കത്തുന്ന ടയർ എറിയുന്ന മനുഷ്യക്കോലങ്ങൾക്ക് അതേ അളവിൽ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകൾ; കാട്ടാനകളുടെ ആക്രമണത്തിൽ ആർക്ക് ആരെ കുറ്റപ്പെടുത്താനാവും? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഗർഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയിൽ തോട്ട കെട്ടിക്കൊടുത്തതിന്റെ പാപഭാരത്തിൽ നിന്ന് കരകയറാൻ തുടങ്ങും മുമ്പ് കേട്ടു മസനഗുഡിയിൽ നിന്നും കരളലിയിക്കുന്ന മറ്റൊരു വാർത്തയും ദൃശ്യങ്ങളും. ആ വാർത്തയുടെയും കാഴ്ചയുടെയും നോവിൽ പൊള്ളിയടർന്നിരിക്കുമ്പോൾ ഇന്നലെ കേട്ടു വയനാട്ടിൽ വിനോദസഞ്ചാരിയായ ഒരു യുവതിയുടെ ദുര്യോഗം. ആർക്ക് ആരെ കുറ്റപ്പെടുത്താനാവും? കാട്ടാനകളുടെ ആക്രമണത്തിൽ മനുഷ്യജീവൻ പിടഞ്ഞമരുമ്പോൾ അവയ്ക്ക് നേരെ കുറ്റപ്പെടുത്തലിന്റെ ഒരു വിരൽചൂണ്ടുമ്പോൾ ബാക്കിയാകുന്ന നാലു വിരലുകൾ ചൂണ്ടുന്നത് നമ്മൾ മനുഷ്യർക്ക് നേരെയാണ്.
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന് നിയമപ്പോരാട്ടങ്ങൾ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ യഥാർത്ഥ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധം ആനകൾക്ക് നടത്തുന്നവരാണ് നമ്മൾ പ്രബുദ്ധരായ മനുഷ്യർ എന്നതാണ് ഏറ്റവും വലിയ ഐറണി .ഒരു വലിയ “E”യുടെ മാതൃകയിലേക്ക് ചുരുങ്ങിക്കൂടികൊണ്ടിരിക്കുന്ന നമ്മുടെ വനമേഖലയിലെ ഈ തലമുറയിലെ ആനകൾക്ക് കാടുകളേക്കാൾ ഒരുപക്ഷെ കൂടുതൽ പരിചയം നാട്ടിലെ കരിമ്പിൻതോട്ടങ്ങളും കൃഷിയിടങ്ങളുമാണ്.
വാലിൽതൂങ്ങിയും ആർത്ത് വിളിച്ചും പാട്ടകൊട്ടിയും പടക്കമെറിഞ്ഞും കൂകിയും കുടിയേറ്റക്കാർ നിത്യേന ആനകളെ കാട് കയറ്റുമ്പോൾ ആരും മനസ്സിലാക്കുന്നില്ല, ഇത്തരം പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ. ആനകൾക്ക് ഭയം തീർത്തും നഷ്ടപ്പെട്ട് കഴിയുമ്പോൾ ആക്രമണങ്ങൾ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രശ്നമായി മാറിയേക്കാം. പകൽ മുഴുവനും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇടക്കാടുകളിൽ മറ പിടിച്ച് നിന്ന് രാത്രിയുടെ മറവിൽ തങ്ങളുടെ പെരുവയർ നിറയ്ക്കാൻ ഇറങ്ങുമ്പോഴാണ് വീണ്ടും അവർ മനുഷ്യരുടെ മുന്നിൽപ്പെടുന്നതും അപകടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംഭവിക്കുന്നതും.
സമീപകാലത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം.കാടെല്ലാം നാടാവുകയും ഉള്ള കാടുകൾ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിക്കുന്ന ഹരിതവനങ്ങളിൽ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിക്കുകയും ചെയ്യുമ്പോൾ ജീവൻ രക്ഷിക്കാൻ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകൾക്ക് ചെയ്യാനുള്ളൂ. കാടിന്റെ ഭംഗി ആവോളം ആസ്വദിക്കാമെന്ന ടാഗ്ലൈനോടെ കാടിനുള്ളിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി റിസോർട്ടുകളും ഏറുമാടങ്ങളും പണിയുന്ന സ്വാർത്ഥമുഖങ്ങൾ കത്തിയെരിയുന്ന ടയറുകൾ ആനയ്ക്ക് നേരെ എറിയാൻ മടിക്കുന്നില്ലെങ്കിൽ പിന്നെ അവ മാത്രം എന്തിനു വിനോദസഞ്ചാരികൾക്ക് സ്വാഗതമരുളണം? ഒരു വശത്ത് കാട്ടാനയ്ക്ക് നേരെ കത്തുന്ന ടയർ എറിയുന്ന മനുഷ്യക്കോലങ്ങൾക്ക് അതേ അളവിൽ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകൾ.
കാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന ആനത്താരകൾ മനുഷ്യനും വേട്ടക്കാരും ഒത്തൊരുമയോടെ ഇല്ലായ്മ ചെയ്തതാണ്. ആനകൾക്ക് അവ അനിവാര്യമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ ഒക്കെയും തെളിയിക്കുന്നത്.350 മുതൽ 500 കിലോമീറ്റർ ദൂരം വരെ ആനകൾ പ്രതിവർഷം സഞ്ചരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ. ഇതിനായി രാജ്യത്ത് ഇപ്പോൾ അവശേഷിക്കുന്നത് 101 ആനത്താരകളും. പക്ഷെ ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പലവിധ ഭീഷണി നേരിടുന്നുവെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ആനത്താരകളുടെ വീസ്തൃതിയിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. 28.7 ശതമാനം പ്രദേശവും മനുഷ്യൻ കയ്യേറി കൃഷിസ്ഥലമായും മറ്റും മാറ്റപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായതോടെ വന്യജീവി സംഘർഷവും രൂക്ഷമായി. കേരളത്തിലാവട്ടെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സർക്കാർ ഭൂമി യാതൊരു നിയന്ത്രണവുമില്ലാതെ ആദിവാസികൾക്കായി പതിച്ചു നൽകി.
എന്നാൽ ആദിവാസികളെ പറ്റിച്ചും നിസാര തുക നൽകിയും ആദിവാസിക്ക് പട്ടയം ലഭിച്ച ഭൂമി മിക്കതും ഇടനിലക്കാർ വഴി മറിച്ച് വിൽക്കപ്പെട്ടു. ഇങ്ങനെ വിൽക്കപ്പെട്ട ഭൂമിയിൽ പ്രാദേശീക ഭരണകൂടത്തിന്റെ ഒത്താശയോടെ റിസോർട്ടുകൾ ഉയർന്നു. ഉയർന്നു വന്ന റിസോർട്ടുകളിൽ മിക്കതും നിലനിൽക്കുന്നത് പ്രധാനപ്പെട്ട ആനത്താര (കാട്ടാനകളുടെ സഞ്ചാര പാത) കളിലാണ്.
ഇതൊക്കെയാണ് യഥാർത്ഥ വസ്തുതകളെന്നറിഞ്ഞിട്ടും മനുഷ്യനെതിരെ തിരിയുന്ന കാട്ടാനകളുടെ ആക്രമണ സ്വഭാവത്തെ മാത്രം കാണുന്ന നന്മമരങ്ങളോട് പുച്ഛം മാത്രം. ആനത്താരകൾ കയ്യേറി സ്വാർത്ഥലാഭത്തിനായി റിസോർട്ടുകളും ഏറുമാടങ്ങളും കെട്ടി പണം മാത്രം ലക്ഷ്യമിടുന്ന മനുഷ്യജന്മങ്ങൾക്ക് ആനയെ പഴിക്കാൻ എന്തവകാശം?കാട്ടാനശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉഗ്ര പ്രസ്താവനകളും പ്രക്ഷോഭങ്ങളും നടത്തുന്ന രാഷ്ടീയപാർട്ടികളും കർഷകസംഘടനകളും ആന എന്തു കൊണ്ട്,എന്തിനു വേണ്ടി കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നുവെന്ന് അന്വേഷിക്കാൻ മിനക്കെടാത്തത് ആത്മനിന്ദ കൊണ്ടാണ്. വിനോദസഞ്ചാരമെന്ന പേരിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ കാടിനുള്ളിൽ റിസോർട്ടുകൾ പണിത് മരണത്തിന്റെ വാരിക്കുഴിയിൽ മനുഷ്യരെ വീഴ്ത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടത്. അല്ലാതെ കാട്ടകങ്ങളിൽ ജീവിക്കേണ്ട കാട്ടാനകൾക്കെതിരെയല്ല.
സഞ്ചരിക്കുകയാണാസ്സാഹസി- സങ്കൽപത്തിൽ
വൻ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം-വീശി
തൻ ചെറുനാളിൻ കേളീവീഥിയിൽ -വസന്തത്താൽ
സഞ്ചിതവിഭവമാം സഹ്യസാനു ദേശത്തിൽ
ഉന്നിദ്രം തഴയ്ക്കുമീ താഴ്വര -പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ -വേറിട്ടിടം?" (സഹ്യന്റെ മകൻ '- വൈലോപ്പിള്ളി ശ്രീധരമേനോൻ )
NB: ഈ പെൺകുട്ടിയുടെ നിറഞ്ഞ ചിരി ഇല്ലാതാക്കിയത് സ്വാർത്ഥരായ ചില ഇരുകാലികളാണ്. അവരുടെ പിടിപ്പുകേടാണ്. ഷഹാനയ്ക്ക് കണ്ണുനീർ പ്രണാമം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