ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും സഹനത്തിലൂടെ സാധ്യമാക്കിയ വിശുദ്ധ; അശരണരുടെ അമ്മ; എവുപ്രാസ്യമ്മയെ കുറിച്ചറിയാം
സ്ത്രൈണഭാവത്തിന്റെ തനതു സവിശേഷതകൾ ദൈവിക വൃത്തിയിലും ഉയർത്തിപ്പിടിച്ച മഹനീയ വ്യക്തിയായിരുന്നു വിശുദ്ധയായ എവുപ്രാസ്യമ്മ. ശാന്തത, ശാലീനത, വിനയം, എളിമ തുടങ്ങിയവ സ്ത്രൈണസവിശേഷതകളിൽ മുന്നിട്ടു നില്ക്കുന്ന ദൈവകൃപകളാണ്. ഇവയായിരുന്നു അമ്മയുടേയും കരുത്ത്.
1877 ഒക്ടോബർ 17നായിരുന്നു ജനനം. ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റർ എവുപ്രാസ്യമ്മ. തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു. 2006 ഡിസംബർ മൂന്നിന് കത്തോലിക്കാ സഭ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു. 1952 ഓഗസ്റ്റ് 29 ന് മരിച്ചു.
കൂനമ്മാവും, അമ്പഴക്കാടും, ഒല്ലൂരും, മണലൂരും. മനുഷ്യദൃഷ്ടിയിൽ നിസാരങ്ങളായ ഉത്തരവാദിത്വങ്ങളെ ഈ വിശുദ്ധ സ്ത്രീ നിർവഹിച്ചിട്ടുള്ളൂ. പക്ഷേ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായിരുന്നു അമ്മ. ജീവതദുരതിങ്ങളിൽപ്പെടുന്നവർക്ക് ആശ്വാസമായി അമ്മ നിറഞ്ഞു നിന്നു. നവസന്യാസിനികളുടെ പരിശീലക, ഉപമഠാധിപ, മഠാധിപ, ആലോചനക്കാരി, അടുക്കളജോലിക്കാരുടെ മേൽനോട്ടക്കാരി നീളുന്ന കർമ്മ മണ്ഡലം. ബാഹ്യമായ ഈ യോഗ്യതകളേക്കാൾ ഉയർന്നുനില്ക്കുന്ന സ്ത്രൈണ സവിശേഷതകളുടെ വിളനിലമായിരുന്നു വിശുദ്ധ എവുപ്രാസ്യ.
ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ജീവൻ സംരക്ഷിക്കേണ്ടതു തന്റെ ഉത്തരവാദിത്വമാണെന്ന് ഈ വിശുദ്ധ തിരിച്ചറിഞ്ഞിരുന്നു. പ്രാർത്ഥനവഴി, സ്നേഹസേവനം വഴി ഇതു നിർവഹിച്ചു. കുട്ടികൾ തുടങ്ങി പ്രായമായവർ വരെ എല്ലാവരും അവരുടെ ആവശ്യങ്ങളുമായി എവുപ്രാസ്യമ്മയെ സമീപിച്ചിരുന്നു. അവരെ ആരേയും അമ്മ നിരാശപ്പെടുത്തിയില്ല. ഒരു സ്ത്രീയുടെ വ്യക്തിത്വം സാക്ഷാത്കരിക്കുന്നതിന്റെ രണ്ടു പ്രധാന മാനങ്ങളാണു കന്യാത്വവും മാതൃത്വവും. വിശുദ്ധ എവുപ്രാസ്യയിൽ ഇവ രണ്ടും പരസ്പരം മഹനീയമാക്കും വിധം സമ്യക്കായി സമ്മേളിച്ചിരുന്നു.
ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും സഹനത്തിലൂടെ സാധ്യമെന്നു തിരിച്ചറിഞ്ഞു പ്രവർത്തിച്ച വൈദിക ശ്രേഷ്ഠയായിരുന്നു അമ്മ. ഒരമ്മ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കാനും സഹിക്കാനും സന്നദ്ധയാകുന്നതുപോലെ സമൂഹത്തിനായി പ്രവർത്തിച്ചു. അവർക്കായി ത്യാഗമനസോടെ സ്നേഹശുശ്രൂഷകൾ ചെയ്തു. അവ നൽകിയ സഹനങ്ങൾ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചു. സ്ത്രൈണഭാവത്തിന്റെ തനതു സവിശേഷതകൾ ഉയർത്തിപ്പിടിച്ചു ജീവിച്ചതാണ് എവുപ്രാസ്യമ്മയെന്ന വിശുദ്ധയുടെ കരുത്ത്.
അന്തോണികുഞ്ഞേത്തി ദമ്പതികളുടെ മകളായ റോസ കേരളത്തിലെ ആദ്യത്തെ കന്യാമഠമായ കൂനമ്മാവ് മഠം വക എദുംക്കുന്താത്തിൽ (ബോർഡിങ്ങിൽ) 11ാം വയസ്സിൽ ചേർന്നു. മകൾക്ക് നല്ലൊരു വിവാഹം സ്വപ്നംകണ്ട അന്തോണിയുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടായിരുന്നു റോസയുടെ കന്യാമഠം പ്രവേശം. ഇളയ സഹോദരിയുടെ മരണമാണ് അന്തോണിയിൽ മാനസാന്തരം സൃഷ്ടിച്ചത്.
രോഗങ്ങളും പൈശാചിക പീഡനങ്ങളും ഉണ്ടായപ്പോൾ പരിശുദ്ധ കർമ്മല മാതാവിന്റെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് അവയെ അതിജീവിച്ചതെന്ന് അവൾ ഉറച്ച് വിശ്വസിച്ചു. കന്യാമഠത്തിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ കുടുംബം തകർത്തു കളയുമെന്നായിരുന്നു പിശാചിന്റെ ഭീഷണി. അതൊന്നും കുഞ്ഞുറോസയെ തളർത്തിയില്ല.കോൺവെന്റിന്റെ ചാപ്പലിൽ ഒഴിഞ്ഞ കോണിൽ പ്രാർത്ഥനാനിരതയായി ഇരുന്നിരുന്ന ഒല്ലൂരുകാരുടെ 'മുക്കിലിരിക്കുന്ന അമ്മ' ഇന്ന് ലോകമെമ്പാടും വാഴ്ത്തപ്പെടുകയാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനോടൊപ്പം എവുപ്രാസ്യമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുമ്പോൾ അതൊരു അപൂർവതയായി മാറുന്നു. 1877 ഒക്ടോബർ 17നാണ് ജനനം. ഒമ്പതാം വയസ്സിൽ ജപമാലയിലെ ലുത്തിനിയായിൽ ചൊല്ലുന്ന 'മാലാഖമാരുടെ രാജസ്ത്രീ' എന്നതിന്റെ അർത്ഥം ആഴത്തിൽ ഗ്രഹിക്കാൻ ഉറങ്ങാതെ കിടന്നു ചിന്തിക്കുമ്പോൾ പരിശുദ്ധ കന്യക ദർശനം നല്കി അത് വിവരിച്ച് കൊടുക്കുന്നുണ്ട്.
1896ൽ വികാരിയത്തുകളുടെ പുനർവിഭജനം നടന്നപ്പോൾ മാർ ജോൺ മേനാച്ചേരി, കൂനമ്മാവിലെ സുറിയാനിക്കാരായ സിസ്റ്റേഴ്സിനേയും അർത്ഥിനികളേയും അമ്പഴക്കാട് മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. റോസ എലുവത്തിങ്കൽ അന്നത്തെ അർത്ഥിനികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1897 മെയ് ഒമ്പതിന് പുതിയ മഠത്തിന്റെ ആശീർവാദവും അടുത്തദിവസം അർത്ഥിനികൾക്ക് ശിരോവസ്ത്രം നൽകലും നടന്നു. അതോടെ റോസ 'ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യാ' എന്ന പേര് സ്വീകരിച്ച് ഒരു പോസ്റ്റുലന്റ് ആയി മാറി. 1898ലായിരുന്നു കർമ്മലസഭാ, വസ്ത്രസ്വീകരണം. 1900ലാണ് ഒല്ലൂർ മഠം സ്ഥാപിതമായത്. വ്രതവാഗ്ദാനം കഴിഞ്ഞതോടെ അവിടെ അസിസ്റ്റന്റ് നോവിസ്മിസ്ട്രസ്സായും നിയമിച്ചു. 1952 ഓഗസ്റ്റ് 29ന് മരിക്കുന്നതുവരെ ഒല്ലൂർ മഠത്തിലായിരുന്നു.
