കേരളത്തിൽ ജാതീയതയുണ്ട്, ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല; മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതിക്കുടത്തിൽ അടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെ പോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്ക് ഉള്ളിലാണ്; അവർ ജാതിവാൽ മുറിക്കാതെ സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; വിമോചനസമരം നയിച്ച പട്ടം താണുപിള്ളയിൽ കൃത്യമായി കാണും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, പ്രബുദ്ധതയെന്ന വാക്ക് വെറും അലങ്കാരമാക്കിയ കേരളത്തിൽ ജാതീയത ആയുധമാക്കുന്നത് പേരിനൊപ്പം ജാതിവാൽ കെട്ടിയ വർമ്മ,വാര്യർ,മേനോൻ,പിള്ളമാരല്ലാ! ഉയർന്ന ജാതിയിൽ ജനിച്ചുപ്പോയതിനാൽ മാത്രം ബ്രാഹ്മണിക്കൽ ഹെജിമണിയുടെ വക്താക്കളെന്ന ചുവരെഴുത്ത് പേറേണ്ടി വരുന്ന നമ്പൂതിരിമാരല്ല. മറിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ തങ്ങളുടെ പൂർവ്വികർ നേരിട്ട കൊടിയ ജാതീയപീഡനങ്ങളെ മറക്കാതെ നെഞ്ചിൽ പേറി ഇന്നും അതിനെയെടുത്ത് പൊടിതട്ടി സ്വകാര്യലാഭങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളാണ്. കേവലമൊരു വിനോദോപാധിയായ സിനിമയ്ക്കുള്ളിൽ പോലും അത് സമർത്ഥമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് ഒരു ആക്ടിവിസ്റ്റ് പ്രമുഖയുടെ പോസ്റ്റിൽ കണ്ടതാണ് ദളിതനായ വിനായകന്റെ സിനിമയെന്ന പ്രയോഗം. എത്രമാത്രം മനുഷ്യവിരുദ്ധമായ പ്രയോഗമാണത്. സംവിധായകന്റെ, നായകന്റെ,നായികയുടെയൊക്കെ ജാതി നോക്കി , തറവാട് നോക്കി കൊട്ടകയിൽ കയറാൻ മാത്രം അധ:പ്പതിച്ച ഒരു പൊതുസമൂഹമാണോ ഈ നമ്പർ 1 കേരളത്തിലെ പ്രബുദ്ധമലയാളികൾ?
പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അവനാണ് യഥാർത്ഥ വിപ്ലവകാരി! ദ റിയൽ റിഫോർമർ!പക്ഷേ അത് ആരാണ്? ഇവിടെ സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്ന വേഷം കെട്ടിയാടുന്നവരാകട്ടെ നിത്യേന ജാതീയത നാലുനേരം കൂട്ടി മൃഷ്ടാനഭോജനം നടത്തുന്നവരാണ്. അവർക്ക് സാമ്പത്തികസംവരണമെന്ന ആശയത്തോട് എന്നും വാലായ്മയാണ്. ഏകീകൃതസിവിൽകോഡിനോട് വാലായ്മയാണ്. സ്വന്തം ഭൗതികലാഭങ്ങൾക്കെല്ലാം ജാതിസംവരണം വേണം താനും; എന്നാലോ ഉള്ളിലുള്ള അധമബോധത്തെ എടുത്ത് കളഞ്ഞ് ആത്മാഭിമാനമുള്ള മനുഷ്യരാവാൻ കഴിയുന്നുമില്ല. അതിന് ആരാണ് കുറ്റക്കാർ? പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ സ്വന്തം കഴിവും പ്രയത്നവും മാത്രം അസെറ്റുകളാക്കി ഉന്നതിയിലെത്തിയാൽ ഉള്ളിൽ താനേ ഉണ്ടാവും ആത്മാഭിമാനം. അങ്ങനെ വരണമെങ്കിൽ ആദ്യം ജാതീയത കൊണ്ട് വെറുതെ നിങ്ങൾ ചുറ്റും കെട്ടിപ്പൊക്കിയ മിഥ്യാബോധത്തെയെടുത്ത് കളയണം.
പേരിനൊപ്പം ജാതിവാൽ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാൽ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും. ഒരാളുടെ കർമ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. ദളിത് പഠനങ്ങളിൽ ജാതിയെന്നതിനെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-ജാതി ഒരു മൂലധനമാണ്; സാംസ്കാരിക മൂലധനം .ജാതിശ്രേണിയിൽ മുകളിലേയ്ക്ക് പോകുന്തോറും ഈ മൂലധനം ഗുണാത്മകമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ജാതി ശ്രേണിയുടെ താഴേക്ക് സഞ്ചരിക്കുമ്പോൾ ഇത് നിഷേധാതമകമായിട്ടാകും പ്രവർത്തിക്കുക'. എത്ര അപക്വമായ നിർവചനമാണത്. ഏതാണ് ഈ ഉയർന്ന ശ്രേണി? എന്താണ് ആ താഴ്ന്ന ശ്രേണി? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വന്തം തലച്ചോർ രാഷ്ട്രിയങ്ങൾക്ക് പണയം വെച്ച് ഇല്ലാത്ത ശ്രേണികൾ ഉണ്ടെന്ന് പതംപറഞ്ഞ് ദളിതൻ എന്ന ലേബലിൽ അറിയപ്പെടാനാണ് മാത്രം താല്പര്യമെങ്കിൽ അതിന്റെ പേര് ആക്റ്റിവിസം എന്നല്ല മനുഷ്യരേ.
