ഫ്രഞ്ചും റഷ്യനും ഇറ്റാലിയനും അടക്കം ഒമ്പത് ഭാഷകൾ അനായാസം സംസാരിക്കും; പാവങ്ങളുടെ വേദന തിരിച്ചറിയുന്ന ഹൃദയ ഭാഷ പണ്ടേ സ്വായത്തം; ഇന്ന് ചുമതലയേൽക്കുന്ന ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കാ ബാവയെ അറിയാം
സ്വന്തം ലേഖകൻ
ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണ്. പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ 14ന് ഒരുമണിക്ക് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ്. സഭയുടെ ഏറ്റവും വലിയ ജനാധിപത്യസമിതി വിഡിയോ കോൺഫറൻസിലൂടെ സമ്മേളിച്ചാണ് തിരഞ്ഞെടുപ്പ്. വിദേശ രാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈദികരും അൽമായരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ 4007 ആളുകളാണ് കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്്.
മയാളം, ഇംഗ്ലിഷ്, ഹിന്ദി, സുറിയാനി, ലത്തീൻ, ജർമൻ, ഫ്രഞ്ച്, റഷ്യൻ, ഇറ്റാലിയൻ എന്നീ 9 ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയാം ഡോ. മാത്യൂസ് മാർ സേവേറിയോസിന്. പാവങ്ങളുടെ വേദന തിരിച്ചറിയുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസ് എല്ലാവരുടേയും പ്രിയങ്കരനാണ്. വർഷം രണ്ടേകാൽ കോടി രൂപ ചെലവഴിക്കുന്ന വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കു നേതൃത്വം കൊടുത്തു മുന്നേറുന്ന സേവനമാണു ഹൃദയത്തിന്റെ അൾത്താരയിലെ മുഖ്യ ശുശ്രൂഷ. അതുകൊണ്ട് തന്നെ കാതോലിക്ക ബാവ സ്ഥാനത്തേക്ക് എന്തു കൊണ്ടും യോജിച്ച രൂപം.
സാമൂഹികസേവന രംഗത്ത് ഏറ്റവുമധികം സംഭാവനകൾ ചെയ്യുന്ന സഭയായി മലങ്കര ഓർത്തഡോക്സ് സഭയെ മാറ്റണം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. പാവങ്ങളെ സഹായിക്കണമെന്ന് പറയുന്ന അദ്ദേഹം പാവപ്പെട്ട അന്യമതസ്ഥരെയും സഹായിക്കണമെന്ന് പറയുന്നു. വീട്, വിദ്യാഭ്യാസം, വിവാഹം, ചികിത്സ, ഭക്ഷണം എന്നിവയ്ക്കു പ്രയാസം നേരിടുന്ന ഏതു മതസ്ഥരെയും സഹായിക്കാൻ നമ്മുടെ പള്ളികൾ രംഗത്തിറങ്ങണം. ആർഭാടമായി പെരുന്നാളുകൾ നടത്തുമ്പോൾ ഒരു വിഹിതം സേവനത്തിനും ചെലവാക്കാൻ മനസ് കാണിക്കണമെന്നും പറയുന്നു. അത് നമ്മുടെ നാട് നന്നാകാൻ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
മെത്രാപ്പൊലീത്തയായി 30-ാം വർഷത്തിലേക്ക് കടക്കുന്ന അദ്ദേഹം മാനസിക വെല്ലുവിളികൾ നേരിടുന്നവർ, തെരുവിൽ അലയുന്നവർ, കിടപ്പുരോഗികൾ, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ, ചികിത്സയ്ക്കു പണമില്ലാത്തവർ തുടങ്ങി വിവിധ കഷ്ടതകൾ നേരിടുന്നവർക്കായി 16 പദ്ധതികൾ നടത്തുന്നു. കുട്ടിക്കാലത്ത് നേരിൽ കണ്ട ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ സേവനത്തിന്റെ പാതയിലേക്ക് നയിച്ചത്.
