ഗർഭിണീകൾ ഒരു കവിൾ ചായയോ കാപ്പിയോ കുടിക്കരുത്; ദിവസം 200 മില്ലിഗ്രാം കഫൈൻ ആവാം എന്നത് അശാസ്ത്രീയം; ചായയോ കാപ്പിയോ കുടിച്ചാൽ ഗർഭഛിദ്രമോ ചാപിള്ളയോ മാത്രമല്ല കുട്ടികൾക്ക് ലുക്കേമിയയും പിടിപെടാം; ഇതാ ഒരു അപൂർവ്വ കണ്ടെത്തൽ
മറുനാടൻ മലയാളി ബ്യൂറോ
ജനിക്കാൻ പോകുന്ന കുട്ടിയുടെ ആരോഗ്യത്തെ കരുതി ഗർഭിണികൾ ചായയും കാപ്പിയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ഗർഭിണി ആയിരിക്കുമ്പോഴോ ഗർഭധാരണത്തിന് ശ്രമിക്കുന്ന അവസരത്തിലോ ചെറിയ തോതിൽ പോലും കഫൈൻ ശരീരത്തിലേക്ക് പോകരുത് എന്നാണ് ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നത്. 20 വർഷമായി നടത്തിയ 48 പഠനങ്ങളിൽ തെളിഞ്ഞത് ഒരു ചെറിയ അളവിലുള്ള കഫൈൻ പോലും ഗർഭഛിദ്രത്തിനോ, ചാപിള്ളക്കോ, ജനന സമയത്തുള്ള ഭാരക്കുറവിനോ കാരണമായേക്കാം എന്നാണ്.
ഈ കണ്ടെത്തൽ തികച്ചും ഞെട്ടിക്കുന്നതാണെന്നും, പരിമിതമായ അളവിൽ കഫൈൻ സുരക്ഷിതമാണെന്നുള്ള പഴയ പഠന റിപ്പോർട്ടുകൾക്ക് കടക വിരുദ്ധമാണെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. റോയൽ കോളേജ് ഓഫ് ഒബ്സ്റ്റെട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ അഭിപ്രായപ്രകാരം ഗർഭിണികൾ ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടാത്ത -ഉദ്ദേശം രണ്ട് കപ്പ് ചായയോ കാപ്പിയോ- കഫൈൻ കഴിക്കണം എന്നാണ്. ഈ ഉപദേശം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോളേജിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
അതേസമയം, ഈ പുതിയ പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജാക്ക് ജെയിംസ് പറയുന്നത് സ്ത്രീകൾ, സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന അളവിൽ കഫൈൻ ഉപയോഗിക്കുന്നതിനാൽ ലൊകമെമ്പാടുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നാണ്. ഐസ്ലാൻഡിലെ റെയ്ക്ജവിക് യൂണിവേഴ്സിറ്റിയിലാണ് ഈ പുതിയ പഠനം നടന്നത്. ചെറിയ അളവിലുള്ള കഫൈൻ ഉപയോഗം പോലും ഗർഭഛിദ്രത്തിന് 36 ശതമാനം വരെ സാധ്യതയുണ്ടാക്കുന്നു എന്നാണ് പഠനത്തിൽ വെളിപ്പെട്ടത്. ചാപിള്ളയ്ക്കുള്ള സാധ്യത 19 ശതമാനവും ജനന സമയത്തെ ഭാരക്കുറവിനുള്ള സാധ്യത 51 ശതമാനവും ആണ്. ബാല്യകാലത്തെ ലൂക്കേമിയ, അമിതവണ്ണം എന്നിവയ്ക്കും ഇത് കാരണമായേക്കാം.
