വിശ്വാസികൾക്കു ഭക്തിയുടെയും പ്രാർത്ഥനയുടെയും റമദാൻ കാലം; സമൂഹ നോമ്പുതുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചിക്കൂട്ടുകളിൽ സമ്പുഷ്ടമായി മലബാർ

എം പി റാഫി
കോഴിക്കോട്: റംസാൻ കാലം വിശ്വാസികൾക്ക് ഭക്തിയുടെയും പ്രാർത്ഥനയുടെയും നാളുകളെന്നപോലെ സമൂഹനോമ്പു തുറകളുടെയും പുതിയാപ്പിള സൽക്കാരങ്ങളുടെയും രുചി വൈവിധ്യങ്ങൾ ഒരുക്കിയുള്ള വൈകുന്നേരങ്ങൾ കൂടിയാണ് മലബാറുകാർക്ക് റംസാൻ ദിനങ്ങൾ. നോമ്പെടുക്കുന്നതോടൊപ്പം മറ്റുള്ളവരെ സൽക്കരിച്ച് നോമ്പുതുറപ്പിക്കുക എന്നത് വലിയ സൽക്കർമ്മമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.
ഇതിനാൽ ഈ പുണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുതും വലുതുമായ ഇഫ്താർ സംഗമങ്ങൾ നടത്തി വരുന്നത്. പുതിയാപ്പിള സൽക്കാരം മുതൽ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോമ്പുതുറകൾ വരെയുമുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങളാണ് ഇവിടങ്ങളിലെല്ലാം കണ്ടുവരാറുള്ളത്.
റംസാൻ വ്രതനാളുകളിലെ ആദ്യ പത്തിലാണ് ഇത്തരത്തിലുള്ള ഇഫ്താർ സംഗമങ്ങൾ കൂടുതലും നടുന്നു വരാറുള്ളത്. ഓരോ നോമ്പുതുറകളും വ്യത്യസ്ത സ്വഭാവരീതികളിലും രുചി വൈവിധ്യങ്ങളിലുമായിരിക്കും.
റംസാനിലെ ആദ്യദിനങ്ങൾ പുതിയാപ്പിള സൽക്കാരങ്ങളുടേതാണ്. പഴയ കാലം മുതൽക്കേ പുതിയാപ്പിള സൽക്കാരങ്ങൾക്ക് പേരുകേട്ട നാടാണ് മലബാർ. എന്നാൽ റംസാൻ കാലമായാൽ വരനും കൂട്ടുകാർക്കുമുള്ള സൽക്കാരങ്ങൾ ഇഫ്താറിന്റെ രൂപത്തിലാണ്. കല്ല്യാണം കഴിഞ്ഞ് പുതുക്കം മാറിയിട്ടില്ലാത്ത വരനെയും കൂട്ടുകാരെയും വധുവിന്റെ വീട്ടുകാർ നോമ്പുതുറ സൽക്കാരത്തിന് വിളിക്കുന്നതാണ് മലബാറിലെ മിക്കസ്ഥലങ്ങളിലെയും പതിവ്. വടക്കൻ മലബാറിൽ ചെറുക്കന്റെ വീട്ടിൽ വച്ചും നോമ്പുതുറ സൽക്കാരങ്ങൾ നടത്താറുണ്ട്. പുതിയാപ്പിള സൽക്കാരങ്ങൾക്കായി പെൺ വീട്ടുകാർ റംസാനിലെ ആദ്യ ദിനങ്ങൾ തന്നെ തിരഞ്ഞെടുക്കും. പെൺവീട്ടുകാരുടെ സൽക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റു കുടുംബങ്ങൾ ഓരോന്നായി വധൂ വരന്മാരെ നോമ്പു തുറക്കാനായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഈ സൽക്കാരങ്ങളെല്ലാം കഴിയുമ്പോഴേക്കും നോമ്പ് പത്തോ പതിനെഞ്ചോ പിന്നിടും.
