നിന്നിലെ ദൈവാരൂപി...
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്ന് പന്തക്കുസ്താ തിരുന്നാളാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. ഇവിടെ ഈശോ പറയുന്ന രണ്ടു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഒന്ന്, ഈശോ തന്നെ അയച്ചവന്റെ അടുത്തേക്ക് പോയിക്കഴിഞ്ഞ ശേഷമാണ് പരിശുദ്ധാത്മാവിനെ അയക്കുക. തന്മൂലം രണ്ട് കാലഘട്ടമുണ്ടെന്നർത്ഥം - ഈശോയുടെ കാലഘട്ടവും പരിശുദ്ധാത്മാവിന്റെ കാലഘട്ടവും.
രണ്ട്, പരിശുദ്ധാത്മാവ് വരുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ശിഷ്യന്മാർ നയിക്കപ്പെടുന്നത് (യോഹ 16:13). പരിശുദ്ധാത്മാവാണ് എല്ലാ കാര്യങ്ങളും അവരെ പഠിപ്പിക്കുന്നത് (യോഹ 14:26). ഈശോയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മുഴുവനായി ഉൾക്കൊള്ളാൻ അവർക്കിപ്പോൾ കഴിയില്ല (യോഹ 16:12). അങ്ങനെയെങ്കിൽ, ദൈവസാന്നിധ്യം പകരുന്ന അറിവിന്റെ കാര്യത്തിലും രണ്ട് ഘട്ടങ്ങളുണ്ടെന്ന് വരുന്നു - പഞ്ചേദ്രിയങ്ങളുടെ ഘട്ടവും, അരൂപിയുടെ ഘട്ടവും.
ദൈവം മനുഷ്യനായി അവതരിപ്പിച്ചതായിരുന്നു നസ്രത്തിലെ ഈശോ. ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായിരിക്കുന്നതാണ് ഈശോ. ഈശോയെ ശിഷ്യന്മാർക്ക് കാണാനും കേൾക്കാനും സ്പർശിക്കാനുമായി. അവൻ കൈമാറിയ അറിവും ജ്ഞാനവും പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടേയും അവർ സ്വീകരിച്ചു.
ദൈവാരൂപിയുടെ ഘട്ടത്തിൽ അറിവ് കൈമാറ്റപ്പെടുന്നത് പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായിട്ടാണ്. ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന ദൈവികചൈതന്യത്തിൽ നിന്നാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ഒരുവൻ എത്തേണ്ടത് എന്നർത്ഥം. അതിനാൽ തന്നെ ദൈവാരൂപി പകരുന്ന അറിവിനും ജ്ഞാനത്തിനുമായി നമ്മൾ പരിശ്രമിക്കുയാണ് വേണ്ടത്.
അങ്ങനെയെങ്കിൽ, ഈ ദൈവാരൂപി എവിടെയാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. ഇതിന് വ്യക്തമായ ഒരുത്തരം പൗലോസ് ശ്ലീഹാ നൽകുന്നുണ്ട്: "നിങ്ങളിൽ വസിക്കുന്ന ദൈവാത്മാമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ? (1 കോറി 6:19). സമാനമായ കാര്യം 1 കോറി 3:16 ലും പൗലോസ് എഴുതുന്നുണ്ട്. അതായത് എന്റെ ശരീരത്തിനുള്ളിലാണ് ദൈവാത്മാവ് വസിക്കുന്നതെന്ന്. എന്റെ ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന എന്നിലെ ജീവനിൽ സന്നിഹിതമാകുന്നത് ദൈവാത്മാവ്
ആണെന്നർത്ഥം.
എന്റെ ഉള്ളിൽ സന്നിഹിതമാകുന്ന ദൈവാത്മാവ്, ക്രിസ്തുവിന്റെ ആത്മാവ് തന്നെയാണെന്നും പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളനവല്ല (റോമ 8:9-16).
ചുരുക്കത്തിൽ, എന്റെ ശരീരത്തിനുള്ളിൽ വസിക്കുന്ന ദൈവാരൂപി ക്രിസ്തുവിൽ നിറഞ്ഞുനിന്നിരുന്ന ദൈവിക ചൈതന്യം തന്നെയാണ്. എന്റെയുള്ളിലെ ഈ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നിടത്താണ് സത്യത്തിന്റെ പൂർണതയിലേക്കും അറിവിന്റെ നിറവിലേക്കും ഞാൻ വളരുന്നത്.
