വിശുദ്ധ ഹജ്ജ് കർമ്മത്തിലെ അറഫാ സംഗമം നടന്നു; ശുഭ്ര വസ്ത്രധാരികളായി പ്രാർത്ഥനയിൽ മുഴുകി ഹാജിമാർ; ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് സംഘത്തെ നയിച്ച് എ.പി അബ്ദുള്ളക്കുട്ടി; അയ്യായിരത്തിൽ അധികം മലയാളികളും സംഘത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. നമീറ പള്ളിയിൽ ഇമാം അറഫാ പ്രഭാഷണം നടത്തി. 10 ലക്ഷം പേരാണ് ഇത്തവണ ഹജ്ജ് നിർവ്വഹിക്കുന്നത്. ഇതിൽ എട്ടര ലക്ഷം പേർ വിദേശികളും ഒന്നര ലക്ഷം പേർ സൗദിയിലെ ആഭ്യന്തര തീർത്ഥാടകരുമാണ്. 79,237 ഇന്ത്യാക്കാരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്. സംഘത്തെ നയിക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ള കുട്ടിയാണ്.
ഇതിൽ മലയാളികളായ അയ്യായിരത്തിലധികം പേരുണ്ട്. ഇന്ത്യൻ ഹാജിമാർക്ക് മികച്ച സേവനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. തീർത്ഥാടകർക്ക് മെട്രോ സൗകര്യം ഏർപെടുത്തിയത് വളരെ വലിയ സൗകര്യമായിരുന്നുവെന്ന് അബ്ദുള്ളകുട്ടി അറിയിച്ചു. ഇന്നലെ വൈകീട്ടു വരെ അറഫയിൽ പ്രാർത്ഥനയുമായി കഴിച്ചുകൂടിയ വിശ്വാസികൾ രാത്രി മുസ്തലിഫയിൽ രാപാർത്തു.
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫാ മണൽപരപ്പ് സാക്ഷ്യം വഹിക്കുന്നത്. വിശുദ്ധ ഹജ്ജ് കർമത്തിന്റെ ഏറ്റവും പ്രധാന ചടങ്ങാണ് അറഫാ സംഗമം. ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)ന്റെയും മകൻ ഇസ്മാഈൽ(അ)ന്റെയും ത്യാഗ സ്മരണകൾ അയവിറക്കി ഒരു രാത്രി മുഴുവൻ മിനായിൽ പ്രാർത്ഥനയിൽ കഴിഞ്ഞ ഹാജിമാർ സുബ്ഹി നിസ്കാരത്തോടെയാണ് ജബൽ റഹ്മ പർവതത്തിന്റെ താഴ്വാരത്ത് അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. വർണ, വർഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളില്ലാതെ, ശുഭ്ര വസ്ത്രധാരികളായി തൽബിയ്യത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ടാണ് അറഫയിൽ അവർ തടിച്ചുകൂടിയിരിക്കുന്നത്.
മക്കയിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി അറഫാത്ത് സമതലത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് അറഫ. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ആളുകൾ ഇവിടെ എത്തിച്ചേരുന്നത്. ഏകദേശം 70 മീറ്റർ ഉയരത്തിലാണ് അറഫാത്ത് പർവതം തലയുയുർത്തി നിൽക്കുന്നത്. ഇവിടെ വച്ചാണ് ഹിജ്റ 10-ാം വർഷം അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ചരിത്ര പ്രസിദ്ധമായ അവസാന വിടവാങ്ങൽ പ്രഭാഷണം നടന്നത്. പ്രവാചകരുടെ പാദസ്പർശമേറ്റ സ്ഥലമായ ഈ മലയിൽ നിൽക്കൽ അറഫാ ദിനത്തിൽ വളരെ പുണ്യമുള്ളതായി വിശ്വാസികൾ കരുതുന്നു.
