എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല..പോകുന്നില്ല തന്നെ; സഖാവ് പിണറായീ ആ വെട്ടിയത് നിങ്ങളാണ്: കാസർകോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ..ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും
ബഷീർ വള്ളിക്കുന്ന്
കാസർകോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സിപിഎമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതവരുടെ മാത്രം പിഴവാണ്, പാർട്ടിക്ക് അതിൽ പങ്കില്ല എന്ന് പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.. ആ കോറസ് പാർട്ടി പ്രവർത്തകർ മുഴുവൻ ഏറ്റുപാടുകയാണ്.. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി പി എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്.. പാർട്ടിക്ക് പങ്കില്ല.. പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കിൽ അതവരുടെ കുറ്റകൃത്യം.. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുള്ള പാർട്ടിയാണ് സി പി എം, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം
ശരി, സമ്മതിച്ചു. സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം. ഈ കൊലകളിൽ നിങ്ങൾക്ക് പങ്കില്ല.. പക്ഷേ നാളെ മുതൽ സംഭവിക്കാൻ പോകുന്നത് എന്താണ്? സഖാവ് പിണറായി മുതൽ താഴോട്ട് സർക്കാരിന്റെ മുഴുവൻ മെഷിനറിയും, പാർട്ടി സെക്രട്ടറി മുതൽ താഴോട്ട് പാർട്ടിയുടെ മുഴുവൻ മെഷിനറിയും അറസ്റ്റിലായ ആ പ്രാദേശിക നേതാവിന്റെ പിറകിലുണ്ടാകും..അയാൾക്ക് ജയിലിൽ സൗകര്യങ്ങളൊരുക്കാൻ, അയാളെ ജയിലിൽ സന്ദർശിക്കാൻ, കൃത്യമായ ഇടവേളകളിൽ അയാളെ പരോളിലിറക്കാൻ, അയാളുടെ കുടുംബത്തിന് ചെലവിനു കൊടുക്കാൻ, വിദ്യാഭ്യാസം നടത്താൻ, മകളുണ്ടെങ്കിൽ കല്യാണം കഴിച്ചു കൊടുക്കാൻ.. അയാൾ വീട്ടിലുണ്ടായിരുന്നതിനേക്കാൾ ഭംഗിയായി അയാളുടെ വീട്ടുകാര്യങ്ങൾ നടത്താൻ.. എല്ലാത്തിനും പാർട്ടിയുണ്ടാകും.. അച്ഛൻ ഗൾഫിൽ പോയ വീടിന്റെ അവസ്ഥയായിരിക്കും അയാളുടെ വീട്ടുകാർക്ക്.. കാശും പത്രാസും പറന്ന് വരും.. വരില്ലേ, നമ്മളത് കണ്ടിട്ടില്ലേ. എത്രയെത്ര കേസുകളിൽ, എത്രയെത്ര കൊലക്കേസ് പ്രതികളുടെ നാൾവഴികളിൽ
നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നുണ്ട്, എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല. പോകുന്നില്ല തന്നെ. ഒറ്റ വെട്ടിനാണ് കൃപേഷിന്റെ തലച്ചോർ പുറത്തെടുത്തത്.. അത്രമാത്രം വിദഗ്ധരായ കൊലയാളികളാണ് സി പി എമ്മിന് അവരുടെ പാർട്ടി കേന്ദ്രങ്ങളിലുള്ളത്.. അവർ ഇനിയും കൊല്ലും..ഒറ്റ വെട്ടിന് തലച്ചോർ പിളർത്തി പുറത്തെടുക്കും.. അതിനുള്ള പരിശീലനമൊക്കെ അവർക്ക് കിട്ടിയിട്ടുണ്ട്.. പാർട്ടി പിറകിലുണ്ടെന്ന വിശ്വാസത്തിന്റെ ബലത്തിലുള്ള വെട്ടാണത്. എന്തിനും എപ്പോഴും തയ്യാറുള്ള ഒരു ഗുണ്ടാസംഘം.. ഉത്തരവിട്ടാൽ അത് അക്ഷരംപ്രതി നടപ്പിലാക്കാൻ കെൽപുള്ള ചോരപ്പട..
പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കും വർഗ്ഗീയ വികാരം ആളിക്കത്തിച്ചതിന്റെ പേരിലുള്ള വംശീയ ലഹളകൾക്കും മോദിയും യോഗിയുമടക്കമുള്ള സംഘപരിവാരത്തിന്റെ തലപ്പത്തുള്ള നേതാക്കളാണ് കാരണക്കാരെന്നത് പോലെ തന്നെ കേരളത്തിലെ ഇത്തരം കൊലപാതകങ്ങൾക്ക് ധാർമ്മിക പിന്തുണ കൊടുക്കുന്ന പാർട്ടിയും പാർട്ടി തലപ്പത്തുള്ളവരുമാണ് ഒന്നാം പ്രതികളെന്ന് തിരിച്ചറിയാൻ വലിയ ലോജിക്കോന്നും വേണ്ടതില്ല. അതുകൊണ്ടാണ് പറയുന്നത് ഇതൊരു പ്രാദേശിക നേതാവിന്റെ മാത്രം ചെയ്ത്തല്ല, അയാളെ വളർത്തിയ, അയാൾക്കിതിന് ആത്മവിശ്വാസം കൊടുത്ത പാർട്ടിയുടെ ചെയ്ത്താണ്.. ആ പാർട്ടിയുടെ തലപ്പത്തുള്ളവരുടെ ചെയ്തതാണ്. പിണറായിയുടെ ചെയ്ത്താണ്.. കോടിയേരിയുടെ ചെയ്ത്താണ്.. ജയരാജന്റെ ചെയ്ത്താണ് .. നിങ്ങളോരോരുത്തരുമാണ് ആ വെട്ടുകൾ വെട്ടിയത്..
കൃപേഷിന്റെ അച്ഛൻ ഒരു സി പി എം അനുഭാവിയാണ്.. സി പി എമ്മിന് വേണ്ടി മുഷ്ടി ചുരുട്ടി ഏറെ മുദ്രാവാക്യങ്ങൾ വിളിച്ച ഒരു പ്രവർത്തകൻ.. 'ഒറ്റ മോനായിരുന്നു, ഏക ആശ്രയമായിരുന്നു' എന്നാണ് ആ അച്ഛൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്.. അയാൾ താമസിക്കുന്ന ആ വീട് കണ്ടാൽ, ഒരു ചെറിയ കാറ്റിന് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത ആ കൂര കണ്ടാൽ, അതിൽ കഴിയുന്ന കൃപേഷിന്റെ സഹോദരിമാരുടെ പൊട്ടിക്കരച്ചിലുകൾ കേട്ടാൽ ഹൃദയം നുറുങ്ങാത്ത ആരെങ്കിലുമുണ്ടെങ്കിൽ അതീ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പാർട്ടി മെഷിനറി മാത്രമാണ്.
കൊല്ലപ്പെട്ട രണ്ട് പേരും കൊലക്കേസ് പ്രതികളാണെന്നും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്നും മറ്റൊരു കോറസും സമാന്തരമായി പ്രചരിക്കുന്നുണ്ട്. ഒരു സാധാരണ അടിപ്പിടിക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ് കൃപേഷും ശരത് ലാലും.. ആ കേസ് അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അത് നോക്കാൻ ഇവിടെ കോടതിയും നിയമവാഴ്ചയുണ്ട്.. ആ കേസ് അന്വേഷിക്കുന്ന പൊലീസ് വകുപ്പിന്റെ തലപ്പത്തുള്ളത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണ്. കേസുകൾ കെട്ടിച്ചമക്കാനും ആ കേസുകളിൽ വധശിക്ഷ വിധിക്കാനും പിന്നെ ആ വിധി നടപ്പിലാക്കാനും സി പി എമ്മിന്റെ ഗുണ്ടാസംഘത്തിന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അവകാശങ്ങളില്ല.
പൊലീസ് കസ്റ്റഡിയിൽ എടുത്ത പെരിയ ലോക്കൽ കമ്മറ്റിയംഗം പീതാംബരനെ പാർട്ടി പുറത്താക്കിയതായുള്ള വാർത്ത കണ്ടു. ജനവികാരം ഇളകിമറിയുമ്പോഴുള്ള ഒരു നടപടിയാണിത്.. അയാളെ 'അകത്താക്കിയതിന്റെ' വാർത്തകൾ പിന്നീട് വന്നോളും. വിവാദമൊന്ന് കെട്ടടങ്ങേണ്ട താമസമേയുള്ളൂ.
