താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).
ദൈവരാജ്യത്തിന്റെ കോണിപ്പടി കയറി ഏറ്റവും മുകളിൽ എത്താനാണ് സെബദീപുത്രന്മാരുടെ ശ്രമം. അവരുടെ അമ്മയുടെ അപേക്ഷയിൽ ഒളിഞ്ഞിരിക്കുന്നത് ഇത്തരമൊരു താൽപ്പര്യമാണ്: "നിന്റെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ നിന്റെ വലത്തുവശത്തും അപരൻ ഇടത്തുവശത്തും ഇരിക്കുന്നതിനു കൽപ്പിക്കണമേ'' (മത്താ 20:21). ദൈവരാജ്യത്തിലെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമാണ് അവർ അഭ്യർത്ഥിക്കുന്നത്. എന്നാൽ ഏറ്റവും മുകളിൽ എത്താൻ ശ്രമിക്കുന്നവരോട് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൈയിലുണ്ടോയെന്ന് പരിശോധിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്: ''ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്ക് കഴിയുമോ?'' (മത്താ 20:22). അതായത്, പതിനെട്ടാം നിലയിൽ എത്താൻ ശ്രമിക്കുന്നവരോട് അകത്ത് കടക്കാനുള്ള താക്കോൽ കൈയിലുണ്ടോന്നാണ് ഈശോയുടെ ചോദ്യം.
മറ്റ് അപ്പസ്തോലന്മാരുടെ മനോഭാവവും ഇതിൽ നിന്നും ഭിന്നമല്ല: ''ഇതു കേട്ടപ്പോൾ ബാക്കി പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി'' (മത്താ 20:24). ഒന്നും രണ്ടും സ്ഥാനം കൈക്കലാക്കാൻ ശ്രമിക്കുന്നവരോട് മറ്റുള്ളവർക്ക് അമർഷം തോന്നാനുള്ള കാരണം, അവരും സമാന ചിന്താഗതി വച്ചുപുർത്തുന്നതുകൊണ്ടായിരിക്കും. ചുരുക്കത്തിൽ, രണ്ടു പേർ പത്തു പേരുടെ മുകളിൽ കയറാൻ ശ്രമിക്കുന്നു, പത്തു പേർ രണ്ടു പേരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.
ശിഷ്യന്മാരുണ്ട് ഈ മനോഭാവത്തെ ഈശോ ഉപമിക്കുന്നത് വിജാതീയ ഭരണകർത്താക്കളുടെയും പ്രമാണിമാരുടെയും മനോഭാവത്തോടെയാണ്: "വിജാതീയരുടെ ഭരണകർത്താക്കൾ അവരുമേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്" (മത്താ 20:25-26).
ക്രിസ്തുശിഷ്യർ ഒഴിവാക്കേണ്ട മനോഭാവവും രീതിയുമാണിതെങ്കിൽ അവർ സ്വായത്തമാകേണ്ട മനോഭാവം എന്താണ്? "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനായിരിക്കണം" (മത്താ 20:27). ദാസ്യവൃത്തിയും ശുശ്രൂഷയുമാണ് ശിഷ്യന്മാർ സ്വായത്തമാകേണ്ട രീതി. ഇതാണ് യഥാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കാനുള്ള താക്കോൽ.
സ്വർഗ്ഗരാജ്യത്തിന്റെ ഈ താക്കോലിനെ ഒന്നുകൂടി വ്യക്തമായി ഈശോ അവതരിപ്പിക്കുന്നത് അടുത്ത വചനത്തിലാണ്: "ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20:28). അങ്ങനെയെങ്കിൽ സ്വർഗ്ഗരാജ്യത്തിനകത്ത് കടക്കാനുള്ള താക്കോലും വഴിയുമാണ് മനുഷ്യപുത്രന്റെ 'മോചനദ്രവ്യവുമാകൽ'.
ഒരു പുൽമേടിന്റെ ഒരു ഭാഗത്ത് ഒരു തടിക്കഷണം കിടക്കുന്നവെന്നു കരുതുക. അത് അവിടെ കുറേക്കാലം കിടന്നാൽ എന്താണ് സംഭവിക്കുക? അതിന്റെ കീഴിലുള്ള പുല്ലുകളെല്ലാം സൂര്യപ്രകാശം കിട്ടാതെ വിളറി വെളുത്ത് വളർച്ചയറ്റു പോകും. യജമാനത്വത്തിനും ആധിപത്യത്തിനും കീഴിലാണാകുന്നവർക്കും സംഭവിക്കുന്നത് ഇതാണ്. അവർ വിളറിവെളുത്ത് വളർച്ച പ്രാപിക്കാതെയും ഫലപ്രാപ്തിയിലെത്താതെയും പോകും.