16 സ്ഥാപനങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തുന്ന അദ്ദേഹം പുലർച്ചെ 3.30ന് എഴുന്നേൽക്കും. ഇതോടെ അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ആരംഭമായി. മുറിക്കുള്ളിലോ വരാന്തയിലോ മുക്കാൽ മണിക്കൂർ നടത്തം പതിവാണ്. യോഗയും ചെയ്യും. പിന്നീടു പ്രാർത്ഥന, കുർബാന. മലയാളം, ഇംഗ്ലിഷ് പത്രങ്ങൾ രാവിലെ തന്നെ വായിക്കും. രാത്രി 10ന് ഉറക്കം. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിപാലിക്കുന്ന സൗത്ത് പിറമാടത്തെ പ്രത്യാശാഭവനിലാണു 2006 മുതൽ താമസം. ഉദാരമതികളായ സഭാമക്കൾ നൽകുന്ന പണമാണ് സ്ഥാപനങ്ങളുടെ നടത്തിപ്പിന് ചെലവാക്കുന്നത്. എല്ലാ പൈസയും ഭദ്രാസനത്തിന്റെ അക്കൗണ്ടിലേക്കാണു വരുന്നത്. അദ്ദേഹത്തിന്റെപേരിൽ ബാങ്ക് അക്കൗണ്ടോ സേവിങ്സ് ബാങ്ക് നിക്ഷേപമോ സ്ഥിര നിക്ഷേപമോ ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
രഷ്യയിലും റോമിലും പഠിച്ചതോടെയാണ് അദ്ദേഹം വിദേശ ഭാഷകളെ സ്നേഹിച്ചു തുടങ്ങിയത്. റഷ്യയിൽ 2 വർഷവും റോമിൽ 5 വർഷവും പഠനം നടത്തിയിരുന്നു. ക്രിസ്തുശാസ്ത്രത്തിൽ എന്റെ പിഎച്ച്ഡി പൂർത്തിയാക്കിയതു റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. 1984 മുതൽ ഞാൻ കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനാണ്. അദ്ധ്യാപനം ഏറെ ഇഷ്ടപ്പെടുന്നതിനാല് പുതിയ ചുമതലയിലേക്കെത്തിയാലും ഇടയ്ക്കെങ്കിലും അദ്ധ്യാപനം തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
സഭകൾ തമ്മിലുള്ള ഐക്യത്തിന് പുതിയ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തിയുണ്ട്?
1949 ഫെബ്രുവരി 12ന് മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്, പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ, സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ എസ് വി ആർവി എൻഎസ്എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിന് ശേഷം വാഴൂർ എസ്വി ആർ എൻഎസ്എസ് കോളജിൽ നിന്നും പ്രീഡിഗ്രിയും കോട്ടയം സിഎംഎസ് കോളജിൽ നിന്നും ഡിഗ്രിയും പാസായി. തിയോളജി ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി
ബിരുദാനന്തര പഠനം പിജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസന്റൈൻ ഓർത്തഡോക്സ് തിയോളജി. തിയോളജിക്കൽ അക്കാദമി, ലെനിൻഗ്രാഡ്. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം. പിഎച്ച്ഡി മാബൂഗിലെ മാർ പീലക്സിനോസ് പിതാവിന്റെ ക്രിസ്തുശാസ്ത്രം ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം. 1978 ജൂൺ 30ന് വൈദിക പട്ടം സ്വീകരിച്ചു. 1990 മാർച്ച് 31ന് റമ്പാനായി.1991 ഏപ്രിൽ 30ന് എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം നടന്നു. 1993 സെപ്റ്റംബർ 22ന് മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു.
കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത 1993 സെപ്റ്റംബർ 26ന്, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത - 2002. കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം 2 തവണ വഹിച്ചിട്ടുണ്ട്.
സ്ഥാനാരോഹണം; എതിരായ ഹർജി 20ലേക്ക് മാറ്റി
കൊച്ചി: പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണച്ചടങ്ങിൽ പരിശുദ്ധ അന്ത്യോക്യ പാത്രിയർക്കീസ് ബാവായെ സഭാചട്ടപ്രകാരം ക്ഷണിച്ചില്ലെന്നും ഇതു സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പറഞ്ഞു നൽകിയ ഹർജി ഹൈക്കോടതി 20നു പരിഗണിക്കാൻ മാറ്റി. പിറവം സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ. ജോൺ, ബിജു കെ. വർഗീസ് എന്നിവരാണു ഹർജി നൽകിയത്.
പാത്രിയർക്കീസ് ബാവായെ സഭാചട്ട പ്രകാരം ക്ഷണിക്കാതെ നാളെ പരുമലയിൽ നടത്തുന്ന സ്ഥാനാരോഹണച്ചടങ്ങ് 1934 ലെ സഭാ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. എന്നാൽ കോടതി നോട്ടിസിന് ഉത്തരവിട്ടിരുന്നെങ്കിലും മൂന്നും നാലും എതിർകക്ഷികളായ മലങ്കര സിറിയൻ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലീമീസ്, സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർക്കു നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നും നോട്ടിസ് നടപടികൾ പൂർത്തിയാക്കിയശേഷം പരിഗണിക്കാമെന്നും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഹർജി 20ലേക്കു മാറ്റിയത്.
സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു മറ്റ് എതിർകക്ഷികൾ. 20നു മുൻപു ചടങ്ങു നടക്കുമെന്നതിനാൽ സ്ഥാനാരോഹണം ഹർജിയിലെ വിധിക്കു വിധേയമായിരിക്കുമെന്ന് ഉത്തരവിടണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും എതിർ കക്ഷികളുടെ വാദം കേൾക്കാതെ നിർദ്ദേശം നൽകാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