മണിയംകുന്ന് സ്കൂളിന്റെ സ്വന്തം ടീച്ചറമ്മ; കന്യാസ്ത്രീയായി സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിച്ചു; രോഗപീഡയിലും പതറാതെ ദൈവ ഭക്ത; സിസ്റ്റർ മേരി കൊളേത്തമ്മ ഇനി വിശ്വാസികൾക്ക് ദൈവദാസി; പ്രഖ്യാപനം നടത്തി

മറുനാടൻ ഡെസ്ക്
പൂഞ്ഞാർ: സിസ്റ്റർ മേരി കൊളേത്തമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. പദവിയിലെത്തിച്ചതെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ കൊളേത്താമ്മയുടെ ദൈവദാസി പ്രഖ്യാപനം നടത്തിയത്. ത്യാഗവും സഹനവും യേശുവിനുവേണ്ടി ജീവിച്ചു മരിക്കാനുള്ള ഉറച്ച വിശ്വാസവുമാണ് കൊളേത്തമ്മയെ ദൈവദാസിയാക്കുന്നത്. ഈ പദവിയിൽനിന്ന് ധന്യ, വഴ്ത്തപ്പെട്ടവൾ എന്നീ പദവികൾക്കുശേഷം വിശുദ്ധപദവിയിലേക്ക് എത്തിക്കാൻ നമ്മുടെ പ്രാർത്ഥനകൾക്കാകുമെന്നും ബിഷപ്പ് പറഞ്ഞു. കുർബാനയ്ക്കു പ്രാർത്ഥനകൾക്കും മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. കുർബാന മധ്യേ പാലാ രൂപതാ ചാൻസിലർ റവ. ഡോ. ജോസ് കാക്കല്ലിൽ വത്തിക്കാനിൽ നിന്നുള്ള ദൈവദാസി പ്രഖ്യാപനം വായിച്ചു.
വികാരി ജനറൽ മോൺ. ജോസ് മലേപ്പറമ്പിൽ, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയേൽ, കൊളേത്താമ്മയുടെ സഹോദര പുത്രൻ ഫാ. ജയിംസ് ആരംപുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. കുർബാനയ്ക്കുശേഷം കബറിടത്തിങ്കലും മഠത്തിൽ കൊളേത്തമ്മ ഉപയോഗിച്ചിരുന്ന മുറിയിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. എഫ്.സി.സി. അൽഫോൻസാ ജ്യോതി പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി കല്ലറങ്ങാട്ട്, അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അൻസീന, മദർ ജനറൽ സിസ്റ്റർ ലിറ്റി, വൈദികൾ, സന്യസ്ഥർ, തുടങ്ങിയവർ സംബന്ധിച്ചു.
ഏറെ തീഷ്ണതയോടെ വിശുദ്ധി തേടിയാണ് കൊളേത്തമ്മ മഠത്തിലെത്തിയതെന്നും ആത്മസമർപ്പണത്തോടെയായിരുന്നു കൊളേത്തമ്മ പ്രാർത്ഥിച്ചിരുന്നതെന്നും മണിയംകുന്ന് ക്ലാരിസ്റ്റ് കോൺവെന്റിലെ സിസ്റ്റർ പോൾ മരിയ, സിസ്റ്റർ ക്ലീറ്റസ് മേരി, സിസ്റ്റർ സൂസൻ ജോസ്, സിസ്റ്റർ റോസിലിൻ ഞരളക്കാട്ട്, സിസ്റ്റർ ട്രീസ് മരിയ, സിസ്റ്റർ സബിനൂസ് എന്നിവർ ഓർക്കുന്നു.
മഠത്തിലെ അംഗങ്ങൾക്ക് എന്തിനും എവിടെയും സഹായ ഹസ്തവുമായി ഓടിയെത്തും. ഭവനവും പരിസരവും വൃത്തിയാക്കുക, പാചക ജോലികളിൽ സഹായിക്കുക, കൃഷിചെയ്യുക മുതലായവ വളരെ നിഷ്്ഠയോടെ ചെയ്തിരുന്നു. തന്റെ കൂട്ടത്തിലുള്ളവർക്ക് ഒരു നല്ല അയൽക്കാരി ആയിരിക്കണമെന്നാണ് കൊളേത്തമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നത്. നിത്യരോഗിയായിരുന്നപ്പോഴും സുകൃതജപം ചൊല്ലിയും ജപമാല അർപ്പിച്ചും മുറിയിൽ കഴിഞ്ഞു കൂടുകയായിരുന്നു. വിശ്വാസികൾക്ക് പുണ്യചരിതമായ കൊളേത്തമ്മയുടെ ജീവിതം പറഞ്ഞു നൽകുകയാണ് ഈ സന്ന്യാസിനികൾ.