അങ്ങനെയെങ്കിൽ, എന്റെ ഉള്ളിൽ വസിക്കുന്ന ദൈവാരൂപിയുമായി സമ്പർക്കത്തിലാകാൻ ഞാൻ എന്തു ചെയ്യണം? ഇതിനു വ്യക്തമായ നിർദ്ദേശം തരുന്നത് ഈശോ തന്നെയാണ്- തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. മലയിലെ പ്രസംഗത്തിൽ ഈശോ നിർദ്ദേശിച്ചു: ''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക'' (മത്താ 6:6).
ഈശോയുടെ ഈ നിർദ്ദേശത്തിന് പ്രതീകാത്മകമായ അർത്ഥമാണ് പല സഭാപിതാക്കന്മാരും കൽപ്പിച്ചത്. പഞ്ചേന്ദ്രിയങ്ങളാവുന്ന വാതായനങ്ങളെ പിൻവലിക്കുന്നതാണ് മുറിയിൽ കടന്ന് കതകടക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നർത്ഥം. അങ്ങനെയെങ്കിൽ പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ആന്തരികതയിലേക്ക് പിൻവാങ്ങുന്നിടത്താണ് അവൻ അവന്റെയുള്ളിലെ ദൈവസാന്നിധ്യവുമായി സമ്പർക്കത്തിലാകുന്നത് എന്നു വരുന്നു.
ശിഷ്യരോടു നിർദ്ദേശിച്ച ഈ കാര്യം സ്വന്തം ജീവിതത്തിൽ പതിവായി ആവർത്തിച്ചവനായിരുന്നു ഈശോ. മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളെല്ലാം തന്നെ ഏകാന്തതയിലും നിശബ്ദതയിലുമാണ്: "അതിരാവിലെ അവൻ ഉണർന്ന് ഒരു വിജന സ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു (മർക്കോ 1:35).
ഒന്നാം പ്രാവശ്യം അപ്പം വർദ്ധിപ്പിച്ചപ്പോൾ ഈശോ ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു നിന്നിരുന്നത്. അതിനുശേഷം ഈശോ ശിഷ്യരെ വഞ്ചിയിൽ മറുകരെക്കു വിട്ടു. പിന്നീട്, "ആളുകളോടു യാത്ര പറഞ്ഞ ശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്കു പോയി (മർക്കോ 6:46).
തന്റെ പീഡാസഹനത്തിന് മുൻപ് ഈശോ പ്രാർത്ഥിക്കാൻ പോയത് ഒലിവ് തോട്ടത്തിലേക്കാണ്. മൂന്നു ശിഷ്യരെ കൂടെ കൊണ്ടു പോയെങ്കിലും അവൻ അവരിൽ നിന്ന് അകന്ന് മാറി ഏകാന്തതയിലാണ് പ്രാർത്ഥിക്കുന്നത് (മർക്കോ 14:33-35).
ഏകാന്തതയിലും നിശബ്ദതയിലും പ്രാർത്ഥിക്കുന്ന ഈശോയുടെ രീതി ലൂക്കാ സുവിശേഷകനും വിവരിക്കുന്നുണ്ട്: "ആ ദീവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്ക് പോയി. അവിടെ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടു രാത്രി മുഴുവൻ ചിലവഴിച്ചു" (ലൂക്കാ 6:12).
പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനു മുമ്പുള്ള സന്ദർഭത്തെ ലൂക്കാ വിവരിക്കുന്നത് ശ്രദ്ധിക്കുക: "ഒരിക്കൽ അവൻ തനിയെ പ്രാർത്ഥിക്കുയായിരുന്നു (ലൂക്കാ 9:18).
ചുരുക്കത്തിൽ ഉള്ളിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ഏകാന്തതയിലാണ് ഈശോ പ്രാർത്ഥിക്കുന്നത് എന്നർത്ഥം. അതിനാലാണ് പ്രാർത്ഥിക്കാനായി അവൻ മലമുകളിലേക്കും മരുഭൂമിയിലേക്കും വിജനപ്രദേശത്തേക്കും ഒലിവുതോട്ടത്തിലേക്കും പോയിരുന്നത്. മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിച്ച ഈശോ പതിവായി ചെയ്തിരുന്നതും അതു തന്നെയായിരുന്നുവെന്നു സാരം.
