ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത് എങ്ങനെ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവരിൽ അദ്വീതിയൻ സ്നാപകയോഹന്നാണ്. ആ അർത്ഥത്തിൽ എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷിയാകേണ്ടത് എന്നതിന്റെ ഏറ്റവും നല്ല മാതൃക സ്നാപകൻ തന്നെയാണ്. അതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
യോഹന്നാൻ സ്നാനം നൽകിക്കൊണ്ടിരുന്ന ബഥാനിയായിലാണ് സംഭവം നടക്കുന്നത് (യോഹ 1:28). നീ ആരാണ് എന്നു ചോദിക്കാൻ യഹൂദർ ജറുശലേമിൽ നിന്ന് പുരോഹിതരെയും ലേവായെരെയും അയച്ചപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: "ഞാൻ ക്രിസ്തുവല്ല... അവർ ചോദിച്ചു. എങ്കിൽ പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവൻ പ്രതിവചിച്ചു... എങ്കിൽ നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി" (യോഹ 1:19-21).
യോഹന്നാനോടുള്ള ചോദ്യം - നീ ആരാണ് എന്നാണ്. അതായത് അവന്റെ സ്വത്വം ആണ് ചോദ്യം ചെയ്യപ്പെടുന്നത്. ചോദ്യത്തിനെല്ലാം യോഹന്നാൻ കൊടുക്കുന്ന ഉത്തരം ഒന്നു തന്നെയാണ്: അല്ല, അല്ല, അല്ല.
ഇവിടെ ശ്രദ്ധിക്കേണ്ടത് സ്നാപകൻ നിഷേധിക്കുന്നത് എന്താണെന്നാണ്? അവൻ നിഷേധിക്കുന്നത് - ക്രിസ്തു ഏലിയാ പ്രവാചകൻ എന്നീ സ്ഥാനപ്പേരുകളാണ്. ഇവ മൂന്നും അന്നത്തെ സമൂഹം യോഹന്നാന് ചാർത്തിക്കൊടുത്തു സ്ഥാനപ്പേരുകളായിരുന്നു; അഥവാ സ്ഥാനമാനങ്ങളായിരുന്നു. സമൂഹം കൊടുക്കുന്ന സ്ഥാനമാനങ്ങളുമായി സ്നാപകൻ താദാത്മ്യപ്പെടുന്നില്ല. അതിനു പകരം അവയെയൊക്കെ നിഷേധിച്ച് അവയിൽ നിന്നൊക്കെ അദ്ദേഹം അകന്നു നിൽക്കാൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ മാതൃകാസാക്ഷിയായിത്തീരുന്നവൻ നമുക്ക് കാണിച്ചു തരുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള വഴിയാണ്.
നമുക്ക് ഓരോരുത്തർക്കും സമൂഹം ചാർത്തിത്തരുന്ന സ്ഥാനമാനങ്ങളുണ്ട്. പ്രത്യേകിച്ചും സമൂഹത്തിലെ അധികാര സ്ഥാനങ്ങളിൽ എത്തുന്നവർക്ക്. അത്തരം സ്ഥാനമാനങ്ങളുമായി അവർ പറ്റിപ്പിടിക്കാതിരിക്കുകയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുള്ള ആദ്യത്തെ പടി.
ഉദാഹരണം പറയാം. ഞാൻ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, ബൈബിൾ പ്രൊഫസറാണ്, സന്യാസ സഭാംഗമാണ്. ഇതൊക്കെ സമൂഹം എനിക്കു കൽപ്പിച്ചു നൽകുന്ന സ്ഥാനാമാനങ്ങളാണ്. അവയിൽ നിന്നൊക്കെ ഹൃദയം കൊണ്ടൊരു അകലം പാലിച്ചെങ്കിൽ മാത്രമേ, എനിക്കു ക്രിസ്തുവിന്റെ സാക്ഷിയാകാൻ പറ്റുള്ളുവെന്ന് സാരം.
അങ്ങനെയെങ്കിൽ ഏതിൽ നിന്നൊക്കെയാണ് ഞാൻ അകലം പാലിക്കേണ്ടത്? അഥവാ ഏതിനോടൊയൊക്കെയാണ് ഞാൻ താദാത്മ്യപ്പെടരുതാത്തത്? ഇത് കൃത്യമായി തിരിച്ചറിയാൻ പറ്റുന്നത് മരണം അടുത്ത് വരുമ്പോഴാണ്. മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്ന ഒന്നിനോടും ഞാൻ താദാത്മ്യപ്പെടരുത്, identify ചെയ്യരുത് എന്നർത്ഥം. മരണത്തോടെ എനിക്കു നഷ്ടപ്പെടുന്നവയുമായി ഞാൻ എന്നെത്തന്നെ താദാത്മ്യപ്പെടുത്തിയാൽ മരണത്തോടെ ഞാൻ തീർന്നുപോകല്ലേ? അതിൽ പരം മഠയത്തരം മറ്റെന്താണുള്ളത്?
എന്തൊക്കെയാണ് മരണത്തോടെ എനിക്ക് കൈവിട്ടു പോകുന്നത്? ഞാൻ സമ്പാദിച്ചവയെല്ലാം എനിക്കപ്പോൾ നഷ്ടപ്പെടും. എന്ന് വച്ചാൽ എന്റെ സമ്പത്തും, പണവും, സമൂഹത്തിൽ എനിക്കു ലഭിച്ച സ്ഥാനമാനങ്ങളും, എന്തിന് എന്റെ ശരീരവും, എന്റെ മനസ്സുമൊക്കെ എനിക്ക് മരണത്തോടെ നഷ്ടമാകും. ഇവയിൽ നിന്നൊക്കെ ജീവിതകാലത്തു തന്നെ ഒരകലം പാലിക്കാൻ കഴിയുമ്പോഴാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഞാൻ പ്രാപ്തനാകുന്നത്.
സമൂഹം കൽപ്പിച്ചു നൽകിയ സ്ഥാനമാനങ്ങളിൽ നിന്നു അകലം പാലിക്കുന്ന സ്നാപകൻ തന്റെ സ്വത്വത്തെക്കുറിച്ച് ഭാവാത്മകമായി പറയുന്നൊരു കാര്യമുണ്ട്: "മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാൻ" (യോഹ 1:23).
ശബ്ദത്തിന്റെ സവിശേഷത അതിന് സ്വന്തമായ ഒരു അസ്ഥിത്വമില്ലെന്നതാണ്. ശബ്ദം എപ്പോഴും അതിന്റെ ഉടമയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഉടമയിൽ നിന്നും സ്വതന്ത്രമായ ഒരു അസ്ഥിത്വം ശബ്ദത്തിനില്ല. യോഹന്നാൻ, വെളിച്ചത്തിന്റെ സാക്ഷിയാണ് (യോഹ1:7), ക്രിസ്തുവിന്റെ സാക്ഷിയാണ് (യോഹ 1:15) എന്ന് പറയുന്നതിലൂടെ അനാവൃതമാകുന്നതും സമാനമായ കാര്യം തന്നെയാണ്.
ചുരുക്കത്തിൽ സ്നാപകൻ ശബ്ദമാണ്, സാക്ഷിയാണ്, കൈചൂണ്ടിയാണ് എന്നു സാരം. അങ്ങനെയെങ്കിൽ സ്നാപകൻ സാക്ഷ്യം വഹിക്കുനനത് ആർക്കാണ് അഥവാ എന്തിനാണ്? സ്നാപകൻ സാക്ഷ്യം വഹിക്കുന്നത് ജീവനാണ് (യോഹ 1:4), വെളിച്ചത്തിനാണ് (യോഹ 1:7), ക്രിസ്തുവിനാണ് (യോഹ 1:26,27,28), ക്രിസ്തുവിലൂടെ വന്ന കൃപയ്ക്കാണ് (യോഹ 1:17).
അതായത്, ജീവന്റെയും, വെളിച്ചത്തിന്റെയും, ക്രിസ്തുവിന്റെയും, കൃപയുടെയും സാക്ഷിയാണ് യോഹന്നാൻ എന്ന് വരുന്നു. കൃപയെന്നു പറഞ്ഞാൽ ദൈവകൃപ. അതായത് ദൈവം ദാനമായി നമുക്കു നൽകുന്നതും, നമ്മൾ സൗജന്യമായി സ്വീകരിക്കുന്നതു എല്ലാമാണ് കൃപ. അങ്ങനെയെങ്കിൽ കൃപയ്ക്കു പകരം പറയാവുന്ന മറ്റൊരുപദമാണ് ദൈവകാരുണ്യം. ചുരുക്കത്തിൽ, ജീവന്റെയും പ്രകാശത്തിന്റെയും ദൈവകാരുണ്യമാകുന്ന ക്രിസ്തുവിന്റെയും സാക്ഷിയാണ് യോഹന്നാൻ; അവയെയൊക്കെ മറ്റുള്ളവർക്ക് കൈമാറുന്ന നീർച്ചാലുമാണ് യോഹന്നാൻ.
