മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
രണ്ടു വ്യക്തികൾ തമ്മിലുള്ള വൈയക്തിക ബന്ധത്തിലുണ്ടാകുന്ന പിരിമുറക്കമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഈശോയും ശിഷ്യനായ തോമാശ്ലീഹായും തമ്മിലുള്ള ബന്ധമാണ് പരമാർശ വിഷയം.
ഇവരുടെ പരസ്പരബന്ധത്തെക്കുറിച്ച് വളരെ ദുർലഭമായേ സുവിശേഷകർ എഴുതുന്നുള്ളു. ഏറ്റവും കൂടുതൽ പറയുന്നത് യോഹന്നാനാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ താൻ ശിഷ്യർക്ക് സ്ഥലമൊരുക്കാനായി പോകുന്നു, അവിടേക്കുള്ള വഴി അറിയാമല്ലോയെന്ന് പറയുമ്പോൾ, തോമാശ്ലീഹായുടും പ്രതികരണം ശ്രദ്ധിക്കണം: "നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പിന്നെ ഞങ്ങൾ വഴി എങ്ങനെ അറിയും? (യോഹ 14:5).
നിഷ്കളങ്കമായ ഈ ചോദ്യം വെളിപ്പെടുത്തുന്നത് ഈശോയോടുള്ള തോമാശ്ലീഹായുടെ സ്വാതന്ത്ര്യവും, അവരുടെ ബന്ധത്തിലെ സുതാര്യതയുമാണ്. എന്തും തുറന്നു ചോദിക്കാൻ സ്വാതന്ത്ര്യമുള്ള ബന്ധം വളരെ ഇഴയടുപ്പമുള്ള ബന്ധമായിരിക്കുമല്ലോ?
ഇതിലും തീവ്രമായ മറ്റൊരു മുഹൂർത്തം ലാസറിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ലാസറിന്റെ അടുത്തേക്ക് പോകാമെന്ന് ഈശോ പറയുമ്പോൾ മറ്റു ശിഷ്യന്മാർ അവനെ നിരുത്സാഹപ്പെടുത്തുന്നു. അപ്പോഴാണ് തോമാശ്ലീഹായുടെ പ്രതികരണം: "നമുക്കും അവന്റെ കൂടെ പോയി മരിക്കാം"(യോഹ 11:16). സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടുപോലും ഈശോയുടെ കൂടെ നിൽക്കാൻ മാത്രം വൈകാരികാടുപ്പം തോമാശ്ലീഹായ്ക്ക് ഈശോയോട് ഉണ്ടായിരുന്നു എന്നു സാരം.
ഇത്തരമൊരു തീവ്രമായ സ്നേഹബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷഭാഗം വയിക്കേണ്ടത്. ഈശോ കൊല്ലപ്പെട്ടതിനു ശഷേം മൂന്നാം നാൾ അവൻ ചിലർക്കൊക്കെ പ്രത്യക്ഷനായി എന്ന് കേട്ടു. അങ്ങനെയിരിക്കെ പുറത്തേക്കു പോയ തോമാശ്ലീഹാ അപ്പസ്തോല സമൂഹത്തിലേക്ക് തിരിച്ചു വരുമ്പോൾ മറ്റ് പത്ത് പേർ അവനോടു പറയുന്നു: "ഞങ്ങൾ കർത്താവിനെ കണ്ടു." അത്തരമൊരു വാർത്തയോടുള്ള തോമാശ്ലീഹായുടെ പ്രതികരണമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്: "അവന്റെ കൈകളിൽ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കില്ല" (യോഹ 20:25).
പുറമേ നിന്നു നോക്കിയാൽ ഇത് അൽപം കടന്ന പിടിവാശിയല്ലേയെന്ന തോന്നാം. ഇത് ഒരുതരം നിർബന്ധബുദ്ധിയും മർക്കടമുഷ്ടിയുമാണന്ന് പറയാം. എന്നാൽ തോമാശ്ലീഹായുടെ പ്രതികരണത്തിന്റെ പിന്നിലേക്ക് കടന്നു നോക്കിയാലോ? ആ പിടിവാശിക്ക് പിറകിലുള്ള മുറിവേറ്റ സ്നേഹത്തെ കാണാനാവും; വ്രണപ്പെട്ട ഹൃദയത്തെ നമുക്ക് തിരിച്ചറിയാനാവും.
