രാജ്യസ്നേഹിയായ കുറ്റത്തിന് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവർക്കറിനാണ്; സവർക്കറോ ഭഗത് സിങ്ങോ തുടങ്ങിയ സംഘടനകളിൽ ഏതെങ്കിലും ഒന്നിന് വംശഹത്യയുടെ സ്വഭാവം ആരോപിക്കുവാൻ കഴിയുമോ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
1857ലെ സ്വാത്രന്ത്യസമരപോരാട്ടത്തെ ശിപായിലഹള'യെന്നുവിളിച്ച് വെള്ളക്കാരൻ പരിഹസിച്ചപ്പോൾ അതിൽ വീണുകിടക്കുന്ന സ്വാതന്ത്ര്യത്തിളക്കത്തിന്റെ തീക്ഷ്ണത കണ്ടറിഞ്ഞു ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ( India's first war of independence) എന്ന് അടയാളപ്പെടുത്തിയത് വീർ സവർക്കറായിരുന്നു. ഏത് വീർ സവർക്കർ? വിപ്ലവപ്രസ്ഥാനക്കാരും മതവാദികളും ഭീരുവായ ഷൂവാർക്കർ അഥവാ ഷൂ നക്കി എന്ന് വിളിക്കുന്ന അതേ മനുഷ്യൻ !
പ്രസിദ്ധമായ 1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയത് വെള്ളക്കാർ വെറുമൊരു ശിപായിലഹളയായി അടയാളപ്പെടുത്തിയ നമ്മുടെ ആദ്യത്തെ ദേശീയതയുടെ ചരിത്രമാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളണ്ടിലെത്തിക്കാനും 1909 ൽ പ്രസിദ്ധപ്പെടുത്താനും അദേഹത്തിന് കഴിഞ്ഞു. പിന്നീട് ദേശ സ്നേഹം സിരകളിൽ പടർന്ന ഒരുപാട് വിപ്ലവകാരികളുടെ ആവേശമായി മാറിയ ആ പുസ്തകം രചിക്കുക വഴി ഇന്ത്യയുടെ ആദ്യ ചരിത്രകാരൻ കൂടിയായി അദ്ദേഹം .!
തീവ്ര ഹിന്ദുത്വവാദിയെന്നു നമ്മൾ പറയുന്ന സവർക്കർ ബഹാദൂർ ഷാ സഫർ എന്ന ഇരുപതാമത്തെയും അവസാനത്തെയുമായ മുഗൾ ചക്രവർത്തിയെ ഡൽഹിയിലെ സിംഹാസനത്തിലിരുത്തി വാഴിച്ച അതേ പോരാട്ടസമരത്തെ ആയിരുന്നു ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരം എന്നു ചരിത്രത്തിൽ എഴുതിക്കാൻ മുന്നിട്ടു നിന്നത് എന്നോർക്കണം. 1857 ലെ ആ പോരാട്ടം ഏകദേശം അമ്പതോളം വർഷങ്ങൾ ചരിത്രത്തിൽ കിടന്നത് ശിപായി ലഹളയായി തന്നെയാണ്. നാനാപടേക്കറും ഹസ്രത്ത് മഹൽ ബീഗവും ഝാൻസി റാണിയും ബഹാദൂർ ഷാ സഫറുമൊക്കെ തോളോടു തോൾ ചേർന്നു നിന്ന് പടവെട്ടിയ ആ പോരാട്ടത്തിൽ അവർക്ക് ഒരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ - ഈസ്റ്റ് ഇന്ത്യാ കമ്പനി. അല്ലാതെ ആ കലാപത്തിൽ അവർ വംശഹത്യ നടത്താൻ മുതിർന്നില്ല. പതിവുപോലെ ആ കലാപത്തിലും ജന്മി ഭൂപ്രഭുക്കന്മാർ വിദേശീയർക്കൊപ്പം നിന്നു സ്വദേശികളെ ഒറ്റി.
ഇതെഴുതുവാൻ കാരണം ഇപ്പോഴത്തെ പല നരേറ്റീവുകളിലും 1921ലെ കലാപത്തെ 1857 ലെ കലാപവുമായി ചേർത്തുകെട്ടാനും വാരിയൻകുന്നനെയും ആലി മുസലിയാരെയും പോലെയുള്ള ദേശ സ്നേഹിയല്ല മാപ്പ് എഴുതിയ ദേശ ദ്രോഹിയായ വീർ സവർക്കർ എന്നത് കണ്ടതുകൊണ്ടാണ്. 1906 ൽ അന്താരാഷ്ട്ര തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ. 1906ൽ .നിയമ പഠനത്തിനായി ലണ്ടനിലെത്തിയ സമയം ആണ് ഫ്രീ ഇന്ത്യാ സൊസൈറ്റിയെന്ന സംഘടന രൂപീകരിച്ചത്.