അങ്ങനെയെങ്കിൽ, ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷിയും വഴിച്ചാലുമായിത്തീരുക എന്നതാണ് ഓരോ ക്രിസ്തു ശിഷ്യന്റെയും കടമ. അതിന് ഒരുവൻ ആദ്യം ചെയ്യേണ്ടത് സമൂഹം കല്പിച്ചു തരുന്നതും മരണത്തോടെ കൈവിട്ടു പോകുന്നതുമായ സ്ഥാനമാനങ്ങളിൽ നിന്നും സമ്പാദ്യങ്ങളിൽ നിന്നും ഒരകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലം പാലിക്കുന്നവനു മാത്രമേ ജീവന്റെയും പ്രകാശത്തിന്റെയും കാരുണ്യത്തിന്റെയും ക്രിസ്തുവിന്റെയും നീർച്ചാലായി തീരുവാൻ സാധ്യക്കുകയുള്ളൂ.
കാരണം സമൂഹം കൽപ്പിച്ചു തരുന്ന സ്ഥാനമാനങ്ങളും, മരണത്തോടെ കൈവിട്ടു പോകുന്ന സമ്പാദ്യങ്ങളും തെറ്റായ താദാത്മ്യപ്പെടലിനായി നമ്മെ എപ്പോഴും പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനെ ചെറുത്ത് "ഞാനല്ല ഞാനല്ല ഞാനല്ല" എന്ന് സ്നാപകനെപ്പോലെ തുടർച്ചയായി ആവർത്തിക്കുന്നവനു മാത്രമേ ക്രിസ്തുവിനും അവന്റെ കാരുണ്യത്തിനും സാക്ഷ്യവും മാർഗ്ഗവുമായി തീരാൻ സാധിക്കൂ.
ഇതിനു ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസീസ് പാപ്പാ തന്നെയാണ്. മാർപ്പാപ്പാ ആയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അഭിമുഖം 2013 ഓഗസ്റ്റ് 19-നായിരുന്നു. അന്തോണിയോ സ്പദാരോ എന്ന ഈശോ സഭാ വൈദികനായിരുന്നു ചോദ്യകർത്താവ്. ആദ്യത്തെ ചോദ്യം: "ആരാണ് ഈ ഹോർഹെ ബർഗോളിയോ? (ഫ്രാൻസീസ് പാപ്പായുടെ പഴയ പേരായിരുന്നു അത്)
ചോദ്യം കേട്ട് പാപ്പാ ഒന്ന് മൗനിയായി. അതിനാൽ ചോദ്യം ആവർത്തിക്കണോയെന്ന് അച്ചൻ ചോദിച്ചു. വേണ്ടെന്ന് തലയാട്ടി കാണിച്ച ശേഷം പപ്പാ പറഞ്ഞു തുടങ്ങി: "ഞാൻ പാപിയായ ഒരു മനുഷ്യനാണ്." ഒന്നു നിർത്തിയിട്ടു അദ്ദേഹം തുടർന്നു: "ഞാനീ പറയുന്നത് ഭംഗിവാക്കല്ല; ആലങ്കാരിക പ്രയോഗവുമല്ല. സത്യത്തിൽ ഞാനൊരു പാപിയാണ്."
ഫ്രാൻസിസ് ഈ പാപ്പാ പറയുന്നത് സ്നാപകൻ പറഞ്ഞതിനോട് സമാനമാണ്. 'ഞാൻ പാപിയായ മനുഷ്യനാണെന്ന്' ഏറ്റു പറയുന്നത് ഒരു മാർപാപ്പായാണെന്ന് ഓർക്കണം. അതായത് കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ സ്ഥാനം വഹിക്കുന്നവൻ പറയുന്നത്, ഞാനെന്നുമല്ല എന്നാണ്. 'അല്ല' എന്നു ആവർത്തിച്ചു പറയുന്ന സ്നാപകന്റെ പ്രതിധ്വനിയാണ് നാമിവിടെ കേൾക്കുന്നത്.
