നിന്നിലെ ജീവൻ നൂറുമേനിയാക്കുക
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ ഒരു കഥ പറയുകയാണ്. വിതക്കാരൻ വിതക്കാൻ പോയ കഥ. ഒരു കണക്കിനു നോക്കിയാൽ ഏറ്റവും കൂടുതൽ കഥകൾ പറിഞ്ഞിട്ടുള്ള ആത്മീയാചാര്യൻ ഈശോ തന്നെയായിരിക്കും.
ഈശോ പറഞ്ഞിട്ടുള്ള കഥകളിലെ ഏറ്റവും ശ്രേഷ്ഠമായ കഥയാണിതെന്നു പറയാം. അദ്ദേഹത്തിന്റെ 'മാസ്റ്റർ പാരബിൾ.' ഒരു കൃഷിക്കാരൻ വിതക്കാൻ പോയി. അയാൾ വിതച്ചപ്പോൾ വിത്തുകൾ വിവിധ സ്ഥലങ്ങളിൽ വീണു. ചിലത് വഴിയരുകിൽ, മറ്റു ചിലത് പാറപ്പുറത്ത്, വേറ ചിലത് മുള്ളകൾക്കിടയിൽ, ബാക്കിയുള്ളവ നല്ല നിലത്തും. നല്ല നിലത്തു വീണവ മാത്രാണ് ഫലങ്ങൾ പുറപ്പെടിവിച്ചത്. എന്നാൽ അവയും വിവധതരം ഫലങ്ങളാണ് പുറപ്പെടുവിച്ചത്. മുപ്പതും അറുപതും നൂറും മേനി വിളവുകൾ.
ഇതാണ് ഈശോ പറയുന്ന കഥ. ഇതിലൂടെ ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഫലം പുറപ്പെടിവിക്കുന്ന വിളനിലങ്ങളാകുക എന്നാണ്. നമ്മുടെ ജീവിതങ്ങൾ ഫലം പുറപ്പെടുവിക്കുന്ന വിളനിലങ്ങളായി രൂപാന്തരപ്പെടണം എന്നർത്ഥം.
അങ്ങനെയെങ്കിൽ എന്താണ് നമ്മൾ ഫലം വിളയിക്കണ്ട വിത്ത്? മുപ്പതും അറുപതും നൂറും മേനി വിളയേണ്ട വിത്ത് എന്താണ്? നമ്മുടെ പറമ്പും വീടും ഭൗതിക സമ്പത്തുകളുമാണോ? അല്ലല്ലോ. അതോ അവയ്ക്കൊക്കെ പുറകിൽ നിൽക്കുന്ന നമ്മുടെ ശരീരമാണോ? അല്ലല്ലോ. അതോ നമ്മുടെ മനസ്സാണോ, അതുമല്ലല്ലോ. അങ്ങനെയെങ്കിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും സജീവാക്കുന്ന നമ്മിലെ ജീവനായിരിക്കില്ലേ തമ്പുരാൻ നമ്മിലേക്ക് വിതയ്ക്കുന്ന വിത്ത്? അതല്ലേ മുപ്പതും അറുപതും നൂറും മേനിയായി വിളയിക്കേണ്ടത്?
അത്തരമൊരു സൂചന ഈശോ പറയുന്ന കഥയിൽ തന്നെയുണ്ട്. മത്തായി ഈ കഥ എടുത്തിരിക്കുന്നത് മർക്കോസിൽ നിന്നാണ് (മർക്കോ 4:1-20). കഥ തുടങ്ങുമ്പോൾ ഈശോ പറയുന്നത് വിതക്കാരൻ വിതക്കുന്നത് 'വിത്താ'ണെന്നാണ് (മാർക്കോ 4:3; മത്താ 13:3). എന്നാൽ, പിന്നീട് ഉപമ വ്യാഖ്യാനിക്കുമ്പോൾ ഈശോ പറയുന്നത് വിതക്കാരന്റെ 'വചനം' (ലോഗോസ്) വിതക്കുന്നു എന്നാണ് (മർക്കോ 4: 14). എന്നാൽ, വിതക്കാരൻ വിതക്കുന്ന 'വചനം' എന്താണെന്ന് ഇവിടെയും വ്യക്തമാക്കുന്നില്ല. അത് വ്യക്തമാകുന്നത് സുവിശേഷം മുമ്പോട്ടു പോകുമ്പോൾ മാർക്കോ 8: 31-32 ലാണ്.
