പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ: കാലത്തെ അതിജീവിച്ച കർമയോഗി
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളോടു ജനാധിപത്യപരമായ ഒരു സമീപനമാണു പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ കീഴാള തീവ്രവാദ പ്രസ്ഥാനങ്ങൾ രൂപം കൊള്ളാതിരുന്നതിനു പ്രധാന കാരണം പി.ആർ.ഡി.എസ്. ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ജനനാധിപത്യ സമീപനമാണ്.
സാമൂഹികനീതിക്കുവേണ്ടിയുള്ള സമരങ്ങളോടല്ലാതെ കേരളത്തിലെ ഒരു സമരത്തോടും സഭ അനുകൂല നിലപാട് എടുത്തിട്ടില്ല. ഇതു സഭയുടെ ആധ്യാത്മികവും സാമൂഹികവുമായ കാഴ്ചപ്പാടിലെ ജനാധിപത്യപരവും മാനസികവുമായ സമീപനമാണ്. അതോടൊപ്പം പി.ആർ.ഡി.എസ്. എല്ലാത്തരം മൗലികവാദ സമീപനങ്ങളോടും എക്കാലത്തും വിയോജിപ്പാണു പ്രകടിപ്പിച്ചിരുന്നത്.
സവർണ മേധാവിത്വത്തെപ്പോലെതന്നെ ദോഷകരമാണ് അവർണ വിഭാഗീയതയും മൗലികതാ വാദവും എന്നതാണു സഭയുടെ കാഴ്ചപ്പാട്. അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിനു സമാധാനവും എന്ന പി.ആർ.ഡി.എസിന്റെ ആദ്യകാല മുദ്രാവാക്യംതന്നെയാണു പിൽക്കാലത്തും സഭ ഉയർത്തിപ്പിടിച്ചത്.
കേരള നവോഥാനത്തിന്റെ പിതൃബിംബമായി കരുതപ്പെടുന്ന ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ മഹാരഥന്മാരെ അറിയുന്നയളവിൽ പി.ആർ.ഡി.എസ്. സ്ഥാപകനായ പൊയ്കയിൽ കുമാര ഗുരുദേവനെ ചരിത്രവിദ്യാർത്ഥികൾ അറിയുന്നില്ലെങ്കിൽ അതിനു കാരണം ഗുരുദേവന്റെ മഹത്വക്കുറവല്ല. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകളെയും വിമോചനസമരങ്ങളെയും വേണ്ടത്ര പഠിക്കാനൊരുങ്ങാത്ത ചരിത്രകാരന്മാരുടെ വീക്ഷണ ദൗർബല്യവും വൈകല്യവുമാണ്.
നൂറ്റാണ്ടുകളായി അടിമച്ചങ്ങലകളിൽ കഴിഞ്ഞിരുന്ന അധഃസ്ഥിതരായ കറുത്ത മനുഷ്യരുടെ രക്ഷയ്ക്കായി അവതരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ആധ്യാത്മികാചാര്യനാണു പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ.
1879 ഫെബ്രുവരി 17നനു പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു സമീപം പൊയ്കയിൽ വീട്ടിലാണു ഗുരുവിന്റെ ജനനം. ദളിത് ദമ്പതികളായ കണ്ടനും ളേച്ചിയും മകന് കൊമരൻ എന്ന പേരിട്ടു. കൊമരൻ പിന്നീടു കുമാരനായി. സ്ഥലത്തെ പ്രതാപികളായ ക്രിസ്ത്യൻ തറവാട്ടിലെ അടിയാന്മാരായിരുന്നു പറയസമുദായത്തിൽപെട്ട പൊയ്കയിൽ വീട്ടുകാർ. അടിയാന്മാർക്കു വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലം. എങ്കിലും കഷ്ടിച്ച് എഴുതാനനും വായിക്കാനനും ഒരുവിധം ഒന്നുരണ്ടു ക്ലാസുകളിൽ പഠിക്കാനും കുമാരനു കഴിഞ്ഞു. കൗമാരകാലത്തു തന്നെ ക്രിസ്തുമതം സ്വീകരിക്കേണ്ടി വന്നു. അപ്പോൾ കുമാരൻ യോഹന്നാൻ എന്ന പേരു സ്വീകരിച്ചു.
ചെറുപ്പം തൊട്ടേ സന്മാർഗ ചിന്തകളും ഈശ്വരവിചാരവും നനിറഞ്ഞുനിന്ന യോഹന്നാൻ പള്ളിക്കാര്യങ്ങളിലും ചടങ്ങുകളിലും അതീവ ശ്രദ്ധാലുവായി. ഒരു മതപ്രഭാഷകൻ എന്ന നിലയിൽ യോഹന്നാന്റെ വളർച്ച അതിവേഗമായിരുന്നു. ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്കെന്നപോലെ പള്ളികളിലും ദളിതരായ പുതുക്രിസ്ത്യാനികൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക വ്യവഹാരങ്ങളിൽ സവർണ ക്രിസ്ത്യാനികൾ അസ്പൃശ്യരോടെന്നപോലെ തങ്ങളോടുപെരുമാറുന്നതും ദളിതരുടെ ശവം മറവുചെയ്യാൻ പള്ളിക്കാരുടെ പൊതുശ്മശാനനം അനുവദിക്കാതിരുന്നതും പന്തിഭോജനനംപോലും നിഷേധിക്കുന്നതും യോഹന്നാന്റെ ആത്മാഭിമാനത്തെ മാത്രമല്ല മതബോധത്തെയും വ്രണപ്പെടുത്തി.
