'ഏതാണ് പ്രധാനപ്പെട്ടത്, നിന്റെ ജീവനാണോ അതോ നിന്റെ സമ്പാദ്യങ്ങളാണോ?'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ മൂന്നു സംഭവങ്ങളാണുള്ളത്. ഒന്ന്, ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു; രണ്ട്, ഗദരായരുടെ ദേശത്തെ രണ്ട് പിശാചുബാധിതരെ ഈശോ സുഖപ്പെടുത്തുന്നു; മൂന്ന് മറുകരയിലെത്തുമ്പോൾ ഒരു തളർവാതക്കാരനെ അവൻ സുഖപ്പെടുത്തുന്നു.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ആദ്യത്തെ സംഭവത്തിലെ ഒരു വചനമാണ്: ''ശിഷ്യന്മാർ അടുത്ത് ചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ രക്ഷിക്കേണമേ, ഞങ്ങൾ ഇതാ നശിക്കുന്നു'' (മത്താ 8: 25). അപകടത്തിൽ നിന്നും രക്ഷപ്പെടാനും അവരുടെ ജീവൻ തന്നെ രക്ഷിക്കാനുമായി അവർ ഈശോയെ ആശ്രയിക്കുന്നു; അവനിൽ ശരണപ്പെടുന്നു; അവനോട് പറ്റിച്ചേർന്നു നിൽക്കുന്നു.
എന്നാൽ ഇതിനു വിപരീതമായ ഒരു മനോഭാവം അടുത്ത സംഭവത്തിൽ പുറത്തു വരുന്നുണ്ട്: ''പിശാചു ബാധിതർ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ ഞങ്ങൾക്കും നിനക്കുമെന്ത്? സമയത്തിനു മുൻപേ ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ?'' (മത്താ 8: 29). ഈ ചോദ്യത്തിനർത്ഥം, പീഡിപ്പിക്കാൻ വന്നവൻ അകന്നു പോകണമെന്ന് തന്നെയാണ്. അങ്ങനെയങ്കിൽ, ക്രിസ്തുവിൽ നിന്നും അകന്നു പോകാനാഗ്രഹിക്കുന്നവരാണവർ.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഈ പിശാചു ബാധിതർ ശവക്കല്ലറകളിൽ നിന്നാണ് ഇറങ്ങി വരുന്നത് (മത്താ 8: 28). അതായത്, മരണത്തിന്റെ പ്രതീകവും സ്ഥലവുമായ ശവക്കല്ലറയിലാണ് അവരുടെ വാസം; മരണത്തോടാണ് അവർ പറ്റിപ്പിടിച്ചു നിൽക്കുന്നത്.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ഗദറായിലെ ജനകൂട്ടത്തിന്റെ അപേക്ഷ: "അപ്പോൾ പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടു വന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു" (മത്താ 8: 34). ശിഷ്യരുടെ സമീപനത്തിന് ഘടകവിരുദ്ധമാണിത്. ശിഷ്യന്മാർ ഈശോയെടു ചേർന്നുനിൽക്കാനും അവനിൽ ആശ്രയിക്കാനും ശ്രമിക്കുമ്പോൾ, ഗദാറായിലെ ജനം ഈശോയോട് അകന്നു പോകാൻ ആവശ്യപ്പെടുന്നു.
അവരിങ്ങനെ അപേക്ഷിക്കാനുള്ള കാരണം അവർക്ക് നഷ്ടപ്പെട്ട പന്നിക്കൂട്ടമായിരുന്നു (മത്താ 8:32). പന്നിക്കൂട്ടം അവരുടെ സമ്പത്തായിരുന്നു; അഥവാ അവരുടെ സമ്പത്തിന്റെ ഉറവിടമായിരുന്നു. അത് നഷ്ടമായതിനാലാണ് ഈശോയോടു അവിടം വിട്ടുപോകാകാൻ അവർ അഭ്യർത്ഥിക്കുന്നത്. കാരണം അവർ ആശ്രയിക്കുന്നതും പറ്റിച്ചേർന്നു നിൽക്കുന്നതും അവരുടെ സമ്പത്തിനോടാണ്; അവരുടെ സമ്പത്തിന്റെ ഉറവിടങ്ങളോടാണ്.