നാമകരണ നടപടികൾ തുടങ്ങിയത് 1988ലാണ്. ഒക്ടോബർ 21ന് രൂപതാ ട്രിബ്യൂണൽ സ്ഥാപിതമായി. 1991 ജൂൺ 19ന് പൂർത്തിയായി. ജോൺപോൾ രണ്ടാമൻ മാർപാപ്പ 2002 ജൂലൈ അഞ്ചിന് ധന്യയായി ഉയർത്തി. അഞ്ചേരി തോമസ് തരകന്റെ ബോൺകാസ് മാറിയത് അത്ഭുതമായി സ്ഥിരീകരിക്കപ്പെട്ടതോടെ 2006 ഡിസംബർ മൂന്നിന് ബെനഡിക്ട് 16ാം മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2007 മുതൽ ഓഗസ്റ്റ് 29ന് തിരുനാൾ ആഘോഷിച്ച് വരുന്ന ജുവൽ ജെൻസൻ എന്ന കുട്ടിയുടെ തൈറോഗ്ലോസ്സൽ ഗിസ്റ്റ് എവുപ്രാസ്യമ്മയുടെ മാദ്ധ്യസ്ഥത്താൽ അത്ഭുതകരമായി മാറിയത്. സ്ഥിരീകരിക്കപ്പെട്ടതോടെ ഫ്രാൻസീസ് മാർപാപ്പ കഴിഞ്ഞ ഏപ്രിൽ മൂന്നിന് വിശുദ്ധയായി അംഗീകരിച്ചു.
ജീവിത രേഖ
1877 ഒക്ടോബർ 17- എവുപ്രാസ്യമ്മ യുടെ ജനനം.
1877 ഒക്ടോബർ 25. മാമ്മോദീസ, എടത്തുരുത്തി പള്ളിയിൽ
1888 ജൂലൈ മൂന്ന്- കൂനമ്മാബോർഡിംഗിൽ
1889 ജൂലൈ നാല്- രോഗിയായി വീണ്ടും വീട്ടിൽ പോയി മടക്കം
1889 സെപ്റ്റംബർ 17- തിരുക്കുടുംബം പ്രത്യക്ഷപ്പെട്ടു രോഗസൗഖ്യം
1897 ജനുവരി 15- യോഗാർഥിനി
1897 മെയ് ഒമ്പത് -അമ്പഴക്കാട് മഠം
1897 മെയ് 10- ശിരോവസ്ത്ര സ്വീകരണം, ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേരു സ്വീകരിച്ചു.
1898 ജനുവരി 10- മാർ ജോൺ മേനാച്ചേരിയിൽ നിന്നു സഭാവസ്ത്ര സ്വീകരണം.
1899 മാർ ജോൺ മേനാച്ചേരി ആത്മീയപിതാവായി.
1900 മെയ് 24- ഒല്ലൂർ മഠ സ്ഥാപനം നിത്യവ്രതം
1902 മെയ് എട്ട്- അമ്പഴക്കാട് മഠത്തിലേക്ക് മാറ്റം
1904 ഏപ്രിൽ 29- ഒല്ലൂർ മഠത്തിലേക്ക് മടക്കം
1904 ഏപ്രിൽ 29 മുതൽ 1910 വരെ- ഉപമഠാധിപ
1910 -13. ഗുരുത്തിയമ്മ
1913 ഏപ്രിൽ 29 -ഒല്ലൂർ മഠാധിപ
1916 ഏപ്രിൽ 14 -മണലൂർ മഠത്തിലേക്കു മാറ്റം
1916 ഒക്ടോബർ 26 ഒല്ലൂർ മഠത്തിൽ തിരിച്ചെത്തുന്നു.
