ജീവിതം സംതൃപ്തമാക്കാനുള്ള വഴി
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ഒരു കഥ പറയുകയാണ്. മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ച ഉടമസഥന്റെ കഥ. അദ്ദേഹം അവസാനം എല്ലാ വേലക്കാർക്കും ഒരേ കൂലി കൊടുത്തു. ഒന്നാം മണിക്കൂറിൽ വന്നവനും പതിനൊന്നാം മണിക്കൂറിൽ വന്നവനും ഒരു ദനാറ വീതം. ഇതിലൊരു പ്രകടമായ അനീതിയുണ്ട്- ഒന്നിനെയും പന്ത്രണ്ടിനെയും തുല്ല്യമായി കാണുന്ന അനീതി. എന്നാൽ ഇതാണ് ദൈവിക നീതിയെന്നും, 99 ആടിനേക്കാൾ വലുത് ഒരെണ്ണമെന്നതാണ് ദൈവത്തിന്റെ അരിത്തമെറ്റിക്സെന്നും വ്യാഖ്യാനിക്കാറുണ്ടണ്ട്. എന്നാൽ ഈ കഥയുടെ അർത്ഥതലങ്ങൾ അതിനപ്പുറത്താണ്.
സുവിശേഷകൻ ഉന്നംവയ്ക്കുന്ന അർത്ഥം മറ്റൊന്നാണ്. ഈശോ ഈ കഥ പറയുന്നത് ഒരു പ്രതികരണമായിട്ടാണ്. പത്രോസിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്: ''അപ്പോൾ പത്രോസ് പറഞ്ഞു. ഇതാ ഞങ്ങൾ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് ലഭിക്കുക'' (മത്തായി 19:27). അതിനുത്തരമായി പന്ത്രണ്ട് ഗോത്രങ്ങളെ അവർ വിധിക്കുന്ന കാര്യവും, ഒന്നിന് നൂറിരട്ടിയായി അവർക്ക് തിരികെ കിട്ടുന്ന കാര്യവും ഈശോ പറയുന്നു (19:2529). ഒടുവിൽ ഒരു കാര്യം കൂടി അവൻ കൂട്ടിചേർക്കുന്നു: ''എന്നാൽ മുമ്പന്മാരായ അനേകർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരുമാകും'' (19:30). അതായത്, ആർക്ക് എന്താണ് ലഭിക്കാൻ പോകുന്നെന്നതിനെക്കുറിച്ച് ഒരു ഉറപ്പുമില്ലായെന്നു സാരം.
ഇതു പറഞ്ഞു കഴിഞ്ഞയുടനെയാണ് ഈശോ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ കഥ പറയുന്നത് (20:1). അങ്ങനെയെങ്കിൽ കിട്ടാൻ പോകുന്ന പ്രതിഫലത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലെന്ന് വിശദീകരിക്കാനുള്ള കഥയാണിത്. ഇത് ഉറപ്പു വരുത്താനായി കഥയുടെ അവസാനം മുമ്പു പറഞ്ഞ വചനം ഒരു പ്രാവശ്യം കൂടി ഈശോ ആവർത്തിക്കുന്നു: ''ഇപ്രകാരം പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരുമാകും'' (20:16).
മറ്റൊരു കാര്യം കൂടി തിരിച്ചറിയേണ്ടതുണ്ട് - എന്താണ് 'മുന്തിരിത്തോട്ടത്തിലെ ജോലി' കൊണ്ട് ഉദ്ദേശിക്കുന്നത്? ഇത് തിരിച്ചറിയാനും കഥയുടെ സന്ദർഭമാണ് നമ്മെളെ സഹായിക്കുന്നത്. എന്തു ലഭിക്കുമെന്ന് പത്രോസ് ചോദിക്കുന്നത് ഒരു പ്രത്യേക സന്ദർഭത്തിലാണ്. ധനികനായ ഒരു യുവാവ് ഈശോയുടെ അടുത്തുവന്ന് നിത്യജീവൻ പ്രാപിക്കാനുള്ള വഴി ആരായുന്നു (19:16). പ്രമാണങ്ങളെല്ലാം പാലിച്ച യുവാവിനോടു ഈശോ പറയുന്നത് നിത്യജീവൻ പ്രാപിക്കണമെങ്കിൽ തന്നെ അനുഗമിക്കണമെന്നാണ്: ''നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (19:21).