അങ്ങനെയെങ്കിൽ, രണ്ടുതരം മനോഭാവങ്ങളാണ് സുവിശേഷത്തിൽ പ്രകടമാകുന്നത്. ഒന്ന്, ഈശോയോട് ചേർന്നു നിൽക്കുന്ന മനോഭാവം ശിഷ്യന്മാർ പ്രകടിപ്പിക്കുന്നു. അവരുടെ ജീവൻ രക്ഷിക്കണേയെന്ന അപേക്ഷയുമായി അവർ ഈശോയെ ആശ്രയിക്കുന്നു. നേരെ മറിച്ച് തങ്ങളെ വിട്ടു പോകണമെന്ന് പിശാചു ബാധിതരും ഗദരായരും ഈശോയോട് അപേക്ഷിക്കുന്നു. കാരണം, പിശാചുബാധിതർ ചേർന്നുനിൽക്കുന്നത് കല്ലറക്കുള്ളിലെ അവരുടെ വസത്തോടാണ്; ഗദരായർ ആശ്രയിക്കുന്നത് അവരുടെ ഭൗതിക സമ്പത്തിനെയാണ്. അതിലൂടെ അവർ പരിശ്രമിക്കുന്നത് അവരുടെ ജീവനെ നിലനിൽത്താനും സംരക്ഷിക്കാനുമാണ്. അവരുടെ സമ്പത്തിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴത്തെ ജീവിതത്തിൽ സുരക്ഷിതമായി കഴിയാനാണ്.
ചുരുക്കത്തിൽ നമ്മുടെ മുന്നിലുള്ള സാധ്യതകൾ രണ്ടാണ് - ഒന്നുകിൽ, ഈശോയോടും അവൻ പ്രതിദാനം ചെയ്യുന്ന ജീവനോടും ചേർന്നു നിൽക്കുക; അല്ലെങ്കിൽ നിന്റെ സമ്പത്തിനോടും നിന്റെ സമ്പാദ്യങ്ങളോടും ചേർന്നു നിൽക്കുക.
നീ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. നീ ആരാണ്? നീ നിന്റെ ഭൗതിക സമ്പത്താണോ? അതോ നിനക്ക് ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങളാണോ? അതോ, നിന്റെ ശരീരം തന്നെയാണോ?
ഇതൊന്നും അല്ലല്ലോ. അതിനെല്ലാമുപരി നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനില്ലേ നീ? നിന്റെ മനസ്സിനെയും ശരീരത്തെയും സജീവമാക്കുന്ന നിന്നിലെ ജീവൻ തന്നെയല്ലേ യഥാർത്ഥത്തിൽ നീ. കാരണം മറ്റുള്ളവയെല്ലാം മരണത്തോടെ തീർന്നുപോകും. മരണത്തിനപ്പുറത്തേക്ക് നിലനിൽക്കുന്നത് നിന്നിലെ ജീവൻ മാത്രമാണ്.
അങ്ങനെയങ്കിൽ, ഏതിനോടാണ് നീ ചേർന്നുനിൽക്കുന്നത്? ഏതിനോടാണ് നീ ഒട്ടിച്ചേർന്നു നിൽക്കുന്നത്? ഏതിനോടാണ് നീ താദത്മ്യപ്പെട്ടു നിൽക്കുന്നത്? നശ്വരസമ്പാദ്യങ്ങളായ നിന്റെ സമ്പത്തിനോടും നിന്റെ സ്ഥാമാനങ്ങളോടുമാണോ? അതോ അവയുടെയെല്ലാം പിറകിൽ നിൽക്കുന്ന അനശ്വരമായ നിന്റെ ജീവനോടാണോ?
നിന്റെ സമ്പാദ്യങ്ങളോട് നീ പറ്റിച്ചേർന്നു നിന്നാൽ അവ നിന്നിലെ ജീവനെ ക്രമേണ ഞെരുക്കികളയും; അതിനെ തിക്കിഞെരുക്കി ഇല്ലാതാക്കികളയും. അങ്ങനെ ഗദാരയരുടെ നാട്ടിലെ പിശാചുബാധിതർ ശവക്കല്ലറകളിൽ കഴിഞ്ഞിരുന്ന മൃദാവസ്ഥയിലേക്ക് നീയും വഴുതി വീണെന്നു വരും. അത് നിന്റെ ജീവൻ കുറഞ്ഞുപോകുന്നതും, ജീവൻ കെട്ടുപോകുന്നതുമായ അവസ്ഥയാണ്.
ഒരു സംഭവം. ജർമനിയിലെ ഫ്രാൻസ് പീറ്ററെന്ന ജർമ്മൻ മെത്രാൻ. മെത്രാസനമന്ദിരം നവീകരിക്കാൻ 250 കോടി രൂപ ചിലവഴിച്ചു. ആഡംബര ജീവിതക്കാരനായ മെത്രാനെ ഫ്രാൻസിസ് പാപ്പാ ആദ്യം സസ്പെൻഡ് ചെയ്തു. പിന്നീട് ഡിസ്മിസ് ചെയ്തു. കാരണം ആഡംബരം ക്രിസ്തു ശിഷ്യന് പാപമാണ് (ഓഡിയയോ കേൾക്കുക).