അതിനുശേഷം പാപ്പാ തുടർന്നു: "കർത്താവിന്റെ കാരുണ്യത്താൽ തൃക്കൺപാർക്കപ്പെട്ട പാപിയായ മനുഷ്യമാണ് ഞാൻ." ഈ കാര്യം തന്നെ ഒന്നുകൂടെ സ്പഷ്ടമായി അദ്ദേഹം 'ദൈവത്തിന്റെ പേര് കാരുണ്യമാകുന്നു' എന്ന തന്റെ പുസ്തകത്തൽ അവതരിപ്പിക്കുന്നുണ്ട്. പപ്പാ എഴുതുന്നു: "ഒരു പാപിയെന്ന് സ്വയം തോന്നാത്തവന് മറ്റുള്ളവരോട് കരുണ കാണിക്കാനാവില്ല. കാരണം, സ്വയം പാപിയെന്ന് തോന്നാത്തവന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന്റെ സമ്മാനം കൊണ്ട് നിറയാൻ സാധിക്കില്ല. അതിന് സാധിക്കാത്തവൻ കാർക്കശ്യം കൊണ്ടും ഔദ്ധത്യം കൊണ്ടും അസഹിഷ്ണുത കൊണ്ടും നിറയും. അത് കപടതയായി അവന്റെ ഉള്ളിൽ വളരുകയും ചെയ്യും" (ജെ. നാലുപറയിൽ കരുണായൻ പേജ് 97-98).
കേരളസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇത് തന്നെയല്ലേ? സമൂഹം കൽപ്പിച്ചു നൽകുന്ന സ്ഥാനമാനങ്ങളോട് പറ്റിപ്പിടിച്ച് അവയോട് താദാത്മ്യപ്പെടുന്ന അവസ്ഥ. പ്രത്യേകിച്ച്, അധികാരുമുള്ള സ്ഥാനമാനങ്ങളോട്. സന്യാസ സമൂഹങ്ങളിലും, സഭാജീവിതത്തിലും സംഭവിച്ചിരിക്കുന്ന വലിയ അബദ്ധം ഇതു തന്നെയല്ലേ? സ്ഥാനമാനങ്ങളിൽ നിന്നും, അവ തരുന്ന അധികാരങ്ങളിൽ നിന്നും, സമ്പാദ്യങ്ങളിൽ നിന്നും അകലം പാലിക്കാൻ കഴിവില്ലാത്ത സന്യാസ നേതൃത്വവും സഭാ നേതൃത്വവും! ഇത്തരക്കാർക്ക് എങ്ങനെ ക്രിസ്തുവിന്റെ കാരുണ്യത്തിനും, ജീവനും സാക്ഷ്യം വഹിക്കാൻ പറ്റും? എങ്ങനെ സാക്ഷികളുടെ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കാൻ പറ്റും?
എന്തായിരിക്കും ഇതിന്റെ പരിണിത ഫലം? പാപ്പാ പറയുന്നതു പോലെ 'ദൈവത്തിന്റെ കാരുണ്യം കൊണ്ടു നിറയാൻ നമുക്കു സാധിക്കാതെ പോകുന്നു. അതിനു പകരം കാർക്കശ്യം കൊണ്ടും, അസഹിഷ്ണുതയും കൊണ്ടും, അനീതി കൊണ്ടും നമ്മൾ നിറയുന്നു. പരിണിതഫലമായി ജീവനോ പ്രകാശത്തിനോ കാരുണ്യത്തിനോ ക്രിസ്തുവിനോ സാക്ഷ്യം വഹിക്കാൻ നമുക്ക് പറ്റാതാകുന്നു.
ചുരുക്കത്തിൽ, സ്നാപകൻ എല്ലാ ക്രിസ്തുശിഷ്യർക്കും മാതൃകയാണ് - എങ്ങനെയാണ് ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടത് എന്നതിന്. ക്രിസ്തുവിന്റെ സാക്ഷിയാകാൻ ആദ്യം ചെയ്യേണ്ടത്, സമൂഹം നൽകുന്ന സ്ഥാനമാനങ്ങളോട് അകലം പാലിക്കുക എന്നതാണ്. അത്തരമൊരു അകലത്തിലൂടെ മാത്രമേ നമ്മുടെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയാനും ശ്രദ്ധിക്കാനും നമുക്കു സാധിക്കുകയുള്ളു. എന്താണ് നമ്മുടെ യഥാർത്ഥ സ്വത്വം? നമ്മുടെ സ്ഥാനമാനങ്ങൾക്കും, നമ്മുടെ സമ്പത്തിനും, നമ്മുടെ ശരീരത്തിനും, നമ്മുടെ മനസ്സിനും പിറകിൽ നിൽക്കുന്ന നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശമാണെന്ന തിരിച്ചറിവാണത്. അത്തരമൊരു തിരിച്ചറിവിലൂടെ നമ്മിലെ ജീവന് ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുമ്പോഴാണ്, ഒരുവൻ ജീവനും പ്രകാശത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കുന്നത്. അതിലൂടെയാണ് അവൻ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്