അങ്ങനെയെങ്കിൽ പൂർണ്ണനാകാനും, നിത്യജീവൻ പ്രാപിക്കാനും, സ്വർഗ്ഗത്തിൽ പ്രവേശിക്കാനാമുള്ള പുതിയ മാർഗം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. അതായത് 'ക്രിസ്തുശിഷ്യത്വമാണ്' നിത്യജീവനുള്ള ഉറപ്പായ മാർഗ്ഗമെന്നു സാരം.
പക്ഷെ, ഇതു കേട്ട ധനികനായ യുവാവ് ദുഃഖിതനായി തിരിച്ചു പോയി. എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ ശിഷ്യനാകാൻ ധനികൻ വിമുഖത കാണിച്ച സന്ദർഭത്തിലാണ് പത്രോസ് തങ്ങൾ ഉപേക്ഷിച്ചതിന് എന്ത് പ്രതിഫലം കിട്ടുമെന്ന് ഈശോയോട് ചോദിക്കുന്നത് (19:27). അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിലെ ജോലി സൂചിപ്പിക്കുന്നത് 'ക്രിസ്തുശിഷ്യത്വത്തെ' തന്നെയാണ്.
എന്ത് ലഭിക്കുമെന്ന് ചോദിക്കുന്ന പത്രോസിനോടും മറ്റ് ശിഷ്യരോടും ഈശോ പറയുന്ന കഥയാണിത്. ഒരു വീട്ടുടമസ്ഥൻ തന്റെ മുന്തിരിത്തോട്ടത്തിലേക്കു ഒരു ദനാറ ദിവസക്കൂലിക്ക് ജോലിക്കാരെ വിളിക്കാൻ പോയി. ഒന്നാം മണിക്കൂറിലും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും അവൻ തോട്ടത്തിലേക്ക് ജോലിക്കാരെ വിളിച്ചുവിട്ടു. സന്ധ്യയായപ്പോൽ പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് മുതൽ കൂലി കൊടുക്കാൻ തുടങ്ങി. പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് ഒരു ദനാറ കിട്ടി. അത് കണ്ടപ്പോൾ രാവില മുതൽ ജോലി ചെയ്തവർ അവർക്ക് 12 ദനാറയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു കാണണം (അവരോടു വാഗ്ദാനം ചെയ്തത് ഒരു ദനാറായായിരുന്നെങ്കിലും). തൽഫലമായി ഒരു ദനാറ ലഭിച്ചപ്പോൾ അവർ വീട്ടുടമസ്ഥനെതിരെ പിറുപിറുത്തു (20:12).
ചുരുക്കത്തിൽ ഈശോ പത്രോസിനോടും കൂട്ടരോടും കഥയിലൂടെ ആവശ്യപ്പെടുന്നത്, അവരുടെ ഹൃദയത്തിന്റെ ശ്രദ്ധ ഒന്നു മാറ്റിപ്പിടിക്കാനാണ്. ഇപ്പോൾ അവരുടെ ശ്രദധ കേന്ദ്രീകരിച്ചിരിക്കുന്നത് - 'എന്ത് കിട്ടുമെന്ന' പ്രതിഫലേച്ഛയിലാണ്. അതിൽ നിന്നും ഹൃദയത്തിന്റെ ശ്രദ്ധ മാറ്റി, ചെയ്യുന്ന ജോലിയിലേക്ക് തിരിച്ചു വയ്ക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതായത് ക്രിസ്തുവിനെ അനുഗമിക്കുകയെന്ന 'ശിഷ്യത്വജീവിതത്തിൽ' ഹൃദയവും മനസ്സും അർപ്പിച്ചു ജീവിക്കുകയാണ് ശിഷ്യർ ചെയ്യേണ്ടത്.
ചുരുക്കത്തിൽ ജീവിതത്തിന്റെയും ഹൃദയത്തിന്റെയും 'ഫോക്കസ് മാറ്റിപ്പിടിക്കാനാണ്' ഈശോ ശിഷ്യരോടും നമ്മോടും പറയുന്നത്. നമ്മൾ ചെയ്യുന്നതിനൊക്കെ എന്തു കിട്ടുമെന്ന് ചിന്തിച്ച് അതിൽ ഹൃദയമർപ്പിച്ച് ജീവിക്കാതെ, അനുദിനം നമ്മൾ ജീവിക്കുന്ന ശിഷ്യത്വജീവതത്തിൽ ഹൃദയവും മനസ്സും അർപ്പിച്ച് ജീവിക്കുക. അനുനിമിഷം നമ്മൾ ജീവിക്കുന്ന ശിഷ്യത്വജീവിതം തരുന്ന നന്മകളിൽ ഹൃദയമർപ്പിക്കുക. നീ ജീവിക്കുന്ന ക്രിസ്തുശിഷ്യത്വം അനുനിമിഷം ആസ്വദിച്ച് ജീവിക്കുക. ഇതാണ് ഈശോ നമ്മളോടു ആവശ്യപ്പെടുന്നത്.
അങ്ങനെ ശിഷ്യത്വജീവിതം അനുനിമിഷം ആസ്വദിച്ചു ജീവിക്കുന്നവൻ അതിലൂടെ ജീവനിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത് (19:17). അങ്ങനെ ജീവിക്കുന്നവൻ നിത്യജീവനിലേക്ക് നടന്നടുക്കുകയാണ് (19:16). അങ്ങനെ ജീവിക്കുന്നവൻ രക്ഷയുടെ വഴിയിലാണ് (19:25). ചുരുക്കത്തിൽ അനുനിമിഷം നിന്റെ ശിഷ്യത്വ ജീവിതത്തിൽ ഹൃദയമർപ്പിച്ച് അതാസ്വദിച്ച് ജീവിക്കുന്നതിലൂടെയാണ് നീ നിത്യജീവനിൽ പ്രവേശിക്കുന്നത്; നിത്യരക്ഷ സ്വന്തമാക്കുന്നത്.
ഡോ. വി. പി. ഗംഗാധരൻ പറയുന്ന സിസ്റ്റർ ഫിലോമിനയുടെ കഥയുണ്ട്. രോഗികളും സ്റ്റാഫും ''മമ്മി'' എന്നു വിളിച്ചിരുന്ന സിസ്റ്റർ ഫിലോമിന. നഴ്സിങ് ശുശ്രൂഷ ആസ്വദിച്ച് ജീവിച്ച ഒരു നഴ്സ്! മരണക്കിടക്കയിലും അവരുടെ ഉത്കണ്ട രോഗികളെക്കുറിച്ചും സ്വന്തം സഹപ്രവർത്തകരെക്കുറിച്ചുമായുരുന്നു (ഓഡിയോ കേൾക്കുക).
ജീവനിലേക്ക് പ്രവേശിക്കാനും, അതിലൂടെ നിത്യജീവനിലേക്ക് നടന്നടുക്കാനും, ദൈവരാജ്യത്തിൽ പ്രവശിക്കാനുമുള്ള വഴിയാണ് ഈശോ പറഞ്ഞു തരുന്നത്. ഭാവിയിൽ നമുക്ക് കിട്ടേണ്ട പ്രതിഫലത്തിൽ ശ്രദ്ധിച്ച് ജീവിക്കുന്നതിനു പകരം, അനുദിനം നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ശിഷ്യത്വജീവിതത്തിന്റെ നന്മകളിൽ മനസ്സും ഹൃദയവും അർപ്പിച്ച്
ജീവിക്കുക. അപ്പോൾ നിന്റെ ജീവൻ കൂടുതൽ സജീവമാകും; നിന്റെ ജീവൻ അതിന്റെ നിറവിലേക്ക് വളർന്നുകയറും; നീ നിത്യജീവന്റെ വഴിയിലാകും.
