''നമ്മൾ മോശയുടെ ശിഷ്യന്മാരാണോ അതോ ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ"
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ ശിഷ്യന്മാർ ഈശോയോട് ഒരു ചോദ്യം ചോദിക്കുകയാണ്. കേരളസഭയിലെ ആത്മീയരംഗത്ത് നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്നത്തിലേക്കാണ് ഈ ചോദ്യം വിരൽ ചൂണ്ടുന്നത്.
ജന്മനാ അന്ധനായവനെ മുൻ നിർത്തിയാണ് ചോദ്യം. ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം മൂലമാണ്? ഇവന്റെ പാപം മൂലമാണോ, അതോ ഇവന്റെ മാതാപിതാക്കളുടെ പാപം മൂലമാണോ? ഈ ചോദ്യത്തിന് അടിസ്ഥാനമായി നിൽക്കുന്നത് രണ്ട് പഴയ നിയമ ഭാഗങ്ങളാണ്.
ഒന്നാമത്തേത്, സീനായ് മലയിൽ വച്ച് മോശയ്ക്ക് 10 കൽപ്പനകൾ കൊടുക്കുന്ന സന്ദർഭത്തിലെ വചനമാണ്. ''എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാൻ ശിക്ഷിക്കും'' (പുറ 20: 5).
ആദ്യത്തെ കൽപ്പകകൾ തല്ലിത്തകർത്തതിനു ശേഷം വീണ്ടും കൽപ്പകകൾ നൽകുന്ന പശ്ചാത്തലത്തിലാണ് അടുത്ത വചനം. ''എന്നാൽ കുറ്റവാളികളുടെ നേരെ കണ്ണടക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് മക്കളെയും മക്കളുടെ മക്കളെയും മൂനന്നം നാലും തലമുറ വരെ ശിക്ഷിക്കുന്നവനാണ് ഞാൻ'' (പുറ 34: 7).
ഈ രണ്ടു തിരുവചനങ്ങളുടെ പശ്ചാത്തലത്തിലാണ്
യൂദസസമൂഹത്തത്തിൽ മേൽപ്പറഞ്ഞ ചിന്ത വളർന്നത്. അതായത് ഒരുവന്റെ അംഗ വൈകല്യവും ജീവിത ക്ലേശവും പൂർവ്വികരുടെ പാപത്തിന്റെ ഫലമാണെന്ന്.
മുമ്പോട്ടു പോകുമ്പോൾ ഈ സുവിശേഷ ഭാഗത്ത് ഫരിസേയർ അന്ധനായിരുന്നവനോട് പ്രതികരിച്ചപ്പോഴും ഈ ചിന്ത തന്നെയാണ് പുറത്തേക്ക് വരുന്നത്. ''പൂർണ്ണമായും പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ?'' (യോഹ 9: 34).
പാപത്തിന്റെ പരിണതഫലമാണ് ഒരുവന്റെ ദുരന്തങ്ങളും ക്ലേശങ്ങളുമെന്ന ചിന്ത യൂദ മതചിന്തയുടെ ഭാഗമായിരുന്നു. ഇതാണ് ശിഷ്യരുടെ ചോദ്യത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഒരർത്ഥത്തിൽ യോഹന്നാന്റെ സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രശ്നം തന്നെയായിരിന്നിരിക്കാം ഇത്.
ഈ ചോദ്യത്തിന് ഈശോയുടെ മറുപടി വളരെ അസന്നിഗ്ദ്ധമാണ്. ''ഇവനോ, ഇവന്റെ മാതാപിതാക്കന്മാരോ പാപം ചെയ്തിട്ടല്ല. പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്'' (യോഹ 9: 3).
ഒരു സന്ന്യാസശിഷ്യന്റെ കഥ. അവനുണ്ടായ ഒരു ദൈവിക സന്ദേശം. മുടന്തൻ ചെന്നായ്ക്ക് പതിവായി ഭക്ഷണം കൊടുക്കുന്ന സിഹംത്തിന്റെ കഥ (ഓഡിയോ കേൾക്കുക).
ഈശോ ഇന്ന് പറയുന്നതും ഇതു തന്നെയാണ്. ജീവിത ദുരന്തവും ക്ലേശങ്ങളും നിന്റെ മുമ്പിൽ കൊണ്ടു വരുന്നത് നിനക്കുള്ള സന്ദേശമാണ്. അത് ഈശോയുടെ വചനത്തിൽ തന്നെ വ്യക്തമാണ്. ''ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിന്റ പ്രകാശമാണ്'' (യോഹ 9: 5).
