'നീ എവിടെയാണ് (നിന്റെ സമയവും കഴിവുകളും) നിക്ഷേപിച്ചിരിക്കുന്നത്? നിന്റെ ജീവനിലാണോ? അതോ നിന്റെ പണത്തിലും പദവിയിലുമാണോ?'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
2014-ൽ നടന്ന ഒരു സംഭവം. ഇതേ സുവിശേഷ വായനയ്ക്ക് പ്രസംഗം പറഞ്ഞപ്പോൾ ഉണ്ടായ ഒരു അനുഭവം. ഒരു കുടുംബത്തിന്റെ കഥ. കൊച്ചുകുട്ടികളായ രണ്ട് മക്കളുടെ വ്യത്യസ്തമായ താൽപ്പര്യങ്ങൾ. ''മമ്മി വന്നിട്ട് പോവാതിരുന്നാ മതി"യെന്ന് പറയുന്ന മൂത്തവൾ (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള വീഡിയോ കാണുക).
ഈശോ ചോദിക്കുന്ന ചോദ്യമുണ്ട്: ''നിന്റെ നിക്ഷേപം എവിടെയാണ്?'' (ലൂക്കാ 12:34). മുൻപ് പറഞ്ഞ സംഭവത്തിൽ മൂത്ത മകൾ നിക്ഷേപിക്കുന്നത് അമ്മയുമൊത്തുള്ള അവളുടെ ജീവിതത്തിലാണ്. അതുകൊണ്ടാണ് അവൾ പറഞ്ഞത് മമ്മി വന്നിട്ട് പോവാതിരുന്നാൽ മതി എന്ന്. എന്നാൽ ഇളയവളുടെ താൽപ്പര്യം അവൾക്കിഷ്ടമുള്ള ചേക്ലേറ്റുകളിലാണ്.
ഈശോ ഇന്ന് നമ്മളോടും ചോദിക്കുന്ന അടിസ്ഥാന ചോദ്യമിതാണ്: "നിന്റെ നിക്ഷേപം എവിടെയാണ്? നിന്റെ സമയവും കഴിവും ആരോഗ്യവും നീ നിക്ഷേപിച്ചിരിക്കുന്നത് എന്തിലാണ്?"
രണ്ടാ സാധ്യതകളാണുള്ളത് - ഒന്നുകിൽ നമുക്ക് നമ്മുടെ ജീവനിൽ നിക്ഷേപം നടത്താം. അല്ലെങ്കിൽ നമ്മുടെ ജീവസന്ധാരണത്തിന്റെ വഴികളിൽ നിക്ഷേപിക്കാം. ഈശോ പറയുന്ന 'ഭോഷനായ ധനികന്റെ' കഥ (ലൂക്കാ 12:16-21) ഇതാണ് വ്യക്തമാക്കുന്നത്. അവന്റെ കൃഷിസ്ഥലം വമ്പൻ വിളവു നൽകിയപ്പോൾ അവന്റെ താല്പര്യം കളപ്പുരകൾ പൊളിച്ച് വലിയവ പണിയാനും അനേക വർഷത്തേക്ക് ജീവസന്ധാരണത്തിനുള്ളവ ശേഖരിച്ചു കൂട്ടാനുമാണ് (ലൂക്കാ 12:16-19). എന്നാൽ ദൈവം അവനോടു ചോദിക്കുന്നു - "ഇന്ന് രാത്രി നിന്റെ ജീവനെ നിന്നിൽ നിന്നും ആവശ്യപ്പെടും. അപ്പോൾ നീ ഒരുക്കിയിരിക്കുന്നവ ആരുടേതാകും?" (ലൂക്കാ12:20).
കഥയിലൂടെ ഈശോ നമ്മളോട് ചോദിക്കുന്നതിതാണ് - 'നിന്റെ നിക്ഷേപം നിന്റെ ജീവനിലാണോ? അതോ നിന്റെ ജീവസന്ധാരണത്തിന്റെ ഉപാധികളിലാണോ?' ഇതു തന്നെയാണ് പിന്നീടും ഈശോ ആവർത്തിക്കുന്നത്: "എന്തു തിന്നുമെന്നോ, എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ?" (ലൂക്കാ 12:29). അതായത് ജീവസന്ധാരണത്തിന്റെ മാർഗ്ഗങ്ങളായ ഭക്ഷണത്തിലും വസ്ത്രത്തിലുമല്ല നീ നിന്റെ നിക്ഷേപം നടത്തേണ്ടതെന്ന് സാരം.
പക്ഷെ, പലപ്പോഴും നമുക്ക് പറ്റിപ്പോകുന്ന അബദ്ധം ഇതു തന്നെയാണ്. നമ്മുടെ സമയവും കഴിവുകളും ജീവസന്ധാരണത്തിന്റെ ഉപാധികൾക്കായിട്ട് നമ്മൾ നിക്ഷേപിച്ചു തീർക്കുന്നു - ഭക്ഷണത്തിനും വസ്ത്രത്തിനും വീടിനും പറമ്പിനും സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കുമായി നമ്മൾ നമ്മുടെ സമയവും ആരോഗ്യവും വ്യയം ചെയ്തു കളയുന്നു. നമുക്കു വേണ്ടിയുള്ളത് മാത്രമല്ല, പലപ്പോഴും നമ്മുടെ പിൻതലമുറയുടെ ജീവസന്ധാരണത്തിനാവശ്യമായ സമ്പത്ത്കൂടി സംഭരിച്ചു വയ്ക്കാനാണ് നമ്മൾ നമ്മുട സമയവും ആയുസും വിനിയോഗിക്കുന്നത്. ഇതിനിടയിൽ ജീവിക്കാൻ നമ്മൾ മറന്നു പോകുന്നു; നമ്മുടെ ജീവനു വേണ്ടി നമ്മുടെ സമയവും കഴിവുകളും നിക്ഷേപിക്കാൻ നമുക്കു കഴിയാതെ പോകുന്നു.
സാധാരണ മനുഷ്യർക്കു മാത്രമല്ല ഈ അബദ്ധം പിണയുന്നത്. ക്രിസ്തുവിനെ അടുത്തനുകരിക്കാൻ വ്രതം ചെയ്തിരിക്കുന്ന സന്യസ്തരും വൈദികരും വൈദിക മേലദ്ധ്യക്ഷരും അവരുടെ സമയവും കഴിവുകളും നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണ്? സമ്പത്തും പദവികളും ആർജ്ജിച്ചെടുക്കുന്നതിനു വേണ്ടിയാണോ? അതോ അവരുടെ ജീവനിലാണോ?
നമ്മുടെ മഠയത്തരം വ്യക്തമാക്കാൻ ഈശോ ആകാശത്തിലെ കാക്കകളെയും വയലിലെ ലില്ലികളെയുമാണ് കൂട്ടുപിടിക്കുന്നത്. നിസ്സാരന്മാരായ കാക്കൾ യാതൊരു ഉത്കണ്ഠയുമില്ലാതെ അവരുടെ ജീവസന്ധാരണം നടത്തുന്നു (ലൂക്കാ 12:24). യാതൊരു ആകുലതകളുമില്ലാത്ത ലില്ലുകൾ മനോഹരമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നു (ലൂക്കാ 12:27). എന്തിന്, മനുഷ്യബുദ്ധിയുടെ ആയിരത്തിൽ ഒരംശം പോലും സ്വന്തമായില്ലാത്ത ഉറുമ്പുകൾ എത്ര അനായാസമാണ് അവരുടെ ജീവസന്ധാരണം നടത്തുന്നത്?
പ്രായോഗികമായി ചിന്തിച്ചാൽ പോലും ഈശോ പറയുന്ന ന്യായം നമ്മൾ സമ്മതിച്ചേ പറ്റൂ. ഇന്നത്തെ കാലത്ത് ഒരു സൂപ്പർമാളിലേക്ക് ചെന്നാൽ ഒരു മാസത്തേക്കോ രണ്ടു മാസത്തേക്കോ ഉള്ള ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും നമുക്കു സംഘടിപ്പിക്കാനാവും. അങ്ങനെയെങ്കിൽ നമ്മുടെ സമയവും കഴിവുകളും ജീവസന്ധാരണത്തിനുള്ള മാർഗ്ഗങ്ങളിൽ വ്യയം ചെയ്തു തീർക്കുന്നത് വലിയ മഠയത്തരമല്ലേ?
അതിനുപകരം നമ്മൾ നിക്ഷേപിക്കേണ്ടത് നമ്മുടെ ജീവനിലാണെന്നാണ് ഈശോ പറയുന്നത്. ആദ്യം പറഞ്ഞ സംഭവത്തിലെ മൂത്ത മകളുടെ ഉത്തരം ശ്രദ്ധിക്കണം: "മമ്മി വരുമ്പോൾ എനിക്കു സമ്മാനമൊന്നും കൊണ്ടുവരേണ്ട, മമ്മി വന്നിട്ടു പോവാതിരുന്നാ മതി." അവൾ അവളുടെ സമയവും താൽപ്പര്യവും നിക്ഷേപിക്കുന്നത് അവളുടെ അമ്മയുമൊന്നിച്ചുള്ള ജീവിതത്തിലാണ്. അതിനാണ് അവൾ ഒന്നാം സ്ഥാനം കൊടുക്കുന്നത്.
നമ്മൾ നമ്മുടെ സമയവും കഴിവുകളും നിക്ഷേപിക്കേണ്ടത് നമ്മുടെ ജീവനിലായിരിക്കണം. മക്കളുമൊന്നിച്ച് ചിലവഴിക്കുന്ന സമയത്തിന്റ സന്തോഷം നുകരുന്ന മാതാപിതാക്കൾ അവരുടെ നിക്ഷേപം നടത്തുന്നത് അവരുടെ ജീവനിലാണ്. ദാമ്പത്യപ്രണയത്തിന്റെ സന്തോഷം നുകരാൻ സമയം മാറ്റി വയ്ക്കുന്ന ദമ്പതികളും ഇതു തന്നെയാണ് ചെയ്യുന്നത്. വൃദ്ധരായ മാതാപിതാക്കളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന മക്കളും നിക്ഷേപം നടത്തുന്നത് അവരുടെ ജീവനിലാണ് - ദൈനംദിനം വളർന്നു വലുതാകുന്ന അവരുടെ ജീവനിൽ. അതിനും പുറമെ, തൊഴിൽ മേഖലയിലും ജീവിതത്തിന്റെ മറ്റവസരങ്ങളിലും കണ്ടുമുട്ടുന്നവർക്കൊക്കെ നന്മയും സന്തോഷവും പകരാൻ ശ്രദ്ധിക്കുമ്പോൾ നമ്മൾ നമ്മുടെ ജീവനിലാണ് നിക്ഷേപം നടത്തുന്നത്.
ഇങ്ങനെ പറയുന്നതിനുള്ള പ്രധാന കാരണം ജീവന്റെ സ്വഭാവം തന്നെയാണ്. ജീവന്റെ അടിസ്ഥാന സ്വഭാവം അത് മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു; അതോടൊപ്പം അവരുമായി പങ്കു വയ്ക്കാനും ആഗ്രഹിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെയാണ് ഈശോ ഇപ്രകാരം നിർദ്ദേശിക്കുന്നത്: "നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യുവിൻ" (ലൂക്കാ 12:33). സമ്പത്ത് വ്യയം ചെയ്യുന്നതിലൂടെ ജീവനെയും, ജീവന്റെ പരസ്പര ബന്ധത്തെയും വളർത്തിയെടുക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ, സമ്പാദിച്ചു കൂട്ടേണ്ടത് സമ്പത്തല്ല, മറിച്ചു ജീവന്റെ സമൃദ്ധിയാണെന്നർത്ഥം.
ഇവിടെ ഒരു ചോദ്യം ഉയർന്നു വരാം: "എന്താണ് ഈശോ ഉദ്ദേശിക്കുന്ന ഈ ജീവൻ? ഇത് വ്യക്തമാകുന്നത് ജീവസന്ധാരണത്തിന്റെ മാർഗ്ഗങ്ങളായ ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ആകുലരാകരുതെന്ന് നിർദ്ദേശിച്ച ശേഷം, അതിനുപകരമായി ഈശോ നിർദ്ദേശിക്കുന്നത് എന്താണെന്ന് തിരിച്ചറിയുമ്പോഴാണ്. അവൻ പറഞ്ഞു: "നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ" (ലൂക്കാ 12:31). 'ജീവന്' സമാന്തരമായി ഈശോ പറഞ്ഞുവയ്ക്കുന്നത് 'ദൈവരാജ്യമാണ്.'
അങ്ങനെയെങ്കിൽ എവിടെയായാണീ ദൈവരാജ്യം? ഈ സുവിശേഷം മുമ്പോട്ടു പോകുമ്പോൾ ഈശോ പറയുന്നു: "എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്" (ലൂക്കാ 17:21). ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'എൻറ്റോസ്' എന്ന ഗ്രീക്കു പദത്തിന്റെ ഒന്നാമത്തെ അർത്ഥം 'ഉള്ളിൽ' എന്നു തന്നെയാണ്.
'ഉള്ളിൽ' എന്നു പറഞ്ഞാൽ എവിടെയാണ്? നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും ഉള്ളിലായി, അഥവാ അവയ്ക്കു രണ്ടിനും ആധാരമായി നിൽക്കുന്ന ജീവനാണ് ദൈവരാജ്യം. അതായത്, നിന്റെ ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന നിന്നിലെ ജീവനാണ് ദൈവരാജ്യമെന്നു വരുന്നു. നിന്നിലെ ഈ ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംശമാണ്; നിന്നിലെ ദൈവികതയാണിത്. ഈ ജീവനാണ് അനുദിനം നിന്റെ പ്രിയരുമായുള്ള പരസ്പര ബന്ധത്തിൽ നീ ജീവിച്ചു നിൽക്കുന്നത്. ഈ ജീവനിലേക്ക് നിന്റെ സമയവും നിന്റെ കഴിവുകളും നിന്റെ ശ്രദ്ധയും നിക്ഷേപിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതിനുപകരം, ജീവസന്ധാരണത്തിന്റെ ഉപാധികളായ സമ്പത്തിനും സ്ഥാനമാനങ്ങൾക്കു വേണ്ടി നിന്റെ സമയവും കഴിവുകളും ശ്രദ്ധയും നിക്ഷേപിച്ചാൽ നീ കാണിക്കുന്നത് ആനമഠയത്തരമായിരിക്കും.
ജീവനിലുള്ള ഈ നിക്ഷേപത്തിന്റെ സവിശേഷത അത് "കള്ളന്മാർ അപഹരിക്കുകയില്ല ചിതൽ നശിപ്പിച്ചു കളയുകയുമില്ല" (ലൂക്കാ 12:33). അതായത് ജീവസന്ധാരണത്തിന്റെ ഉപാധികളൊക്കെ നിനക്ക് എന്നെങ്കിലും നഷ്ടപ്പെട്ടുപോകാവുന്നവയാണ്. മരിക്കുന്നതിന് മുൻപ് അത് സംഭവിച്ചില്ലെങ്കിൽ, മരണത്തോടെയെങ്കിലും നിന്റെ സമ്പത്തും നിന്റെ സ്ഥാനമാനങ്ങളും നിന്നെ കൈവിടും, തീർച്ച. എന്നാൽ നിന്നിലെ ജീവൻ മരണത്തിനു ശേഷവും തുടരുന്നു. അതിനാൽ നിന്റെ കഴിവും സമയവും നീ നിക്ഷേപിക്കേണ്ടത് നശ്വരങ്ങളായ ജീവസന്ധാരണത്തിന്റെ ഉപാധികളിലല്ല, മറിച്ച് നിന്റെ ജീവൻ ഓരോ ദിവസവും അതിന്റെ നിറവിൽ ജീവിക്കാനാണ്. ഇതിനെയാണ് 'ദൈവസന്നിധിയിൽ സമ്പന്നനാകുന്ന' അവസ്ഥയെന്ന് ഈശോ വിശേഷിപ്പിക്കുന്നത് (ലൂക്കാ 12:21). കാരണം ദൈവത്തിന്റെ ജീവന്റെ അംശമായ നിന്നിലെ ജീവൻ അനുദിനം അതിന്റെ നിറവിൽ നീ ജീവിക്കുമ്പോൾ നിന്നിലെ ദൈവികജീവനാണ് കരുത്താർജ്ജിക്കുന്നത്. അതിലൂടെയാണ് നീ ദൈവസന്നിധിയിൽ സമ്പന്നമാകുന്നത്.
അതിനാൽ ഈശോ ഇന്ന് ആവശ്യപ്പെടുന്നത്, നിന്റെ ജീവനിലേക്ക് നീ നിക്ഷേപം നടത്താനാണ്. ഓരോ ദിവസത്തെയും നിന്റെ ജീവിതം അതിന്റെ നിറവിൽ ജീവിക്കാൻ ഈശോ ആവശ്യപ്പെടുന്നു. മുരടിച്ചു നിൽക്കുന്ന മാവിന്റെ മാങ്ങ രുചിച്ചുനോക്കിയിട്ടുണ്ടോ? എത്രമാത്രം സ്വാദുണ്ടാകും? എന്നാൽ വളവും വെള്ളവും ലഭിച്ച് ഊർജ്ജ്വസ്വലമായി നിൽക്കുന്ന മാവിലെ മാമ്പഴത്തിന്റെ രുചിയോ?
ഓരോ ദിവസത്തെയും നിന്റെ ജീവിതം അതിന്റെ നിറവിൽ ജീവിക്കുക. അതിനായി നിന്റെ സമയവും കഴിവുകളും നീ നിക്ഷേപിക്കുക. നിന്റെ പ്രിയരുമായുള്ള പരസ്പരബന്ധത്തിന് നീ സമയവും ശ്രദ്ധയും മാറ്റി വയ്ക്കുക. അത് പകരുന്ന സന്തോഷവും സൗന്ദര്യവും നീ ആസ്വദിക്കുക. അങ്ങിനെയാണ് നിന്നിലെ ജീവൻ വളരുന്നത്; വളർന്ന് വളർന്ന് അത് നിത്യതയെ പുൽകുന്നത്; അത് നിത്യജീവനായി രൂപാന്തരപ്പെടുന്നത്. അതിനാൽ നീ സ്വയം വിലയിരുത്തലിന് തയ്യാറാകുക: നിന്റെ സമയവും കഴിവുകളും നീ നിക്ഷിപിച്ചിരിക്കുന്നത് ജീവസന്ധാരണത്തിന്റെ ഉപാധികളായ പണവും പദവിയും ആർജ്ജിച്ചെടുക്കാനാണോ? അതോ നിന്റെ സ്നേഹബന്ധങ്ങളെ പുഷ്ടിപ്പെടുത്തി നിന്നിലെ ദൈവാരാജ്യമാകുന്ന ജീവനെ വളർത്താനാണോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്