Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്ഥാടകർ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും; പാചകം ചെയ്യുന്ന വലിയ പാത്രങ്ങൾ സന്നിദ്ധാനത്തേക്ക് കൊണ്ടുവരുന്നതും വിലക്കും; ട്രാക്ടറുകളിൽ ഉൾപ്പടെ പരിശോധന വ്യാപിപ്പിക്കും; മകരവിളക്കിന് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നതതല യോഗ തീരുമാനം

തീർത്ഥാടകർ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും; പാചകം ചെയ്യുന്ന വലിയ പാത്രങ്ങൾ സന്നിദ്ധാനത്തേക്ക് കൊണ്ടുവരുന്നതും വിലക്കും; ട്രാക്ടറുകളിൽ ഉൾപ്പടെ പരിശോധന വ്യാപിപ്പിക്കും; മകരവിളക്കിന് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നതതല യോഗ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല:മകരവിളക്ക് മഹോത്സവത്തിനുള്ള ഭക്തജന പ്രവാഹം മുന്നിൽ കണ്ട് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. എ ഡി എം പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ജനുവരി 11 മുതൽ ദർശനത്തിന് എത്തുന്നതിൽ ഒരു വിഭാഗം തീർത്ഥാടകർ മകരവിളക്കിന് ശേഷം മലയിറങ്ങാനാണ് സാധ്യത. അതിനാൽ കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കും.

തീപിടുത്തം തടയാൻ തീർത്ഥാടകർ കാടിന്റെ പരിസരത്ത് നിന്നും പാചകം ചെയ്യുന്നത് തടയും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകൾ ഉൾപ്പടെ പരിശോധിക്കും. പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ സന്നിധാനത്തെ കടകളിൽ നിന്നും വിൽപ്പന നടത്തിയാൽ കർശന നടപടി സ്വീകരിക്കും.

വിവിധയിടങ്ങളിൽ ഫയർഫോഴ്‌സ്, ദേവസ്വം, പൊലീസ്, റവന്യു എന്നീ വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി പ്രവർത്തനം വിലയിരുത്തും. സന്നിധാനത്ത് കൂടുതൽ അംബുലൻസ് സൗകര്യം ഒരുക്കും. അടിയന്തരഘട്ടങ്ങളിൽ ലഭ്യമാകാൻ വിവിധ പോയിന്റുകളിലായി അംബുലൻസുകൾ സജ്ജമാക്കും. മകരവിളക്കിന് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് മെഡിക്കൽ സംവിധാനം വിപുലീകരിക്കും.

ഒരേസമയം കൂടുതൽ പേർക്ക് അടിയന്തര ചികിത്സ നൽകാനുള്ള സാഹചര്യം ഉണ്ടാക്കും. താൽക്കാലിക ആശുപത്രിയാക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. മകരജ്യോതി കണ്ട് ഭക്തർ കൂട്ടത്തോടെ മടങ്ങുമ്പോൾ അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ അന്നേ ദിവസം പൊലീസ് ഉച്ചഭാഷിണിയിലൂടെ വിവിധയിടങ്ങളിൽ നിർദ്ദേശങ്ങൾ നൽകും.

സന്നിധാനത്തെ വെടിപ്പുരകളിലും, ഹോട്ടലുകളിലും സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് എൻ രാംദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ കർശമായി പാലിക്കാൻ വെടിവഴിപാട് നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകി. വൈദ്യുതി കടന്നു പോകുന്ന കേബിളുകൾ വെടിത്തട്ടിലും വെടിപ്പുരയിലും ഉപയോഗിക്കാൻ അനുവദിക്കില്ല.

ഒരു കിലോയിലയധികം വെടിമരുന്ന് ഇവിടെ സൂക്ഷിക്കരുത്. കതിന നിറക്കുമ്പോൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കില്ല.

തുടർ പരിശോധനയിൽ സ്ഫോടകവസ്തു നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കട അടപ്പിക്കും. തീപ്പിടുത്തം ഒഴിവാക്കാൻ തൊഴിലാളികൾക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. ഇതിനായുള്ള മാർഗ നിർദ്ദേശങ്ങൾ പാചകപ്പുരകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP