മഞ്ഞിൽ കുളിച്ച് ക്രിസ്ത്മസ് രാത്രിക്കൊരുങ്ങി ബ്രിട്ടീഷ് ജനത; മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി റഷ്യയിൽ ഉത്സവമാഘോഷിക്കുവാൻ നിരവധി ചെറു പ്രാണികൾ; വർണ്ണവെളിച്ചം വാരിവിതറുന്ന സൂക്ഷ്മജീവികളുടെ വരവ് 80 വർഷങ്ങൾക്ക് ശേഷം; രണ്ട് ക്രിസ്ത്മസ് വിശേഷങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മഞ്ഞുപുതച്ചെത്തുന്ന ക്രിസ്ത്മസ് നാളുകളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ജനത. ഇന്നലെ നടന്ന ഒരു അഭിപ്രായ സർവേയിലാണ് ആളുകൾ ക്രിസ്ത്മസ് ദിനത്തിൽ രാവിലെ ഉണരുന്നതു മുതൽക്കുള്ള ദിനചര്യകളെകുറിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തിയത്. ഓരോ കുടുംബത്തിനും ക്രിസ്ത്മസ് ആഘോഷങ്ങളെ കുറിച്ച് തങ്ങളുടെതായ കാഴ്ച്ചപാടും അതുപോലെ അത് ആഘോഷിക്കുവാനുള്ള പദ്ധതികളും ഉണ്ടെങ്കിലും രാജ്യമാകെതന്നെ ക്രിസ്ത്മസ് ആവേശത്തിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.
സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം മുതിർന്നവരും പറഞ്ഞത് വർഷത്തിലെ അവരുടേ പ്രിയപ്പെട്ട സമയം ക്രിസ്ത്മസ് കാലമാണെന്നായിരുന്നു. എന്നാൽ, നല്ലൊരു ക്രിസ്ത്മസ് ആഘോഷം ഒരുക്കുന്നതിനായി ഏറെ സമയവും പണവും ചെലവഴിക്കേണ്ടതായി വരും. സമ്മാനങ്ങളും, അലങ്കാരങ്ങളും, പ്രത്യേക ഭക്ഷണങ്ങളും ഉൾപ്പടെ ശരാശരി 547 പൗണ്ടാണ് ഇക്കൊല്ലത്തെ ക്രിസ്ത്മസിനായി ഓരോ ബ്രിട്ടീഷ് പൗരനും ചെലവാക്കുക. സർവ്വേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേരും യഥാർത്ഥത്തിലുള്ളക്രിസ്ത്മസ് ട്രീ വീടുകളിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണെന്നും സർവ്വേയിൽ തെളിഞ്ഞു.
അതേസമയം ഏകദേശം 25 ശതമാനത്തോളം പേർ ഈ വർഷത്തെ ക്രിസ്ത്മസ് ആഘോഷം അവിസ്മരണീയമാക്കുവാൻ ഏറെ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും വൺപോൾ നടത്തിയ ഈ സർവ്വേയിൽ തെളിഞ്ഞിട്ടുണ്ട്. അനുയോജ്യമായ സമ്മാനങ്ങൾ തെരഞ്ഞെടുക്കുക, സുഹൃത്തുക്കളേയും കുടുംബാംഗങ്ങ്ളേയും ആനന്ദിപ്പിക്കുക, ഭക്ഷണമൊരുക്കുക എന്നിവയാണ് സമ്മർദ്ദമേറ്റുന്ന പ്രധാന കാര്യങ്ങൾ. കഴിഞ്ഞവർഷം ലോക്ക്ഡൗണിൽ മുങ്ങിപ്പോയതിനാൽ ഈ വർഷത്തെ ക്രിസ്ത്മസ്സിനെ കുറിച്ച് അമിത പ്രതീക്ഷകളുണ്ടെന്ന് 40 ശതമാനം പേരും സമ്മതിച്ചു.
നുറുങ്ങുവെട്ടവുമായി ക്രിസ്ത്മസ് ആഘോഷമാക്കാൻ റഷ്യയിൽ സൂക്ഷ്മജീവികളും
ക്രിസ്ത്മസ് ലഹരി റഷ്യയിലാകെ പടർന്നുപിടിച്ചുകഴിഞ്ഞു. സാന്റയുടേ സ്വന്തം നാടായ സൈബീരിയ ഉൾക്കൊള്ളുന്ന റഷ്യയിലെ വീടുകൾക്ക് മുന്നിലും മറ്റ്സ്ഥാപനങ്ങൾക്ക് മുന്നിലുമെല്ലാം വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്ര വിളക്കുകളും മറ്റ് അലങ്കാര വിളക്കുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒഴിവുകാലമായതൊടെ നഗരങ്ങൾ വർണ്ണപ്രഭയിൽ കുളിച്ചപ്പോൾ അങ്ങ് ദൂരെ അധികമാരും എത്തപ്പെടാത്ത ആർക്ടിക് മേഖലയിലെ ധവളസമുദ്രത്തിൽ ഇളം നീല നിറത്തിലുള്ള പ്രകാശങ്ങൾ ദൃശ്യമാവുകയാണ്.