അന്ധൻ മുമ്പിൽ നിൽക്കുമ്പോഴാണ് താൻ ലോകത്തിന്റെ പ്രകാശമാണെന്ന് ഈശോ പറയുന്നത്. അതായത് ആദ്യമായി ഈശോ ആ അന്ധന് പ്രകാശമാണെന്ന്. അത് പറഞ്ഞിട്ട് ഈശോ ചേറുണ്ടാക്കി അന്ധന്റെ കണ്ണിൽ പുരട്ടുന്നു. അന്ധൻ കഴുകുന്നു. അതിലൂടെ അവന്റെ കണ്ണുകൾക്ക് പ്രകാശം ലഭിക്കുന്നു. ഈശോ അന്ധന്റെ കണ്ണുകൾക്കും ജീവിതത്തിനും പ്രകാശമായി തീരുന്നു എന്നർത്ഥം.
അംഗവൈകല്യങ്ങളും ജീവിത ദുരന്തങ്ങളും ആരുടെയും പാപം മൂലമല്ല. മറിച്ച് ദൈവിക പ്രവൃത്തികൾ പ്രകടമാക്കാനുള്ള അവസരമാണ്. ദൈവിക പ്രവൃത്തിയുടെ ഉപകരണമായിത്തീരാൻ നിനക്കുള്ള ക്ഷണമാണത്. അന്ധന് വെളിച്ചമാകാനും, ചെകിടന്റെ കാതാകാനും,
മൂകന്റ് ശബ്ദമാകാനും, ബലഹീനന് കൈത്താങ്ങാകാനും ദൈവം നിന്നെ ക്ഷണിക്കുന്നു.
''കരുണായമൻ'' എന്ന പുസ്തകത്തിൽ (പേജ് 144) വിവരിക്കുന്ന ഒരു സംഭവം. ഓട്ടിസം ബാധിച്ച രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന്റെ കഥ (ഓഡിയോ കേൾക്കുക).
ജന്മനാ അന്ധനായവനെ കുറിച്ചുള്ള ചോദ്യവും, അതിനോടുള്ള ഈശോയുടെ മറുപടിയും, തുടർന്നുള്ള അവന്റെ പ്രവൃത്തിയും നമ്മോടു പറയുന്നത് ഇതാണ്. നമ്മുടെ കൂടെയും നമ്മുടെ ചുറ്റും ഉള്ളവരുടെ വൈകല്യങ്ങളും കുറവുകളും
ദൈവം നമ്മുക്ക് തരുന്ന ക്ഷണങ്ങളാണ്. അവരുടെ വൈകല്യങ്ങൾക്ക് പരിഹാരവും കുറവുകൾക്ക് കൈത്താങ്ങുകളുമാകാൻ. അതിലൂടെ അവരുടെ ജീവിതത്തിൽ ദൈവികപ്രവർത്തനത്തിന്റെ ഉപകരണങ്ങളായിത്തീരാൻ.
യഹൂദരും ഫരിസേയരും അന്ധനായിരുന്നവനോടു പ്രതികരിക്കുമ്പോൾ പറയുന്നത് ശ്രദ്ധിക്കണം. ''നീയാണ് അവന്റെ (ക്രിസ്തുവിന്റെ) ശിഷ്യൻ, ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്." ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രസ്താവനയാണ്. അതായത് മോശയുടെ ശിഷ്യന്മാരുടെ കാഴ്ചപ്പാടാണ് പൂർവ്വികരുടെ പാപം മൂലം അംഗവൈകല്യം സംഭവിക്കുന്നുവെന്നത്.
എന്നാൽ ക്രിസ്തുശിഷ്യരുടെ കാഴ്ചപ്പാട് ഇതായിരിക്കരുതെന്നു തന്നെയാണ് ഈശോ വ്യക്തമായി പറയുന്നത്. ചുരുക്കത്തിൽ മോശയുടെ ശിഷ്യരുടെ കാഴ്ചപ്പാടും, ക്രിസ്തുശിഷ്യരുടെ കാഴ്ചപ്പാടും രണ്ടാണ് എന്നർത്ഥം.
കേരള സഭയിലെ ആത്മീയ ജീവിതത്തിൽ
ആഴപ്പെട്ടു വരുന്ന അപകടമാണ് മോശയിലേക്ക് തിരികെപ്പോകാനുള്ള പ്രവണത, മോശയുടെ ശിഷ്യരായിത്തീരാനുള്ള പ്രലോഭനം. തോറായുടെ പ്രതിനിധിയാണ് മോശ, പഴയ നിയമത്തിന്റെ തന്നെ പ്രതീകമാണ് മോശ. അപ്പോൾ, മോശയുടെ ശിഷ്യരാകുക, അഥവാ മോശയിലേക്ക് തിരികെ പോകുക എന്നു പറഞ്ഞാൽ, പഴയ നിയമത്തിലേക്ക് തിരികപ്പോകുക എന്നു സാരം.