അത്തരമൊരു പിടിവാശിയിലൂടെ തോമാശ്ലീഹാ വ്യംഗ്യമായി ഈശോയോട് പറയുന്നതിതാണ്: 'നീ എന്നെ സ്നേഹിക്കുന്നില്ലേ? നീ എന്നെ സവിശേഷമായി സ്നേഹിക്കുന്നില്ലേ?' സ്നേഹിക്കപ്പെടുന്നു എന്നതിന്റെ ഉറപ്പിനുള്ള ആഗ്രഹവും ദാഹവുമല്ലേ തോമാശ്ലീഹായുടെ പിടിവാശിക്ക് പിറകിൽ ഒളിഞ്ഞിരിക്കുന്നത്.
മൂന്നു വയസ്സുകാരൻ ചാക്കോച്ചൻ എന്ന കുട്ടിയുടെ കഥ. അതിഥികളുമായി സംസാരിച്ചിരിക്കുമ്പോൾ വരുമ്പോൾ അപ്പന്റെ അടുത്തേക്ക് അവൻ ഇടക്കിടെ സംശയങ്ങളുമായി വരും. അത് അപ്പന്റെ ശ്രദ്ധയും താൽപ്പര്യും ഏറ്റവും കൂടുതലായി തനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പിക്കാനുള്ള അവന്റെ ഒരു സൂത്രവിദ്യയാണ് (വിശദമായ സംഭവത്തിന് വീഡിയോ കാണുക).
ഏതൊരു വ്യക്തിബന്ധത്തിലും സംഭവിക്കാവുന്ന പ്രതിസന്ധിയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സ്നേഹബന്ധങ്ങളിൽ പിടിവാശിയും മുറുമുറുപ്പും ചെറുപിണക്കവും ഇടക്കിടെ ഉണ്ടാകുക സ്വാഭവികമാണ്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, പുറമെ കാണുന്ന പിടിവാശിയിലും മുറുമുറുപ്പിലും പിണക്കത്തിലുമല്ല. മറിച്ച് അവയുടെ പിറകിലുള്ള മുറിപ്പെട്ട സ്നേഹത്തിലേക്കും വ്രണപ്പെട്ട ഹൃദയത്തിലേക്കുമാണ്. അപ്പോഴാണ് മുറിപ്പെട്ട സ്നേഹത്തിലേക്ക് മുറിവുണക്കുന്ന തൈലം പൂശാനും, തന്മൂലം ഹൃദയബന്ധം പൂർവ്വാധികം ശക്തിപ്പെടുത്താനും നമുക്ക് സാധിക്കുന്നത്. ഹൃദയം വായിക്കാനുള്ള അത്തരമൊരു കഴിവ് വളർത്തിയെടുക്കാനാണ് ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്.
ബാഹ്യ പ്രതികരണങ്ങളുടെ പിറകിലുള്ള ഹൃദായാഭിലാഷം വായിച്ചെടുക്കയെന്നത് ഈശോയുടെ പതിവു രീതിയായിരുന്നു. കുഷ്ടരോഗി ആവശ്യപ്പെടുന്നത് അവന്റെ രോഗത്തിൽ നിന്നുള്ള സൗഖ്യമാണ്. എന്നാൽ ഈശോയുടെ പ്രതികരണം അവൻ ആവശ്യപ്പെട്ടതനേക്കാൾ എത്രയോ വിശാലമാണ്: "അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസുണ്ട് നിനക്ക് ശുദ്ധിയുണ്ടാകട്ടെ" (മർക്കോ 1:41). കുഷ്ടരോഗി പ്രതീക്ഷിച്ചതിലും കൂടുതലാണ് അവന് ലഭിച്ചത്. കുഷ്ടരോഗിയെ സ്പർശിക്കുന്നതിലൂടെ അവന്റെ അസ്പർശ്യതയിലും ഒറ്റപ്പെടലിലും ഈശോ പങ്കുകാരനാകുകയും അവനുമായി താദാത്മ്യപ്പെടുകയുമാണ് ചെയ്തത്. അതിന് കാരണം കുഷ്ടരോഗിയുടെ മുറിവേറ്റ ഹൃദയം കാണാനും അവന്റെ ഹൃദയത്തിന്റെ ദാഹം തിരിച്ചറിയാനും ഈശോയ്ക്കു സാധിച്ചു എന്നതാണ്.
