മണിയംകുന്ന് സ്കൂളിന്റെ സ്വന്തം ടീച്ചറമ്മ; കന്യാസ്ത്രീയായി സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിച്ചു; രോഗപീഡയിലും പതറാതെ ദൈവ ഭക്ത; സിസ്റ്റർ മേരി കൊളേത്തമ്മ ഇനി വിശ്വാസികൾക്ക് ദൈവദാസി; പ്രഖ്യാപനം നടത്തി
മറുനാടൻ ഡെസ്ക്
പൂഞ്ഞാർ: സിസ്റ്റർ മേരി കൊളേത്തമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. പദവിയിലെത്തിച്ചതെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ കൊളേത്താമ്മയുടെ ദൈവദാസി പ്രഖ്യാപനം നടത്തിയത്. ത്യാഗവും സഹനവും യേശുവിനുവേണ്ടി ജീവിച്ചു മരിക്കാനുള്ള ഉറച്ച വിശ്വാസവുമാണ് കൊളേത്തമ്മയെ ദൈവദാസിയാക്കുന്നത്. ഈ പദവിയിൽനിന്ന് ധന്യ, വഴ്ത്തപ്പെട്ടവൾ എന്നീ പദവികൾക്കുശേഷം വിശുദ്ധപദവിയിലേക്ക് എത്തിക്കാൻ നമ്മുടെ പ്രാർത്ഥനകൾക്കാകുമെന്നും ബിഷപ്പ് പറഞ്ഞു. കുർബാനയ്ക്കു പ്രാർത്ഥനകൾക്കും മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. കുർബാന മധ്യേ പാലാ രൂപതാ ചാൻസിലർ റവ. ഡോ. ജോസ് കാക്കല്ലിൽ വത്തിക്കാനിൽ നിന്നുള്ള ദൈവദാസി പ്രഖ്യാപനം വായിച്ചു.
വികാരി ജനറൽ മോൺ. ജോസ് മലേപ്പറമ്പിൽ, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയേൽ, കൊളേത്താമ്മയുടെ സഹോദര പുത്രൻ ഫാ. ജയിംസ് ആരംപുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. കുർബാനയ്ക്കുശേഷം കബറിടത്തിങ്കലും മഠത്തിൽ കൊളേത്തമ്മ ഉപയോഗിച്ചിരുന്ന മുറിയിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. എഫ്.സി.സി. അൽഫോൻസാ ജ്യോതി പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി കല്ലറങ്ങാട്ട്, അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അൻസീന, മദർ ജനറൽ സിസ്റ്റർ ലിറ്റി, വൈദികൾ, സന്യസ്ഥർ, തുടങ്ങിയവർ സംബന്ധിച്ചു.
ഏറെ തീഷ്ണതയോടെ വിശുദ്ധി തേടിയാണ് കൊളേത്തമ്മ മഠത്തിലെത്തിയതെന്നും ആത്മസമർപ്പണത്തോടെയായിരുന്നു കൊളേത്തമ്മ പ്രാർത്ഥിച്ചിരുന്നതെന്നും മണിയംകുന്ന് ക്ലാരിസ്റ്റ് കോൺവെന്റിലെ സിസ്റ്റർ പോൾ മരിയ, സിസ്റ്റർ ക്ലീറ്റസ് മേരി, സിസ്റ്റർ സൂസൻ ജോസ്, സിസ്റ്റർ റോസിലിൻ ഞരളക്കാട്ട്, സിസ്റ്റർ ട്രീസ് മരിയ, സിസ്റ്റർ സബിനൂസ് എന്നിവർ ഓർക്കുന്നു.
മഠത്തിലെ അംഗങ്ങൾക്ക് എന്തിനും എവിടെയും സഹായ ഹസ്തവുമായി ഓടിയെത്തും. ഭവനവും പരിസരവും വൃത്തിയാക്കുക, പാചക ജോലികളിൽ സഹായിക്കുക, കൃഷിചെയ്യുക മുതലായവ വളരെ നിഷ്്ഠയോടെ ചെയ്തിരുന്നു. തന്റെ കൂട്ടത്തിലുള്ളവർക്ക് ഒരു നല്ല അയൽക്കാരി ആയിരിക്കണമെന്നാണ് കൊളേത്തമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നത്. നിത്യരോഗിയായിരുന്നപ്പോഴും സുകൃതജപം ചൊല്ലിയും ജപമാല അർപ്പിച്ചും മുറിയിൽ കഴിഞ്ഞു കൂടുകയായിരുന്നു. വിശ്വാസികൾക്ക് പുണ്യചരിതമായ കൊളേത്തമ്മയുടെ ജീവിതം പറഞ്ഞു നൽകുകയാണ് ഈ സന്ന്യാസിനികൾ.
മണിയംകുന്ന് സ്കൂളിന്റെ സ്വന്തം ടീച്ചറമ്മ
1931-ൽ മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുവാനായാണ് ചേർപ്പുങ്കൽ ആരംപുളിക്കൽ മറിയാമ്മ എന്ന പെൺകുട്ടി എത്തിയത്. ധാരാളം മുടിയുള്ള സുന്ദരി, പക്വതയും കാര്യഗൗരവമുള്ള അദ്ധ്യാപിക, ശാലീനസ്വഭാവം, പെറ്റമ്മയെ പോലുള്ള കരുതൽ അക്കാലത്തെ കുട്ടികളുടെ മനസ്സിൽ ടീച്ചറെക്കുറിച്ചുള്ള ചിന്തകൾ ഇങ്ങനെയൊക്കെ. എപ്പോഴും ഏതാവശ്യത്തിനും എല്ലാ കുട്ടികളും ഓടിയെത്തുന്നത് മറിയാമ്മ ടീച്ചറുടെ അടുത്തായിരുന്നു. പിന്നീട് മറിയാമ്മ ടീച്ചർ കന്യാസ്ത്രീയാവുകയും സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിക്കുകയും ചെയ്തു. ഇന്ന് സ്കൂളിലെത്തുന്ന ഓരോ കുട്ടിയും ജാതിമത ഭേദമെന്യേ രാവിലെ പ്രാർത്ഥിക്കുമ്പോൾ അവരുടെ ഉള്ളിൽ അമ്മ ഇന്നും ജീവിച്ചിരിക്കുന്ന ഒരു ടീച്ചറമ്മയാണ്.
അവരുടെ ആഗ്രഹങ്ങൾ, സങ്കടങ്ങൾ, പരാതികൾ, ആവലാതികൾ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നതായി കുട്ടികളും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൊളേത്തമ്മ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ സ്വർഗത്തിലെ മാലാഖമാരൊത്തു സന്തോഷിക്കുകയാണ് മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ ഓരോ വിദ്യാർത്ഥിയും അദ്ധ്യാപകരും.
രോഗങ്ങളുടെ കാലം
1942 മുതൽ വിവിധ രോഗങ്ങൾ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് അമ്മയെ മഠത്തിൽ നിന്നും മാറ്റിപാർപ്പിക്കുവാൻ അധികാരികൾ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേത്തോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേൽ പുരയിടത്തിലും 1944 മുതൽ മഠത്തിനു സമീപമുള്ള താഴത്തുചിറയ്ക്കൽ വീട്ടിലും കൊളേത്താമ്മ ഏകയായി താമസിച്ചു. പിന്നീട് അൽപം അകലെയുള്ള മങ്ങാട്ടുതാഴെ വീട്ടിൽ കൊളേത്താമ്മയെ താമസിപ്പിച്ചു. 1952 -ൽ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ച് താമസം തുടങ്ങുന്നതു വരെ അമ്മ ഏകയായി കഴിഞ്ഞു.