ബ്രിട്ടനിലെ ഓരോ ഗർഭിണിയും പ്രതിദിനം 200 മില്ലിഗ്രാം കഫൈൻ വീതം കഴിച്ചാൽ 70,000 കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ഒട്ടുമിക്ക ഗർഭിണികൾക്കും കഫൈൻ ഉപഭോഗം ഒരു സ്വഭാവമായി മാറിയിട്ടുണ്ട്. കഫൈൻ സാധാരണയായി പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മണിക്കൂറിനുള്ളിൽ അതിന്റെ ഏറ്റവും വലിയ സാന്ദ്രതയിലെത്തും. രക്തത്തിലെ കഫൈൻ അളവ് പകുതിയാക്കുവാൻ ഏകദേശം അഞ്ച് മണിക്കൂർ സമയമെടുക്കും. അതിനുശേഷം ഈ അളവ് സാവധാനം കുറഞ്ഞുവരും.
എന്നാൽ, ഗർഭകാലത്ത്, ഈ അളവ് കുറയ്ക്കുവാൻ കൂടുതൽ സമയം എടുക്കും എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ഗർഭകാലം 38 ആഴ്ച്ചകൾ പിന്നിടുമ്പോഴേക്കും ഈ അളവ് പകുതിയാക്കുവാൻ ഏകദേശം 18 മണിക്കൂർ വേണ്ടി വരും എന്ന് അദ്ദേഹംപറയുന്നു. അതായത്, ഗർഭസ്ഥ ശിശു, ഒരു രാസപദാർത്ഥവുമായി മണിക്കൂറുകൾ സമ്പർക്കത്തിൽ ഏർപ്പെടുന്നു. ഇത് കുട്ടിയുടെ വളർച്ചയിൽ വിപരീതമായ സ്വാധീനമുണ്ടാക്കും. ഹൃദയമിടിപ്പിന്റെ നിരക്ക് വർദ്ധിപ്പിക്കുക, രക്തധമനികളുടെ പ്രവർത്തനക്ഷമത കുറയുക തുടങ്ങിയവയൊക്കെ ഇതിനാൽ സംഭവിക്കാം.
കഫൈൻ കഴിക്കുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ സാധാരണയായി കഫൈൻ സ്വാധീനത്തിൽ നിന്നും മുക്തിനേടുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട് എന്നാണ് പ്രൊഫസർ ജെയിംസ് പറയുന്നത്. ശരിയായ ഉറക്കമില്ലായ്മ, ശർദ്ദി, തുടങ്ങിയവ അതിന്റെ ചില ലക്ഷണങ്ങളാണ്. എന്നാൽ, മറ്റു ചില പഠനങ്ങൾ-ഒരു പക്ഷെ കൂടുതൽ വിശ്വസനീയമായവ- പറയുന്നത് ഗർഭിണികൾ കഫൈൻ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല എന്നാണെന്ന് ആർ സി ഒ ജിയിലെ ഡോ. ഡാഗിനി രാജൈസിംഗം പറയുന്നു. കഫൈൻ ശരീരത്തിനോ ഗർഭസ്ഥ ശിശുവിനോ ഉണ്ടാക്കാവുന്ന അപകട സാധ്യത തുലോം പരിമിതമാണെന്നും അവർ പറഞ്ഞു.
പഠനത്തിൽ കഫൈൻ മൂലമെന്ന് പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങൾ കഫൈൻ മൂലമേ അല്ലായിരിക്കാം എന്നാണ് പ്രീമിയർ റിസർച്ചിലെ ഡോ. ആഡം ജേക്കബ്സ് പറയുന്നത്. ഗർഭിണികളായ സ്ത്രീകൾ ആരും കഫൈൻ ഉപയോഗിക്കരുതെന്ന വെളീപ്പെടുത്തലിന് തെളിവുകൾ താങ്ങാവുന്നില്ല എന്നാണ് ആസ്ട്രേലിയയിലെ അഡെലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ല്യുക്ക് ഗ്രെസെസ്കോവൈക്കും പറയുന്നത്.
മിതമായ അളവിൽ കഫൈൻ ഗർഭകാലത്ത് അനുവദനീയമാണ് എന്ന് തെളിഞ്ഞ ഒരു പഴയപഠനത്തിലെ വിവരങ്ങൾ വീണ്ടും മൂല്യനിർണ്ണയം ചെയ്യുക മാത്രമാണ് പ്രൊഫസർ ജെയിംസ് ചെയ്തിട്ടുള്ളത് എന്നും വിമർശകർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