ഒരേവികാരം മനസ്സിൽ പോറ്റിയിരുന്ന ഭായി പരമാനന്ദ്, ലാലാ ഹർദയാൽ തുടങ്ങിയവർ ഈ സംഘടനയിലെത്തിയതോടെ ഈ സംഘം വെള്ളക്കാരുടെ നോട്ടപ്പുള്ളികളായി. അതിനിടെയാണ് സവർക്കർ സ്ഥാപിച്ച 'അഭിനവ് ഭാരത് സൊസൈറ്റി'യുടെ പ്രവർത്തകനായ മദൻലാൽ ഡിംഗന്റെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കഴ്സൺ വൈലിയെ കൊല്ലുന്നത് .അക്കാലത്തുതന്നെ അതേ സംഘടനയിലെ മറ്റുചിലർ നാസിക്ക് കലക്ടറായിരുന്ന ജാക്സണെയും വകവരുത്തിയതോടുകൂടി അഭിനവ് ഭാരത് സൊസൈറ്റി'യുടെ സ്ഥാപകനായ സാവർക്കറെ സാമ്രാജ്യവിരുദ്ധക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിയെട്ടാമത്തെ വയസ്സിൽ 25 വർഷത്തെ കഠിനതടവു ശിക്ഷ നല്‍കിക്കൊണ്ട്, 1911 ജൂലൈമാസം നാലിന് ആൻഡമാൻ നിക്കോബാറിലെ കാലാപാനി ജയിലിലേക്ക് നാടുകടത്താൻ തീരുമാനമായി . അന്തമാനിലേക്ക് കൊണ്ടുപോകുന്ന വേളയിൽ കടലിന്റെ നടുവിൽവെച്ച് അദ്ദേഹം സമുദ്രത്തിന്റെ ഗഹനതയിലേക്കെടുത്തുചാടി. ഏറെനേരം നീന്തിയശേഷം അദ്ദേഹം കരകയറിയത് ഫ്രഞ്ച്കോളനിയായ മെർചെലിസിൽ ആയിരുന്നു. നീന്തിക്കയറിയ സവർക്കറെ അവിടെവെച്ച് ബ്രിട്ടീഷ്സൈന്യം വീണ്ടും അറസ്റ്റ് ചെയ്യുകയും 25 വർഷത്തെ അദ്ദേഹത്തിന്റെ തടവുശിക്ഷ അമ്പതുവർഷമായി വർദ്ധിപ്പിക്കുകയും ചെയ്തു 1921 വരെ 10 വർഷം ആൻഡമാനിലും പിന്നീട് 3 വർഷം രത്നഗിരിയിലെ ജയിലിലുമായി 13 വർഷക്കാലത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു അദ്ദേഹത്തിന്.
പിന്നീട് 1924 മുതൽ 36 വരെ വീട്ടുതടങ്കലിലായി അദ്ദേഹത്തിന് കാലം കഴിക്കേണ്ടിയും വന്നു. പിന്നീട് ജയിൽമോചിതനായ ശേഷവും രത്നഗിരിയുടെ പരിധിവിട്ട് പുറത്തുപോവാൻ സാവർക്കർക്ക് അനുവാദമില്ലായിരുന്നു. രാജ്യസ്നേഹിയായ കുറ്റത്തിന്, ത്രൈലോകനാഥ ചക്രവർത്തിക്കുശേഷം ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവാർക്കർക്കുതന്നെയാണ്.
