ശ്രീലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടം വാങ്ങി വമ്പൻ പദ്ധതി നടത്തി രാജപക്ഷെ കുടുംബം ശതകോടീശ്വരന്മാരായി; കമ്മീഷൻ പൈസയാൽ കിറ്റും ടാക്സ് റിബറ്റും നൽകി തെരഞ്ഞടുപ്പു ജയിച്ചു; ചോദ്യം ചെയ്തവരെ രാജ്യദ്രോഹികളുമാക്കി; കേരളത്തിനു ശ്രീലങ്കയിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്
ജെ എസ് അടൂർ
2019 ൽ വൻ ഭൂരിപക്ഷത്തിലാണ് രാജപക്ഷെ കുടുംബം നേതൃത്വം നൽകിയ എസ് പി പി പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. അപ്പോൾ ശ്രീ ലങ്കയുടെ ഫോറിൻ എക്സ്ചേഞ്ചു റിസേർവ് 7.5 ബില്ലിയൻ ഡോളർ. രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ അതു വെറും 1.58 ബില്യൻ ഡോളർ മാത്രം. ശ്രീ ലങ്കയുടെ പൊതു കടം അവരുടെ മൊത്തം വരുമാനത്തിന്റെ (ജിഡിപി )യുടെ 101.%. ഈ വർഷം പലിശ തിരിച്ചടവിനു മാത്രം 4.5 ബില്യൻ. ശ്രീ ലങ്കയുടെ സോവറിൻ ബോണ്ടിനു പോലും വിലയില്ലാത്ത അവസ്ഥ. ഗ്ലോബൽ ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ശ്രീ ലങ്കയെ രരര ഗണത്തിൽ പെടുത്തി. അതിനർത്ഥം ക്രെഡിറ്റ് റേറ്റിങ് ജംങാണന്നാണ്.
എങ്ങനെയാണ് ശ്രീ ലങ്ക ഈ പരുവത്തിൽ എത്തിയത്. ഇന്ത്യയെ തോൽപ്പിക്കാൻ ചൈനയുടെ കൈയിൽ നിന്ന് അവരുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി രാജപക്ഷെ കുടുംബത്തിന്റെ സ്ഥലമായ ഹമ്പൻ തൊട്ട പോർട്ട്, പിന്നെ പുതിയ എയർപോർട്ട്, ഹൈവേകൾ. അതു തന്നെ ഇപ്പോഴുള്ള കടത്തിന്റ 10.8%. മൊത്തം 6 ബില്യനിൽ കൂടുതൽ.
ജപ്പാനിൽ നിന്നും കടം വാങ്ങി പശ്ചാത്തല വികസനം കൂട്ടി. അതു മൊത്തത്തിൽ 10.9%. എ ഡി ബി ക്ക് 14.5%. ഇതിനൊക്കെ പലിശ നൽകുവാനും എണ്ണ ഇറക്കുമതി ചെയ്യുവാനും വീണ്ടും അന്താരാഷ്ട്ര വിപണിയിൽ നിന്ന് കടം. ചുരുക്കത്തിൽ ശ്രീ ലങ്കക്ക് ആവശ്യ സാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ പൈസ ഇല്ല. ടൂറിസം കോവിഡ് കാലത്ത് തകർന്നു. അതിന് മുമ്പുള്ള കൊളമ്പോയിലെ ഈസ്റ്റർ ബോംബിങ്ങും ഒരു കാരണമാണ്. അതു മാത്രം അല്ല കോവിഡ് കാലത്ത് ഒരുപാട് പേരു ഗൾഫിൽ നിന്നും ജോലി നഷ്ട്ടപെട്ടു തിരികെയെത്തി.