മണിയംകുന്ന് സ്കൂളിന്റെ സ്വന്തം ടീച്ചറമ്മ
1931-ൽ മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുവാനായാണ് ചേർപ്പുങ്കൽ ആരംപുളിക്കൽ മറിയാമ്മ എന്ന പെൺകുട്ടി എത്തിയത്. ധാരാളം മുടിയുള്ള സുന്ദരി, പക്വതയും കാര്യഗൗരവമുള്ള അദ്ധ്യാപിക, ശാലീനസ്വഭാവം, പെറ്റമ്മയെ പോലുള്ള കരുതൽ അക്കാലത്തെ കുട്ടികളുടെ മനസ്സിൽ ടീച്ചറെക്കുറിച്ചുള്ള ചിന്തകൾ ഇങ്ങനെയൊക്കെ. എപ്പോഴും ഏതാവശ്യത്തിനും എല്ലാ കുട്ടികളും ഓടിയെത്തുന്നത് മറിയാമ്മ ടീച്ചറുടെ അടുത്തായിരുന്നു. പിന്നീട് മറിയാമ്മ ടീച്ചർ കന്യാസ്ത്രീയാവുകയും സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിക്കുകയും ചെയ്തു. ഇന്ന് സ്കൂളിലെത്തുന്ന ഓരോ കുട്ടിയും ജാതിമത ഭേദമെന്യേ രാവിലെ പ്രാർത്ഥിക്കുമ്പോൾ അവരുടെ ഉള്ളിൽ അമ്മ ഇന്നും ജീവിച്ചിരിക്കുന്ന ഒരു ടീച്ചറമ്മയാണ്.
അവരുടെ ആഗ്രഹങ്ങൾ, സങ്കടങ്ങൾ, പരാതികൾ, ആവലാതികൾ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നതായി കുട്ടികളും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൊളേത്തമ്മ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ സ്വർഗത്തിലെ മാലാഖമാരൊത്തു സന്തോഷിക്കുകയാണ് മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ ഓരോ വിദ്യാർത്ഥിയും അദ്ധ്യാപകരും.
രോഗങ്ങളുടെ കാലം
1942 മുതൽ വിവിധ രോഗങ്ങൾ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് അമ്മയെ മഠത്തിൽ നിന്നും മാറ്റിപാർപ്പിക്കുവാൻ അധികാരികൾ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേത്തോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേൽ പുരയിടത്തിലും 1944 മുതൽ മഠത്തിനു സമീപമുള്ള താഴത്തുചിറയ്ക്കൽ വീട്ടിലും കൊളേത്താമ്മ ഏകയായി താമസിച്ചു. പിന്നീട് അൽപം അകലെയുള്ള മങ്ങാട്ടുതാഴെ വീട്ടിൽ കൊളേത്താമ്മയെ താമസിപ്പിച്ചു. 1952 -ൽ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ച് താമസം തുടങ്ങുന്നതു വരെ അമ്മ ഏകയായി കഴിഞ്ഞു.
ദുരിതങ്ങളെ പുഞ്ചിരിയോടു കൂടി ദൈവഹിതമായി സ്നേഹപൂർവ്വം സ്വീകരിക്കാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുമ്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി. യഥാർത്ഥ ആത്മീയത എന്നത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഒഴിവാക്കുന്നതല്ല എന്ന് കൊളേത്താമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. വീട്ടിൽ കൊണ്ടുപോയി ചികിത്സിച്ച് രോഗം ഭേദമാക്കാൻ അമ്മയ്ക്കും വീട്ടുകാർക്കും അനുവാദം നൽകിയപ്പോൾ കൊളേത്താമ്മ പറഞ്ഞത് ഇപ്രകാരമാണ്: ഇവിടെ ചികിത്സിച്ചിട്ട് രോഗം ഭേദമാകുന്നില്ലെങ്കിൽ ഞാൻ ഈ സന്യാസഭവനത്തിൽ കിടന്ന് മരിച്ചുകൊള്ളട്ടെ. ദൈവത്തിന്റെ സ്നേഹകൂടാരത്തിൽ അവിടുത്തെ സാന്നിധ്യം നുകർന്ന് ജീവിക്കാനാണ് ഞാൻ സന്യാസിനി ആയത്.