ഈ മേഖലയിലെ ഏറെ ഉള്ളിലുള്ള ഒരു ഫീൽഡ് സ്റ്റേഷനിൽ താമസിക്കുന്ന വേര എമെലിയാനെങ്കോ മഞ്ഞുപാളികളിൽ കുറച്ച് ശേഖരിച്ച് മൈക്രോസ്കോപ്പിനു കീഴിൽ വെച്ച് പരിശോധിച്ചപ്പോൾ തെളിഞ്ഞത് ജൈവ പ്രകാശം വമിപ്പിക്കുന്ന കോപ്പോഡുകൾ എന്നറിയപ്പെടുന്ന ഒരുതരം സൂക്ഷജീവികളാണ് ഈ നീലത്തിളക്കത്തിനു കാരണമെന്നാണ്. കടലിലെ മൂട്ടകൾ എന്നറിയപ്പെടുന്ന ഈ സൂക്ഷ്മജീവികൾ സാധാരണയായി പകൽ സമയത്ത് സമുദ്രനിരപ്പിൽ നിന്നും 300 അടി താഴെയായാണ് കാണപ്പെടാറ്. രാത്രികാലങ്ങളിൽ അല്പം മുകളിലേക്ക് ഇവ വന്നെത്തും.
ധവള സമുദ്രത്തിലെ ശക്തമായ തിരയിൽ പെട്ട് ഇവ തീരമണഞ്ഞതാകാനാണ് സാധ്യത എന്നാണ് മോസ്കോയിലെ റഷ്യൻ അക്കാഡമി ഓഫ് സയൻസിലെ ആർക്ടിക് സമുദ്ര ജൈവവൈവിധ്യ വിദഗ്ദനായ സെനിയ കസോബോകോവ പറയുന്നത്. തിളങ്ങുന്ന മഞ്ഞുപാളികൾ ആദ്യമായി കണ്ടെത്തിയ ഡിസംബർ 1 ന് ധവള സമുദ്രത്തിൽ താരതമ്യേന ശക്തമായ തിരകളുണ്ടായിരുന്നതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷം ഡിസംബർ 16 നും സമാനമായ രീതിയിൽ തിരയിളക്കമുണ്ടായി. ഇതുതന്നെയാണ് മെട്രിഡ ലോംഗ സ്പീഷീസിൽ പെട്ട കോപ്പോഡുകൾ കരയ്ക്ക് അടൈയുവാൻ കാരണമായതെന്നും അനുമാനിക്കുന്നു.
ശരീരത്തിലെ ചില രാസപ്രവർത്തനങ്ങളുടേ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസമാണ് ജൈവപ്രകാശം എന്നത്. ജീവികളിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി അവയുടെ ശരീരത്തിലെ രാസോർജ്ജം പ്രകാശോർജ്ജമായി മാറ്റപ്പെടുന്ന പ്രക്രിയയാണിത്. ലൂസിഫെറിൻ എന്ന തന്മാത്ര അടങ്ങിയിട്ടുള്ള ജീവികളിൽ മാത്രമെ ഇത്തരത്തിലുള്ള പ്രതിഭാസം കാണാൻ കഴിയൂ.ലൂസിഫെറിൻ ഓക്സിജനുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പ്രകാശോർജ്ജം ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് തെളിഞ്ഞ പ്രകാശമായി കാണപ്പെടുന്നു.
ചില കോപ്പോഡുകളിൽ ലൂസിഫെറിനും ലൂസിഫെറേസും ആന്തരികമായി തന്നെ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടും. എന്നാൽ മെട്രിഡിയ ലോംഗ എന്ന ഈ ചെറുപ്രാണികളിൽ അവയുടെ ശിരസ്സിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ പ്രകാശോർജ്ജം സംഭരിക്കാനുള്ള ഗ്രന്ഥികളുണ്ട്. ഈ രണ്ട് തന്മാത്രകളേയും ഒരേസമയം ഇവ പുറത്തേക്ക് വമിപ്പിച്ചുകൊണ്ട് പ്രകാശം സൃഷ്ടിക്കും എന്ന് മറൈൻ ബയോളജിസ്റ്റാൻ സ്റ്റീവ്ഖ്ൻ ഹാഡോക്ക് പറയുന്നു. വളരെ താഴ്ന്ന തപനിലയിലും ജീവിക്കാൻ കഴിവുള്ളവയാണ് കോപ്പോഡുകൾ.
ഏറ്റവും അദ്ഭുതകരമായകാര്യം കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്ന ഈ ബയോളജിക്കൽ സ്റ്റേഷനരികിൽ ഇതിനു മുൻപ് ഒരിക്കലും ഇത്തരത്തിലുള്ള പ്രതിഭാസം ദൃശ്യമായിട്ടില്ല എന്നതാണ്.
Stories you may Like
- ബ്രിട്ടനിലെ ഈ വിദൂര ഗ്രാമത്തിൽ ക്രിസ്തുമസ് ആഘോഷത്തിന് ഇനിയും രണ്ടാഴ്ച കൂടി
- ഫെറേറോ റോച്ചർ ചോക്ലേറ്റിന്റെ ലഭ്യത കുറഞ്ഞത് ഇത്തവണ ലോകമാകെ പ്രതിസന്ധിയാകും
- പ്ലെയിൻ നിർമ്മാതാക്കളായ എയർബസ് കമ്പനിയുടെ 700 ഓളം സ്റ്റാഫുകൾക്ക് വയറിളക്കവും ഛർദ്ദിയും
- ഗെറിറ്റ് കൊടുങ്കാറ്റ് ഇന്ന് യു കെയിൽ എത്തും
- ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