അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം; ഉപരിസഭകൾ ഗ്രാമസ്വരാജുകളു ടെ ഉപദേശക സഭകൾ മാത്രമാവണം; ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളുടെ ആശയങ്ങൾക്ക് ഭരണഘടനാ അനുമതി ഒരുക്കി കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം; ഉപദേശിക്കാം... ഭരിക്കരുത്...: ഗാന്ധിജി വിഭാവനം ചെയ്ത ഭരണഘടനാ സങ്കൽപത്തെ പറ്റി ഗാന്ധിസ്മൃതി ദിനത്തിൽ അശോക് കർത്ത എഴുതുന്നു
അശോക് കർത്ത
ആറുമാസം പോലും തികച്ച് സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കാതെ ഗോഡ്സേ ഗാന്ധിജിയെ വെടിവച്ചു കൊന്നത് രാഷ്ടീയക്കാർക്ക് അനുഗ്രഹമായിക്കാണും. അല്ലെങ്കിൽ ഖദറിടുകയും, ആദർശം പറച്ചിലിൽ മാത്രമായി ഒതുക്കുകയും ചെയ്യുന്ന കോൺഗ്രസുകാരോ, ദേശീയത ഉയർത്തിപ്പിടിക്കുകയും രഹസ്യമായി പരദേശികൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന BJP യോ ഭരണത്തിൽ വരുമായിരുന്നില്ല. രാജ്ഘട്ടിൽ അർപ്പിക്കപ്പെടുന്ന ഓരോ പൂവിതളും ഇന്ത്യൻ രാഷ്ട്രീയക്കാരന്റെ ഗൂഢ മന്ദസ്മിതമാണ്. നേരത്തെ കടന്നുപോയി, ആർഭാടജീവിതം ആസ്വദിക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്ന ഗാന്ധിയോടുള്ള പുഞ്ചിരി!
അധികാരം ഗ്രാമജനതയ്ക്കായിരിക്കണം. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ അത് അവരിലേക്ക് കൈമാറണമെന്നു ഗാന്ധിജി ആഗ്രഹിച്ചു. ഗ്രാമങ്ങളിലേക്കു മടങ്ങുന്നത് ഭൂതകാലങ്ങളിലേക്കുള്ള തിരിച്ചു പോക്കല്ല. മറന്നുപോയ പാരമ്പര്യങ്ങളുടെ വീണ്ടെടുക്കലാണ്. തൊഴിലിന്റെയും, ജീവിതരീതിയുടേയും, സംസ്കാരത്തിന്റെയും പുനരുജ്ജീവനമാണു.
ഗാന്ധിയുടെ ഗ്രാമസ്വരാജ്യ സങ്കല്പത്തെ ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണൻ നിർവ്വചിച്ചത് അങ്ങനെയാണ്. ഗ്രാമങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു പ്രതിബന്ധമായി ഗാന്ധിജി കണ്ടത് കോൺഗ്രസ് പ്രസ്ഥാനത്തെയായിരുന്നു. ഭരണത്തിൽ ബ്രിട്ടീഷ് മാതൃക പിന്തുടരാൻ ആഗ്രഹിച്ചവരായിരുന്നു അതിന്റെ പ്രമുഖ നേതാക്കൾ. സ്വാതന്ത്ര്യം കിട്ടിയപ്പോൾ കോൺഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി നിർദ്ദേശിച്ചത് അതു കൊണ്ടാണ്. ആ നിമിഷം മുതൽ ഗാന്ധിജിയുടെ മനസിൽ കോൺഗ്രസില്ലായിരുന്നു.
അതുൾക്കൊണ്ട വിനോബഭാവയും, ജയപ്രകാശ നാരായണനും, അതു പോലുള്ള യഥാർത്ഥ ഗാന്ധിയന്മാരും കോൺഗ്രസ് രാഷ്ട്രീയം വിട്ടു സ്വന്തമായ വഴികളിലൂടെ നടന്നു. അവർക്കു ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തെ നയിക്കാൻ കഴിഞ്ഞില്ലെന്നതു വസ്തുതയാണു. പിന്നീട് രാഷ്ട്രീയ പരിസരങ്ങളും മാറി. എങ്കിലും, ഒരിക്കൽ, ഫാഷിസം പിടിമുറുക്കുന്നു എന്നു കണ്ടപ്പോൾ ഇന്ത്യൻ ജനത അഭയം തേടിയത് ഗാന്ധിയനായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ നാരായണനിലായിരുന്നു. അതാണ് ഗാന്ധിസത്തിന്റെ സർവ്വകാല പ്രസക്തിക്കുള്ള തെളിവ്. ജെ.പി. ആഹ്വാനം ചെയ്ത സമ്പൂർണ്ണ വിപ്ലവം ഗാന്ധിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. അന്നു ഇന്ദിര ഭയന്നു വിറച്ചു.
സ്വതന്ത്ര ഭാരതം എങ്ങനെയാണു വളരേണ്ടതെന്നതിനേപ്പറ്റി ഗാന്ധിജിക്കൊരു സങ്കല്പമുണ്ടായിരുന്നു. കർമ്മങ്ങളുടെ ആധാരവും അധികാരത്തിന്റെ കേന്ദ്രവും ഗ്രാമങ്ങളായിരിക്കണം. നഗര കേന്ദ്രീകൃത സമൂഹങ്ങൾ വളരുന്നതിനെ ഗാന്ധിജി നിരാകരിച്ചിരുന്നു. യുദ്ധങ്ങൾക്കും ചൂഷണങ്ങൾക്കുമേ അതു ഉപകരിക്കു എന്നു ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു ഗാന്ധി. പ്രാദേശിക സ്വതന്ത്ര റിപ്പബ്ലിക്കുകളായ ഗ്രാമസ്വരാജ്യത്തിലായിരുന്നു ഗാന്ധിജിയുടെ പ്രതീക്ഷ. ഇന്ത്യൻ ഗ്രാമങ്ങളുടെ നെഞ്ചിടിപ്പു തൊട്ടറിഞ്ഞ ഗാന്ധിജിയുടെ നിഗമനം ശരിയാണെന്നു പിന്നീട് തെളിഞ്ഞു. പഞ്ചായത്തി രാജ് ബില്ല്, ഗ്രാമീണ ന്യായാലയം, സുസ്ഥിരവികസനമെന്ന പുരോഗമന മാരീചൻ - ചില ഉദാഹരണങ്ങൾ.
അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം. അതായിരുന്നു ഗാന്ധിജിയുടെ ഭരണസങ്കല്പം. തമ്മിലറിയാവുന്നവർക്കും നിത്യവും പരസ്പരം ബന്ധപ്പെടേണ്ടിവരുന്നവർക്കുമിടയിൽ നിയമത്തിന്റെയും ഗവർണൻസിന്റെയും നൂലാമാലകൾ കുറയും. ചെലവും. അതോടെ പാരസ്പര്യത്തിധിഷ്ഠിതമായ സമഗ്രവികസനവും കൈവരും. ഉപരി സഭകൾ ഗ്രാമ സ്വരാജു ക ളു ടെ ഉപദേശക സഭകൾ മാത്രമായിരിക്കണം. ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾക്കു ഭരണഘടനാനുമതിയും റിസോഴ്സസ് ഒരുക്കിക്കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം. ഉപദേശിക്കാം. ഭരിക്കരുത്. അതായിരുന്നു ഗാന്ധിജി ഉദ്ദേശിച്ചത്. മുകൾത്തട്ടിലുള്ള ഭരണാധികാരികൾക്ക് ബ്രിട്ടീഷ് സാഹിബുമാരെപ്പോലെ പെരുമാറാനോ, ചൂഷണം ചെയ്യാനോ ഉള്ള ഇടം ആ ആ സംവിധാനത്തിലുണ്ടാകില്ല. ഉദ്യോഗസ്ഥർ ഗ്രാമീണ ജനതയുടെ ജനതയുടെ സേവകരായി മാറണം. എന്തുകൊണ്ട് ആ സങ്കല്പം തിരസ്കരിക്കപ്പെട്ടു എന്നു ഇനി പ്രത്യേകം വിശദീകരിക്കണോ?