എസ് എഫ് ഐ പ്രവർത്തകനായ മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചവരും, 'നാൻ പെറ്റ മകനേ' എന്ന ആ അമ്മയുടെ വിലാപത്തെ ഹൃദയം നുറുക്കുന്ന അലിവോടെ തിരിച്ചറിഞ്ഞവരും സി പി എമ്മിനോടൊപ്പം നിന്നവരുമാണ് കേരളീയർ. അതേ സി പി എം അതിനേക്കാൾ പരിതാപകരമായ ഒരു ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ തലച്ചോർ വെട്ടിയെടുത്ത് ഉന്മൂലനം ചെയ്യുമ്പോൾ അറിയാതെ ചോദിച്ചു പോകുകയാണ്, നാം ഏത് പക്ഷത്താണ് ഏത് ചേരിയിലാണ് നിൽക്കേണ്ടത് എന്ന്.
സംഘപരിവാരത്തിന്റെ കടന്നു വരവിനെ തടുക്കാൻ പിണറായി സഖാവ് അധികാരത്തിൽ വരണമെന്ന് കരുതുകയും അതിനായി പിന്തുണ കൊടുക്കുകയും ചെയ്ത പതിനായിരങ്ങളിൽ ഒരാളാണ് ഈ ലേഖകനും.. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രിം കോടതി വിധിക്ക് അനുകൂലമായി പിണറായി സഖാവും ഇടതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകൾക്കും നവോത്ഥാന മതിലിനും ഒപ്പം നിന്നിട്ടുമുണ്ട്.. പക്ഷേ പച്ച മനുഷ്യരെ വെട്ടിവീഴ്ത്തുന്ന, ഈ പ്രാകൃത രാഷ്ട്രീയത്തെ ഒരിഞ്ച് പിന്തുണക്കുവാൻ, അതിനോടൊപ്പം ചേർന്ന് നില്ക്കുവാൻ, അതേത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ പ്രതിരോധ തിയറി അവലംബമാക്കിയാലും സാധിക്കാത്ത കാര്യമാണ്..
സഖാവ് ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടി പീസ് പീസ്സാക്കി കൊന്ന് തള്ളിയപ്പോൾ, അത് കേരളക്കരയിൽ അന്നോളമുണ്ടായിട്ടില്ലാത്ത വൻ പ്രതിഷേധത്തിനും ജനവികാരത്തിനും പാത്രമായപ്പോൾ നാം കരുതി, സി പി എം ഇനിയീ പണി നിർത്തുമെന്ന്.. കൊലപാതക പരമ്പരകളിലെ അവസാനത്തേതാകും ഇതെന്ന്.. അതുണ്ടായില്ല.. പിന്നെയും നിരവധി വെട്ടുകൾ നടന്നു, കൊലകൾ നടന്നു.. അവസാനം അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എം സംസ്ഥാന നേതാവ് പി ജയരാജന്റെ മേൽ കൊലക്കുറ്റം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ ആശ്വസിച്ചു, ഇനിയെങ്കിലും അവർ പിന്മാറുമെന്ന്.. കാരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന നേതാവിലേക്ക് അന്വേഷണം എത്തുന്നത്.
ചാവേറുകളിലേക്കും വാടകഗുണ്ടകളിലേക്കും മാത്രം കേസന്വേഷണം എത്തുകയും യഥാർത്ഥ ആസൂത്രകർ തിരശ്ശീലക്ക് വെളിയിലേക്ക് ഒരിക്കൽ പോലും എത്താതിരിക്കുകയും ചെയ്യുന്ന പതിവിനു വിപരീതമായി ഒരു കേസന്വേഷണത്തിന്റെ വാർത്ത വന്നപ്പോൾ തീർച്ചയായും പ്രതീക്ഷയുണ്ടായിരുന്നു.. ഇനിയെങ്കിലും ഈ ചോരക്കളികൾ നിൽക്കുമെന്ന്.. എവിടെ?.. ആ വാർത്തയെത്തി വെറും രണ്ടേ രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഈ ഇരട്ടക്കൊലയെത്തിയത്. പ്രതീക്ഷകൾ നശിച്ചിട്ടുണ്ട്.. ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും പോയിക്കൊണ്ടിരിക്കുന്നത്.. ഒരു കറുത്ത നാളെയെക്കുറിച്ച നെടുനിശ്വാസം മാത്രമേ ജനാധിപത്യ വിശ്വാസകളിൽ നിന്ന് ഇപ്പോൾ ഉയരുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്