'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം.
പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു'' (യോഹ14:9). സമാനമായൊരു പ്രസ്താവന ഇതിന് തൊട്ടുമുൻപും ഈശോ നടത്തുന്നുണ്ട്: "നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരന്നു" (യോഹ14:7). അതായത്, ഈശോയെ കാണുന്നവൻ ദൈവത്തെ കാണുന്നു; ഈശോയെ അറിയുന്നവൻ ദൈവത്തെ അറിയുന്നു എന്നർത്ഥം.
അങ്ങനെയെങ്കിൽ ഈശോ പറയുന്നതിന്റെ ചുരുക്കമിതാണ് - ദൈവം മനുഷ്യരൂപത്തിലായതാണ് ഈശോ. ദൈവം ശരീരവും രക്തവും സ്വീകരിച്ചതാണ് ഈശോ. ദൈവം നാമരൂപങ്ങൾ സ്വീകരിച്ചതാണ് ഈശോ. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായതാണ് ഈശോ.
ഈശോ പറയുന്നതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപ്പം എന്തായിരുന്നുവെന്ന് നമ്മൾ ആലോചിക്കണം. ഈശോയുടെ കാലം വരെ യൂദമതത്തിൽ നിലവിലിരുന്ന പ്രധാന ദൈവസങ്കൽപ്പങ്ങൾ എന്തൊക്കെയായിരുന്നു? ഉൽപ്പത്തിയുടെ തുടക്കത്തിൽ ദൈവത്തിനുള്ള പേര് 'എലോഹിം' (ഉൽ 1:1) എന്നാണ്. 'ഏൽ' എന്ന ദൈവനാമത്തിന്റെ ബഹുവചനമാണിത്. 'ഞാൻ ആകുന്നവൻ ആകുന്നുവെന്ന' നിർവ്വചനം വരുന്നത് പുറപ്പാടിലാണ് (പുറ 3:14). 'യഹോവ' എന്ന ദൈവനാമത്തിന്റെ പിറകിൽ നിൽക്കുന്നതും ഇത് തന്നെയാണ്. അതായത് ദൈവം അസ്തിത്വം തന്നെയാണെന്നർത്ഥം.
'യഹോവ' എന്ന് എഴുതുമ്പോഴും യഹൂദർ ദൈവനാമത്തെ വായിച്ചിരുന്നത് 'അദോനായി' എന്നായിരുന്നു. അതിനർത്ഥം, കർത്താവ് അഥവാ അതിനാഥൻ എന്നാണ്. 'എൽ ഷദായി' (ഉൽ 17:1) എന്നാൽ സർവ്വശക്തനായ ദൈവം എന്നാണ്. 'എൽ ഏലിയോൺ' (ഉൽ 14:18) അത്യുന്നതനായ ദൈവവും, 'ഏൽ ഒലാം' (ഉൽ 21:33) നിത്യനായ ദൈവവുമാണ്.
ദൈവത്തിനായുപയോഗിച്ചിരുന്ന ഈ വിശേഷണങ്ങളെല്ലാം ദൈവത്തിന്റെ അതീന്ദ്രിയ സ്വാഭാവത്തിലേക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. അതായത് ദൈവം അപരിമേയനും, മനുഷ്യന്റെയും പ്രകൃതിയുടെയും പരമിതികൾക്ക് അതീതനാണെന്നും കാണിക്കാൻ.
ഭാരതത്തിലെ ഉപനിഷത്തുക്കളും ശങ്കരാചാര്യയും മറ്റൊരു മാർഗ്ഗമാണ് ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് - 'നേതി നേതി' എന്ന മാർഗ്ഗം. എന്നു വച്ചാൽ 'ന + ഇതി;' ദൈവം 'ഇതല്ല ഇതല്ല' എന്ന് പറയുന്ന രീതി. പരിമിതികളെ നിഷേധിക്കുന്ന രീതി തന്നെയായിരുന്നു അതും.
അങ്ങനെയെങ്കിൽ ഈശോ പറയുന്നത് ഇതിന് ഘടകവിരുദ്ധമായ ഒരു ദൈവ സങ്കൽപ്പമാണ്. അതുവരെ ദൈവം അപരിമേയനും അതീന്ദ്രിയാനുമായിരുന്നെങ്കിൽ, ഈശോ അവതരിപ്പിക്കുന്ന ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനും പരിമിതനുമാണെന്നു വരുന്നു.
ചരുക്കിപ്പറഞ്ഞാൽ, ദൈവത്തെ കാണണമെങ്കിൽ ക്രിസ്തുവിനെ നോക്കുക; ദൈവത്തെ കേൾക്കണമെങ്കിൽ ക്രിസ്തുവിനെ കേൾക്കുക; ദൈവത്തെ അറിയണമെങ്കിൽ ക്രിസ്തുവിനെ അറിയുക.
അങ്ങനെയങ്കിൽ, നമ്മൾ ചേദിക്കേണ്ട ചോദ്യമിതാണ്: എവിടെയുള്ള ക്രിസ്തു? അതിന് ഉത്തരം സുവിശേഷത്തിലെ ക്രിസ്തു എന്നാണ്. അതായത്, സുവിശേഷത്തിലെ ക്രിസ്തു ദൈവത്തെ പ്രതിഫലിപ്പിക്കുന്നു എന്നു സാരം. ക്രിസ്തു ദൈവത്തെ പ്രതിബിംബിപ്പിക്കുന്നു. ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവെന്ന് പറയാം.