പന്ത്രണ്ടു മണിക്കൂർ ജോലി ചെയ്തവർ ഒരു ദനാറ വാങ്ങുമ്പോൾ വീട്ടുടമസ്ഥനെതിരെ അവർ പിറുപിറുക്കുന്നു (20:11). കാരണം അവരുടെ ഹൃദയത്തിന്റെ ശ്രദ്ധ ഒരു മണിക്കൂർ ജോലി ചെയ്തവന് കിട്ടിയ ഒരു ദനാറിയിലായിരുന്നു. മറ്റുള്ളവരുടെ ജീവിതനന്മകളിലും സൗഭാഗ്യങ്ങളിലും ശ്രദ്ധയർപ്പിച്ച് ജീവിച്ചാൽ നിന്റെ ജീവിതം പുറുപിറുപ്പു നിറഞ്ഞതാകും. അതായത് നിന്റെ ജീവിതം അസംതൃപ്തി നിറഞ്ഞ ജീവിതമായി മാറും. നേരെ മറിച്ച്, നിന്റെ ജീവിതത്തിന്റെ നന്മകളെ ആസ്വദിച്ച് അനുനിമിഷം ജീവിച്ചാലോ? നിന്റെ ജീവിതം സംതൃപ്തിയുള്ളതായി മാറും.
പന്ത്രണ്ടു മണിക്കൂറുകാരുടെ പരാതികൂടി നമ്മൾ ശ്രദ്ധിക്കണം: ''ദിവസത്തിന്റെ ഭാരവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തൂല്യരാക്കിയല്ലോ'' (20:12). അതായത്, അവരുടെ ശ്രദ്ധ ദിവസത്തിന്റെ ഭാരത്തിലും ചൂടിലുമാണ്. അതിനാൽ തന്നെ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവർ ആ ജോലി ആസ്വദിച്ചു കാണില്ല. അവസാനം കൂലി കിട്ടുമ്പോഷും അവർക്ക് അതൃപ്തിയാണ്. നേരെ മറിച്ച്, അധ്വാനത്തിന്റെ നന്മകളിൽ ശ്രദ്ധിച്ച് അതാസ്വദിച്ചിരുന്നെങ്കിൽ, അവർ അദ്ധ്വാനിച്ച പന്ത്രണ്ട് മണിക്കൂറും അവർക്ക് ആസ്വദിക്കാമായിരുന്നു. മറ്റുള്ളവർക്കാർക്കും കിട്ടാത്ത ദീർഘമായ മണിക്കൂറുകൾ അദ്ധ്വാനിക്കാനായല്ലോ എന്ന കൃതജ്ഞത അവരുടെ ഹൃദയത്തിൽ നിറഞ്ഞേനേ.
അതിനാൽ നിന്റെ ശിഷ്യത്വജീവിതം തരുന്ന നന്മകളിൽ നീ ഹൃദയമർപ്പിച്ച് ജീവിക്കുക. നിന്റെ ശിഷ്യത്വജീവിതം നീ ആസ്വദിച്ച് ജീവിക്കുക. ദാമ്പത്യ ജീവിതത്തിന്റെ കുടുംബബന്ധങ്ങളാണെങ്കിലും, സമർപ്പിതജീവിതത്തിന്റെ ആത്മദാനമാണെങ്കിലും അവ തരുന്ന നന്മകളെ അനുനിമിഷം നീ ആസ്വദിച്ചു ജീവിക്കുക. അതിലൂടെയാണ് നിന്നിലെ ജീവൻ സമൃദ്ധമാകുന്നതും, അതിലൂടെയാണ് നീ നിത്യജീവനിലേക്ക് നടന്നടുക്കുന്നതും. അങ്ങനെയാണ് നിന്റെ ജീവിതം സംതൃപ്തിയുള്ള ജീവിതമായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്