തന്റെ പരോന്മുഖമായ കുരിശുമരണത്തെക്കുറിച്ച് ഈശോ പരസ്യമായി പറഞ്ഞു കഴിഞ്ഞപ്പോൾ (മർക്കോ 8:31) സുവിശേഷകൻ കുറിക്കുന്നു, 'അവൻ വചനം വ്യക്തമായി [പരസ്യമായി] പറഞ്ഞുവെന്ന്' (മാർക്കോ 8:32). അതായത് ഈശോയുടെ കുരിശുമരണമാണ് 'വചന'മെന്നർത്ഥം. ഈശോയുടെ കുരിശുമരണം പരോന്മുഖതയുടെ പരകോടിയാണ് (മർക്കോ 10:45; 14:24). പരസ്നേഹത്തിന്റെ കൊടുമുടിയാണത്. അതു തന്നെയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയമായ ആവിഷ്കാരവും. അങ്ങനെയെങ്കിൽ വചനമെന്ന് പറയുന്നത് 'മറ്റുള്ളവർക്കായി ജീവ ത്യാഗം ചെയ്യുന്ന മനുഷ്യപുത്രനാണ്'; അവനിലെ ജീവനാണ്; മനുഷ്യത്വത്തിന്റെയും മനുഷ്യജീവന്റെയും നിറവാണ് വചനമാകുന്ന വിത്ത്.
അങ്ങനെയെങ്കിൽ ഫലം പുറപ്പെടുവിക്കാനായി നമ്മിലേക്ക് വിതക്കപ്പെടുന്ന വിത്ത് നമ്മിലെ 'ജീവൻ' തന്നെയാണ്, 'മനുഷ്യജീവനാണ്'. നമ്മിൽ വിതക്കപ്പെട്ടിരിക്കുന്ന ജീവൻ ഫലം പുറപ്പെടുവിക്കുന്നുണ്ടോ എന്നതാണ് ഇന്ന് നമ്മൾ ചോദിക്കേണ്ട പ്രധാന ചോദ്യം.
'ജീവൻ' മുപ്പതും അറുപതും നൂറുമേനിയായി വിളയുന്നത് നമ്മൾ കണ്ടത് എപ്പോഴാണ്? ഉറപ്പായും നമുക്ക് പറയാൻ പറ്റും, ഓഗസ്റ്റ് പതിനഞ്ചിനു ശേഷം കേരളത്തിലുണ്ടായ പ്രളയ കാലത്താണെന്ന്. 'മനുഷ്യജീവൻ' അതിന്റെ നിറവിൽ ഫലം പുറപ്പെടുവിക്കുന്ന അനേകമനേകം സംഭവങ്ങൾ നമ്മൾക്ക് ഈ പ്രളയകാലത്ത് കാണാനായി.
പാണ്ടനാട്ടുകാരാനായ ദുബായി വ്യവസായി രക്ഷപ്പെട്ടതിന്റെ കഥ. "ഞങ്ങളുടെ ജീവൻ അപകടപ്പെടുത്തിയാണെങ്കിലും ഞങ്ങൾ നിങ്ങളെ രക്ഷിക്കും" എന്ന് പറഞ്ഞ മത്സ്യത്തൊഴിലാളികളികൾ! (ഓഡിയോ കേൾക്കുക). മനുഷ്യജീവൻ അതിന്റെ നിറവിൽ ഫലം പുറപ്പെടിവിച്ച അവസരമല്ലേ ഇത്?