ക്രിസ്തുശിഷ്യരെ സംബന്ധിച്ച് ആഡംബരം പാപമാകുന്നതിന്റെ കാരണമാണ് ഇന്നത്തെ സുവിഷേഷം വെളിപ്പെടുത്തുന്നത്. നീ എന്തിനോടാണ് പുറ്റിച്ചേർന്നു നിൽക്കുന്നത്? മരണത്തോടെ കടന്നു പോകുന്ന നിന്റെ സമ്പാദ്യങ്ങളോടാണോ? അതോ മരണത്തിനപ്പുറത്തേക്ക് നീളുന്ന നിന്നിലെ ജീവനോടാണോ നീ ഒട്ടിച്ചേർന്നു നിൽക്കുന്നത്? നിന്റെ സമ്പാദ്യങ്ങളോട് നീ ഒട്ടിച്ചേർന്നു നിന്നാൽ അത് നിന്നിലെ ജീവനെ ഞെരുക്കികളയും, ജീവനെ അപകടത്തിലാക്കും.
നേരെ മറിച്ച് നിന്നിലെ ജീവനോട് പറ്റിച്ചേർന്നു നിന്നാൽ, നിന്നിലെ ജീവൻ അതിന്റെ നിറവിലേക്ക് വളർന്നു വരും. കാരണം നിന്നിലെ ജീവൻ ക്രിസ്തുസാന്നിധ്യത്തിന്റെ തന്നെ അംശമാണ്. അതിനാൽ നിന്റെ ജീവനോട് താദാത്മ്യപ്പെടുകയെന്നു പറഞ്ഞാൽ ക്രിസ്തുവിനോട് ചേർന്നു നിൽക്കുക എന്നു തന്നെയാണർത്ഥം. അങ്ങനെ ചേർന്നു നിന്നാൽ നിന്നിലെ ജീവൻ വളരുകയും അത് സമൃദ്ധമാകുകയും ചെയ്യും.
മലയിലെ പ്രസംഗത്തിൽ ഈശോ പറയുന്നത് ഇത് തന്നെയാണ്: ''രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല... ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല'' (മത്താ 6:24). മാമോനെന്നു പറഞ്ഞാൽ സമ്പത്താണ്, നിന്റെ സമ്പാദ്യങ്ങളാണ്; ദൈവമോ, നിന്നിലെ ജീവന്റെ ആധാരവും.
അതിനാൽ നിന്റെ നിക്ഷേപം എവിടെയാണ് എന്നാണ് ഈശോ ചോദിക്കുന്നത്: ''എവിടെയാണോ നിങ്ങളുടെ നിക്ഷേപം. അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും'' (മത്താ 6:21) (ഓഡിയോ കേൾക്കുക).
തളർവാതരോഗിയുടെ പാപം ഈശോ മോചിക്കുമ്പോൾ നിയമജ്ഞർ പ്രതികരിക്കുന്നത് കൂടി നമ്മൾ ശ്രദ്ധിക്കണം: ''അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു ഇവൻ ദൈവഭൂഷണം പറയുന്നു'' (മത്താ 9:3). പാപം മോചിച്ച് അവനെ സൗഖ്യപ്പെടുത്തുന്ന ഈശോയ്ക്കെതിരെ എന്തുകൊണ്ടാണ് അവർ ദൈവഭൂഷണം ആരോപിച്ചത്? കാരണം അവരുടെ ഹൃദയവും ജീവിതവും അവരുടെ മതനിയമങ്ങളോടും മതാചാരങ്ങളോടും പറ്റിച്ചേർന്നിരിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ മതാചാരങ്ങളോടുമുള്ള താദാത്മ്യപ്പെടലും നിന്നിലെ ജീവനെ അപകടപ്പെടുത്താം.
ഫ്രാൻസിസ്സ് പാപ്പ സുവിശേഷത്തിന്റെ ആനന്ദമെന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഈ അപകടത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട് (EG 93, 95, 97) (ഓഡിയോ കേൾക്കുക)
അതിനാൽ സുവിശേഷം ഇന്ന് നമ്മോട് ചോദിക്കുന്നത് ഇതാണ്: നീ പറ്റിച്ചേർന്നു നിൽക്കുന്നത് എന്തിനോടാണ്? നീ ആശ്രയിക്കുന്നത് എന്തിനെയാണ്? നശ്വരമായ സമ്പാദ്യങ്ങളായ നിന്റെ സമ്പത്തിനെയും, സ്ഥാനമാനങ്ങളെയുമാണോ? അതോ അനശ്വരമായ നിന്റെ ജീവനെയും അതിന്റെ ആധാരമായ ക്രിസ്തുവിനേയുമാണോ? അതനുസരിച്ചിരിക്കും, നീ ജീവനിലേക്കാണോ അതോ മരണത്തിലേക്കാണോ നടന്നു നീങ്ങുന്നതെന്ന സത്യവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