പൗലോസ് ശ്ലീഹാ തെസലോനിക്കക്കാരോട് പറയുന്ന നിർദ്ദേശവും ഇതിനോട് കൂട്ടി നമ്മൾ വായിക്കണം. അദ്ദേഹം പറയുന്നു: "നിങ്ങൾ ആത്മാവിനെ നിർവീര്യമാക്കരുത് (1തെസ 5:19). പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ഉള്ളിലേക്ക് പിൻതിരിയുമ്പോഴാണ് അവൻ അവനിലെ അരൂപിയുമായി സമ്പർക്കത്തിലാകുന്നത്. അതായത് എന്റെ ശരീരത്തിനു പിറകിലുള്ള എന്നിലെ ജീവൻ ദൈവികജീവന്റെ തന്നെ അംശമാണ്. അതിനാൽ തന്നെ എന്നിലെ ജീവനിലാണ് ദൈവാരൂപി സന്നിഹിതനാകുന്നത്. അങ്ങനെയെങ്കിൽ, എന്നിലെ ജീവനുമായി ഞാൻ സമ്പർക്കത്തിലാകുമ്പോൾ എന്നിലെ ദൈവാരൂപി സജീവമാകുമെന്നർത്ഥം. നേരെ മറിച്ച്, എന്നിലെ ജീവനുമായുള്ള എന്റെ സമ്പർക്കം കുറഞ്ഞു വരുമ്പോൾ എന്നിലെ ദൈവാരൂപി നിർവീര്യമാകും, കെട്ടുപോകുന്നുവെന്നു സാരം.
ഒരു സന്യാസിയെ പരീക്ഷിക്കാൻ പോയെ കുട്ടിയുടെ കഥ. കുരിവി ജീവനുള്ളതാണോ അതോ ചത്തതാണോ? ഇതാണ് ചോദ്യം (കഥയുടെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക). നിന്നിലെ ദൈവാരൂപി സജീവമാണോ അതോ നിർവീര്യമാണോ എന്നത് നിന്നെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
ഇതേ നിർദ്ദേശം തന്നെയാണ് ഫ്രാൻസീസ് പാപ്പായും തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ നൽകുന്നത്: "എന്നാൽ ഇതു സംഭവിക്കണമെങ്കിൽ ദൈവവുമായി ഒറ്റയ്ക്ക് ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങളെങ്കിലും വേണം. ആവിലായിലെ അമ്മത്രേസ്യായെ സംബന്ധിച്ചടുത്തോളം പ്രാർത്ഥന ദൈവവുമായുള്ള സ്നേഹ സംസർഗ്ഗമാണ്; കൂടെക്കൂടെയുള്ളതും ഒറ്റക്കുള്ളതുമായ സംഭാഷണമാണ് (GE 149).
നമ്മോട് നേരിട്ടുള്ള ചോദ്യത്തിലൂടെ ഇതേ കാര്യം തന്നെ പാപ്പാ ആവർത്തിക്കുന്നുണ്ട്: "അതുകൊണ്ട് നിങ്ങളോട് ഞാൻ ചോദിക്കട്ടെ, കർത്താവിന്റെ സന്നിധിയിൽ നിങ്ങളെത്തന്നെ ശാന്തമായി നിലനിർത്തുന്ന നിമിഷങ്ങൾ ഉണ്ടോ? ശാന്തമായി അവിടുന്നുമായി നിങ്ങൾ സമയം ചെലവഴിക്കുന്നുണ്ടോ (GE 151).
ചുരുക്കത്തിൽ, ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകാനാണ്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവനിലെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ജീവിക്കുന്നിടത്താണ് നീ നിന്നിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നത്. നിന്നിലെ ജീവചൈതന്യവുമായി സദാസമ്പർക്കത്തിൽ ജീവിക്കുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്കു നീ വളരുന്നത്.
കാരണം, പഞ്ചേദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടെയും ലഭിക്കുന്ന അറിവ് നിന്റെ ഉപജീവനത്തിന് നിന്നെ സഹായിക്കും. എന്നാൽ നിന്നിലെ ജീവചൈതന്യവുമായുള്ള സമ്പർക്കം നിന്നെ ജീവന്റെ നിറവിലേക്ക് വളർത്തും; മരണത്തിന് അപ്പുറത്തേക്ക് കടക്കുന്ന നിത്യജീവനിലേക്കും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്