എന്താണ് ഇതിന്റെ അപകടം? ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്ന അവസ്ഥയിൽ നിന്നം മോശയുടെ ശിഷ്യന്മാരെന്ന അവസ്ഥയിലേക്കുള്ള തിരിച്ചു പോക്ക് ഒരു വളർച്ചയല്ല, അധ:പതനവും ജീർണ്ണതയുമാണ്. കേരളത്തിലെ പല ധ്യാനകേന്ദ്രങ്ങളിലും ആത്മീയതയുടെ പേരിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഈ ജീർണ്ണതയല്ലാതെ മറ്റെന്താണ്?
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് കത്തോലിക്കാ സഭയുടെ പഠനത്തിന് ഘടക വിരുദ്ധമാണ് എന്നതാണ്. അതായത് ബൈബിളിനെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നതിനെക്കുറിച്ച് കത്തോലിക്കാ സഭയ്ക്ക് കൃത്യമായ നിർദ്ദേശവും മാർഗ്ഗരേഖയുംമുണ്ട്. അവയ്ക്കെല്ലാം ഘടക വിരുദ്ധമായ രീതിയാണ് മുകളിൽ പറഞ്ഞത്.
ബൈബിൾ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് സഭ പുറത്തിറക്കിയ ഏറ്റവും ഒടുവിലത്തെ രേഖയാണ്-
1993 ൽ പ്രസിദ്ധീകരിച്ച ‘The Interpretation of the Bible in the Church’ എന്ന രേഖ. വത്തിക്കാനിലെ ബൈബിൾ കമ്മീഷനാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ രേഖയുടെ ഒന്നാം അദ്ധ്യായത്തിൽ ബൈബിളിന്റെ തീവ്രവാദപരമായ വായന (fundamentalist reading) അരുതെന്ന് പറയുന്നുണ്ട്. ബൈബിൾ വചനങ്ങളെ അവയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ അക്ഷരാർത്ഥത്തിൽ വായിക്കുന്നതിനെയാണ് തീവ്രവാദ വായനയെന്ന് പറയുന്നത്.
എങ്ങനെയാണ് ശരിയായ രീതിയിൽ വായിക്കേണ്ടതെന്ന് രണ്ടാം അദ്ധ്യായത്തിൽ ഈ രേഖ വിശദീകരിക്കുന്നുണ്ട്. ക്രിസ്തുശിഷ്യൻ പഴയ നിയമത്തെയും പഴയനിയമ വചനങ്ങളെയും ക്രിസ്തുകേന്ദ്രീകൃതമായാണ് വായിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നു. അതായത് പഴയ നിയമത്തെയും
അതിലെ വചനങ്ങളെയും സുവിശേഷത്തിലെ ക്രിസ്തുവിന്റെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വായിക്കണമെന്ന് സാരം. കാരണം പഴയനിയമത്തിന്റെ പൂർത്തീകരണമാണല്ലോ ക്രിസ്തു.
അതിനാലാണ് ഇന്നത്തെ സുവിശേഷത്തിൽ വ്യക്തമാകുന്ന പഴയനിയമ ചിന്തയെ ക്രിസ്തു തിരുത്തുന്നത്. ഇത്തരം അനേകം വിഷയങ്ങളും
സന്ദർഭങ്ങളും സുവിശേഷത്തിൽ തന്നെ നമുക്ക് കാണാനാവും. ക്രിസ്തു, പഴയനിയമത്തെ തിരുത്തുകയും വളർത്തുകയും പൂർണ്ണതയിലെത്തിക്കുകയും ചെയ്യുന്നുവെന്നു സാരം.
അതിനാൽ പഴയനിയമത്തിലെ വചനങ്ങളെ അതേപടി എടുക്കുകയല്ല ക്രിസ്തുശിഷ്യർ ചെയ്യേണ്ടത്. മോശയുടെ ശിഷ്യർ ചെയ്യുന്നതു പോലെ ക്രിസ്തു ശിഷ്യർ ചെയ്യരുതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശാ നമ്മോട് ആവശ്യപ്പെടുന്നത്. അതായത് പഴയ നിയമത്തിലെ ഏതൊരു വചനത്തെയും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ വായിക്കാനാണ് ക്രിസ്തുവും സുവിശേഷവും സഭയും നമ്മെ പഠിപ്പിക്കുന്നത്.