സമാനമായൊരു ഹൃദയാവായനയാണ് സമരിയായിൽ യാക്കോബിന്റെ കിണറ്റിന്റെ അരികിൽ വച്ച് ഈശോ നടത്തുന്നത്. വെള്ളം കോരാൻ വരുന്നവളോട് ഈശോ ആവശ്യപ്പെടുന്നത് 'എനിക്കു കുടിക്കാൻ തരിക' എന്നാണ് (യോഹ 4:7). അവിടെ നിന്ന് തുടങ്ങുന്ന സംഭാഷണത്തിലാണ് സമരിയാക്കാരി ഈശോയോട് നിത്യജീവന്റെ ജലം ആവശ്യപ്പെടുന്നത്. അതിനെല്ലാം കാരണം സമരിയാക്കാരിയുടെ ഹൃദയദാഹം വായിക്കാൻ ഈശോയ്ക്ക് കഴിഞ്ഞുവെന്നതാണ്.
സമാനമായ പ്രതികരണമാണ് ജറിക്കോയിലെ സക്കേവൂസിനും ലഭിക്കുന്നത്. ഈശോയെ ഒരു നോക്കു കാണാനായി മരത്തിൽ കയറിയിരിക്കുന്നവന് ലഭിക്കുന്നത് അവൻ ആഗ്രഹിച്ചതിന്റെ പതിന്മടങ്ങാണ്: "സക്കൈ വേഗം ഇറങ്ങി വരിക. എനിക്കിന്ന് നിന്റെ വീട്ടിൽ താമസിക്കണം" (ലൂക്കോ 19:5). സക്കെവൂസിന്റെ ഹൃദയാഭിലാഷം തിരിച്ചറിയുന്ന ഈശോ അവന്റെ ഹൃദയാഭിലാഷം ഉദാരമായി സാധിച്ചു കൊടുക്കുകയായിരുന്നു.
വ്യഭിചാരത്തിൽ പിടിക്കപ്പട്ട സ്ത്രീയോടും ഈശോ പ്രതികരിക്കുന്നത് ഇതു പോലെ തന്നെയാണ്. കല്ലെറിഞ്ഞ് കൊല്ലപ്പെടാനായി കൊണ്ടുവരപ്പെടുന്നവളോട് ഈശോ കാണിക്കുന്ന ഉദാരത ഈശോയുടെ പ്രസ്താവനയിൽ അടങ്ങിയിരിപ്പുണ്ട്: "നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ" (യോഹ 8:7). അവർ എല്ലാവരും കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോകുമ്പോൾ അവരെല്ലാവരും അവളെപ്പോലെ പാപികളാണെന്ന് സ്വയം സമ്മതിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ വ്യഭിചാരിണിയായ സ്ത്രീയെ നിയമജ്ഞരുടെ ധാർമികതലത്തിലേക്ക് ഈശോ ഉയർത്തുകയാണ് ചെയ്തത്. തന്മൂലം ഈശോ സംരക്ഷിച്ചത് വ്യഭിചാരിണിയുടെ ആത്മാഭിമാനമാണ്.
ഇന്നത്തെ സുവിശേഷ ഭാഗത്തേക്ക് നമുക്ക് തിരികെ വരാം. തോമാശ്ലീഹായുടെ പിടാവാശിക്ക് പിറകിലുള്ള മുറിക്കപ്പെട്ട സ്നേഹം തിരിച്ചറിയുന്ന ഈശോ, തോമാശ്ലീഹാ ആവശ്യ്പ്പെട്ടതെല്ലാം അവന് ചെയ്തു കൊടുക്കുന്നു (യോഹ 20:27). അതിലൂടെ ഈശോ വ്യംഗ്യമായി അവളോട് പറയുന്നതിതാണ് - 'ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എനിക്ക് പ്രിയപ്പെട്ടവനാണ്. പോരാ, നീ എനിക്കു സവിശേഷമായി പ്രിയപ്പെട്ടവനാണ്.'