1952 മുതൽ ദീനമുറയിൽ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാർത്ഥിച്ച് മുറ്റത്തു കൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ല് പറിച്ചുനീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. ദിവ്യകാരുണ്യ ഈശോയോട് കൊളേത്തമ്മ അതീവഭക്തി പുലർത്തിയിരുന്നു. തനിക്ക് സാധിക്കുന്ന ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുവാൻ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു.
ഏകദേശം നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ രോഗം ക്ഷയമല്ല എന്ന് പരിശോധനയിൽ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരമ്പുവേദനയും ശമിക്കാതെ മരണം വരെ ചികിത്സയിലും സഹനത്തിലുമാണ് അമ്മ കഴിഞ്ഞുകൂടിയത്. അമ്മയുടെ അടുക്കൽ സഹായം യാചിച്ച് എത്തിയവർക്കെല്ലാം പ്രാർത്ഥനയിലൂടെ അമ്മ മറുപടി നൽകി. 1984 ഡിസംബർ 18 -ാം തീയതി പതിവുപോലെ ദിവ്യകാരുണ്യം സ്വീകരിച്ച അമ്മ ഉച്ച കഴിഞ്ഞ് 3 മണിക്ക് ശാന്തമായി തന്റെ സ്വർഗീയമണവാളന്റെ അടുത്തേക്ക് യാത്രയായി. ചരമപ്രസംഗം നടത്തിയ ഭാഗ്യസ്മരണാർഹനായ ബഹു. ജോർജ് മങ്ങാട്ട് അച്ചൻ കൊളേത്താമ്മ മണിയംകുന്നിലെ അൽഫോൻസാമ്മയാണ് എന്ന് പറയുകയുണ്ടായി.
അമ്മയിലൂടെ ദൈവകൃപ സമൃദ്ധമായി നമ്മിലേക്ക് വർഷിക്കപ്പെടട്ടെ. നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് എന്ന ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ആദർശവാക്യം അക്ഷരാർത്ഥത്തിൽ ജീവിച്ച് പിൻതലമുറക്ക് കൈമാറിയ കൊളേത്താമ്മ, വി. അൽഫോൻസാമ്മയെപ്പോലെ എഫ്.സി.സി -യുടെ മാണിക്യമായി പ്രശോഭിക്കുന്നു. 1984 ഡിസംബർ 18 -ന് മണിയംകുന്നിലെ ഫ്രാൻസിസ്കൻ ക്ലാര മഠത്തിൽ നിന്നും വ്യാപിച്ച പുണ്യപരിമളം ഇപ്പോൾ അകലങ്ങളിലേക്കും എത്തിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- 2016-ൽ അയച്ച മലയാളം ഭാഷാ ബിൽ രാഷ്ട്രപതിമാർ മാറിവന്നെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല; സ്ഥാനമൊഴിയും വരെ ഈ ഗവർണ്ണർ തന്നെയാകും സർവ്വകലാശാല ചാൻസലർ; രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾ അംഗീകരിക്കാൻ വർഷങ്ങൾ വേണ്ടി വരും; ആരിഫ് മുഹമ്മദ് ഖാന്റേത് തന്ത്രപരമായ നടപടിയോ?
- അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ്; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ഗതാഗത സെക്രട്ടറി; നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയെന്നും ഉത്തരവിൽ; നടപടി എം വി ഡി ബസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ
- സർവകലാശാല വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വം; നിയമനം ഗവർണ്ണറുടെ വിവേചനാധികാരമെന്ന് ഒടുവിൽ മന്ത്രി ബിന്ദുവും സമ്മതിച്ചു; വിനയായത് ആ ശുപാർശ കത്ത്; മന്ത്രിയുടെ രാജി ആവശ്യം അതിശക്തം
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്