നേരെ മറിച്ച് അതേ തടിക്കഷണം അഴുകി ദ്രവിച്ച് പൊടിഞ്ഞ് ആ പുല്ലുകൾക്ക് വളമായി തീർന്നാലോ? അവ കൂടുതൽ ഉന്മേഷത്തോടെ വളർച്ച പ്രാപിച്ച് അവയുടെ ഫലപ്രാപ്തിയുടെ കൊടുമുടിയിലെത്തും. ശുശ്രൂഷിക്കുന്നവനും അതിലൂടെ മറ്റുള്ളവർക്ക് മോചനദ്രവ്യമായി മാറുന്നവനും ചെയ്യുന്നത് ഇതാണ്. മറ്റുള്ളവരെ വളർച്ചയിലേക്കും ജീവിതനിറവിലേക്കും ഫലപ്രാപ്തിയിലേക്കും അവൻ നയിക്കുന്നു. അതിനു വേണ്ടി സ്വയം അവർക്ക് പോഷണവും വളവുമായി അവൻ മാറും. ചുരുക്കത്തിൽ ആധിപത്യം തടവിലാക്കും, നേരെമറിച്ച് ശുശ്രൂഷ വളർത്തുമെന്ന് സാരം.
ആധിപത്യം പുലർത്തുന്നതിനു പകരം ശുശ്രൂഷയിലൂടെ മോചനദ്രവ്യമാകാണമെന്ന് ഈശോ പറയുന്നതിന്റെ കാരണം എന്താണ്? അതിന്റെ കാരണം ഈശോയുടെ ദൈവരാജ്യ സങ്കൽപ്പം തന്നെയാണ്. ദൈവരാജ്യമെന്നു പറഞ്ഞാൽ ദൈവം പിതാവായിത്തീരുന്നയിടം. അതിനായി പ്രാർത്ഥിക്കാനാണ് ഈശോ ശിഷ്യരെ പഠിപ്പിച്ചത്: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ" (മത്താ 6:9). ദൈവം സകലരുടെയും പിതാവാണെങ്കിൽ മനുഷ്യരും മറ്റു സൃഷ്ടവസ്തുക്കളും ദൈവത്തിന്റെ മക്കളായിത്തീരുന്നു. തൽഫലമായി അവരെല്ലാം സാഹോദര്യതുല്യതയുടെ പരസ്പരബന്ധത്തിലായിത്തീരുന്നു. ദൈവരാജ്യത്തിന്റെ സാഹോദര്യതുല്ല്യതയിൽ ആരും ആരുടെയും മുകളിലല്ല; ആരും ആരുടെയും കീഴിലുമല്ല. മറിച്ച് എല്ലാവരും തുല്യരാകുന്നിടത്ത് പരസ്പര ബഹുമാനവും, സ്നേഹത്തിലൂടെയുള്ള പങ്കുവച്ചു കൊടുക്കലുമേ സാധ്യമാകുകയുള്ളൂ.
കാർക്കശ്യക്കാരനായ ഒരു ഗൃഹനാഥന്റെ കഥ. കർശനമായ ചിട്ടയോടെ അയാൾ മക്കളെ വളർത്തി. അവർ വളർന്ന് പ്രായപൂർത്തയായി കല്ല്യാണം കഴിഞ്ഞിട്ടും അവർക്കൊരു സ്വാതന്ത്ര്യവും അയാൾ അനുവദിച്ചില്ല. എന്നാൽ കൊച്ചുമക്കളായി കഴിഞ്ഞപ്പോൾ അവർ വല്ല്യപ്പനെ ആനയാക്കി അയാളുടെ മുതുകത്ത് കയറി ആനയും പാപ്പാനും കളിക്കുന്ന രംഗം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).
അപ്പോൾ രണ്ടു സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒന്നുകിൽ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രീതി പിന്തുടരാം. അല്ലെങ്കിൽ ശുശ്രൂഷയുടെയും ആത്മദാനത്തിന്റെയും രീതിയാകാം. ആധിപത്യവും അധികാരവും അടിമപ്പെടുത്തുകയേ ഉള്ളൂ. ആരെ? ആധിപത്യം പ്രയോഗിക്കുന്നവനെ തന്നെയാണ് അധികാരം ആദ്യം ബന്ധനത്തിലാക്കുന്നത്. അയാൾ ഇത് തിരിച്ചറിയുന്നില്ലെന്നു മാത്രം. പിന്നീട് അയാളുടെ ചുറ്റുമുള്ളവരെയും അത് ബന്ധനത്തിലാക്കും.
നേരെമറിച്ച് ശുശ്രൂഷയും പങ്കുവയ്ക്കലും ഒരുവനെ സ്വതത്രനാക്കും. ശുശ്രൂഷ ചെയ്യുന്നവനെ തന്നെയാണ് ആദ്യമത് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്. പിന്നീട് അയാൾക്ക് ചുറ്റുമുള്ളവരെയും അത് സ്വാതന്ത്ര്യത്തിലേക്കും വളർച്ചയിലേക്കും നയിക്കും.
