കൊലപാതകം നടന്ന വീട്ടിൽ പോയി നേതാവ് കരഞ്ഞത് മലയാളി ആഘോഷിക്കുന്നു; ഒരു പെൺകുട്ടി മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനേയും ട്രോളുന്നു; തങ്ങൾക്ക് ഹിതകരമല്ലാത്തത് പറഞ്ഞാൽ കൂട്ടം ചേർന്ന് അക്രമിക്കും; 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും; മലയാളിയുടെ ചിന്താഗതിയെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു
ജിതിൻ കെ ജേക്കബ്
സമകാലിക വിഷയങ്ങളിലെ മലയാളി സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് ജിതിൻ കെ ജേക്കബ് എഴുതുന്നു
ഊ*** ചിന്ത, മൂ*** ജീവിതം ഇതാണ് മലയാളിയുടേത് എന്ന് ഏതോ കവി ചൊല്ലിയത് ഓർക്കുന്നു.
ദാരുണമായ കൊലപാതകം നടന്ന വീട്ടിൽ ചെന്ന് അവിടുത്തെ ആ രംഗം കണ്ട ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് കരഞ്ഞതാണ് മലയാളി ഇന്ന് ആഘോഷിക്കുന്നത്. വെറും രണ്ട് പേര് കൊല്ലപ്പെട്ട വീട്ടിൽ പോയി കരയാൻ പാടുണ്ടോ? മനുഷ്യനെ ശിലായുഗ മാതൃകയിൽ വെട്ടിക്കൊല്ലുന്ന മലയാളി അങ്ങനെ ഒന്നും കരയരുത്.
ഒരു പെൺകുട്ടി ജീവിക്കാൻ മീൻ വിൽക്കാൻ ഇറങ്ങിയാൽ അതിനെയും ട്രോളും.
ജീവിതത്തിൽ വിജയം നേടിയ ആരെയെങ്കിലും ട്രോളുക എന്നതാണ് ഒരുപറ്റം മലയാളികളുടെ തൊഴിൽ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോലും മലയാളത്തിൽ പൂരപ്പാട്ടും അശ്ലീലവും എഴുതി എഴുതി വെക്കും. അതിനെ പൊങ്കാല എന്ന് കേരളത്തിലെ മാധ്യമ സഖാക്കൾ വിശേഷിപ്പിക്കുകയും ചെയ്യും .
തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെ കൂട്ടം ചേർന്ന് ആക്രമിക്കും.
രാഷ്ട്രീയ എതിരാളിയെ 51 വെട്ടു വെട്ടി കൊന്നിട്ട് ആഘോഷിക്കും, കൊല്ലപ്പെട്ടവർക്കെതിരെ മ്ലേച്ഛമായ രീതിയിൽ അപവാദം നടത്തും.
വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ത്രീകളെയൊക്ക സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നതിനു കയ്യും കണക്കുമില്ല.
ഇതേ മലയാളി തന്നെയാണ് മാനവികതയും ,സഹിഷ്ണുതയും പ്രസംഗിക്കുന്നതും. തങ്ങൾക്കിഷ്ടമില്ലാത്തവനെ പ്രാകൃതമായ രീതിയിൽ ഉന്മൂലനം ചെയ്തിട്ട് ഉത്തരേന്ത്യയിലെ പ്രശ്നങ്ങൾക്കെതിരെ വാ വിട്ട് കരയും.
കാശ്മീരിലെയും, ഫലസ്തീനിലെയും ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും ,പക്ഷെ സൗദി അറേബ്യ യെമെനിൽ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കാണില്ല.
കൽബുർഗിക്കും, പൻസാരക്കും വേണ്ടി വിളക്ക് കത്തിച്ചു പ്രതിഷേധവും, ധർണയും നടത്തും പക്ഷെ ഫാറൂഖ്ന്റെയും രാമലിംഗത്തിന്റെയും കൊലപാതകങ്ങൾ കാണില്ല.