ശ്രീ ലങ്കയിലെ സാമ്പത്തിക സാമൂഹിക വികസനവും കേരളവും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്. ശ്രീ ലങ്കൻ ഇക്കൊണമിയുടെ 10% ടൂറിസമാണ്. കേരളത്തിന്റെ ഇക്കോണമിയുടെ 10% ടൂറിസം. ശ്രീ ലങ്കയുടെ സാമ്പത്തിക വളർച്ചക്ക് ഒരു കാരണം ഫോറിൻ റെമിനിട്ടൻസ്. കേരളത്തിന്റ സാമ്പത്തിക വളർച്ചക്ക് കാരണം ഫോറിൻ റെമിറ്റൻസ്. ശ്രീലങ്കയിൽ സർവിസ് സെക്റ്റർ 60%. കേരളത്തിൽ സർവീസ് സെക്റ്റർ 66%.
ശ്രീലങ്ക മാനവിക വികസന സൂചികയിൽ മുന്നിൽ. കേരളവും മുന്നിൽ. കേരളത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ 7.05%. ശ്രീ ലങ്കയിൽ അതു ഏതാണ്ട് 6%.
ഭൂ പ്രകൃതിയിൽ മാത്രമല്ല സാമൂഹിക സാമ്പത്തിക അവസ്ഥയിലും കേരളത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന സംസ്ഥാനം. കേരളത്തിന്റ മൊത്തം വരുമാനം ഏതാണ്ട് 131 ബില്യൺ യൂ എസ് ഡോളർ. അതായത് ഏതാണ്ട് 9 ലക്ഷം കോടിക്ക് അടുത്തു. നമ്മുടെ പൊതു കടം ഇപ്പോൾ കേരളത്തിലെ എസ് ഡി ജി പി യുടെ 37.18%.
ഇതേ അവസ്ഥയിൽ ആയിരുന്നു ശ്രീ ലങ്ക ചില വർഷങ്ങൾക്ക് മുമ്പ്. പക്ഷെ കേരളത്തിന് സിൽവർ ലൈനുപോലും കടം എടുക്കണം എങ്കിൽ കേന്ദ്ര അനുമതി ഇല്ലാതെ പറ്റില്ല എന്നത് ഒരു പ്രാധാന വ്യത്യാസമാണ്. ശ്രീ ലങ്കയിലെ വിദ്വാന്മാർ പറഞ്ഞു ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും എ ഡി ബി യിൽ നിന്നും കടമെടുത്തു വമ്പൻ പ്രൊജക്റ്റ് നടത്തിയാൽ ശ്രീ ലങ്ക വമ്പിച്ച വളർച്ച നേടുമെന്ന്. അതിനെതിരെ പറഞ്ഞവരെ ഭരിക്കുന്നവർ രാജ്യ ദ്രോഹികളാക്കി. സർക്കാരിന്റെ നടപടിയെ വിമർശിച്ചവരെ തീവ്ര വാദികളാക്കി. വികസനം വിരോധികളാക്കി. സർക്കാരിനെ വിമർശിച്ചു സിവിൽ സൊസൈറ്റി സർക്കാർ ഇതര സംഘടനകളെ പീഡിപ്പിച്ചു.
സാമ്പത്തിക പ്രതി സന്ധി വന്നപ്പോൾ നോട്ട് അടിച്ചു. വിദേശ വിപണിയിൽ നിന്ന് പലിശ കൊടുക്കാനും ആവശ്യ സാധനങ്ങൾ ഇറക്കാനും വീണ്ടും കടം എടുത്തു. ഇപ്പോൾ കടത്തിൽ മുങ്ങി. ആവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ വിദേശ നാണ്യം ഇല്ല. കറണ്ട് കട്ട്. പെട്രോളിന് അഞ്ചും ഏഴും മണിക്കൂർ ക്യൂ. കഴിഞ ദിവസം ഒരു ശ്രീ ലങ്കൻ സുഹൃത്തു പറഞ്ഞു ഇലകട്രിസിറ്റി ബിൽ തരാൻ പേപ്പർ ഇല്ല. കുട്ടികൾക്ക് പരീക്ഷ എഴുതാൻ പേപ്പറും പേനയും ഇല്ല. ശ്രീലങ്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതിൽ കേരളവും ശ്രീ ലെങ്കയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതിയാണ്. കേരളത്തിന്റ അവസ്ഥയും അതു തന്നെ.
