എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്; വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം; രണ്ടുദശാബ്ദങ്ങൾ മുമ്പ് 'അമ്മയുടെ' വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയും പത്രക്കാരും തമ്മിൽ വാക്കുതർക്കം; അന്നത്തെ അലങ്കോലത്തിന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു: ബാബു രാജ് കൃഷ്ണൻ എഴുതുന്നു
ബാബു രാജ് കൃഷ്ണൻ
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ് തികയുന്നു. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ഒരു മാപ്പപേക്ഷയാണ് ഈ കുറിപ്പ്. മമ്മുട്ടിയുടെ സിനിമകൾ കാണുന്നയാൾ എന്നതിനപ്പുറം അടുപ്പമോ പരിചയമോ ഒന്നും അദ്ദേഹത്തോടില്ല. അദ്ദേഹത്തിന്റെ പ്രതിഭ ആസ്വദിക്കുന്ന ദശലക്ഷക്കണക്കിനു കലാസ്വാദകരിൽ ഒരാൾ മാത്രമാണ് ഞാനും.. അങ്ങിനെയുള്ള ഒരാൾ എന്തിനു മമ്മുട്ടിയോടു മാപ്പു ചോദിക്കുന്നു എന്ന സന്ദേഹം സ്വാഭാവികം.
രണ്ടു ദശാബ്ദങ്ങൾക്കു മുൻപാണ്. മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ രൂപീകരിച്ച സംഘടനയായ ''അമ്മ 'അവരുടെ ധനശേഖരണാർത്ഥം കേരളത്തിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നു. അവശത അനുഭവിക്കുന്ന സിനിമക്കാരെ സഹായിക്കാനുള്ള ഫണ്ട് രൂപീകരണമായിരുന്നു ലക്ഷ്യം. കൊച്ചിയിൽ നടത്തിയ ആദ്യ ഷോ വമ്പിച്ച വിജയമായിരുന്നു. അതുകഴിഞ്ഞു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷോ നടത്താൻ തീരുമാനിച്ചു. മാധ്യമം കോഴിക്കോട് ബ്യുറോയിൽ ചീഫ് റിപ്പോർട്ടർ ആണ് ഞാനന്ന്.
പി എം ഉതുപ്പിന്റെ മലബാർ പാലസ് ഹോട്ടൽ ആയിരുന്നു റിഹേഴ്സൽ കേന്ദ്രവും താരങ്ങളുടെ താമസ സ്ഥലവും. പത്രങ്ങളിൽ ഷോയെ കുറിച്ച് ദിവസവും വാർത്തകൾ വന്നുകൊണ്ടിരുന്നു. മമ്മൂട്ടി ഷോയിൽ പങ്കെടുക്കുമെന്നും സംസ്ഥാനത്തിന് പുറത്തു ഷൂട്ടിങ്ങിൽ ആയതിനാൽ മോഹൻലാൽ ഉണ്ടാകില്ലെന്നുമുള്ള വാർത്തകൾ വന്നു. ഷോയുടെ രണ്ടു ദിവസം മുൻപ് മലബാർ പാലസിൽ സംഘാടകർ വാർത്താ സമ്മേളനം വിളിച്ചു. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പത്രക്കാരുടെ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. പരിപാടി ബ്രീഫ് ചെയ്യുന്നത് മമ്മൂട്ടി ആണെന്നും അദ്ദേഹം ഉടനെ എത്തുമെന്നും നടൻ ജഗദീഷ് അറിയിച്ചു.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഹാളിൽ ഉണ്ടായിരുന്നു. മമ്മൂട്ടി എത്തിയതോടെ വാർത്താ സമ്മേളനം തുടങ്ങി. അമ്മയുടെ ആഭിമുഖ്യത്തിൽ ഒരു ഷോ നടത്തുന്നു എന്നതിനപ്പുറം വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല. അതിനാൽ പത്രക്കാരുടെ ഭാഗത്തു നിന്ന് സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നു. അതിനോട് പരിഹാസ രൂപത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്. ഓർമയിൽ വരുന്ന രണ്ടോ മൂന്നോ ചോദ്യങ്ങളും ഉത്തരവും ഇങ്ങിനെ ...എത്ര പേരാണ് ഈ മെഗാഷോയിൽ പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല ..., എന്തൊക്കെയാണ് പ്രധാന പരിപാടികൾ ? അതു അവതരിപ്പിക്കുമ്പോൾ അറിയാം ....., കൊച്ചിയിലെ ഷോ തന്നെ ആയിരിക്കുമോ ഇവിടെ ? അതിനു നിങ്ങൾ കൊച്ചിയിലെ ഷോ കണ്ടോ ... ഇങ്ങിനെ ചോദ്യങ്ങളോട് മോശമായ രീതിയിൽ മമ്മൂട്ടി പ്രതികരിച്ചത് പത്രക്കാരെ മാത്രമല്ല, സംഘാടകരെയും അസ്വസ്ഥരാക്കി.
