കൊട്ടിയൂരിൽ നാളെ നെയ്യാട്ടം; കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി; തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിന്റെ കാൽനട യാത്ര പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
മറുനാടൻ മലയാളി ബ്യൂറോ
കുറ്റ്യാട്ടൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ചടങ്ങുകളിലൊന്നായ കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി. ജൂൺ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തിനായി തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കാൽനടയായി യാത്രപുറപ്പെട്ടത്. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ് യാത്ര. സാധാരണ മുപ്പതോളം പേരാണ് വ്രതമെടുത്ത് മഠത്തിൽ താമസിച്ച് നെയ്യെഴുന്നള്ളത്ത് നടത്താറുള്ളത്. കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ നമ്പ്യാർ വിഭാഗത്തിലെ താഴെ ഒടവര, മീത്തലെ ഒടവര, വേടിയേര, ചന്ത്രോത്ത്, തമ്മേങ്ങാടൻ തറവാടുകളിലുള്ളവർക്കാണ് നെയ്യെഴുന്നള്ളത്തിനുള്ള പാരമ്പര്യ അവകാശം.
28 ദിവസങ്ങളിലായി നടക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ വ്യത്യസ്ത പുലർത്തുന്നു. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള 28 ദിനങ്ങളിലായി നടക്കുന്ന ഈ ഉത്സവം ആചാരങ്ങൾകൊണ്ടും അനുഷ്ടാനങ്ങൾകൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നു.ബാവലി പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരിൽ ആരാധനയ്ക്കായി ഒരു പ്രത്യേക ക്ഷേത്രമില്ല. ഇവിടെ ഉത്സവകാലത്തേക്കു മാത്രമായാണ് പർണ്ണശാലകളും ആരാധന സ്ഥാനങ്ങളും കെട്ടിയുണ്ടാക്കുന്നത്. അക്കരെ കൊട്ടിയൂരിന്റെ പ്രധാന പ്രത്യേകത എന്നത് അവിടെ ഒരു ക്ഷേത്രം ഇല്ല എന്നതാണ്. ബാവലി നദി തീർക്കുന്ന തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗമുള്ളത്. അമ്മാറക്കല്ലെന്നു പേരുള്ള മറ്റൊരു തറയിലാണ് പാർവ്വതി ദേവിയെ ആരാധിക്കുന്നത്. ഇവിടെയാണ് തന്റെ പിതാവ് അപമാനിച്ചതിനെ തുടർന്ന് പാർവ്വതി ദേവി ജീവൻ സമർപ്പിച്ചതെന്നാണ് വിശ്വാസം.
വൈശാഖോത്സവം ആകുമ്പോഴേക്കുംഅക്കരെ കൊട്ടിയൂരിൽ പൂജകൾക്കും ആരാധനകൾക്കുമായുള്ള പർണ്ണശാലയും മറ്റും കെട്ടിയൊരുക്കും. പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ആരാധനയാണ് ഇവിടെ കാണാൻ സാധിക്കുക.കഴിയുമ്പോൾ പ്രകൃതിയിൽ നിന്നു ലഭിച്ച വസ്തുക്കൾകൊണ്ടു കെട്ടിയുണ്ടാക്കിയതെല്ലാം പ്രകൃതിക്കു തന്നെ വിട്ടു കൊടുത്തുകൊണ്ടാണ് 28 ദിവസത്തെ ഉത്സവം സമാപിക്കുക. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം മുതലാണ് വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് ഇവിടെയുള്ളത്. വൈശാഖോത്സവത്തിന്റെ ചിട്ടകളും അളവുകളും ഒക്ക നിശ്ചയിക്കുന്ന ആദ്യത്തെ ചടങ്ങാണ് പ്രക്കൂഴം ഉത്സവം.
പ്രക്കൂഴം കഴിഞ്ഞാൽ പിന്നീടുള്ളത് നീരെഴുന്നള്ളത്ത് ആണ്. നീരെഴുന്നള്ളത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാൻ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തിൽ ബാവലിയിൽ സ്നാനം നടത്തി കൂവയിലയിൽ ബാവലിതീർത്ഥം ശേഖരിക്കും. ഈ തീർത്ഥവുമായി അക്കരെ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് എത്തും. ബാവലി തീർത്ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. അതോടെ പ്രധാന പൂജകൾക്കും മറ്റും തുടക്കമാവും. ബാവലിയുടെ കരയിൽ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിനെ അനുസ്മരിച്ചു നടത്തുന്ന ചടങ്ങാണിത്. ഇടവ മാസത്തിലെ ചോതി നാളിലാണ് നെയ്യാട്ടം നടക്കുക. നാളം തുറക്കൽ, പാതിവെക്കൽ തുടങ്ങിയവ ഇവിടുത്തെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും കകൊണ്ടുവരുന്ന വാള് എഴുന്നള്ളിക്കുന്നത് ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ശിവൻ ദക്ഷനെ കൊന്നത് ഈ വാളുകൊണ്ടാണ് എന്നാണ് വിശ്വാസം. കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തിൽ നിന്ന് എത്തിക്കുന്ന അഗ്നിയാണ് ഇവിടുത്തെ പൂജകൾക്ക് ഉപയോഗിക്കുന്നത്. മലബാറിലെ തിയ്യസമുദായക്കാർ കൊണ്ടുവരുന്ന ഇളനീരുകൾ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യുന്നതാണ് ഇളനീരാട്ടം എന്നറിയപ്പെടുന്നത്. ഉത്സവത്തിന്റെ ആദ്യ 11 ദിനങ്ങളിൽ അതീവ കോപാകുലനായിരിക്കുമത്രെ ശിവൻ. ആ കോപം ശമിപ്പിക്കുന്നതിനായാണ് ഇളനീർ അർപ്പിക്കുന്നത്.
