Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷത്തെ ഹജ്ജ് കർമത്തിന് ഇന്ന് തുടക്കം; സന്ധ്യകഴിഞ്ഞ് മക്കയിൽനിന്ന് ഹാജിമാർ കൂടാരങ്ങളുടെ താഴ്‌വരയായ മിനയിലേക്ക് നീങ്ങിത്തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി 10,000 തീർത്ഥാടകർക്ക് മാത്രം അനുമതി

ഈ വർഷത്തെ ഹജ്ജ് കർമത്തിന് ഇന്ന് തുടക്കം; സന്ധ്യകഴിഞ്ഞ് മക്കയിൽനിന്ന് ഹാജിമാർ കൂടാരങ്ങളുടെ താഴ്‌വരയായ മിനയിലേക്ക് നീങ്ങിത്തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി 10,000 തീർത്ഥാടകർക്ക് മാത്രം അനുമതി

മറുനാടൻ ഡെസ്‌ക്‌

മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിന് ഇന്ന് തുടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പരിമിതമായ തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജിന് അനുമതി. കോവിഡ് വ്യാപനം തടയുകയെന്നത് ലക്ഷ്യമിട്ട് 10,000 തീർത്ഥാടകരായി ഹാജിമാരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ വിശ്വാസികൾക്കാണ് അനുമതിയുള്ളത്, സൗദി അടക്കമുള്ള ഗൾഫ് നാടുകളിൽ വെള്ളിയാഴ്ചയാണ് പെരുന്നാൾ.

ജൂലായ് 28-ന് സന്ധ്യകഴിഞ്ഞ് മക്കയിൽനിന്ന് ഹാജിമാർ കൂടാരങ്ങളുടെ താഴ്‌വരയായ മിനയിലേക്ക് നീങ്ങിത്തുടങ്ങും. 29-ന് ബുധനാഴ്ച അഞ്ചുനേരത്തെ നമസ്‌കാരവും പ്രാർത്ഥനയുമായി ഹാജിമാർ മിനായിൽ തങ്ങും. വ്യാഴാഴ്ച പ്രഭാതത്തിൽ മിനായിൽനിന്ന് ഹാജിമാർ അറഫയിലേക്ക് പോകും. മിനാ അതിർത്തിയിലെ നമിറ പള്ളിയിൽ നടക്കുന്ന വാർഷിക ഖുതുബയിലും നിസ്‌കാരത്തിലും പങ്കെടുക്കുന്ന ഹാജിമാർ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമത്തിൽ പങ്കെടുത്ത് സൂര്യാസ്തമയംവരെ അവിടെ തങ്ങും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് പോകും.

മക്കയിൽചെന്ന് കഅബ പ്രദക്ഷിണം, തലമുണ്ഡനം, മിനായിൽ മൃഗബലി തുടങ്ങിയ കർമങ്ങൾ ഹാജിമാർ നിർവഹിക്കും. ഇഹ്‌റാം വേഷംമാറി സാധാരണവേഷം ധരിക്കുന്ന ഹാജിമാർ തൊട്ടടുത്ത രണ്ടുദിവസംകൂടി മിനായിൽ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കി മിനായിൽനിന്ന് വിടവാങ്ങുന്നതോടെ ഹജ്ജ് പൂർത്തിയാകും.

ഒട്ടേറെ മുൻകരുതലുകളും പ്രതിരോധനടപടികളും ഏർപ്പെടുത്തിയാണ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഈ വർഷം ഹറം കാര്യാലയ മേധാവികൾ ഒരുക്കിയിട്ടുള്ളത്. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സാമൂഹികഅകലം പാലിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹറം കാര്യാലയം, ഹജ്ജ് മന്ത്രാലയം, സുരക്ഷാവിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് സൗകര്യങ്ങൾ. ഹാജിമാർക്ക് അണുവിമുക്തമാക്കിയ ബോട്ടിലുകളിലാണ് സംസം വെള്ളം നൽകുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളായിരിക്കും അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP