"മതാനുഷ്ഠാനങ്ങളെക്കാൾ പ്രധാനപ്പെട്ടത് കാരുണ്യ പ്രവൃത്തികളാണ്" ഫ്രാൻസിസ് പാപ്പാ
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
നല്ല സമരിയാക്കാരന്റെ ഉപമയാണിത്. ഈശോ ഈ കഥ പറയുന്നതിന്റെ സന്ദർഭം വേദപണ്ഡിതന്റെ അന്വേഷണമാണ്: "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?" (ലൂക്കാ 10:25). നിത്യജീവനുള്ള മാർഗ്ഗമാണ് ഈശോ പറഞ്ഞു കൊടുക്കുന്നതെങ്കിലും മരണത്തിനുശേഷം മാത്രം കൈവരുന്ന ഒരു ജീവനെക്കുറിച്ചല്ല ഈശോ സംസാരിക്കുന്നത്. മറിച്ച്, ഇന്ന് നമ്മൾ ജീവിക്കുന്നതും നാളെയും മറ്റെന്നാളും തുടരുന്നതുമായ അനുദിനജീവിതത്തിലെ നമ്മുടെ ജീവനെക്കുറിച്ചു തന്നെയാണ് ഈശോയുടെ സംസാരം. ഈ ജീവൻ തന്നെയാണ് നിത്യതയിലേക്ക് വളർന്നു കയറി, അവിടെ നിത്യജീവനായി തുടരുന്നത്. അതിനാലാണ് ശരിയായി ഉത്തരം പറയുന്ന വേദപണ്ഡിതനോട് ഇതനുസരിച്ച് പ്രവർത്തിച്ചാൽ 'അവൻ ജീവിക്കുമെന്ന്' (ലൂക്കാ 10:28) ഈശോ പറയുന്നത്.
അങ്ങനെയെങ്കിൽ, ഓരോ ദിവസത്തെയും നമ്മുടെ ജീവിതം അതിന്റെ നിറവിൽ ജീവിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? അതിന്റെ തുടർച്ചയായി വരുന്ന നിത്യജീവനും എങ്ങനെ നമുക്ക് സ്വന്തമാക്കാൻ കഴിയും? ഇതിനുള്ള വഴിയാണ് ഈശോ ഈ കഥയിലൂടെ അവതരിപ്പിക്കുന്നത്.
ഈശോ പറയുന്ന ഈ കഥയിൽ മൂന്നു കഥാപാത്രങ്ങളാണ് മുറിവേറ്റവന്റെ വഴിയിലൂടെ യാത്ര ചെയ്യുന്നത്. ആദ്യം പുരോഹിതനും അതിനു പിറകെ ലേവായനം, പിന്നീട്, സമരിയാക്കാരനും. ഇതിൽ ആദ്യത്തെ രണ്ടു പേരും മുറിവേറ്റവനോട് സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത്: "അവനെ കണ്ട് മറുവശത്തുകൂടെ അവൻ കടന്നു പോയി" (ലൂക്കാ 10:31,32). എന്തു കൊണ്ടാണ് അവർ രണ്ടു പേരും മുറിവേറ്റവനെ കണ്ടിട്ട് അവനെ ശുശ്രൂഷിച്ച് രക്ഷപ്പെടുത്താതെ കടന്നു പോയത്?
അതിന് ഉത്തരം കിട്ടണമെങ്കിൽ കഥയിൽ ഈശോ വ്യംഗമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചനകൾ നമ്മൾ വായിച്ചെടുക്കണം. കഥ തുടങ്ങുമ്പോൾ ഈശോ പറയുന്നത് ശ്രദ്ധിക്കണം: "ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു" (ലൂക്കാ 10:30). ജറുസലേം ഏറ്റവും ഉയർന്ന പട്ടണമാണ്. ജറീക്കോ ലോകത്തിലേക്കും വച്ച് ഏറ്റവും താഴ്ന്ന പട്ടണവും. അപകടത്തിൽപെട്ടവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ മറ്റുള്ളവരെല്ലാം എതിർദിശയിലായിരിക്കണം യാത്ര ചെയ്തിരുന്നത് - ജറുസലേമിലേക്ക്. അതിനാൽ പുരോഹിതന്റെയും ലേവായന്റെയും യാത്രയുടെ ലക്ഷ്യം യെരുശലേം ദേവാലയം തന്നെയായിരിക്കണം. കാരണം, അവർ ദേവാലയ ശുശ്രൂഷകരായിരുന്നല്ലോ.
അങ്ങനെയെങ്കിൽ, യെരുശലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തിരുന്ന പുരോഹിതനും ലേവായനും മുറിവേറ്റവനെ കടന്നു പോയതിന്റെ കാരണം എന്താണ്? അതിന്റെ കാരണം അവർ അവരുടെ ദേവാലയശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തു. അതായത്, ദേവാലയത്തിലെ ബലിക്കും പ്രാർത്ഥനയ്ക്കും അവർ മുൻഗണന കൊടുത്തു. മുറിവേറ്റവനെ ശുശ്രൂഷിക്കുന്നതിനേക്കാൾ പ്രാധാന്യമേറിയത് ദേവാലയത്തിലെ ബലിയും പ്രാർത്ഥനയുമാണെന്ന് അവർ കരുതി.
അങ്ങനെയെങ്കിൽ, അവരുടെ മുൻഗണനാക്രമം തെറ്റിയെന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനെ തഴഞ്ഞ് ആ സ്ഥാനത്തേക്ക് പ്രാർത്ഥനയേയും മതാനുഷ്ഠാനങ്ങളെയും പ്രതിഷ്ഠിച്ചതായിരുന്നു അവരുടെ തെറ്റ്. ഒരുവൻ ജീവിതത്തിൽ സ്വീകരിക്കുന്ന മുൻഗണനാക്രമമാണ് ഒരുവനെ നിത്യജീവനിൽ എത്തിക്കുന്നത്, അല്ലെങ്കിൽ നിത്യമരണത്തിൽ എത്തിക്കുന്നത് എന്നാണ് ഈശോ ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്. ബലിയർപ്പണം, പ്രാർത്ഥന, മതാനുഷ്ഠാനങ്ങൾ എന്നിവയേക്കാൾ പ്രാധാന്യമേറിയതാണ് സഹോദരസ്നേഹം എന്നു തന്നെയാണ് ഈശോ തരുന്ന പാഠം. ചുരുക്കത്തിൽ, മുറിവേറ്റ സഹോദരന് ഒന്നാം സ്ഥാനം കൊടുക്കുന്നവനാണ് നിത്യജീവൻ കൈവശമാക്കുന്നത് എന്നു സാരം.
ഒരു യുവ വ്യവസായിയുടെ സംശയം. അനാഥാലായങ്ങൾക്കും ദരിദ്രർക്കും കൊടുക്കുന്ന പണം ദശാംശത്തിൽ പെടുത്താൻ പറ്റില്ലേ? അതോ പള്ളിക്കും സുവിശേഷപ്രഘോഷണത്തിനും കൊടുക്കുന്നത് മാത്രമേ ദശാംശമാകുകയുള്ളോ? (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ഈശോ പറഞ്ഞു വയ്ക്കുന്ന ഈ പ്രാധാന്യക്രമം "ആനന്ദിച്ച് ആഹ്ലാദിച്ചാലും" എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസീസ് പാപ്പാ വ്യക്തമായി പറയുന്നുണ്ട്: "ഇവിടെ ഞാൻ വി. തോമസ് അക്വീനാസിനെക്കുറിച്ച് ചിന്തിക്കുന്നു. അദ്ദേഹം ചോദിച്ചു: 'നമ്മുട പ്രവൃത്തികളിൽ ഏറ്റവും മികച്ചത് ഏതാണ്? നമ്മുടെ ഏതു പ്രവൃത്തിയാണ് ദൈവത്തോടുള്ള നമ്മുടെ സ്നേഹം ഏറ്റവും കൂടുതൽ പ്രകടമാക്കുന്നത്?' സംശയലേശമന്യേ അദ്ദേഹം ഉത്തരവും നൽകി: 'നമ്മുടെ ആരാധനാകർമ്മങ്ങളെക്കാൾ (മതാനുഷ്ഠാനങ്ങളേക്കാൾ) സഹോദരങ്ങളോടുള്ള നമ്മുടെ കാരുണ്യപ്രവൃത്തികളാണ് അവ'" (GE 106).
ഏതിനാണ് നമ്മൾ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്? ഈ ചോദ്യത്തിന് ഈശോ ഈ കഥയിലൂടെ വ്യക്തമായ ഉത്തരം തരുന്നു. ഈ ചോദ്യത്തിന് കത്തോലിക്കാസഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ വി. തോമസ് അക്വീനാസും അതേ ഉത്തരം തന്നെ പറയുന്നു. അതു തന്നെ ഫ്രാൻസിസ് പാപ്പായും ആവർത്തിക്കുന്നു - "മതാനുഷ്ഠാനങ്ങളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് കാരുണ്യപ്രവൃത്തികൾക്കാണ്."
ഇവിടെ നമ്മൾ ഒരു ചോദ്യം കൂടി ചോദിക്കണം - എന്തു കൊണ്ടാണ് പുരോഹിതനും ലേവായനും മുറിവേറ്റവനെ സഹായിക്കാതെ കടന്നുപോയത്? അവരുടെ മതാനുഷ്ഠാനങ്ങൾക്ക് അവർ ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ടാണെന്ന് നമ്മൾ പറയും. അത് ശരി തന്നെ. എന്നാൽ, അതിന്റെയും പിറകിലുള്ള അടിസ്ഥാനകാരണം ഈശോ വ്യംഗമായി പറഞ്ഞുവയ്ക്കുന്നുണ്ട്. സമരിയാക്കാരന്റെ പ്രവൃത്തിയെ വിശദീകരിക്കുമ്പോഴാണ് ഈശോ അത് പറയുന്നത്: "ഒരു സമരിയാക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് 'മനസ്സലിഞ്ഞ്' അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചു കെട്ടി" (ലൂക്കാ 10:33). അതായത്, സമരിയാക്കാരനെ കാരുണ്യപ്രവൃത്തിക്ക് പ്രേരിപ്പിക്കുന്ന ഘടകം 'അവന്റെ മനസ്സലിവാണെന്ന്' അർത്ഥം. അങ്ങനെയെങ്കിൽ, മറ്റു രണ്ടു പേരും മുറിവേറ്റവനെ സഹായിക്കാഞ്ഞതിന് കാരണം അവരുടെ മനസ്സലിയാത്തതാണ്.
മനസ്സലിഞ്ഞില്ലെന്ന് പറഞ്ഞാൽ "ഹൃദയം കഠിനമായി" എന്നർത്ഥം. "ഹൃദയം കഠിനമായി" എന്നത് വേദപുസ്തകത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു പ്രമേയമാണ്. വെള്ളത്തിന്റെ മുകളിൽ നടന്നു വരുന്ന ഈശോയെ തിരിച്ചറിയാൻ ശിഷ്യന്മാർക്ക് കഴിയുന്നില്ല. അതിനു കാരണമായി മർക്കോസ് പറയുന്നത് ശ്രദ്ധിക്കണം: "കാരണം അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം കഠിനമായിരുന്നു" (മർക്കോ 6:52). ഇതേ കാര്യം ഈശോ പിന്നീട് ശിഷ്യന്മാരോട് നേരിട്ടു ചോദിക്കുന്നുണ്ട്: "നിങ്ങളുടെ ഹൃദയങ്ങൾ കഠിനമായിരിക്കുന്നുവോ? (മർക്കോ 8:17). ഹൃദയം കഠിനപ്പെടുത്തുന്നതിന് ഏറ്റവും നല്ല ഉദാഹരണം ഈജിപ്തിലെ ഫറവോ രാജാവാണ്. പത്ത് പ്രാവശ്യമാണ് ആവർത്തിച്ചാവർത്തിച്ച് ഫറവോ ഹൃദയം കഠിനമാക്കുന്നത് (പുറ 7:13,14,22; 8:15,19,32; 9:7,12,34,35). ചുരുക്കത്തിൽ, മനസ്സലിയാത്ത അവസ്ഥയാണ് "ഹൃദയകാഠിന്യം" എന്നു വരുന്നു,
എല്ലാ മതാനുഷ്ഠാനങ്ങളുടെയും ലക്ഷ്യം ഈ "ഹൃദയാലിവ്" സൃഷ്ടിക്കുക എന്നതു തന്നെയാണ്. കാരണം, ഇതാണ് ദൈവത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് ഈശോ തന്നെ പറയുന്നു: "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6:36). ദൈവത്തിന്റെ ഈ അടിസ്ഥാനഭാവം സ്വായത്തമാക്കുകയാണ് നമ്മുടെ കുർബാനയുടെയും കൂദാശകളുടെയും ധ്യാനത്തിന്റെയും പ്രാർത്ഥനകളുടെയും ലക്ഷ്യം. അതിനാൽ, കാരുണ്യത്തെ അവഗണിച്ചു കൊണ്ട് മതാനുഷ്ഠാനങ്ങളുടെ പിറകെ പോകുന്നവർക്ക് നിത്യ ജീവൻ ലഭിക്കില്ല എന്നർത്ഥം.
മുൻപ് പറഞ്ഞ വ്യവസായിയുടെ സംശയത്തിന് കൊടുത്ത മറുപടി. ദശാംശം കൊടുക്കാൻ ഈശോ ആരോടും ഒരിടത്തും പറയുന്നില്ല (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
അങ്ങനെയെങ്കിൽ, ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് നമ്മുടെ ജീവിതത്തിന്റെ മുൻഗണനാക്രമങ്ങളെ വിലയിരുത്തനാണ്. ഏതിനാണ് നമ്മൾ ഒന്നാം സ്ഥാനം കൊടുക്കുന്നത്? നമ്മുടെ മതാനുഷ്ടാനങ്ങൾക്കാണോ, അതോ കാരുണ്യപ്രവൃത്തികൾക്കാണോ? ചുറ്റുമുള്ള മനുഷ്യരുടെ വേദന കാണുമ്പോൾ നമ്മുടെ മനസ്സലിയാറുണ്ടോ? അതോ മനസ്സലിയാതെ നമ്മുടെ ഹൃദയം കഠിനമാകുകയാണോ ചെയ്യുന്നത്? നമ്മുടെ വീട്ടിലും ഇടവകയിലും സന്യാസഭവനങ്ങളിലും അരമനകളിലും സഭയിലും വളർന്നു വരുന്നത് ഹൃദയകാഠിന്യമാണോ അതോ ഹൃദയാലിലാണോ? ഇതിനുള്ള ഉത്തരമനുസരിച്ചിക്കും എന്റെയും നിങ്ങളുടെയും ഓരോ ദിവസത്തെ ജീവനും പിന്നീടുള്ള നിത്യജീവനും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്