രീജനമാണ്, കുടുംബം നടത്തുന്നയാളാണ് - ആ സ്നേഹത്തിൽ ഒരക്ഷരം ആരു പറഞ്ഞ് കേട്ടതുമില്ല. മക്കളില്ല എന്നതും ഈ ഇകാഴ്ച്ച്ചയ്ക്ക് കാരണമാകാം.
ഈ ജോഗ്രഫിയിലെ പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടുന്നില്ല എന്നൊരു വലിയ സാമൂഹിക വിഷയം കുറേക്കാലമായി ചർച്ചയിലുണ്ട്. അതിന് കാരണം ലൗ ജിഹാദ് എന്നൊക്കെ മുട്ടാപ്പോക്ക് പറയുമെങ്കിലും, പ്രധാന കാരണം സത്യത്തിൽ ഇതാണ് - വിദ്യാഭ്യാസമുള്ള, ലോകം കണ്ട പെണ്ണുങ്ങൾക്ക് ഇപ്പോ ഇതുപോലെ കൂട്ടിലടച്ച ഭാര്യമാരായി ജീവിക്കാൻ താത്പര്യമില്ല. കുടുംബസ്വത്ത് അൽപ്പം കുറഞ്ഞാലും, വിദ്യാഭ്യാസവും അർബൻ മേഖകലകളിൽ ജോലിയുമുള്ള ജീവിതപങ്കാളികളെ അവർ താത്പര്യപ്പെടുന്നു. വലിയ വീടും പറമ്പീന്ന് ആദായവും മുറ്റം നിറയെ പണിക്കാരുമൊക്കെയുള്ള ചെക്കന്മാർക്ക് പഴയ മാർക്കറ്റില്ല.
എണ്ണിപ്പെറുക്കിയാൽ ഇനീം ഒരുപാടുണ്ട്.
ഇതെല്ലാം ജെനുവിനാണ്, നാട്ടുനടപ്പാണ്.
ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്ക്കരൻ ടീം ചെയ്തത് എന്നാണ് എന്റെ ഒരു.....
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്