മുൻനിരയിൽ ഇരുന്ന ഞാൻ ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. അപമാനം സഹിക്കാനാവാതെ വന്നപ്പോൾ എഴുന്നേറ്റു .. മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ ക്ഷണിച്ചിട്ടാണ് ഞങ്ങൾ വന്നത്. മാന്യമായി പെരുമാറണം. നിങ്ങൾക്ക് വേണ്ടതു പാസല്ലേ എന്നായിരുന്നു പ്രതികരണം. അതോടെ പത്രക്കാരുടെ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടി. ദീപിക ലേഖകൻ സി എം കൃഷ്ണപ്പണിക്കർ ക്ഷുഭിതനായി എഴുന്നേറ്റു 'നിങ്ങളുടെ അഹങ്കാരം ഞങ്ങളോട് വേണ്ട. പണിക്കരുടെ ശബ്ദം ഹാളിൽ മുഴങ്ങി. മറ്റു പത്രക്കാരും അതിൽ പങ്കു ചേർന്നതോടെ മമ്മൂട്ടി തകർന്നു പോയി. ഒരക്ഷരം മറുപടി പറയാതെ അദ്ദേഹം കസേരയിൽ ചാരിക്കിടന്നു.
മലയാള സിനിമയിലെ സീനിയറും ജൂനിയറും സബ് ജൂനിയറുമായ നടീനടന്മാരുടെ നടുവിൽ നിന്നു കേട്ട ശകാര വചനങ്ങൾ ഒരുപക്ഷേ മമ്മൂട്ടിയുടെ ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരിക്കാം. വാർത്താ സമ്മേളനം അലങ്കോലപ്പെട്ടതോടെ പി വി ഗംഗാധരൻ മൈക്ക് എടുത്തു മമ്മൂട്ടി അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയിൽ സംസാരിച്ചതാണെന്നു വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. അത്താഴവിരുന്നിനു നിൽക്കാതെ പത്രക്കാർ മടങ്ങി. അതിനു മുൻപേ മമ്മൂട്ടിയും പോയി. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി അസ്സലായി അനിയാ എന്നു പറഞ്ഞതാണ്. വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അന്നു രാത്രി കൈരളി ടി വിയിൽ ക്യാമറമാനായ സുഹൃത്ത് ഫോണിൽ വിളിച്ചു ക്ഷമാപണ രൂപത്തിൽ പറഞ്ഞു. മമ്മൂട്ടി അയാളെ വിളിച്ചു വരുത്തി പത്രസമ്മേളനത്തിന്റെ വിഷ്വൽ കാണിക്കാൻ ആവശ്യപ്പെട്ടെന്നും മുൻനിരയിൽ ഇരുന്ന ഞാൻ ആരാണെന്നു ചോദിച്ചെന്നും. പിറ്റേന്ന് മാധ്യമം കണ്ടപ്പോൾ ഞെട്ടിപ്പോയി. 'അമ്മ ഷോയുടെ വാർത്തക്കൊപ്പം മമ്മൂട്ടിയുമായി നടന്ന വാക്കുതർക്കം വിശദമായി നൽകിയിരിക്കുന്നു. അമ്മ ഷോയുടെ വാർത്ത കൊടുത്ത ശേഷം ഓഫീസിൽ നിന്ന് ഞാൻ പോയിരുന്നു. സിനിമാക്കാരെ കാണാനുള്ള താൽപര്യത്തിൽ എന്നോടൊപ്പം പത്രസമ്മേളനത്തിനു വന്ന സഹപ്രവർത്തകന്റേതായിരുന്നു ഈ സൃഷ്ടി. രാത്രി ഡ്യൂട്ടിക്കാരനായ അയാൾ മറ്റു ബ്യുറോകളിൽ വിളിച്ചപ്പോൾ അവരിൽ ചിലർ ഇതുകൂടി കൊടുക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയെങ്കിൽ മിസ് ആകേണ്ട എന്നുകരുതി സദുദ്ദേശ്യത്തിൽ കാച്ചിയതാണ്.
