സ്റ്റാൻ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവർ തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ ഓർക്കണം; ജീവൻ രക്ഷാമരുന്നു പോലും നൽകാതെ 'ബിസ്കറ്റ് കിങ്ങിനെ' 'കൊന്നിട്ടും' പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഇരുപത്തിയാറ് വർഷം മുമ്പ് ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്നറ്റ് ബിസ്ക്കറ്റ് രാജാവ് ശ്രീ.രാജൻ പിള്ള തിഹാർ ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു. ( അതോ കൊല്ലപ്പെട്ടോ?) മാതൃരാജ്യമായ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്സലൈറ്റുകളുമായി ചേർന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. നോൺ ആൽക്കഹോളിക് സിറോസിസ് ബാധിച്ച് തീർത്തും അവശനായ ഒരു മനുഷ്യൻ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ ആറാം നാൾ കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. രാജൻ പിള്ളയുടെ അടുത്ത സുഹൃത്തും കൊല്ലത്തുകാരനുമായ കോൺഗ്രസ്സിലെ കൃഷ്ണകുമാർ കേന്ദ്ര മന്ത്രിയായിരുന്നു അന്ന് .ചതിയുടെയും കെട്ടിച്ചമച്ച കേസിന്റെയും തുടക്കം എവിടെ നിന്നു തുടങ്ങിയെന്ന് ശ്രീ. രാജൻ പിള്ളയുടെ അടുത്ത ബന്ധു ശ്രീമതി വിനീത പിള്ളയുടെ വാക്കുകളിലൂടെ അറിയാം.
'ബ്രിട്ടാനിയയുടെയും, നബിസ്കോയുടെയും ചെയർമാനായിരുന്ന രാജൻ പിള്ളയെ ചതിച്ചത് ബിസിനസ്സ് ലോകത്തെ തന്നെ ചില വമ്പന്മാരായിരുന്നു. നബിസ്കോയിൽ നിന്ന് ബ്രിട്ടാനിയ സ്വന്തമാക്കാൻ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകൻ കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയ ശ്രീ. രാജൻ പിള്ളയെ സമീപിച്ചിരുന്നു..എന്നാൽ യാതൊരു വിട്ടുവീഴ്ചകൾ ചെയ്യാനും അയാളുടെ സുഹൃത്ത് കൂടിയായ അദ്ദേഹം ഒരുക്കമല്ലായിരുന്നു ...സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അകൽച്ചയിലേക്ക് അത് നീങ്ങി.
എന്നാൽ പിള്ളയുടെ ചിന്തകൾ അതിനുമപ്പുറത്തായിരുന്നു. ഡാനൻ (Dannon) എന്ന മറ്റൊരു ഫുഡ് കോർപറേഷനുമായി ചേർന്ന് ബ്രിട്ടാനിയയെ അദ്ദേഹം വാങ്ങി. വളരെ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു പോകുന്ന വേളയിലാണ് സിംഗപ്പൂരിൽ നിന്ന് അദ്ദേഹത്തിനെതിരെ ഒരു കേസ് അവിടെ ഫയൽ ചെയ്യുന്നത് ....(അത് കെട്ടിച്ചമച്ചതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു ) രാജന്റെ 'ഒലെ' എന്ന ബ്രാന്റ് നെയിം മറ്റു ഡയറ്കടർമാരറിയാതെ ബ്രിട്ടാനിയയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം.
ഈ വിശ്വാസ വഞ്ചനയ്ക്ക് കേസ് നൽകിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന റോസ് ജോൺസൺ ആയിരുന്നുവെന്നത് ചതിയുടെ ആക്കം കൂട്ടുന്നു. നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ചുവടുകൾ പിഴച്ചു തുടങ്ങി . എന്നാൽ വിദഗ്ധനായ മറ്റൊരു വക്കീലിന്റെ ഉപദേശ പ്രകാരം അഭയം തേടി ഇന്ത്യയിലേക്ക് കടന്നാൽ നിലവിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്നു കണക്കു കൂട്ടി. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നെവെങ്കിലും നിലവിൽ ഒരു കേസുപോലും ഇല്ലാത്ത സുരക്ഷിതമായ മാതൃരാജ്യത്തേയ്ക്ക് ഒടുവിൽ അദ്ദേഹം തിരിക്കാൻ തീരുമാനിച്ചു....തന്നെയുമല്ല സുഹൃത്തുക്കളുടെ വാക്കുകൾ ഒരുപാടു വിശ്വസിച്ചിരുന്നു.
രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർ വിപ്ലവ കാലത്ത് പാർട്ടിക്ക് വേണ്ടി ഒരു മില്യൺ ഡോളർ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ശ്രീ. രാജൻ പിള്ള. എന്നാൽ നരസിംഹറാവു മന്ത്രിസഭയിൽ അന്ന് അദ്ദേഹത്തിനോട് വ്യക്തിപരമായി അൽപ്പം അകൽച്ച പരോക്ഷമായി പ്രകടിപ്പിച്ചിരുന്നത്രെ ..അതിനു കാരണം മറ്റൊന്നുമായിരുന്നില്ല. ശ്രീ.രാജീവിന്റെ കാലത്തെ സംഭാവന മോഹിച്ചു നരസിഹ റാവു അദ്ദേഹത്തെ സമീപിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ സംഭാവന വേണമെങ്കിൽ പാർട്ടിയുടെ പേരിൽ നൽകാമെന്നും വ്യക്തിപരമായി നൽകാൻ കഴിയില്ലെന്നും ആദ്യമേ എടുത്തടിച്ചു പറഞ്ഞു. ഈ നീരസമൊക്കെ പുറത്തുവരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവുമാണ് .
ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സിബിഐ. ഒടുവിൽ 1995 ജൂലൈ മാസം ആദ്യ വാരം ഡൽഹിയിലെ ലെ മെറിഡിയൻ (Le meridien) ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്തർദേശീയ തലത്തിൽ വിശ്വാസ വഞ്ചന കുറ്റത്തിന് അറസ്റ്റിലായൊരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായി അവരുടെ ചിന്ത. തുടർന്ന് തീഹാറിലേക്ക് റിമാന്റിലയച്ചു. കരൾരോഗത്തിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് മരുന്നുകൾ പോലും കൂടെ കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നില്ല. ശേഷം ആറാം ദിവസം നാല്പത്തിയെട്ടുകാരനായ ആ മനുഷ്യൻ ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ലോക വ്യവസായ ഭൂപടത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും പേര് തങ്ക ലിപികളാൽ എഴുതാൻ അര നൂറ്റാണ്ട് മുമ്പേ കഴിഞ്ഞ സിംഗപ്പൂർ ബേസ്ഡ് ബിസിനസ്സ് മാഗ്നറ്റ് ആയിരുന്നു ശ്രീ. രാജൻ പിള്ള. കടുത്ത മനുഷ്യാവകാശ-പൗരാവകാശ ലംഘനം നേരിട്ട അദ്ദേഹത്തിനു വേണ്ടി മനുഷ്യാവകാശങ്ങൾ പ്രസംഗിക്കാൻ അന്നും ഇന്നും മലയാളികൾ മുതിർന്നിട്ടില്ല. കടുത്ത കരൾ രോഗബാധിതനായ അദ്ദേഹത്തിനു ജീവൻ രക്ഷാ മരുന്ന് പോലും കൈവശം വയ്ക്കാൻ ചുവപ്പ് നാട സമ്മതിച്ചില്ല. എന്നിട്ടും ആ പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല.