കശ്മീർ പാക്കിസ്ഥാന് വിട്ടു കൊടുക്കാൻ പറയും പക്ഷെ ടിബറ്റും സ്കിൻജിയാങ്ങും ചൈനയുടെ അഭിഭാജ്യ ഘടകമാണ്, അത് അവരുടെ ആഭ്യന്തര വിഷയമാണ് എന്നും പറയും.
ഉത്തരേന്ത്യയിലെ കർഷക ദുരിതത്തെ കുറിച്ച് പത്ത് പേജ് ഉപന്യാസം എഴുതും, പക്ഷെ ബംഗാളിൽ കമ്മ്യൂണിസ്റ്റുകാർ കർഷകരെ വെടിവെച്ചു കൊന്നപ്പോൾ വായിൽ പഴവും തിരുകി ഇരുന്നു. കഴിഞ്ഞ ഒരുമാസം ഇടുക്കിയിൽ തന്നെ 5 കർഷകരാണ് ആത്മഹത്യാ ചെയ്തത്. പക്ഷെ മലയാളിക്ക് ലോങ്ങ് മാർച്ച് നടത്തേണ്ട.
ഹിന്ദു വിശ്വാസങ്ങളെയും സംസ്ക്കാരത്തെയും ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതും പുരോഗമനം. പക്ഷെ ന്യൂനപക്ഷ മത വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത്.
ഹിന്ദു വിശ്വാസങ്ങൾക്കെതിരെ ലേഖനമോ കവിതയോ എഴുതിയാൽ അവൻ അല്ലെങ്കിൽ അവൾ സാംസ്കാരിക നായിക അല്ലെങ്കിൽ നായകൻ. പക്ഷെ ന്യൂനപക്ഷ വിശ്വാസങ്ങൾക്കെതിരെ എഴുതിയാൽ കടുത്ത അപരാധം. കയ്യാണോ തലയാണോ വെട്ടുന്നത് എന്ന് പറയാനാകില്ല.
പെരുമാൾ മുരുകനും, ഹരീഷുമെല്ലാം ആവിഷ്ക്കാര സ്വന്തന്ത്ര്യ വക്താക്കൾ പക്ഷെ സൽമാൻ റുഷ്ദിയും, തസ്ലിമ നസ്റിനും പൊതുസമൂഹത്തിൽ സ്ഥാനമില്ല.
കുഞ്ഞുങ്ങൾ കുറിക്കുന്ന കവിത അടിച്ചുമാറ്റുന്ന മഹതിയൊക്കെ സാംസ്കാരിക നായിക.
പാർട്ടി സെക്രട്ടറിയുടെ സന്തതി 13 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയാൽ അത് ബിസിനസ് തർക്കം. സാധാരണക്കാരൻ വിശപ്പ് സഹിക്കാതെ ഒരു നേരത്തെ ഭക്ഷണം ഭക്ഷണം മോഷ്ടിച്ചാൽ അവനെ തല്ലികൊല്ലും.
ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും, പക്ഷെ അട്ടപ്പാടിയിൽ പട്ടിണി മൂലം സ്ത്രീകളും കുഞ്ഞുങ്ങളും മരണപ്പെടുമ്പോൾ അത് അമേരിക്കൻ ഗൂഢാലോചന എന്ന് പറയും.
ഡൽഹിയിൽ സഹിഷ്ണുത പ്രസംഗിക്കും കേരളത്തിൽ അരുംകൊല ചെയ്യും.
സ്ത്രീ ശാക്തീകരണം പ്രസംഗിക്കും എന്നിട്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സ്ത്രീകളെ അവഹേളിക്കും. നേതാവ് സ്ത്രീകളെ പീഡിപ്പിച്ചാൽ 6 മാസം സസ്പെന്ഷൻ ആണ് ശിക്ഷ. അത് കേട്ട് മലയാളി പറയും ഇന്ത്യയിലാദ്യം മാതൃകാപരം എന്ന്.
ഒരു പെൺകുട്ടി എന്ത് വസ്ത്രം ധരിക്കണം, ആരോടൊക്കെ സംസാരിക്കണം, സഞ്ചരിക്കണം എന്നതൊക്കെ തീരുമാനിക്കാൻ നൂറുകണക്കിന് ആങ്ങളമാർ ആങ്ങളമാർ ഉണ്ടിവിടെ.
