ലങ്കൻ പ്രസിഡണ്ടിന്റെ നീന്തൽകുളത്തിൽ നിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേക്ക് അധിക ദൂരമില്ല; ധൂർത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഏറ്റവും മുന്നിൽ; ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് ബാലഗോപാലും; ഡോ ശൂരനാട് രാജശേഖരന്റെ എഴുതുന്നു
ഡോ ശൂരനാട് രാജശേഖരൻ
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ നേർചിത്രമാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. റിപ്പോർട്ടിലെ സാമ്പത്തിക സൂചകങ്ങൾ ഭയപ്പെടുത്തുന്നതാണ്. ബജറ്റിനു പുറമേ നിന്ന് കടം എടുത്തതിലൂടെ കുടിശ്ശിക ബാധ്യത ഉൾപ്പെടെ സംസ്ഥാനത്തിന്റെ മൊത്തം കടം 3,24,855.06 കോടി രൂപ ആയി. 9723.24 കോടി രൂപയാണ് ബജറ്റിന് പുറമേ സർക്കാർ എടുത്ത കടം. ബജറ്റിനു പുറമേ നിന്നുള്ള കടം എടുക്കൽ സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കുകയും സംസ്ഥാനം കടക്കെണിയിലേയ്ക്ക് നീങ്ങുകയും ചെയ്യും.
ബജറ്റിൽ ഉൾപ്പെടുത്താത്തതിനാൽ നിയമസഭ അത്തരം കടബാധ്യത ഉണ്ടായതായി അറിയുകപോലുമില്ല. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച ഇതിന്റെ മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി. കടത്തിന്റെ അനുപാതം 2019-20 ലെ 20.4 ശതമാനത്തിൽനിന്നും 2020-21 ൽ 27.07 ശതമാനമായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനവുമായി പലിശ ചെലവിന്റെ അനുപാതം 2019-20 ലെ 21.30 ശതമാനത്തിൽനിന്നും 2020-21 ൽ 21.49 ശതമാനമായി വർദ്ധിച്ചു. അതായത്, നമ്മുടെ റവന്യൂ വരുമാനത്തിന്റെ 21.49 ശതമാനവും പലിശ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത് എന്നർത്ഥം. സംസ്ഥാനത്തിന്റെ റവന്യു കമ്മി 2019-20 ലെ 14,495.25 കോടിയിൽനിന്നും 2020-21 ൽ 25829.50 കോടിയായി ഉയർന്നിരിക്കുന്നു. 2016 മുതൽ സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിന്റെ ധനകാര്യ മിസ്മാനേജ്മെന്റ് അഥവാ ധനകാര്യ കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക സുചകങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 293 (1) അനുസരിച്ചാണ് കടം വാങ്ങൽ നിയന്ത്രിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ സഞ്ചിത നിധിയുടെ ഈടിൽ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽനിന്നും വായ്പ എടുക്കാവുന്നതാണ്. അത്തരം വായ്പ എടുക്കലിന്റെ പരിധി ഭരണഘടനയുടെ 293(3) ആർട്ടിക്കിൾഅനുസരിച്ച് നിയന്ത്രിക്കുന്നു. എന്നാൽ, ഇതെല്ലാം മറികടന്നാണ് കിഫ്ബി മസാല ബോണ്ട് ഉൾപ്പെടെ സമാഹരിച്ചത്. 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് മസാല ബോണ്ട് സമാഹരണം കിഫ്ബി നടത്തിയത്. അന്ന് തന്നെ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഒന്നും ഇല്ല. സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ നൽകുന്ന മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ് എന്നിവയാണ് കിഫ്ബിയുടെ വരുമാന മാർഗ്ഗങ്ങൾ.
ഒരു ലിറ്റർ പെട്രോളിനും ഡീസലിൽനിന്നും 1 രൂപ വീതമാണ് പെട്രോളിയം സെസ് ആയി കിഫ്ബിക്ക് ലഭിക്കുന്നത്. 2016-17 മുതൽ 2022-23 (31.05.2022 വരെ) പെട്രോളിയം സെസ് എന്ന പേരിൽ കിഫ്ബിക്ക് ലഭിച്ചത് 3022.76 കോടി രൂപയാണ്. മോട്ടോർ വാഹന നികുതി ഇനത്തിൽ ലഭിച്ചതാകട്ടെ 7374.31 കോടി രൂപയും. സംസ്ഥാന ഖജനാവിലേയ്ക്ക് വരേണ്ട ഈ തുകകൾ കിഫ്ബിക്ക് കൊടുക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് അധിക ഭാരമാണ് ഉണ്ടാകുന്നത്.
പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി ഇനത്തിൽ കിഫ്ബിക്ക് ലഭിച്ചത്.
സാമ്പത്തിക വർഷം 2016-17 2017-18 2018-19 2019-20 2020-21 2021-22 2022-23(31.5.2022 വരെ) ആകെ തുക കോടിയിൽ
പെട്രോളിയം സെസ് 448.10 421.19 501.82 550 539 499.99 62.66 3022.76
മോട്ടോൽ വാഹന നികുതി 281.43 621.45 1098.86 1650 1633.86 1568.08 520.63 7374.31
കിഫ്ബിയുടെ ബജറ്റിതര വായ്പകൾ തീർക്കേണ്ടതിന്റെ ബാധ്യതയും സംസ്ഥാന സർക്കാരിനാണ്. സർക്കാർ വർഷം തോറും ബജറ്റിന് പുറത്തുനിന്ന് കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ അത് കടം കുമിഞ്ഞ് കൂടുന്നതിലേയ്ക്ക് നയിക്കുകയും സർക്കാർ കൂടുതൽ പലിശ നൽകേണ്ടിവരികയും ചെയ്യും. ഈ പലിശ കൊടുക്കൽ തന്നെ കടത്തിന് കാരണമാകും. കടത്തിന്റെ വർദ്ധനവ് മൂലധന രൂപീകരണത്തെയും വളർച്ചയെയും കുറയ്ക്കുക മാത്രമല്ല, ഭാവി തലമുറയ്ക്ക് ഭാരമായിതീരുകയും ചെയ്യും എന്ന വ്യക്തമായ മുന്നറിയിപ്പാണ് സി.ആൻഡ് എ.ജി. ഓഡിറ്റ് റിപ്പോർട്ടിലൂടെ നൽകിയിരിക്കുന്നത്.
2016 മെയിൽ അധികാരത്തിലേറിയപ്പോൾ പിണറായി സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആദ്യം ചെയ്തത് ധവളപത്രം ഇറക്കുകയായിരുന്നു. അഞ്ച് വർഷംകൊണ്ട് 30,000 കോടിരൂപ യു.ഡി.എഫ്. സർക്കാരിന് പിരിക്കാൻ സാധിക്കാത്തത് നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ടാണെന്നും നികുതി വകുപ്പ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നുമായിരുന്നു ധവളപത്രത്തിലെ ഐസക്കിന്റെ കണ്ടുപിടിത്തം.
2011 മുതൽ 2016 വരെ യു.ഡി.എഫ്. സർക്കാർ നികുതി പിരിവിൽ വീഴ്ച വരുത്തിയത് 30000 കോടിയാണെങ്കിൽ 2016 മുതൽ 2021 വരെയുള്ള പിണറായി സർക്കാർ വരുത്തിയത് 72608.54 കോടി രൂപയാണ്. ഐസക്കിന്റെ പാത തന്നെയാണ് പിൻഗാമി ബാലഗോപാലും തുടരുന്നതെന്നാണ് നികുതി പിരിവിൽനിന്നുള്ള ഈ സാമ്പത്തിക വർഷത്തെ വരുമാനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഐസക് അഞ്ച് വർഷം കൊണ്ട് 72608.54 കോടിയാണ് നികുതി പിരിവിൽ വീഴ്ച വരുത്തിയതെങ്കിൽ ബാലഗോപാൽ ആദ്യവർഷം തന്നെ നികുതി പിരിവിലെ വീഴ്ച 30000 കോടിയായി എന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2021-22 ലെ കണക്കുകൾകൂടി പരിശോധിച്ചാൽ നാല് ലക്ഷം കോടി കവിയും. ആളോഹരികടം ഒരു ലക്ഷം രൂപ ആയി. അതായത് ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 1 ലക്ഷം രൂപ കടത്തിലാണ് ജനിക്കുന്നത് എന്നർത്ഥം. അഞ്ചു വർഷം കൊണ്ട് 50000 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും എന്നു പ്രഖ്യാപിച്ച കിഫ്ബിയിൽ ആകെ നടന്നത് 20000 കോടിയുടെ പ്രവർത്തികൾ മാത്രമാണ്. 70000 കോടിയുടെ പദ്ധതികൾ കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. കിഫ്ബിയുടെ കയ്യിലുള്ള 23000 കോടിയിൽ, 20000 കോടിയും ചെലവായി. കടക്കെണിയിലായ സർക്കാരിനോട് 10000 കോടി ഗ്യാരന്റി നൽകണമെന്ന കിഫ്ബിയുടെ ആവശ്യം സർക്കാർ നിരസിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന 3000 കോടി രൂപകൊണ്ടാണ് ബാക്കി ഇത്രയും പ്രവർത്തി ചെയ്യേണ്ടത്. ഈ സാമ്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ബില്ലുകൾ മാറുന്നതെന്നാണ് കിഫ്ബി അവകാശപ്പെടുന്നത്. രണ്ടാഴ്ച മുൻപ് 1000 കോടി രൂപ ഒമ്പതര ശതമാനം പലിശയ്ക്ക് കിഫ്ബി കെ.എഫ്.സി.യിൽനിന്ന് കടമെടുത്തിരിക്കുകയാണ്. ജി.എസ്.ടി. നഷ്ടപരിഹാര കാലാവധി കഴിഞ്ഞ സ്ഥിതിക്ക് അതിൽനിന്നുള്ള വരുമാനവും സർക്കാരിലേയ്ക്ക് ലഭിക്കില്ല.