മതപ്രഭാഷകൻ എന്ന നിലയിൽ നേടിയ ജനപ്രീതിയുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ ഇത്തരം വിവേചനങ്ങൾക്കെതിരേ വാദപ്രതിവാദം നനടത്തുകയും പ്രസംഗിക്കുകയും മാത്രമല്ല, മേലാളന്മാരെ വെല്ലുവിളിച്ചു പ്രവർത്തിക്കാനും യോഹന്നാൻ തയാറായി.
അങ്ങനെയാണ് എല്ലാ അംഗീകൃത ക്രിസ്തീയ സഭകളിൽനിന്നും തെറ്റിമാറി പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) എന്ന സ്വതന്ത്ര സഭ സ്ഥാപിച്ചത്.
1921ൽ ശ്രീകുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം അസംബ്ലിയിൽ സാമാജികനായി. ഈ അംഗീകാരവും പദവിയും പി.ആർ.ഡി.എസിന്റെ ജനസേവന പ്രവർത്തനങ്ങൾക്കു സഹായകമായി.
പ്രത്യക്ഷരക്ഷാ ദൈവസഭയുടെ വ്യവഹാരങ്ങളിലും പാട്ടുകളിലും അധികാര മൂലധന രൂപങ്ങളെ സവിശേഷമായി പരിഗണിച്ചിട്ടുണ്ട്. ബഹിഷ്കൃത വിഭാഗങ്ങളുടെ അതിജീവനത്തിനനു സാമ്പ്രദായിക മൂലധനന രൂപങ്ങൾ മാത്രമല്ല ആശ്വാസമായിട്ടുള്ളതെന്ന കാഴ്ചപ്പാടാണു സഭ മുന്നോട്ടു വച്ചത്. ആത്മീയത തന്നെ ഒരു അധികാര മൂലധനനമായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ആത്മീയചിന്ത സമ്പത്തും പദവിയുമാണ്. മാന്ത്രിക കർമങ്ങൾക്കോ കേവല ആചാരങ്ങൾക്കോ ഇതു സാധ്യമല്ല. അതേപോലെ ഒട്ടേറെ അധികാര മൂലധനനമായി ബന്ധപ്പെട്ട പ്രശ്നനങ്ങൾ സഭ അവതരിപ്പിച്ചിട്ടുണ്ട്.
വിദ്യ, ധനനം, ജ്ഞാനനം, ഉദ്യോഗം, നല്ല വസ്ത്രം, നല്ല കൂലി, ആത്മീയത, സങ്കേതം, ഗുരുസ്ഥാനനങ്ങൾ എന്നിങ്ങനെ വിവിധ അധികാരമൂലധന പദവികളിലേക്കു പ്രവേശിപ്പിച്ചു മാത്രമേ ബഹിഷ്കൃത വിഭാഗങ്ങൾക്ക് അതിജീവനം സാധ്യമാകൂ എന്ന ആശയമാണു സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട പരിശോധനയിൽ കാണുന്ന ഒരു വസ്തുത.
സഭയ്ക്ക് ഒരു ആധ്യാത്മിക സമിതി ഉണ്ടാകുന്നത് 1939നനു ശേഷമാണ്. (ആത്മീയ ഉപദേഷ്ടാസമിതി, പിന്നീടു മേഖല ഉപദേഷ്ടാക്കൾ, അതിനു മുകളിൽ ഗുരുകുല സമിതി). ആരാധന, ആചാര അനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ഒരു ക്രോഡീകരണം ഉണ്ടാകുന്നതും ഇതേ കാലയളവിലാണ്. നൂറുകണക്കിനു സഭാഗീതങ്ങളും ഈ ഘട്ടത്തിൽ ഉണ്ടായി. 1939നനു മുമ്പുണ്ടായിരുന്ന ആധ്യാത്മികതയുടെ ഒരു പ്രത്യേക തരത്തിലുള്ള തുടർച്ച തന്നെയായിരുന്നു ഈ ഗീതങ്ങൾ.
പി.ആർ.ഡി.എസിനു യുവജനസംഘവും കുട്ടികളുടെ പഠനസംഘവും കലാസമിതിയും ഉണ്ടായത് 1960കളോടു കൂടിയാണ്.
ജീവിച്ചിരിക്കെത്തന്നെ അനനുഭവവേദ്യമാകാത്ത സ്വർഗവും മോക്ഷവും കബളിപ്പിക്കലാണ്. ഭൂമിയിൽവച്ചു തന്നെ മനനുഷ്യൻ സ്വർഗീയസുഖം അനുഭവിക്കുകയും മോക്ഷത്തെ പ്രാപിക്കുകയും വേണം. രക്ഷ പ്രത്യക്ഷമാക്കണം. അതിനനുള്ളതായിരിക്കണം സഭ (മതം). ഇതായിരുന്നു മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം. ഈ ആശയങ്ങളിൽ ഊന്നൽ കൊടുത്താണു പ്രത്യക്ഷരക്ഷാ ദൈവസഭ വിശ്വാസികൾ ജീവിക്കുന്നത്.
കടപ്പാട്: മംഗളം ദിനനപ്പത്രം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