ഞങ്ങളില്ല ക്രിസ്ത്യാനി രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലുള്ളത് മാനവ രക്തം എന്ന് എല്ലാവിധ മത ചിഹ്നങ്ങളും അണിഞ്ഞുകൊണ്ടു തന്നെ ഒരു ഉളുപ്പും ഇല്ലാതെ പറയും. ഏറ്റവും വലിയ മത ഭ്രാന്തന്മാർ പുരോഗമനം പ്രസംഗിക്കുന്ന മലയാളി തന്നെയാണ്.
ഞങ്ങൾക്ക് ജാതിയും മതവുമില്ല എന്ന് പറഞ്ഞിട്ട് സ്വന്തം മക്കളെ ജാതിയും മതവും നോക്കി തന്നെ വിവാഹം കഴിപ്പിക്കും.
ഏറ്റവും കൂടുതൽ നിരീശ്വരവാദവും പുരോഗമനവും പ്രസംഗിക്കുന്ന ഈ കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ ധ്യാന കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ഉള്ളത്. അനുഗ്രഹം എന്ന ബോർഡ് കണ്ടാൽ മലയാളി അവിടെ വണ്ടി ചവിട്ടും.
ലോകത്തിലെ ഏതൊരാൾക്കും ഏറ്റവും എളുപ്പം പറ്റിക്കാൻ കഴിയുന്നതും മലയാളിയെ ആണ്. ATM കാർഡിന്റെ പാസ്സ്വേർഡ് പറഞ്ഞുതന്നാൽ നാളെ അക്കൗണ്ടിൽ 10000 രൂപ രൂപ നിക്ഷേപിക്കാം എന്ന് ആരെങ്കിലും ഫോൺ വിളിച്ചു പറഞ്ഞാൽ കുടുംബത്തിലെ എല്ലാവരുടെയും ATM പിൻ നമ്പർ കൊടുക്കും.
എറണാകുളം ജില്ലാ കളക്ടറുടെ ഒഴിവുണ്ട് 5 ലക്ഷം രൂപ തന്നാൽ ആ ജോലി വാങ്ങിച്ചു തരാം എന്ന് ആരെങ്കിലും പറഞ്ഞാൽ മലയാളി 10 ലക്ഷം കൊടുത്തിട്ട് പറയും രണ്ടാമത്തവനെ തൃശൂർ കളക്ടർ കൂടി ആക്കിതരണം എന്ന്.
47 വർഷം കൊണ്ട് 7 കിലോമീറ്റർ ബൈപ്പാസ് പണിയുന്ന മലയാളി 3 വർഷം കൊണ്ട് 14 വരി എക്സ്പ്രസ്സ് ഹൈവേ പണിയുന്നവരെ കളിയാക്കും.
അംബാനിയും അദാനിയും കുത്തക ബൂർഷ്വാകൾ. പക്ഷെ യുസഫ് അലിയും, രവി പിള്ളയും വ്യവസായ പ്രമുഖരും. പക്ഷെ മലയാളിക്ക് ജിയോ സിം നിർബന്ധം.
യഹൂദന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ. പക്ഷെ യഹൂദന്റെ സൃഷ്ടിയായ കമ്മ്യൂണിസവും, ഫേസ്ബുക്കും ഇല്ലാതെ ജീവിക്കാൻ പറ്റില്ല.
ഉത്തരേന്ത്യയിലെ കക്കൂസിന്റെ കണക്ക് എടുത്തു പരിഹസിക്കും. കേരളത്തിൽ ഒരു വൃദ്ധ പ്രാഥമിക ആവശ്യത്തിന് കടപ്പുറത്തു പോയപ്പോൾ നായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം അറിഞ്ഞതായി മലയാളി ഭാവിച്ചില്ല. 2014 ന് ശേഷം 1.75 ലക്ഷം ശൗചാലയങ്ങൾ കേന്ദ്ര സഹായത്തോടെ കേരളത്തിൽ നിർമ്മിച്ചതും അറിഞ്ഞില്ല .