സമുദായിക ചിന്തകൾക്കതീതമായി നിലനിൽക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ചടങ്ങുകളിലും വിവിധ വിഭാഗങ്ങളുടെം ഒത്തൊരുമിപ്പ് കാണാം. ഓരോ ജനവിഭാഗങ്ങൾക്കും പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൽ നീക്കി വെച്ചിട്ടുണ്ട്. കുറിച്യ വിഭാഗത്തിലെ സ്ഥാനികനായ ഒറ്റപ്പിലാണ് ഇവിടുത്തെ ആദ്യ അഭിഷേകം നടത്തേണ്ടത്. ഉത്സവകാലത്തേനു മാത്രമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അളവ് നല്‍കുന്നത് ആശാരിയാണ്. ഓലക്കുടകൾ നിർമ്മിക്കുന്നത് കണിയാന്മാരും അഭിഷേകത്തിനുള്ള നെയ് കൊണ്ടുവരുന്നത് നായർ വിഭാഗക്കാരുമാണ്. ഇളനീരാട്ടത്തിന്റെ ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യ വിഭാഗക്കാരും വിളക്കുതിരി കൊണ്ടുവരേണ്ടത് വണ്ണത്താൻകാരുമാണ്.
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒരു ചടങ്ങാണ് ആലിംഗന പുഷ്പാജ്ഞലി അഥവാ രോഹിണി ആരാധന . പാർവ്വതിയെ നഷ്ടപ്പെട്ട ശിവനെ ബ്രഹ്മാവ് ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നതിന്റെ അനുസ്മരണമാണ് ആലിംഗന പൂജ. പൂജാരി ഇരുകൈകളാലും വിഗ്രഹത്തെ ചുറ്റിപ്പിടിച്ച് തല വിഗ്രത്തോട് ചേർത്തു പിടിച്ചു നിൽക്കും. പുഷ്പവൃഷ്ടി നടത്തിയാണ് ആലിംഗനം ചെയ്യുന്നത്. കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാടാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിശാഖം നാളിൽ തിരുവാഭരണങ്ങൾ, സ്വർണ്ണ, വെള്ളിപ്പാത്രങ്ങൾ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. മണത്തലയിലെ ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരമാണിത്. ഇതോടെ പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നു. ഈ ഭണ്ഡാരമെഴുന്നള്ളത്തു കഴിഞ്ഞതിനു ശേഷം മാത്രമേ സ്ത്രീകൾക്ക് ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.
അക്കരെ കൊട്ടിയൂർ തീർത്ഥാടനം പൂർത്തിയാക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ബാവലി പുഴയിൽ കുളിച്ച് ക്ഷേത്രത്തെ വലംവെച്ചൊഴുകുന്ന തിരുവിഞ്ചറ അരുവിയിലൂടെ സ്വയംഭൂ ശിവലിംഗമുള്ള മണിത്തറയിലെത്തി പ്രതിഷ്ഠകളെ വലംവെച്ച് തൊഴുത് പഴിപാടുകൾ നട്ടി പ്രസാദം വാങ്ങി ഭണ്ഡാരം പെരുകുകയും ചെയ്താൽ മാത്രമേ ഇവിടുത്തെ തീർത്ഥാടനത്തിന് പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം. കൊട്ടിയൂർ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ ഓടപ്പൂക്കൾ. ദക്ഷന്റെ വെള്ളത്താടിയുടെ പ്രതീകമാണ് ഈ ഓടപ്പൂക്കൾ. ഓടമുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് അടിച്ച് ചോറു ഖളഞ്ഞ് ചീകി മിനുക്കി എടുക്കുന്നതാണ് ഇവിടുത്തെ പ്രസാദമായ ഓടപ്പൂ. വയനാടൻ മലനിരകളിൽ നിന്നാണ് ഇതിനാവശ്യമായ ഓട അഥവാ ഈറ്റ കൊത്തിയെടുക്കുന്നത്. വൈശാഖോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമ്മയ്ക്കായാണ് ഭക്തർ ഇതു കൊണ്ടുപോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