ഇങ്ങനെ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ കാർഷിക മേഖലകൾ ഉൾപ്പെടെ പല മേഖലകളും പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം പകരേണ്ട കാർഷിക കടാശ്വാസ കമ്മീഷൻ 2020 മുതൽ അപേക്ഷകൾ സ്വീകരിക്കാതെ നിശ്ചലാവസ്ഥയിലാണ്. കർഷകർക്ക് വിള ഇൻഷുറൻസ് ആയി സംസ്ഥാനം അനുവദിച്ചിരിക്കുന്ന 30 കോടിയിൽ 15 കോടി മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളു. പല പഞ്ചായത്തുകളിലും ശമ്പളം പോലും മുടങ്ങിയിരിക്കുകയാണ്. ജീവനക്കാർ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി.യിൽ ഈ മാസം ഇതുവരെയായും ശമ്പളം നൽകിയിട്ടില്ല. പണം ഇല്ലാത്തിനാൽ സംസ്ഥാനത്തെ ആശുപത്രികളിൽ അതിരൂക്ഷമായ മരുന്നു ക്ഷാമമാണ് നേരിടുന്നത്. സ്കൂളുകളിൽ ജൂൺ മാസത്തെ ഉച്ചഭക്ഷണത്തിന് ചെലവായ പണം പോലും കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അർബുദ രോഗികൾക്കുള്ളസഹായം ഒരു വർഷമായി മുടങ്ങിയിരിക്കുകയാണ്. ആശ്വാസ കിരണം പെൻഷൻ ലഭിച്ചിട്ട് 10 മാസത്തിലേറയായി. ഇതിനു പുറമേയാണ് അരിക്കും പലവ്യജ്ഞനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തുന്നതിനുള്ള ജി.എസ്.ടി. കൗൺസിൽ തീരുമാനം.
ജി.എസ്.ടി. കൗൺസിലിൽ ഇതിനെക്കുറിച്ച് ഒരക്ഷരംപോലും എതിർക്കാതെ കയ്യടിച്ച് പാസ്സാക്കിയ ആളാണ് ധനകാര്യമന്ത്രി ബാലഗോപാൽ. ഈ വിഷയത്തിൽ ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായതോടെ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കേന്ദ്രത്തിന് കത്ത് എഴുതിയിരിക്കുകയാണ് ധനകാര്യമന്ത്രി. പെട്രോളിൽനിന്നും ഡീസലിൽനിന്നും ലഭിക്കുന്ന അധിക നികുതി ഒരു തവണപോലും കുറയ്ക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. പാചകവാതകവില ദിനം പ്രതി വർദ്ധിക്കുകയാണ്. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾ അതേപടി പകർത്തി അതിൽനിന്നും വരുമാനം സർക്കാർ ഖജനാവിലേയ്ക്ക് വരട്ടെ എന്ന ഷൈലോക്കിന്റെ മാനസികാവസ്ഥയാണ് ധനമന്ത്രിയുടേത്. വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്, ബസ് ചാർജ്, ഭൂ നികുതി തുടങ്ങിയവ എല്ലാം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ധൂർത്തിന് ഒട്ടുംകുറവുമില്ല. എല്ലാറ്റിനും മാതൃക കാട്ടേണ്ട മുഖ്യമന്ത്രിയാണ് ധൂർത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. സർക്കാരിന്റെ ധൂർത്തും അഴിമതിയുമാണ് സംസ്ഥാനം കടക്കെണിയിലേയ്ക്ക് പോകുന്നതിന്റെ പ്രധാന കാരണം. ഇങ്ങനെ പോയാൽ ലങ്കൻ പ്രസിഡന്റിന്റെ നീന്തൽകുളത്തിൽനിന്ന് ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിലേയ്ക്ക് അധികദൂരമില്ലെന്നർത്ഥം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്