ചുരുക്കത്തിൽ ഈശോയുടെ ഹൃദയത്തിലുള്ള സ്നേഹത്തിന്റെ പ്രകടിപ്പിക്കലും ഏറ്റു പറച്ചിലുമായിരുന്നു അത്. സ്നേഹിക്കുന്നു എന്നതിന്റെ ഒരു ഉറപ്പു കൊടുക്കലായിരുന്നു അത്. എന്തായിരുന്നു അതിന്റെ പരിണിതഫലം? തോമാശ്ലീഹാ പറഞ്ഞു: "എന്റെ കർത്താവേ എന്റെ ദൈവമേ" (യോഹ 20:28). അതായത് ഉദാരമായ സേനേഹത്തിന്റെ മുന്നിൽ അദ്ദേഹം പരിപൂർണമായി സ്വയം സമർപ്പിച്ചു. അതിലൂടെ അവരുടെ ആത്മബന്ധത്തിന്റെ ആഴപ്പെടലും വളർച്ചയുമാണ് സംഭവിച്ചത്.
ഇത്തരമൊരു ആഴപ്പെടലും സമർപ്പണവും മുമ്പ് നമ്മൾ കണ്ട വ്യക്തികളിലും സംഭവിക്കുന്നുണ്ട്. സമരിയാക്കാരിയുടെ ഹൃദയദാഹത്തോട് ഈശോ പ്രതികരിച്ചതിന്റെ പരിണിതഫലമായി അവൾ കുടം കിണറ്റിങ്കൽ വച്ചിട്ട് പട്ടണത്തിലേക്ക് പ്രഘോഷണത്തിനായി ഓടിപ്പോകുകയാണ്. സക്കെവൂസ് പറയുന്നത് തന്റെ സ്വത്തിന്റെ പകുതി ദരദ്രർക്ക് കൊടുക്കാമെന്നും, പറ്റിച്ചെടുത്തവർക്ക് നാലിരട്ടി തിരിക കൊടുക്കാമെന്നുമാണ്.
ചുരുക്കത്തിൽ പരസ്പരമുള്ള സ്നേഹബന്ധത്തിൽ നമ്മൾ പുലർത്തേണ്ട ശ്രദ്ധയിലേക്കും ജാഗ്രതയിലേക്കുമാണ് ഈശോ നമ്മളെ ക്ഷണിക്കുന്നത്. നമ്മുടെ സനേഹബന്ധത്തിൽ പിറുപിറുപ്പും പരാതിയും ദേഷ്യവും കണ്ടാൽ, നമ്മുടെ ശ്രദ്ധ അവയുടെ പിറകിലുള്ള മുറിവേറ്റ സ്നേഹത്തിലേക്ക് തിരിയണം. പരാതിയുടെയും പിറുപിറുപ്പിന്റെയും പിറികിലുള്ള വ്രണപ്പെട്ട ഹൃദയത്തെ തിരിച്ചറിയുന്നിടത്താണ് നിന്റെ സ്നേഹ ബന്ധം ആഴപ്പെടുന്നത്. അപ്പോഴാണ് അത് ആത്മ സമർപ്പണത്തിലേക്ക് വളരാവൻ തുടങ്ങുന്നത്.
ഏറ്റവും നല്ല ഉദാഹരണം 'പാവങ്ങൾ' എന്നെ നോവലാണ്. അതിലെ പ്രധാന കഥാപാത്രമായ ജീൻ വാൽജീന്റെ ഹൃദയ ദാഹത്തോട് ഉദാരമായി ബിഷപ്പ് പ്രതികരിക്കുന്നു. തൽഫലമായി മോഷ്ടവായ ജീൻ വാൽജീൻ കാരുണ്യത്തിന്റെ ആൾരൂപമായി രൂപാന്തരപ്പെടുന്നു (വിശദമായ സംഭവത്തിന് വീഡിയോ കാണുക).
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്