അതിനാൽ ഈശോ ശിഷ്യരോടായി ആവശ്യപ്പെടുന്നത് നമ്മുടെ സ്വഭാവശൈലിയിലുള്ള മാറ്റമാണ് - ആധിപത്യത്തിന്റെ ശൈലി മാറ്റി ശുശ്രൂഷയുടെയും പങ്കുവച്ചു കൊടുക്കലിന്റെയും ശൈലി സ്വന്തമാക്കാൻ. അന്നത്തെ അപ്പസ്തോലരോട് ആവശ്യപ്പെട്ടത് ഇന്നത്തെ അനുയായികളോടും ഈശോ ആവശ്യപ്പെടുന്നുണ്ട്.
ഇത് സ്വാഭാവികമായി സംഭവിക്കേണ്ട ഇടം കുടുംബം തന്നെയാണ്. ഏറ്റവും ഹൃദ്യമായ ബന്ധമാണല്ലോ അമ്മയും മക്കളും തമ്മിലുള്ളത്. അവിടെപ്പോലും യജമാനത്വവും ആധിപത്യവും അരുത്. പകരം പങ്കുവയ്ക്കലും ശുശ്രൂഷയുമേ ആകാവൂ. ഇത് ഏറ്റവും മനോഹാരമായി അവതിപ്പിച്ചത് ഖലീൽ ജിബ്രാനാണ് - അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'പ്രവാചകനിൽ.'
ശിശുവിനെ മാറോടണച്ചവൾ പ്രവാചകനോടു പറഞ്ഞു. കുഞ്ഞുങ്ങളെപ്പറ്റി ഞങ്ങളോടു പറയുക. പ്രവാചകൻ പ്രതികരിച്ചു: "നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ! നിങ്ങളിലൂടെ വരുന്നുവെങ്കിലും അവർ നിങ്ങളിൽ നിന്ന് ആവിർഭവിക്കുന്നില്ലല്ലോ.
നിങ്ങളോട് ഒപ്പമാണെങ്കിലും അവർ നിങ്ങളുടെ സ്വന്തമല്ല.
അവർക്ക് നിങ്ങളുടെ സ്നേഹം നൽകുക. എന്നാൽ നിങ്ങളുടെ വിചാരങ്ങൾ ഒരിക്കലും നിങ്ങൾ അവർക്ക് കൊടുക്കരുത്. എന്തെന്നാൽ അവർക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.
അവരുടെ ഉടലുകൾക്ക് നിങ്ങൾ ഇടം നൽകുക. എന്നാൽ അവരുടെ ആതമാക്കളെ നിങ്ങൾ തടവിലാക്കരുത്."
ദാമ്പത്യബന്ധത്തിലും ഇതാണ് സംഭവിക്കേണ്ടത്. ഒരാൾ മറ്റേയാളുടെ മേൽ ആധിപത്യവും യജമാനത്വവും പുലർത്തരുത്, മറിച്ച് ശുശ്രൂഷയും പങ്കുവച്ചു കൊടുക്കലുമായിരിക്കണം. അതാണ് ഈശോ പറഞ്ഞ 'മോചനദ്രവ്യമാകൽ.' അതിലൂടെയേ ജീവിത പങ്കാളി വ്യക്തിത്വപൂർണ്ണതയിലേക്ക് വളരുകയുള്ളൂ; ദൈവപുത്രിയായി രൂപാന്തരപ്പെടുള്ളൂ.
അധികാരത്തിന്റെ കോണിപ്പടിയുടെ വിവിധ തട്ടുകളിൽ കഴിയുന്ന എല്ലാവരും ആത്മപരിശോധന ചെയ്യേണ്ട കാര്യമാണിത്. വികാരിയച്ചനും, മെത്രാനച്ചനും, സന്യാനത്തിലെ പ്രൊവിൻഷ്യാളും, ജനറാളും അധികാരത്തിന്റെ ഈ അപകടവഴിയിലാണ് അനുദിനം സഞ്ചരിക്കുന്നത്. അവർ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഫ്രാൻസിസ് പാപ്പ ഇതിനെ പേരിട്ട് വിളിച്ചത് 'ക്ലെറിക്കലിസം' എന്നാണ്. അതായത് 'വൈദികരുടെ മാടമ്പിത്തരം.'
അധികാരത്തിന്റെ ഊടുവഴികളിൽ ചരിക്കുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്: താക്കോൽ കൈയിലുണ്ടോ? ദൈവരാജ്യത്തിന് അകത്ത് കടക്കാനുള്ള താക്കോൽ എന്റെ കൈയിലുണ്ടോ? ശുശ്രൂഷയുടെയും അധ്വാനത്തിന്റെയും മോചനദ്രവ്യമാകലിന്റെയുമായ താക്കോൽ എന്റെ കൈയിലുണ്ടോ? ഇല്ലെങ്കിൽ അധികാരത്തിന്റെ പതിനെട്ടാം പടിയിലെത്തിയാൽ പോലും എനിക്കു ദൈവരാജ്യത്തിനകത്ത് കടക്കാനുവാതെ വരും!
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്