കേരളത്തിലെ പ്രധാന എക്സ്പോർട്ട് തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരാണ്. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ എവിടെയെങ്കിലുമൊക്കെ പോയി ചോര നീരാക്കി അയച്ചു കൊടുത്ത /കൊടുക്കുന്ന പൈസ കൊണ്ടാണ് കേരളത്തിലെ സാമ്പത്തിക സാമൂഹിക സ്ഥിതി മാറിയത്. കേരളത്തിലെ മൊത്തം എസ് ഡി ജി പി യുടെ ഏതാണ്ട് മുന്നിൽ ഒന്നും (31.5%) ഫോറിൻ റെമിറ്റാൻസ് കാരണമാണ് . അല്ലാതെ ഇവിടെ നിന്നുള്ള എന്തെങ്കിലും ടെക്നൊലെജികൊണ്ടോ ഒന്നും അല്ല. കേരളത്തിലെ ഇക്കോണോമിയുടെ 10% വരുന്ന ടൂറിസം 23.5% തൊഴിൽ നൽകുന്നുണ്ട്.
ഇവിടെ ചില വിദ്വാന്മാർ ജപ്പാൻ വളർന്നത് ഹൈസ്പീഡ് റയിൽ കൊണ്ടാണ്. ചൈനയും അങ്ങനെയാണ് വളർന്നത്. അതു കൊണ്ടു സിൽവർ ലൈൻ കൊണ്ടു വന്നാൽ നമ്മൾ പിന്നെ ഗോൾഡൻ ഇക്കോണമിയാകും എന്നൊക്കയുള്ള വാദം പണ്ടേ കുഴിയാനയെ ആനയാക്കുന്നതും പൂച്ചയെ പുളിയാക്കുന്നതും പോലെയുള്ള 'സാമ്പത്തിക ശാസ്ത്രമാണ്. ശ്രീലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടം വാങ്ങിയതിന്റ എത്രയോ ഇരട്ടിയാണ് കേരളം വിദേശ കടം വാങ്ങാൻ നിൽക്കുന്നത്.? കെ റയിൽ,2024-25 ൽ തീരുമെങ്കിലാണ് 66 ആയിരം കോടി എന്ന് പറയുന്നത്. കെ റയിൽ അഥവാ നടന്നാൽ തന്നെ 2032 ൽ പോലും തീരില്ല. സാമാന്യ നിലവാരം അനുസരിച്ചു ഏതാണ്ട് 2 ലക്ഷം കോടി. കേരളത്തിലെ പൊതു കടം ഇരട്ടിയായാൽ അതു കേരളത്തിന്റ മൊത്തവരുമാനത്തിന്റെ 75-89% വരും.
ഒരൊറ്റ വെള്ളപൊക്കം വന്നപ്പോൾ, കോവിഡ് ഷോക്ക് വന്നപ്പോൾ ജനങ്ങൾ അനുഭവിച്ച സാമ്പത്തിക പ്രയാസങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. ശ്രീ ലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും എ ഡി ബി യിൽ നിന്നും കടം വാങ്ങി കൂട്ടി വമ്പൻ പദ്ധതി നടത്തിയതുകൊണ്ടു രാജപക്ഷെ കുടുംബം ശത കോടീശ്വരന്മാരായി. ആ കമ്മീഷൻ പൈസ തിരെഞ്ഞെടുപ്പിൽ ചെലവാക്കി കിറ്റും ടാക്സ് റിബറ്റും വാഗ്ദാനം നൽകി അവർ വിജയിച്ചു. അവരെ ചോദ്യം ചെയ്തവരെ ദേശ ദ്രോഹികളും തീവ്രവാദികളുമാക്കി. ഒരു സാമ്പത്തിക പരിചയവും ഇല്ലാത്ത (എനിക്കു വളരെ വര്ഷങ്ങളായി അറിയാവുന്ന,), കമ്മിഷൻ വിദഗ്ദനായ ബേസിൽ രാജപക്ഷെയെ ധനമന്ത്രിയാക്കിയത് കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ചുമതലപെടുത്തിയത് പോലെയാണ്.