ഹജ്ജത്തുൽ വിദാഇൽ അറഫയിൽ വെച്ച് നബി(സ) നടത്തിയ പ്രഭാഷണത്തെ ലോകത്തെ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കപ്പെട്ട ശേഷം ആദ്യ പിതാവായ ആദം നബി (അ) യും മാതാവായ ഹവ്വാ ബീവിയുടെയും ആദ്യ സംഗമ സ്ഥാനമെന്ന പ്രത്യേകതയുമുണ്ട് അറഫക്ക്. ഭൂമിയിലെ മാനവചരിത്രത്തിന്റെ തുടക്കവും അറഫയിൽ നിന്നാണ് ആരംഭിക്കുന്നത്.
പ്രവാചകരുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ പുതുക്കുന്ന അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയിൽ ളുഹർ നിസ്കാരത്തിന് മുമ്പായി അറഫ ഖുതുബ നടന്നു. ഖുതുബക്ക് ശൈഖ് മുഹമ്മദ് അൽ ഈസയാണ് നേതൃത്വം നൽകിയത്. തുടർന്ന് ഹാജിമാർ ളുഹർ, അസർ നിസ്കാരങ്ങൾ ജംഅും ഖസ്റുമായി ചുരുക്കി നിസ്കരിച്ചു. പാപമോചന പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലുമായി ഇന്നല സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ കഴിഞ്ഞു. സൂര്യാസ്തമയത്തോടെ ഹാജിമാർ അറഫയിൽ നിന്നും യാത്രതിരിച്ച് മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങി. മുസ്ദലിഫയിലെത്തുന്ന ഹാജിമാർ അവിടെ രാപ്പാർത്തു. തുടർന്ന് മഗ്രിബ്, ഇശാ നിസ്കാരങ്ങൾ നിർവഹിച്ചു.
ശനിയഴാ്ച സുബഹി നമസ്കാരത്തോടെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ ചെകുത്താന്റെ പ്രതീകമായ ജംറകളിൽ കല്ലേറ് കർമ്മം നടത്തും. ജംറകളിൽ തീർത്ഥാടകർക്ക് സുഗമമായി കല്ലേറ് നിർവഹിക്കാൻ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം പ്രധാന ജംറയായ ജംറത്തുൽ അഖബയിൽ കല്ലേറ് കർമ്മം നടത്തിയ ശേഷം തലമുടി കളഞ്ഞ് -ബലികർമവും നിർവഹിച്ച് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റിയ ശേഷം ഹാജിമാർ ഹറമിലെത്തും. തുടർന്ന് ത്വവാഫുൽ ഇഫാദയും സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും പൂർത്തിയാക്കി മിനയിലേക്കു തന്നെ മടങ്ങും. തുടർന്നുള്ള മൂന്നു ദിവസം തമ്പുകളുടെ നഗരത്തിലാണു ഹാജിമാരുടെ താമസം. പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ഹാജിമാർ തമ്പുകളെ ധന്യമാക്കും. മൂന്നു ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചു ഹാജി മാർ മക്കയോടു വിടപറയും.
ആഗോള വ്യാപകമായി പടർന്ന് പിടിച്ച കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള ഹജ്ജ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എട്ടര ലക്ഷം പേരും ,സഊദിയിൽ നിന്ന് ഒന്നരലക്ഷം തീർത്ഥാടകരടകരുമാണ് പുണ്യകർമങ്ങളിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ വർഷം 79,237 തീർത്ഥാടകരാണു ഹജ് നിർവഹിക്കുന്നത്. ഇതിൽ 56,637 പേർ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നു ഹജ് കമ്മിറ്റി വഴി 5758 പേർ എത്തിയിട്ടുണ്ട്.
അതികഠിനമായ അന്തരീക്ഷ താപമാണ് പുണ്യ നഗരങ്ങളിൽ അനുഭവപ്പെടുന്നത്. ഹജ്ജ് സമയങ്ങളിൽ അന്തരീക്ഷ താപം 42 മുതൽ 44 വരെ ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. മനസ്സും ശരീരവും നാഥനിലേക്ക് സമർപ്പിച്ച ഹാജിമാർ പക്ഷേ ഈ ചൂടൊന്നും കാര്യമാക്കുന്നില്ല. മനസ്സിന്റെ ആത്മീയ അനുഭൂതിയിലൂടെ തണുപ്പിച്ച് സ്ഫുടം ചെയ്യുകയെന്ന ഒറ്റലക്ഷ്യമേ അവർക്കുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