ദുരിതങ്ങളെ പുഞ്ചിരിയോടു കൂടി ദൈവഹിതമായി സ്നേഹപൂർവ്വം സ്വീകരിക്കാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുമ്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി. യഥാർത്ഥ ആത്മീയത എന്നത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഒഴിവാക്കുന്നതല്ല എന്ന് കൊളേത്താമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. വീട്ടിൽ കൊണ്ടുപോയി ചികിത്സിച്ച് രോഗം ഭേദമാക്കാൻ അമ്മയ്ക്കും വീട്ടുകാർക്കും അനുവാദം നൽകിയപ്പോൾ കൊളേത്താമ്മ പറഞ്ഞത് ഇപ്രകാരമാണ്: ഇവിടെ ചികിത്സിച്ചിട്ട് രോഗം ഭേദമാകുന്നില്ലെങ്കിൽ ഞാൻ ഈ സന്യാസഭവനത്തിൽ കിടന്ന് മരിച്ചുകൊള്ളട്ടെ. ദൈവത്തിന്റെ സ്നേഹകൂടാരത്തിൽ അവിടുത്തെ സാന്നിധ്യം നുകർന്ന് ജീവിക്കാനാണ് ഞാൻ സന്യാസിനി ആയത്.
1952 മുതൽ ദീനമുറയിൽ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാർത്ഥിച്ച് മുറ്റത്തു കൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ല് പറിച്ചുനീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. ദിവ്യകാരുണ്യ ഈശോയോട് കൊളേത്തമ്മ അതീവഭക്തി പുലർത്തിയിരുന്നു. തനിക്ക് സാധിക്കുന്ന ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുവാൻ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു.
ഏകദേശം നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ രോഗം ക്ഷയമല്ല എന്ന് പരിശോധനയിൽ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരമ്പുവേദനയും ശമിക്കാതെ മരണം വരെ ചികിത്സയിലും സഹനത്തിലുമാണ് അമ്മ കഴിഞ്ഞുകൂടിയത്. അമ്മയുടെ അടുക്കൽ സഹായം യാചിച്ച് എത്തിയവർക്കെല്ലാം പ്രാർത്ഥനയിലൂടെ അമ്മ മറുപടി നൽകി. 1984 ഡിസംബർ 18 -ാം തീയതി പതിവുപോലെ ദിവ്യകാരുണ്യം സ്വീകരിച്ച അമ്മ ഉച്ച കഴിഞ്ഞ് 3 മണിക്ക് ശാന്തമായി തന്റെ സ്വർഗീയമണവാളന്റെ അടുത്തേക്ക് യാത്രയായി. ചരമപ്രസംഗം നടത്തിയ ഭാഗ്യസ്മരണാർഹനായ ബഹു. ജോർജ് മങ്ങാട്ട് അച്ചൻ കൊളേത്താമ്മ മണിയംകുന്നിലെ അൽഫോൻസാമ്മയാണ് എന്ന് പറയുകയുണ്ടായി.
അമ്മയിലൂടെ ദൈവകൃപ സമൃദ്ധമായി നമ്മിലേക്ക് വർഷിക്കപ്പെടട്ടെ. നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് എന്ന ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ആദർശവാക്യം അക്ഷരാർത്ഥത്തിൽ ജീവിച്ച് പിൻതലമുറക്ക് കൈമാറിയ കൊളേത്താമ്മ, വി. അൽഫോൻസാമ്മയെപ്പോലെ എഫ്.സി.സി -യുടെ മാണിക്യമായി പ്രശോഭിക്കുന്നു. 1984 ഡിസംബർ 18 -ന് മണിയംകുന്നിലെ ഫ്രാൻസിസ്കൻ ക്ലാര മഠത്തിൽ നിന്നും വ്യാപിച്ച പുണ്യപരിമളം ഇപ്പോൾ അകലങ്ങളിലേക്കും എത്തിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