ഭീമ കൊറേഗാവ്' കലാപത്തിന് നക്സലുകൾക്കൊപ്പം നേതൃത്വം നൽകിയെന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരുന്ന എൺപത്തിനാലുകാരനും രോഗിയുമായ തിരുച്ചിറപ്പള്ളിക്കാരൻ സ്റ്റാൻ സ്വാമി ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചതിന് നിറുത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന മലയാളികളുടെ കപടധാർമ്മികത കണ്ടപ്പോൾ വെറുതെ രാജൻ പിള്ളയെന്ന പേര് ഓർത്തിരുന്നു. ഇന്ന് എന്റെ അടുത്ത സുഹൃത്തും അയൽവാസിയും കൂടിയായ വിനീതേച്ചിയുടെ പോസ്റ്റ് കൂടി കണ്ടപ്പോൾ ഇവിടെ കെട്ടിയാടുന്ന രാഷ്ട്രീയനാടകങ്ങളിലെ കാപട്യം തുറന്നു കാട്ടണമെന്നും തോന്നി.
എൺപത്തിനാലു വയസ്സിലെ കൊവിഡും ഹൃദയസ്തംഭനവും മൂലമുള്ള സ്വാഭാവിക മരണത്തേക്കാൾ ഞെട്ടലുളവാക്കുന്നുണ്ട് നാല്പത്തിയെട്ടു വയസ്സിലെ ആകസ്മിക മരണം.
നക്സലൈറ്റ് ബന്ധം ആരോപിക്കപ്പെട്ട വിചാരണ തടവുകാരനായ ഒരാൾ ആശുപത്രിയിൽ വച്ചു മരണപ്പെട്ടതിനേക്കാൾ കണ്ണീർ വാർക്കപ്പെടേണ്ടത് തിഹാർ ജയിലിൽ നരകയാതന അനുഭവിച്ചു മരിച്ച കേവലമൊരു വഞ്ചനാ കേസിലെ ( അതും സിംഗപ്പൂരിലെ കെട്ടിച്ചമച്ചുവെന്ന്പിന്നീട് തെളിഞ്ഞ കേസ് ) പ്രതിയുടെ മരണം തന്നെയാണ്.
പാർക്കിൻസൺ രോഗത്തിന്റെ അവശതയിൽ വെള്ളം കുടിക്കാൻ ആവശ്യമായ സിപ്പർ നല്കപ്പെടാത്തതിനേക്കാൾ കടുത്ത മനുഷ്യാവകാശലംഘനമാണ് കടുത്ത കരൾ രോഗ ബാധിതനായ ഒരാൾക്ക് നിഷേധിച്ച ജീവൻ രക്ഷാ മരുന്ന് . ഇന്ന് സ്റ്റാൻ സ്വാമിക്കായി ഇവിടെ കരയുന്ന ഓരോ മനുഷ്യരും പിന്നിട്ട കാലത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുക. അവിടെ നിങ്ങൾക്ക് എന്തിനെന്റെ കുഞ്ഞിനെ മഴയത്ത് നിറുത്തിയെന്ന ഒരച്ഛന്റെ രോദനം കേൾക്കാം. ഉരുട്ടലുകളാൽ ക്ഷതപ്പെട്ട ഉദയകുമാറിന്റെയും രാജ്കുമാറിന്റെയും ആത്മാക്കളെ കാണാം. തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ കാണാം. അവർക്കു വേണ്ടി കൂടി ഒരിറ്റു കണ്ണുനീർ വാർക്കുക.
Stories you may Like
- 16 ബിസ്കറ്റിന്റെ പാക്കറ്റിൽ 15 എണ്ണം മാത്രം; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി
- മൂന്ന് ബിസ്ക്കറ്റ് പോയത് ഭീമാ ജൂവലറിക്ക്; സ്വർണ്ണ ഭീമനെ കവർച്ചക്കാരൻ കബളിപ്പിച്ചപ്പോൾ
- ശബരിമലയിൽ അയ്യപ്പഭക്തർക്ക് സഹായഹസ്തവുമായി തമിഴ്നാട് സർക്കാർ
- ഇന്ത്യൻ പേസർമാർക്കും ലോട്ടറി, കുതിച്ചു കയറി മിച്ചലും പവലും
- പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് 'ബിസ്ക്കറ്റ്' പിടികൂടി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്