ഗാന്ധിജിയുടെ ആശയങ്ങൾ മുൻനിർത്തി 1942ൽ തന്നെ ശ്രീമൻ നാരായണൻ അഗർവാൾ ഒരു ഭരണഘടന തയ്യാറാക്കി.
സ്വതന്ത്ര ഭാരതത്തിനു ഒരു ഗാന്ധിയൻ ഭരണഘടന - Gandhian Constitution for Free India.
കോൺസ്റ്റിറ്റിയൂഷനൽ അസംബ്ലി രൂപീകരിക്കുന്നതിനു മുൻപുതന്നെ അത് പ്രചാരത്തിൽ വന്നിരുന്നു.1945 ൽ ആദ്യ പതിപ്പ് ഔദ്യോഗികമായി പുറത്തിറങ്ങി.
സ്വതന്ത്ര ഭാരതത്തിനുള്ള ഭരണഘടനയേക്കുറിച്ച് ആദ്യമായി ഒരാശയം മുന്നോട്ട് വക്കുന്നത് റാഡിക്കൽ കമ്മ്യൂണിസ്റ്റായിരുന്ന എം.എൻ.റോയിയാണ്. 1936ൽ. പിന്നീട് കോൺഗ്രസ് അതേറ്റെടുത്തു. അതിന്റെ ചർച്ചകൾക്കിടയിലാണു 'സ്വതന്ത്ര ഭാരതത്തിനുള്ള ഗാന്ധിയൻ ഭരണഘടന' പുറത്തുവരുന്നത്. അതിലെ ആശയങ്ങളും, ഗ്രൌണ്ട് ടു എർത്ത് മെക്കാനിസവും കണ്ട് അപകടം മണത്തിട്ടാവണം വൈസ്രോയി കോൺസ്റ്റിറ്റിയുവന്റ് അസബ്ലി കൂടാനുള്ള അനുമതി പെട്ടെന്നു നല്കി. 1946 ജൂലൈ 6 നു ഭരണഘടനാ സമിതി നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടന എഴുതിയുണ്ടാക്കി. അതോടെ ഗാന്ധിയൻ ഭരണഘടന അപ്രസക്തവുമായി.
ഗാന്ധിജിയുടെ ഗ്രാമസങ്കല്പം ഉൾക്കൊണ്ടവരായിരുന്നില്ല സ്വാതന്ത്ര്യാനന്തരം ഭാരത്തിന്റെ ഭരണാധികാരികളായത്. സ്വന്തം നിലനിൽപ്പിന്റെ ഭാഗമായി അവർക്ക് ഗാന്ധിയെ തള്ളിക്കളയാനും പറ്റില്ലായിരുന്നു. അതുകൊണ്ട് അവർ ഗാന്ധിയുടെ ആശയങ്ങൾ നടപ്പാക്കാതെ ഗാന്ധിയെ മുദ്രാവാക്യങ്ങളിലൊതുക്കാൻ ശ്രമിച്ചു. മുതലാളിത്തമായിരുന്നു അവരുടെ സഹയാത്രികർ. അതിന്റെ ഭാഗമായ അഴിമതിയിൽ മുങ്ങിക്കുളിച്ചു. ഗ്രാമീണജനതയെ അവഗണിച്ചു. 70 കൊല്ലത്തിനു ശേഷവും ഗ്രാമങ്ങളുടെ സ്ഥിതി കാലാനുസൃതമായി മെച്ചപ്പെട്ടിട്ടില്ല. ഭൂമിയോ തൊഴിലോ വീടോ ഇല്ലാത്ത ഗ്രാമീണർ അനവധിയുണ്ട്. കുടിവെള്ളവും ഭക്ഷണവും കിട്ടാത്തവരും കുറവല്ല. ഗ്രാമങ്ങളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഒരു സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമാധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പത്ത് ജനസംഖ്യയുടെ കേവലം 10% വരുന്ന സമ്പന്നരുടെ കയ്യിലേക്കു പോയി. അവർ ഭരണാധികാരികളെ അടിമകളാക്കിവച്ചിരിക്കുകയാണു. എല്ലാറ്റിലുമുപരി ഗ്രാമീണർ പാർശ്വവൽക്കരിക്കപ്പെട്ടു. പൊതുധാരക്കു പുറത്താണവർ. അധികാരം അവരുടെ ഏഴയലത്തില്ല. ആരും അവരെ കേൾക്കുന്നുമില്ല. ഗാന്ധിജിയുടെ ആശങ്ക അസ്ഥാനത്തല്ലായിരുന്നു എന്നു ബോദ്ധ്യപ്പെടുന്നതാണു വർത്തമാനകാല അനുഭവങ്ങൾ.
ഗാന്ധിജിയെ വിസ്മൃതിയിലേക്കു തള്ളുവാനാണു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ എല്ലാ ഭരണാധികാരികളും ശ്രമിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹൃവിന്റെ പേരിൽ 36 പ്രമുഖ സ്ഥാപനങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും പേരിലുണ്ട്. RSS കാരുടെ പേരിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗാന്ധിഗ്രാം ഒഴിവാക്കിയാൽ ഒരു വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ഗാന്ധിയുടെ സ്മരണയ്ക്കുണ്ടോ? കേരളത്തിൽ ഒരു സർവ്വകലാശാലയുണ്ട്. പക്ഷെ അതിന്റെ പേരു MG യൂണിവേഴ്സിറ്റിയെന്നാണു. ഗാന്ധിജി യൂണിവേഴ്സിറ്റിയെന്നല്ല. പിന്നെ ആകെയുള്ളത് ഇന്ത്യയാകമാനം വ്യാപിച്ചുകിടക്കുന്ന തെരുവുപാതകളാണു. MG Road കൾ.
ഒരുകണക്കിനു അതൊരു സൂചനയാണു. റോഡുകൾ.
ഗാന്ധിജിയാണു ഇന്ത്യയുടെ യഥാർത്ഥ വഴി.
നവീകരിച്ച ഗാന്ധിയൻ ഗ്രാമസങ്കല്പം അവതരിപ്പിക്കാനുള്ള കാലമായി. അതിന്റെ ഉത്തരവാദിത്തം പുതുതലമുറയിലാണു. അഴിമതികൊണ്ട് ചെതുക്കിച്ചതും, ആദർശരാഹിത്യം കൊണ്ടുതകർന്നതുമായ രാഷ്ട്രീയ വിഗ്രഹങ്ങൾ കണ്ടുമടുത്ത പുതിയ തലമുറ ആലസ്യത്തിലേക്കു വീഴാതെ അതേറ്റെടുക്കണം. അവർക്കു പ്രചോദനമായും, വെളിച്ചമായും Gandhian Constitution for Free India ഉണ്ട്. ഇന്ത്യൻ ജനതയെ ഗ്രാമീണസ്വാതന്ത്ര്യത്തിലേക്കു നയിക്കുവാനുള്ള ചുമതല ഈ തലമുറയിലെ യുവതിയുവാക്കൾക്കാണു. ഈ ഗാന്ധിസ്മരണാ ദിനത്തിൽ നിങ്ങളെ അതോർമ്മപ്പെടുത്തുന്നു.
ജയ് ഹിന്ദ്.
(അശോക് കർത്ത ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്