ഉത്തരേന്ത്യയിൽ വീടില്ല, കക്കൂസില്ല, അത് പണിയാൻ ഞങ്ങൾ എന്തിന് നികുതി അടക്കണം എന്ന് ചോദിക്കുന്ന മലയാളി സ്വന്തം നാട്ടിലെ ഓലപ്പുരകളിൽ ലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്നത് കണ്ടില്ല.
ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ മലയാളിക്ക് മടിയാണ്. ആധാർ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മേലുള്ള കടന്നുകയറ്റമാണ് എന്ന് പറയുന്ന മലയാളി അമേരിക്കൻ വിസക്ക് വേണ്ടി നൂൽബന്ധം ഇല്ലാതെ സായിപ്പിന്റെ സായിപ്പിന്റെ മുന്നിൽ നിന്ന് കൊടുക്കും.
ഇന്ത്യയിൽ ട്രാഫിക് നിയമം മലയാളി പാലിക്കില്ല പക്ഷെ ഗൾഫിൽ ചെന്നാൽ അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കും.
ജോലി തരൂ സർക്കാരേ എന്ന് പറഞ്ഞു പോസ്റ്റ് ഓഫീസിന് മുന്നിലും ,BSNL ഓഫീസിന്റെ മുന്നിലും മലയാളി കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ ആ സ്ഥാപനങ്ങളിൽ മത്സരപരീക്ഷ വിജയിച്ച് പുതിയതായി ജോലിക്കെത്തുന്നത് ഇതരസംസ്ഥാനങ്ങളിലെ യുവതീ യുവാക്കളാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉള്ള സംസ്ഥാനം, ഇന്ത്യയിൽ ഏറ്റവും കുറവ് സാമ്പത്തീക വളർച്ച ഉള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ ഹർത്താലും പണിമുടക്കും നടക്കുന്ന സംസ്ഥാനം, പ്രവാസികളുടെ വിയർപ്പ് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന സംസ്ഥാനം, ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനം, നല്ല ജോലി മുതൽ ഉയർന്ന വിദ്യാഭ്യാസത്തിനു വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനം ...ഇതൊക്കെയാണ് കേരളം ഇപ്പോൾ . ഇതൊക്കെ ആയാലും മലയാളി ഉത്തരേന്ത്യയിലേക്ക് നോക്കിയിരുന്ന് അവിടുത്തെ കക്കൂസിന്റെ കണക്കെടുക്കുവാ ..
കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ മേഖലയിലെ സ്കിൽഡ് തൊഴിലിന് അവിടെയുള്ള ആളുകൾക്ക് നിശ്ചിത ശതമാനം quota കൊടുക്കണം എന്ന നിയമം വരുന്നു. മഹാരാഷ്ട്രയിൽ ഇത് കൂടുതൽ കർക്കശമാക്കുന്നു.
പ്രവാസികളുടെ എണ്ണം നാൾക്ക് നാൾ കുറഞ്ഞു വരുന്നു. കള്ള് ,ലോട്ടറി, പെട്രോൾ നികുതി, ഇവയല്ലാതെ വേറെ ഒരു വരുമാനവും ഇല്ല.
കേരളത്തിൽ കടമകൾ മറന്ന് അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന മലയാളി പക്ഷെ കേരളത്തിന് പുറത്ത് പോയാൽ കടമകളെ കുറിച്ച് മാത്രം ചിന്തിച്ച് അവകാശങ്ങൾക്കായി കക്കൂസിൽ കയറി മുദ്രാവാക്യം വിളിക്കും.
ഇതൊക്കെയാണെങ്കിലും മലയാളിക്ക് ഞങ്ങൾ നമ്പർ വൺ, പ്രബുദ്ധ മലയാളി എന്നൊക്കെ സ്വയം പുകഴ്ത്തി മറ്റുള്ളവരെ ട്രോള്ളികൊണ്ടിരിക്കാൻ മാത്രം അറിയാം.
അതാണ് ആദ്യം പറഞ്ഞത് ഊ*** ചിന്ത, മൂ*** ജീവിതം ഇതാണ് മലയാളിയുടേത് എന്ന്.
ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായം പൂർണമായും ജിതിൻ എന്ന വ്യക്തിയുടെ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്