തമിഴ്നാട്ടിലെ വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയയെന്ന കൊച്ചുകുട്ടി നാലു വർഷം സ്വരുക്കൂട്ടി സൈക്കിൾ വാങ്ങിക്കാനായി സൂക്ഷിച്ചരുന്ന 9000 രൂപ സംഭാവന ചെയ്ത സംഭവം. മനുഷ്യജീവൻ നുറുമേനിയായി വിളഞ്ഞുനിൽക്കുന്ന അനുഭവമല്ലേ ഇത്? (ഓഡിയോ കേൾക്കുക). മലപ്പുറംകാരൻ കെ. പി. ജയ്സന്റെ കഥ (ഓഡിയോ കേൾക്കുക).
ഈ പ്രളയകാലത്താണ് മനുഷ്യജീവൻ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതായി മലയാളികൾ കണ്ടത്. മനുഷ്യത്വം അതിന്റെ നിറവിലേക്ക് വളരുന്നത് മലയാളി തിരിച്ചറിഞ്ഞനുഭവിച്ചത് ഈ പ്രളയകാലത്താണ്.
അപ്പോൾ തമ്പുരാൻ നമ്മളോട് പറഞ്ഞ ഒരു 'പാരബിൾ' ആയിരുന്നു ഈ പ്രളയമെന്നു വരുന്നു. അങ്ങനയെങ്കിൽ 'ഉപമ' അഥവാ 'പാരബിൾ' പറയുമ്പോൾ സംഭവിക്കുന്നൊരു സംഗതിയുണ്ട്. ഉപമാകഥക്ക് വിശദീകരണം ചോദിക്കുമ്പോൾ ശിഷ്യരോട് ഈശോ പറയുന്ന മറുപടിയിലാണ് അത് വ്യക്തമാകുന്നത്: "നിങ്ങൾക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യം നൽകപ്പെട്ടിരിക്കുന്നത്. പുറത്തുള്ളവർക്കാകട്ടെ എല്ലാം ഉപമകളിലൂടെ മാത്രം. അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സു തിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്" (മർക്കോ 4:11-12.) അതായത് ഉപമ അതിന്റെ ശ്രോതാക്കളെ രണ്ടായി തിരിക്കുമെന്നർത്ഥം- അകത്തുള്ളവരെന്നും പുറത്തുള്ളവരെന്നും. ഇതിൽ അകത്തുള്ളവർക്ക് ഉപമയുടെ രഹസ്യം ലഭിക്കും. പുറത്തുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുമെങ്കിലും ഗ്രഹിക്കുന്നവരാകില്ലേ. തൽഫലമായി അവർ മനസ്സു മാറുകയും രക്ഷപ്പെടുകയും ചെയ്യില്ല.
തമ്പുരാൻ നമ്മളോട് പറഞ്ഞ 'പ്രളയമെന്ന പരബിൾ' നമ്മൾ ഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടോ? ഇതാണ് നമ്മൾ ഓരോരുത്തരും നമ്മളോടു തന്നെ ചോദിക്കേണ്ടത്. ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും വചനത്തെ തടയുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഈശോ പറയുന്നുണ്ട്. അതിൽ മൂന്നാമത്തേത് ശ്രദ്ധിക്കണം: "ഒരുവൻ വചനം ശ്രവിക്കുന്നു. എന്നാൽ ലൗകികവ്യഗ്രതയും ധനത്തിന്റെ ആകർഷണവും വചനത്തെ ഞെരുക്കുകയും അത് ഫല ശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയിൽ വീണ വിത്ത്" (മത്താ 13:22).