കാലത്തു ബ്യുറോയിൽ എത്തിയപ്പോൾ ചെയർമാൻ സിദ്ദിഖ് സാഹിബ് വിളിച്ചെന്ന വിവരമാണ് എതിരേറ്റത്. തിരിച്ചു വിളിച്ചപ്പോൾ ആദ്യത്തെ ചോദ്യം സുഖമാണോ എന്ന്. അതങ്ങിനെയാണ് . കയ്പ്പുള്ള എന്തും മധുരത്തിൽ പൊതിഞ്ഞേ തരൂ. മമ്മൂട്ടിയുടെ പത്രസമ്മേളനം അലമ്പാക്കി അല്ലേ ? വിശദമായ മറുപടി ഞാൻ നൽകി. കുറച്ചു കഴിഞ്ഞപ്പോൾ എഡിറ്റർ അബ്ദുറഹ്മാൻ സാഹിബിന്റെ കാൾ . മമ്മൂട്ടിയെ അധിക്ഷേപിക്കാൻ നിങ്ങൾ നേതൃത്വം കൊടുത്തെന്നാണ് പരാതി. അതു നിങ്ങൾ പത്രത്തിൽ കൊടുത്തതു ഒട്ടും ശരിയായില്ല. എനിക്കതിൽ പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. പക്ഷേ , ജൂനിയറായ ഒരു റിപ്പോർട്ടർക്ക് അത് ബ്ലാക്ക് മാർക്കാകും. ഉത്തരവാദിത്തം ഏറ്റെടുക്കുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു. അധികദിവസം ഒന്നും വേണ്ടിവന്നില്ല. കോഴിക്കോട് ബ്യുറോയിൽ നിന്ന് ഡെസ്കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് എത്തി.. മമ്മൂട്ടി ഇഫെക്ട് എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
മമ്മൂട്ടിയോടു മോശമായി ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും മറ്റു നടീനടന്മാരുടെ ഇടയിൽ അദ്ദേഹം ആക്രമിക്കപ്പെടുന്നതിനു കാരണക്കാരനായി എന്ന കുറ്റബോധം അന്നും ഇന്നും ഉള്ളിലുണ്ട്. മലയാളത്തിന്റെ മഹാ സൗഭാഗ്യമാണ് ഈ മൂന്നക്ഷരം. അഭിനയത്തോട് അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയാണ് എഴുപതിലേക്കു കാലൂന്നുമ്പോഴും മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞു നിൽക്കാൻ കാരണം. നാലു പതിറ്റാണ്ടായി മമ്മൂട്ടി ഈ ജൈത്രയാത്ര തുടരുന്നു. അഹങ്കരിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ട് എന്ന വസ്തുത അംഗീകരിച്ചു കൊണ്ട് ഈ മുഖപുസ്തക താളിലൂടെ മാപ്പ് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