പേരിൽ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാർ രാമവർമ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാൽ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവർണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്. ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. മേനോൻ എന്നോ വാര്യർ എന്നോ ചേർക്കുന്നതുപോലെ പുലയനെന്നോ പറയനെന്നോ ചേർത്താൽ അതുകൊണ്ട് എന്ത് നേട്ടം? എന്ത് കോട്ടം? ഒന്നുമില്ല.
ഞങ്ങളുടെ കുടുംബത്തിലെ മുതിർന്ന കാരണവന്മാർ തലമുറകളായി ഉപയോഗിച്ചിരുന്ന , ഇന്നും ഉപയോഗിക്കുന്ന സ്ഥാനപ്പേരാണ് പണിക്കർ. എന്റെ അപ്പൂപ്പന്റെ പേര് സഹദേവപണിക്കർ എന്നാണ്. അച്ചച്ചന്റെ പേര് സുകുമാരപണിക്കർ. ഇന്നും തെക്കൻ തിരുവിതാംകൂറിൽ പലരും പേരിനൊപ്പം ഈ സ്ഥാനപ്പേര് ചേർക്കാറുണ്ട്. അതിനൊരു കാരണമുണ്ട്. മാർത്താണ്ഡവർമ്മയുടെ പടയോട്ട സമയത്ത് കോടാലി പടയിൽ നായരും ഈഴവരും ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൂടെ അനുഗമിച്ച പടയാളികൾക്കും അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്ന മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബത്തിലുള്ളവർക്കും കൊട്ടരവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പലർക്കും (അലക്കുജോലിചെയ്തവരും മുടിവെട്ടിയവരും ജ്യോതിഷം നോക്കിയിരുന്നവരും ഒക്കെ) നൽകിയിരുന്ന സ്ഥാനപ്പേരായിരുന്നു പണിക്കർ. കോടാലിപടയിൽ അംഗമായിരുന്ന എന്റെ കുടുംബത്തിലെ ഇട്ടിരാമൻ പണിക്കരിൽ നിന്നും തുടങ്ങുന്നു ആ സ്ഥാനപ്പേരിന്റെ തുടക്കം. നാളെയൊരുനാൾ ഞാനും ആ പണിക്കർ സ്ഥാനം എന്റെ പേരിനൊപ്പം ചേർക്കാം, ചേർക്കാതിരിക്കാം. ചേർത്തതുകൊണ്ട് ദോഷമോ ഗുണമോ ഇല്ലെങ്കിലും ആ പേരിനു പിന്നിലെ ആ സ്ഥാനം നല്കുന്ന പ്രിവിലേജ് ീെരശമഹ േെമൗേ െഅല്ല മറിച്ച് എന്റെ കുടുംബവേരുകളോട് ഉള്ള പൊക്കിൾക്കൊടി ബന്ധം മാത്രമാണ്.
ഇവിടെ ജാതീയതയുണ്ട്. അത് പക്ഷേ ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല. മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതികുടത്തിലടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെപോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്കുള്ളിലാണ്. അവർ ജാതിവാൽ മുറിക്കാതെ പേരിലെന്നും ഒരു സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; എന്നാൽ വിമോചനസമരം നയിച്ച പട്ടം. താണുപിള്ളയിൽ കൃത്യമായി കാണും. മാരാർ വാൽ മുറിച്ച കരുണാകരനിൽ സവർണ്ണത കാണും; പക്ഷേ അച്യുതമേനോനിൽ കാണില്ല.കോരന്റെ മകൻ വിജയനെ നേതൃസ്ഥാനത്തെത്തിച്ച സിപിഎമ്മിനൊപ്പം നില്ക്കും. പക്ഷേ 1960കളിൽ തന്നെ ഈഴവനായ ആർ.ശങ്കറെ മുഖ്യമന്ത്രി കസേരയിലിരുത്തിയ കോൺഗ്രസ്സിനെ കാണില്ല. കെ.ആർ. നാരായണനെന്ന ഉഴവൂറിന്റെ ധീരപുത്രനെ പ്രഥമപൗരനാക്കിയ പാർട്ടിയെ കാണില്ല.
സവർണ്ണതയുടെ വിളനിലമെന്നു ദളിത് ആക്ടിവിസ്റ്റുകൾ ചാപ്പകുത്തിയ സംഘപരിവാറിന്റെ സംസ്ഥാനപ്രസിഡന്റിന്റെ ജാതി കാണില്ല, അവരുടെ തന്നെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കാണില്ല. എന്തിന് സവർണ്ണപാർട്ടിയായ ബിജെപിയുടെ പ്രധാനമന്ത്രിയെയും രാം നാഥ് കോവിന്ദിനെയും കാണില്ല. ജാതീയത എന്നത് ഇന്ന് അസ്സലൊരു trump card ആണ്. അത് സമർത്ഥമായി ഉപയോഗിക്കുന്നവരറിയുന്നില്ല ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്ന രാഷ്ട്രീയബോധമുള്ള , രാഷ്ട്രബോധമുള്ള മനുഷ്യർക്ക് നിങ്ങളിലെ ആട്ടിൻത്തോലണിഞ്ഞ ചെന്നായയെ വൃക്തമായി മനസ്സിലായിട്ടുണ്ടെന്ന യാഥാർത്ഥ്യം. ചുറ്റിലുമുള്ളവർ അന്യനെന്ന തോന്നലുള്ളവർക്കു മാത്രം തോന്നുന്ന മിഥ്യാബോധമാണ് ഇന്ന് ജാതിയത. അവർ ( നിങ്ങൾ വിമർശിക്കുന്നവർ) ആളുകളിലേക്ക് പടരുമ്പോൾ നിങ്ങൾ വെറും ജാതീയതയിലേയ്ക്ക് ചുരുങ്ങുന്നു. രമണമഹർജിയുടെ ഈ തത്വബോധത്തിലുണ്ട് എല്ലാം.How should we treat others? There are no others..
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്