അതായത്, പണത്തിനോടുള്ള ആകർഷണവും ഭൗതികസമ്പത്തും നമ്മിലെ ജീവനാകുന്ന വിത്തിനെ ഞെരുക്കിക്കളയുമെന്നു സാരം. തൽഫലമായി ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും ഭൗതികസമ്പത്ത് നമ്മിലെ ജിവനെ തടയുമെന്നർത്ഥം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ അഭയം പ്രാപിച്ച് സമ്പന്നരായ സ്ത്രീയുടെ സാക്ഷ്യം (ഓഡിയോ കേൾക്കുക). ഭൗതികസമ്പത്ത് നമ്മിലൈ ജീവനെ അതിന്റെ നിറവിലേക്ക് വളരുന്നതിൽ നിന്നും തടയാം. ജീവൻ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതിന് ഭൗതികസമ്പത്ത് തടസ്സമായി നിൽക്കാം. ഈ അപകടം തിരിച്ചറിയുന്നവനു മാത്രമേ ലഭിച്ചിരിക്കുന്ന ജീവനെ അതിന്റെ നിറവിലേക്ക് വിളിയിപ്പിച്ചെടുക്കാനാവൂ.
'ജീവൻ' ഫലം പുറപ്പെടുവിക്കാതിരിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടി ശ്രദ്ധിക്കണം. പാറപ്പുറത്തു വീണ വിത്തിനെ കുറിച്ചു പറയുമ്പോൾ ഈശോ പറയുന്നു: ''വചനം കേട്ടിട്ട് ഉടനെ സസന്തോഷം സ്വീകരിക്കുകയും, തന്നിൽ വേരില്ലാത്തതിനാൽ... വചനത്തെ പ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തൽക്ഷണം വീണു പോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്'' (മത്താ 13:21).
ക്ലേശവും ജീവിതത്തിലെ പ്രതിസന്ധികളും വരുമ്പോൾ ഫലം പുറപ്പെടുവിക്കാതെ കൂമ്പടഞ്ഞുപോകുന്ന വിത്തുകളുണ്ട്. ജീവിത്തിന്റെ സങ്കടങ്ങൾ കാരണം വളരാതെ മുരടിച്ചു പോകുന്ന ജീവനുണ്ട്. ഇതിനെക്കിറിച്ചാണ് ഇവിടെ ഈശോ പറയുന്നത്.
അരുൺ ഷൂറിയുടെയും മകൻ ആഥിത്യയുടെയും കഥ. ഒരേയൊരു മകൻ സെറിബൽ പാൾസി ബാധിച്ച കുട്ടിയാണെന്നത് ഒരുവന്റെ ജീവിത്തതിലെ ഏറ്റഴും വലിയ നൊമ്പരമായിരിക്കും. ഒരുവനെ തകർക്കാൻ മാത്രം ശക്തിയുള്ള നൊമ്പരം. എന്നാൽ, അതേ സമയം ഒരുവനിലെ ജീവനെയും മനുഷ്യത്വത്തെയും വളർത്തി വിളയിക്കാനുള്ള ഏറ്റവും നല്ല ഒരു സന്ദർഭം കൂടിയല്ലേ അത്? അരുൺ ഷൂറിയെന്ന പ്രശസ്ത പത്രപ്രവർത്തകന്റെ 'മനുഷ്യത്വം' നൂറുമേനിയായി വിളഞ്ഞു കതിരായത് ആഥിത്യയെന്ന മകന്റെ വൈകല്യത്തിന് മുമ്പിലായിരുന്നു (ഓഡിയോ കേൾക്കുക).
ജീവത്തിലെ ക്ലേശവും പ്രതിസന്ധികളും നിന്നിലെ ജീവന്റെ വളർച്ച മുരടിപ്പിച്ചു കളയുന്ന കല്ലും പാറയുമായി പരിണമിക്കാം. അതേസമയം തന്നെ നിന്നിലെ മനുഷ്യത്വത്തെ കൂടുതൽ ഊർജ്ജസ്വലതയോടെ വളർത്താനും കൂടുതൽ ഫലം പുറപ്പെടുവിക്കാനുമുള്ള അവസരമാക്കി അതിനെ കൂടുതൽ ഫലം നിനക്കും മാററിയെടുക്കാനും പറ്റും.
പ്രളയമെന്ന നമ്മോട് പറയുന്നത് ഇതു തന്നെയാണ്. കാരണം, പ്രളയം മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഏറ്റവും കൊടിയ നാശമാണ്. എന്നാൽ ഈ പാരബിൾ ഗ്രഹിച്ച് അകത്തുള്ളവരാകണമെങ്കിൽ ഈ പാരബിൾ വച്ചു നീട്ടുന്ന സാധ്യതകൾ നാം തിരിച്ചറിയണം നമ്മിലെ ജീവനെ നൂറുമേനി വിജയിപ്പിക്കുന്ന സന്ദർഭമാക്കി ഇതിനെ മാറ്റണം.
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഇതൊരു അവസരമാണ്. ഈ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്ന തിരിച്ചറിയാനുള്ള അവസരം. സമ്പത്തും, ഭൗതിക നേട്ടങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ടത്, മറിച്ച് നിന്നിലെ ജീവിതം. അതിന്റെ ഹൃദമായ മനുഷ്യത്വവുമാണ്, പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയാനും, നിന്റെ ജീവനെ നൂറുമേനിയിലേക്ക് വളർത്താനുള്ള അവസരം.
അതേ പോലെ തന്നെ പ്രളയ കെടുതിയുടെ നാശനഷ്ടങ്ങളിൽ പെടാത്തവർക്കും ഇതൊരു അവസരമാണ്. തങ്ങളിലെ മനുഷ്യ ജീവനെ വളർത്താനും, മുനഷ്യത്വത്തെ വളർത്താനും സങ്കടപ്പെടുന്നവരുമായി തങ്ങളുടെ പങ്കു വയ്ക്കാനുമുള്ള അവസരം. നൊമ്പരപ്പെടുന്നവരെ ചേർത്തു പിടിക്കാനുള്ള അവസരം. അതിലൂടെ തങ്ങളിലെ തന്നെ മനുഷ്യത്വത്തെ നൂറുമേനിയായി വളർത്തിയെടുക്കാനുള്ള അവസരം.
ഈശോ നമ്മളോടു പറയുന്ന ഉപമാകഥയുടെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം. തമ്പുരാൻ നമ്മിലേക്ക് വിതച്ചിരിക്കുന്ന ജീവനെ നൂറുമേനിയായി നമുക്ക് ഫലം വിളയിക്കാൻ പറ്റും, നമ്മിൽ വിതക്കപ്പെട്ടിരിക്കുന്ന ജീവൻ ദൈവത്തിന്റെ ജീവന്റെ തന്നെ അംഗമാണെന്നറിയുക. ഈ ജീവനാണ് നിന്റെ ശരീരത്തെക്കാളും ഭൗതിക സമ്പത്തിനെക്കാളും
വലുതെന്നു തിരിച്ചറിയുക. അങ്ങനെയെങ്കിൽ നിന്റെ സമ്പത്തും ഭൗതികനേട്ടങ്ങളും നിന്നിലെ ജീവന്റെ വളർച്ചയ്ക്ക് തടസ്സമാകാതെ നീ സൂക്ഷിക്കണം. അതോടൊപ്പം ജീവിതത്തിലെ നൊമ്പരങ്ങൾ ജീവന്റെ കെടുത്താൻ ഇടയാക്കാതെയും നേരെ മറിച്ച്, ഓരോ നൊമ്പരവും നിന്റെ ജീവനെയും മനുഷ്യത്വത്തെയും വളർത്താനുള്ള അവസരങ്ങളാക്കി മാറ്റണം. അപ്പോഴാണ് നൂറുമേനി വിളവ് നൽകുന്ന വയലായി നിന്റെ ജീവിതം പരിണമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്