സർക്കാരിനോടുള്ള ആ മാപ്പപേക്ഷ പെറ്റീഷൻ അക്കാലത്ത് മിക്ക വിപ്ലവകാരികളുടെയും പൊതുരീതിയായിരുന്നുവെന്നതാണ് വാസ്തവം. അന്ന് ആ. കത്തയച്ചത് ഒരാൾ മാത്രമല്ല,മറിച്ച് ആൻഡമാനിൽ തടവിലാക്കപ്പെട്ട നിരവധി വിപ്ലവകാരികളും കൂടിയാണ്. ആർക്കൈവ്സിൽ നിന്നും കണ്ടെടുത്ത ആ മാപ്പപേക്ഷയ്ക്ക് യാതൊരുവിധ രഹസ്യസ്വഭാവവുമില്ലായിരുന്നു. കാരണം അതിനെകുറിച്ച് സവർക്കർ തന്റെ ജീവചരിത്രത്തിൽ തന്നെ വിശദമായി എഴുതിയിട്ടുണ്ട്. വിവാദമായ അമേൻസ്റ്റി ലെറ്റർ എന്ന ' മാപ്പപേക്ഷ ' ആരോപണത്തെ പറ്റി സവർക്കർ മറാഠിയിൽ എഴുതിയിട്ടുള്ള കൃതിയാണ് മാസി ജന്മാട്ടേപ്.
1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ലവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെ രാഷ്ട്ര പിതാവ് യംഗ് ഇന്ത്യയിൽ വാരിയൻകുന്നൻ - ആലി മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വംശഹത്യയെ കുറിച്ച് എന്താണ് എഴുതിയതെന്ന കേവലം താരതമ്യം മതി നെല്ലിനെയും പതിരിനെയും തിരിച്ചറിയാൻ .
സവർക്കറോ ഭഗത് സിങ്ങോ പോലുള്ള ദേശസ്നേഹികൾ തുടങ്ങിയ സംഘടനകളിൽ ഏതെങ്കിലും ഒന്നിന് വംശഹത്യയുടെ സ്വഭാവം ആരോപിക്കുവാൻ കഴിയുമോ? 1857 ലെ കലാപത്തിൽ മതപരിവർത്തനം ഉണ്ടായിരുന്നുവോ? അവർ പോരാടിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ ആയിരുന്നു. വിദേശ അധിനിവേഷത്തിനെതിരെ ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. 1857 ലെ കലാപത്തിനിടെ മീററ്റിലെയും അവദിലെയും ഝാൻസിയിലെയും ഡൽഹിയിലെയും ജനങ്ങൾക്ക് നാട് വിട്ട് അടുത്ത പ്രദേശങ്ങളിൽ പലായനം ചെയ്യേണ്ടി വന്നുവോ ? എന്നാൽ 1921 ലെ കലാപത്തിലോ ? തുർക്കിയിലെ ഖലീഫയ്ക്ക് വേണ്ടി നടത്തിയ മതഭ്രാന്ത് മാത്രമായിരുന്നുവത്. മതപരിവർത്തനവും വംശഹത്യയും മാത്രമായിരുന്നു അവിടെ നടന്നത്. കൊല്ലപ്പെട്ടവർ വെള്ളക്കാരായിരുന്നില്ല. തദ്ദേശിയർ ! എന്നിട്ട് ഏറനാട് പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ദൗള എന്ന അറബിക് പദം വരുന്ന മാപ്പിളസ്ഥാനും.
എന്തായാലും മാപ്പപേക്ഷ അഥവാ മെഴ്സി പെറ്റീഷൻ എഴുതിയ ഭീരുവായ അതേ മനുഷ്യൻ 1911 മുതൽ 1921 വരെ ആൻഡമാൻ ജയിലിൽ നരകയാതന അനുഭവിച്ചത് തുർക്കിയിലെ ഖലീഫയ്ക്ക് വേണ്ടിയായിരുന്നില്ല. വടക്ക് മുതൽ തെക്ക് വരെയുള്ള ഇന്ത്യക്കാർക്ക് വേണ്ടിയായിരുന്നു .എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയായിരുന്നു. പിന്നീടയാൾ വർഗ്ഗീയവാദിയും ഗാന്ധിവധത്തിൽ പങ്കാളിയുമായിരുന്നെങ്കിൽ എന്തിന് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയെന്നതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയെന്നതും കാലത്തിന് മാത്രം അറിയുന്ന സത്യം.
രാഷ്ട്രീയ പകപോക്കലിനായും രാഷ്ട്രീയലാഭത്തിനായും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ സമര ഭടനെ അധിക്ഷേപിക്കുമ്പോൾ നിങ്ങളിലെ ദേശവിരുദ്ധനെ കാലം അടയാളപ്പെടുത്തുന്നുണ്ട്. ചരിത്രമെന്നത് എത്രയൊക്കെ വളച്ചൊടിക്കപ്പെട്ടാലും ദുർവ്യാഖ്യാനിക്കപ്പെട്ടാലും അതിലുള്ള സത്യം മറ നീക്കി പുറത്തുവന്നിരിക്കും. സത്യമേവ ജയതേ..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