എങ്കിൽ, സുവിശേഷത്തിൽ നിറയുന്ന ക്രിസ്തിവിന്റെ മൗലിക സ്വഭാവം എന്താണ്? ഇത് തിരിച്ചറിഞ്ഞാൽ ദൈവത്തിന്റെ മൗലികസ്വഭാവും നമുക്ക് തിരിച്ചറിയാനാവും.
2013-ലെ മാർപാപ്പാ തിരിഞ്ഞെടുപ്പിനു മുമ്പുള്ള കോൺക്ലേവ് നടക്കുന്ന സമയം. അർജന്റീനിയൻ കർദ്ദിനാൾ ഹോർഹെ ബർഗോളിയോയുടെ മുറിയുടെ സമീപത്തായിരുന്നു ജർമൻ കർദ്ദിനാൾ കാസ്പറിന്റെ മുറിയും. ഒരു ദിവസം കാസ്പർ കർദ്ദിനാൾ തന്റെ അവസാനത്തെ പുസ്തകത്തിന്റെ സ്പാനീഷ് പരിഭാഷയുടെ ഒരു കോപ്പി കർദ്ദിനാൾ ബർഗോളിയോയ്ക്കു സമ്മാനിച്ചു. പുസ്തകത്തിന്റെ ശീർഷകം 'കരുണ' എന്നായിരുന്നു. അത് കണ്ടതേ, കർദ്ദിനാൾ ബർഗോളിയോ പറഞ്ഞു: "ഇതാണ് ദൈവത്തിന്റെ പേര്."
പിന്നീട് ബർഗോളിയോ ഫ്രാൻസിസ് പാപ്പായായി തിരിഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒരു പുസ്തകം എഴുതി. അതിന്റെ പേരായിരനനു "ദൈവത്തിന്റെ പേര് കരുണ എന്നാണ്." (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ദൈവത്തിന്റെ ഈ സ്വഭാവം തന്നെയാണ് ഈശോ തന്റെ അന്ത്യപ്രഭാഷണത്തിലും വ്യക്തമാക്കുന്നത്. "ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" എന്ന കൽപ്പനയാണ് ഈശോ ആവർത്തിച്ചാവർത്തിച്ച് (യോഹ.13:35, 15:12-13) ശിഷ്യന്മാർക്കു നൽകുന്നത്. പരസ്നേഹത്തിന്റെ പരകോടി തന്നെയാണല്ലോ കാരുണ്യം.
ദൈവസ്വഭാവത്തെ ചിത്രീകരിക്കാനായി ഈശോ പറയുന്ന ധൂർത്തപുത്രന്റെ ഉപമയിലെ സ്ഥായീഭാവവും കാരുണ്യമാണ് (ലൂക്കാ 15:11-32). കാണാതെ പോയ ആടിനെ കണ്ടുകിട്ടുവോളം തിരിയുന്ന ആട്ടിടയനിലും (ലൂക്കാ 15:1-7), കാണാതെപോയ നാണയം തിരയുന്ന സ്ത്രീയിലും (ലൂക്കാ 15:8-17) നിഴലിക്കുന്നത് ദൈവസ്വഭാവമായ കാരുണ്യമല്ലാതെ മറ്റെന്താണ്? ശിഷ്യരുടെ മുമ്പിൽ ഈശോ വയ്ക്കുന്ന ജീവിതലക്ഷ്യവും ശ്രദ്ധിക്കണം: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്ന പോലെ നിങ്ങളും കരുണ്യുള്ളവരായിരിക്കുവാൻ" (ലൂക്കാ 6:36). ചുരുക്കത്തിൽ, ദൈവസ്വഭാവത്തിന്റെ ഹൃദയമെന്ന് പറയുന്നത് കരുണയാണ് എന്ന് വരുന്നു. ദൈവത്തിന്റെ ആൾരൂപമായ ക്രിസ്തുവിന്റെ ഹൃദയവും കാരുണ്യം തന്നെയാണ്.
അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് എന്താണ്? 'എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു' എന്നു പറയുന്ന ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഈശോ ദൈവത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനാണ്. അതായ്ത് നമ്മൾ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിത്തീരണമെന്നർത്ഥം. അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥായിഭാവമായ കാരുണ്യം നമ്മുടെ ജീവിതത്തിൽ നമ്മൾ സാംശീകരിക്കണം.
കാൻസർ രോഗിയായ പീറ്ററിന്റെ കഥ. ഫ്രാൻസിസ് പാപ്പായെ കാണാൻ കാത്തിരുന്നെങ്കിലും, ആ ദിവസത്തിന് മുൻപ് അവൻ മരിച്ചു. അവൻ പാപ്പായ്ക്ക് സമ്മാനിക്കാനായി വരച്ച അസ്സീസിയുടെ പെയിന്റിങ് സ്വീകരിച്ചപ്പോൾ പ്രാൻസിസി പാപ്പാ പറഞ്ഞ കഥ (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ചുരുക്കത്തിൽ, എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്നു പറയുന്ന ഈശോ എന്നോടും നിങ്ങളോടും ആശ്യപ്പെടുന്നത് 'ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയായി' രൂപാന്തരപ്പെടാനാണ്. അതായത് നമ്മളെ കാണുന്നവർക്ക് ക്രിസ്തുവിനെ ഓർമ്മ വരണം. നമ്മുടെ സംസാരം കേൾക്കുന്നവർ ക്രിസ്തുവിന്റെ സംസാരം ഓർക്കണം. നമ്മുടെ പ്രവൃത്തികൾ കാണുന്നവർക്ക് ക്രിസ്തുവിന്റെ പ്രവൃത്തികൾ ഓർമ്മ വരണം. നമ്മുടെ ജീവിതം കാണുന്നവർക്ക് ക്രിസ്തുവിനെ കണ്ടപോലെ തോന്നണം. അപ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