കേരളത്തിന് ശ്രീലങ്കയിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. ചൈനയും ജപ്പാനുമൊക്ക കടം തരുന്നത് കാശ് അയല്ല. അവരുടെ സാധന സാമഗ്രികൾ വിറ്റഴിച്ചു ലാഭം കൊയ്യാനാണ്. അതെല്ലാം തൊഴിൽ സൃഷ്ടിക്കുന്നത് ചൈനയിലും ജപ്പാനിലുമാണ്. അതാണ് ചൈന ആഫ്രിക്കയിൽ എല്ലായിടത്തും ചെയ്തത്. ചൈനീസ് സാമഗ്രികൾ, ചൈനീസ് എൻജിനിയർമാർ, ലോക്കൽ കൂലി തൊഴിലാളികൾ പോലും കുറവ്.
ജപ്പാനും ഫ്രാൻസും ഫാന്റം ഐഡിന്റ ആശാന്മാരാണ്. കുറഞ്ഞ പൈസക്കും പലിശ ഇല്ലാതെയും എയ്ഡ് വാഗ്ദാനം. പക്ഷെ എയ്ഡ് അവരുടെ സാധന സാമിഗ്രികൾ വിൽക്കാനുള്ള മറയാണ്. കേരളത്തിൽ ജപ്പാൻ അവിടെ ഉണ്ടാക്കി കയറ്റി അയക്കുന്ന രോളിങ് സ്റ്റോക്ക് (ട്രെയിൻ, പാളം, സാധനസാമഗ്രികൾ )കൊണ്ടു തൊഴിലും സാമ്പത്തിക മെച്ചവും ഉണ്ടാകുന്നത് ജപ്പാനാണ്. ആ ബിസിനസ് മോഡലിനെ കുറിച്ച് നടത്തിയ ഒരു പഠനത്തിലാണ് (Reality of Aid ) ഞാൻ അതിനെ ഫാന്റം എയ്ഡ് എന്ന് വിശേഷിപ്പിച്ചത് ശ്രീ ലങ്കയിൽ ചൈനീസ് റോഡ് ആൻഡ് ബെൽറ്റ് പശ്ചാത്തല സംരംഭത്തെ ചോദ്യം ചെയ്തവരെയെല്ലാം തീവ്രവാദികളും വിവരമില്ലാത്തവരും ദേശ ദ്രോഹികളുമായി ഭരണ അധികാരികൾ ചാപ്പ കുത്തി.
ഇവിടെ നമ്മുടെ തോമസ് ഐസക്ന്റെ അഭിനവ കെനിസിയൻ മോഡൽ സ്റ്റിമുലസ് വാദം പറയുന്നത് in the Long run,സിൽവർ ലൈൻ കേരളത്തിലെ സാമ്പത്തിക വളർച്ച കൂട്ടും. അതു തന്നെയാണ് പണ്ട് രാജപക്ഷെ ശ്രീലങ്കയിൽ പറഞ്ഞത്. In the long run കേരളം സിൽവർ ലൈൻ കൊണ്ടു ഭയങ്കരമായി വളരും എന്ന് പറയുന്നവരോട് പണ്ട് ജോൺ മെയ്നാഡ് കെയ്ൻസ് പറഞ്ഞതെ പറയാനുള്ളൂ' In the long run we are all dead'.
സിൽവർ ലൈൻ എന്ത് വില കൊടുത്തും നടത്തുമെന്ന് പിടിവാശി നടത്തിന്നവരും അതു കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനാണ് എന്ന് ഇപ്പോൾ പറയുന്നവരിൽ എത്രപേർ 2040ലും 2050 ലും ജീവിച്ചിരിക്കും? അപ്പോഴും കേരളം കട വീട്ടാൻ പലിശ കൊടുത്തു കൊണ്ടേയിരിക്കും. ശ്രീലങ്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്