1925 മെയ് 24- രജതജൂബിലി. അമ്മയുടെയും മഠം സ്ഥാപനത്തിന്റെയും
1928 ഓഗസ്റ്റ് 17- അമ്പഴക്കാട് മഠം ഉപമഠാധിപ
1931 മാർച്ച് 29- ഒല്ലൂർ മഠത്തിൽ വീണ്ടും.
1950 മെയ് 24 - സുവർണ ജൂബിലി
1952 ഓഗസ്റ്റ് 29 - മരണം നാമകരണ നടപടികൾ
1963 ഓഗസ്റ്റ് 29- നാമകരണപ്രാർത്ഥന മെത്രാന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ചു.
1970 ജൂൺ നാല്- ബിഷപ് മാർ ജോർജ് ആലപ്പാട്ട് എവുപ്രാസ്യമ്മയുടെ കത്തുകൾ സിഎംസി, തൃശൂർ പ്രൊവിൻഷ്യാളിനു കൈമാറുന്നു.
1970 ഓഗസ്റ്റ് 29- ആദ്യ ജീവിത ചരിത്രം കേരള കർമ്മലകുസുമം- ഫാ ഫിലിപ്പ് ഒസിഡി
1986 സെപ്റ്റംബർ 27- മദർ ക്ലിയോപാട്ര നാമകരണ നടപടകൾക്കു തുടക്കം കുറിച്ചു.
1987 ഓഗസ്റ്റ് 27- റവ. ഡോ. ലൂക്കാസ് വിത്തുവട്ടിക്കൽ പോസ്റ്റുലേറ്റർ
1987 ഓഗസ്റ്റ് 27- നാമകരണ നടപടികളുടെ ഔദ്യോഗിക തുടക്കം. ദൈവദാസി പ്രഖ്യാപനം
1987 സെപ്റ്റംബർ ഏഴ്- സിസ്റ്റർ പെരിഗ്രിൻ വൈസ് പോസ്റ്റുലേറ്റർ
1988 ഒക്ടോബർ 21- രൂപതാകോടതി സ്ഥാപനം.
1990 ജനുവരി 30 -കല്ലറ തുറക്കുന്നു. തിരുശേഷിപ്പുകൾ പുതിയ കല്ലറയിലേക്ക്
1991 ജൂലൈ 31 -രൂപതാ കോടതി സമാപനം
1992 മാർച്ച് നാല്- സിസ്റ്റർ ക്ലിയോപാട്ര വൈസ് പോസ്റ്റുലേറ്റർ
1994 ഏപ്രിൽ 20- സുകൃതങ്ങൾ സംബന്ധിച്ച പൊസിഷിയോ സമർപ്പണം
1997 ഡിസംബർ നാല്- എവുപ്രാസ്യമ്മയുടെ മധ്യസ്ഥതയിൽ കാൻസർ രോഗ സൗഖ്യം
1999 ജനുവരി എട്ട്- അപ്പസ്തോലിക് മിറക്കിൾ കോടതി സ്ഥാപനം
1990 ജനുവരി 10- ഒല്ലൂർ മഠത്തിൽ അഖണ്ഡജപമാല ആരംഭിക്കുന്നു
2002 മെയ് ഒന്ന്-ഒല്ലൂർ മഠത്തിൽ നിത്യാരാധന ആരംഭിക്കുന്നു
2002 ജൂലൈ അഞ്ച് -ധന്യയായി പ്രഖ്യാപനം
2005 നവംബർ 25- ഫാ.ജോർജ് നെടുങ്ങാട്ട് പോസ്റ്റുലേറ്റർ
2006 ജൂൺ ആറ്- കാൻസർ സൗഖ്യം സഭ അംഗികരിച്ചു.
2006 ഡിസംബർ മൂന്ന്- വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
2008 ജൂൺ 22- വിശുദ്ധ പദത്തിനുള്ള മിറക്കിൾ കോടതി.
2008 ജൂൺ 25- മിറക്കിൾ കോടതി സമാപനം
2014 ജൂൺ 12 വിശുദ്ധയാക്കുന്ന തീയതി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 29- തിരുനാൾ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്