മുൻപുപറഞ്ഞ രേഖ ഒരു കാര്യം കൂടി വിശദമാക്കുന്നുണ്ട്. ക്രിസ്തോന്മുഖമായി വായിക്കുക എന്നു പറഞ്ഞാൽ, ക്രിസ്തുവിന്റെ ''പെസഹാ രഹസ്യങ്ങളുടെ'' വെളിച്ചത്തിൽ വേണം പഴയനിയമത്തെ വ്യാഖ്യാനിക്കാനെന്ന് രേഖ
വ്യാക്തമാക്കുന്നു. അതായത്, 'പെസഹാരഹസ്യം'
ബൈബിൾ വായനയിൽ ഒരു രാസധ്വരകമായി (catalyst) വർത്തിക്കണമെന്ന് സാരം. സ്വയം മാറാതെ അടുത്തു വരുന്നതിനെയൊക്കെ രൂപാന്തരപ്പെടുത്തുന്നതാണ് രാസധ്വരകം. ഈശോയുടെ 'പെസഹാരഹസ്യം' ബൈബിൾ വായനയിലെ രാസധ്വരകമായി വർത്തിക്കണമെന്ന് സഭ പഠിപ്പിക്കുന്നു.
പെസഹാ രഹസ്യം ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവുമാണ്. പെസഹാരഹസ്യത്തിന്റെ ഹൃദയമെന്നത് പരസ്നേഹമാണ്. കാരണം ഈശോ സ്വന്തം മരണത്തിന്റെ സവിശേഷതയായി പറഞ്ഞത് മറ്റുള്ളവർക്ക് വേണ്ടിയുള്ള മരണമാണ് (മർക്കോ 10:45;14: 24;.
ചുരുക്കത്തിൽ പെസഹാ രഹസ്യങ്ങളുടെ ഹൃദയമായി നിൽക്കുന്ന ''പരസ്നേഹത്തിന്റെ'' കണ്ണുകളിലൂടെയാണ് പഴയനിയമത്തെ നാം വായിക്കേണ്ടത് എന്നു വരുന്നു.
ഒന്ന് ശ്രദ്ധിത്തു നോക്കിക്കേ. നമ്മുടെ ധ്യാന കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്നത് പഴയനിയമത്തിലെ വചനങ്ങളല്ലേ? എന്നാൽ അവയെ ക്രിസ്തു കേന്ദ്രീകൃതമായിട്ടാണോ വ്യാഖ്യാനിക്കുന്നത്? പലപ്പോഴും അല്ലെന്ന്തന്നെ പറയേണ്ടി വരും. അതോടൊപ്പം പഴയമനിയമ വചനങ്ങളെ അവയുടെ ചരിത്രപഞ്ചാത്തലത്തിൽ മനസ്സിലാക്കാതെയും കൂടി വരുമ്പോൾ സംഭവിക്കുന്നത് തീവ്രവാദപരമായ വ്യാഖ്യാനമാണ്. ഇത് തെറ്റാണണെന്നും, അപജയമാണെന്നുമാണ് സഭ പഠിപ്പിക്കുന്നതന്നത്. പോരാ, അതിലൂടെ മോശയുടെ ശിഷ്യരായിത്തീരാനുള്ള പുറകോട്ടുള്ള യാത്രയിൽ പെട്ടുപോകുകയാണ് നമ്മൾ.
പൂർവ്വികരുടെ പാപത്തെക്കുറിച്ചു മാത്രമല്ല, മറ്റനേകം കാര്യങ്ങളെക്കുറിച്ചും - ദൈവസങ്കൽപ്പത്തെ കുറിച്ചും, പാപത്തെക്കുറിച്ചും, സാംസ്കാരികാനു രൂപത്തെക്കുറിച്ചും, മറ്റു മതങ്ങളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം - ഇത്തരമൊരു ആത്മീയതയല്ലേ ധ്യാന കേന്ദ്രങ്ങൾ വളർത്തിയെടുക്കുന്നത്???
ഇതിന്റെയെല്ലാം അടിസ്താന കാരണം, ബൈബിൾ എങ്ങനെ വ്യാഖ്യാനിക്കണമെന്ന കത്തോലിക്കസഭയുടെ വ്യക്തമായ നിദ്ദേശങ്ങൾ ഒരു പറ്റം ധ്യാനഗുരുക്കന്മാർ പരസ്യമായി ലംഘിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. അതിനെ തിരുത്തേണ്ട സഭാനേതൃത്വവും, ദൈവശാസ്ത്രജ്ഞരും മൗനം പാലിക്കുകയും ചെയ്യുന്നു. ഫലമോ, കേരളത്തിലെ ക്രിസ്തു ശിഷ്യർ അവർ അറിയാതതന്നെ മോശയുടെ ശിഷ്യരായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. മോശയുടെ ആത്മീയത സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
അതിനാൽ ഇന്നത്തെ സുവിശേഷത്തിൽ ഈശോ നൽകുന്ന തിരുത്തലും വെളിച്ചവും നമുക്ക് സ്വീകരിക്കാം. നമ്മുട കണ്ണുകൾ ക്രിസ്തുവിന്റെ കാഴ്ചപ്പാടിനാൽ തുറക്കപ്പെടാനായി നമുക്ക് നമ്മെതന്നെ ഒരുക്കാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്