പുതിയാപ്പിളയും കൂട്ടുകാരുമെല്ലാം എത്തുമ്പോഴേക്കും സൽക്കാര വീട് നാനാതരം വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. വിഭവങ്ങൾ എത്ര തരമുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ തന്നെ പ്രയാസകരമാണ്. സമ്പന്നനും പാവപ്പെട്ടവനും തങ്ങളാലാകുന്ന തരത്തായിരിക്കും നോമ്പുതുറ സംഘടിപ്പിക്കുകയെങ്കിലും വിഭവങ്ങളിൽ ഒട്ടും കുറവു വരുത്താറില്ല. വിഭവങ്ങളാലും സൽക്കാരങ്ങളാലും പ്രിയം ഏറുന്നത് പുതിയപ്പിളമാരുടെ ഇഫ്താറുകൾക്കു തന്നെയാണ്. എന്നാൽ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഗമങ്ങളാണ് സമൂഹ നോമ്പുതുറകൾ. റംസാനിലെ ആദ്യ പത്ത് ദിനങ്ങൾ കഴിയുന്നതോടെ വലിയ സമൂഹനോമ്പു തുറകളും റംസാൻക്വിറ്റ് വിതരണങ്ങൾക്കും തുടക്കമാകും. ക്ലബ്ബുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മഹല്ല് ജമാഅത്ത് എന്നിങ്ങനെ സംഘം ചേർന്ന് സംഘടിപ്പിക്കുന്നതാണ് സമൂഹ നോമ്പുതുറകൾ. ഇതിൻ പങ്കെടുക്കാനെത്തുന്നവർ സമൂഹത്തിന്റ എല്ലാ തലങ്ങളിൽ നിന്നുള്ളവരുമുണ്ടാകും. പണക്കാരനും പാവപ്പെട്ടവനും തുല്ല്യമെന്നോണം തോളോടു തോൾ ചേർന്നിരുന്ന് വിശപ്പെന്ന വികാരമറിയുന്ന നിമിഷങ്ങളാണ് സമൂഹ നോമ്പുതുറകൾ. അവശരും രോഗികളുമായവർക്ക് ആശുപത്രികളിലേക്കും മറ്റും ഭക്ഷണ സാധനങ്ങളടങ്ങിയ റംസാൻ ക്വിറ്റ് വിതരണവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതും പതിവു കാഴ്ചയാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ എല്ലാവരെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള മലബാറിലെ സമൂഹ നോമ്പുതുറകൾ വേറിട്ട കാഴ്ചകൾ തന്നെയാണ്. ഓരോ ഇഫ്താർ സംഗമങ്ങളും ഒരുമയുടെയും മതസൗഹാർതത്തിന്റെയും വേദികൾ കൂടിയാണിവിടെ.
14 നീണ്ട പകലിന് വിരാമമിട്ടുകൊണ്ട് പള്ളികളിൽ നിന്നും ഉയരുന്ന മഗ്രിബ് ബാങ്കിന്റെ അലിയൊലികൾ കേൾക്കുന്നതിന് മിനുട്ടുകൾക്കു മുമ്പ് തന്നെ തീൻ മേശയിൽ വിഭവങ്ങളുടെ നീണ്ട നിര തന്നെ ഒരുങ്ങിയിട്ടുണ്ടാകും. തീന്മേശക്കു മുന്നിലിരിക്കുന്ന കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഘ്യവുമായിരിക്കും. ഇത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയുടെ നിമിഷങ്ങളാണ്. ശേഷം വെള്ളമോ കാരക്കയോ കഴിച്ചായിരിക്കും നോമ്പ് മുറിക്കുക. നേരത്തെ ഒരുക്കുന്ന തീന്മേശയിൽ റംസാനിൽ മാത്രമായി തയ്യാറാക്കുന്ന വിഭവങ്ങളും പാനീയങ്ങളുമുണ്ടാകും. പണ്ടു കാലങ്ങളിൽ നാടൻ പഴങ്ങൾ യഥേഷ്ടം ഒരുക്കുമായിരുന്നെങ്കിലും ഇന്ന് നാടൻ ഇനങ്ങളെ കണികാണാൻ പോലും കിട്ടാത്ത അവസ്ഥയുണ്ട്. അന്യസംസ്ഥാനത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെല്ലാം എത്തുന്ന പഴവർഗ്ഗങ്ങളാണ് തീന്മേശയിൽ സ്ഥാനം പിടിച്ചിരിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുർതുഖാലുകൾ, അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ചിലിയിൽ നിന്നുമെല്ലാം എത്തുന്ന ആപ്പിളുകൾ, കൊഡൈകനാലിൽ നിന്നുള്ള റമ്പൂട്ടാനും മാങ്കോസ്റ്റിനും, രാജസ്ഥാനിൽ നിന്നുള്ള പച്ച ഈത്തപ്പഴം, ബംഗ്ലൂരുവിൽ നിന്നും ഷമാം, ബട്ടർ ഫ്രൂട്ട് തുടങ്ങിയവയാണ് സൽക്കാരങ്ങളിലെ മുന്തിയ ഇനങ്ങൾ. മാമ്പഴങ്ങളും വത്തക്കകളും റമ്പൂട്ടാനുകളും ഈ റംസാൻ കാലത്ത് യേഥേഷ്ടം ഇടം പിടിച്ചിട്ടുണ്ട്. പഴവർഗങ്ങൾ കൂടാതെ വിവിധങ്ങളായ രുചിക്കൂട്ടിൽ ഉണ്ടാക്കിയ വിഭവങ്ങൾ വേറെയുമുണ്ടാകും. ഒറ്റ നോട്ടത്തിൽ എല്ലാം സമൂസയോ കട്ട്ലൈറ്റോ ആണെന്ന് തോന്നും എന്നാൽ രുചിച്ചു നോക്കിയാൽ അതിലെ രുചിക്കൂട്ടുകളാണെങ്കിൽ ഓരോന്നും വ്യത്യസ്തമായിരിക്കും.
തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലാണ് നോമ്പ് വിഭവങ്ങൾക്ക് പേരും പെരുമയുമുള്ളത് എന്നാൽ മലബാർ രുചികൾക്ക് ഇപ്പോൾ തെക്കൻ കേരളത്തിലും ഏറെ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. നോമ്പു തുറകളിൽ നിത്യസാന്നിദ്ധ്യമാകുന്നത് കോഴിഅട, ഇറച്ചിപ്പത്തിരി, കല്ലുമ്മൽകായ, സമൂസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് , പഴം നിറച്ചതും ഇറച്ചി നിറച്ചതുമായ പത്തിരികൾ, നൈസ് പത്തിരി, മുട്ടപ്പത്തിരി, ഈത്തപ്പഴം നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളാണ്. കൂടാതെ തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേർത്തുണ്ടാക്കുന്ന പാനീയം, ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങളാണ്. മുഖ്യ ഇനങ്ങളായ അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്കു പുറമെ കഫ്സ, മന്തി തുടങ്ങിയ ബിരിയാണി ഇനങ്ങളും ഇന്ന് ഇഫ്താർ സംഗമങ്ങളിൽ ഇടംപിടിച്ചു കഴിഞ്ഞു. സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സംഗമ വേദികൾ കൂടിയായ ഇഫ്താർ സംഗമങ്ങൾ ഇന്ന് ഏറെ ജനകീയമായാണ് സംഘടിപ്പിച്ചു വരുന്നത്. ഗൾഫ് രാജ്യങ്ങളിലും മലയാളികൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. അതിരുകളില്ലാത്ത വിശേഷങ്ങൾ ഓരോ ഇഫ്താർ സംഗമങ്ങൾക്കും പറയാനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ആറു മാസത്തിലൊരിക്കൽ നാട്ടിൽ വരും; ഭാര്യയും മകനേയും മറന്ന് ചുറ്റിക്കളി; മൂകാംബികയിൽ താലികെട്ടലുമായി കാമുകി ജോലി ചെയ്യുന്നിടത്തെല്ലാം ഭർത്താവാണെന്ന് പറയൽ; വിവാദമായപ്പോൾ ഭാര്യക്ക് 5000 രൂപ അയച്ച് ഭാഗ്യേഷ്; വൈറലായ ആ വാർത്ത സമ്മേളനത്തിന് പിന്നിലെ കഥ
- അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ 'അരുൺ' താനല്ലെന്ന് ജയിലിലുള്ള 'കോബ്രയും'; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ 'അമ്മ വഴി ബന്ധുവോ'?
- അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
- ജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്
- 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ; റെയ്ഡിൽ പങ്കെടുത്തത് 200ൽ അധികം ഓഫിസർമാർ: കസ്റ്റംസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ കുറ്റപത്രം ഉടൻ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി
- കർഷക റാലിക്കിടെ ഡൽഹിയിൽ മരിച്ചത് ഓസ്ട്രേലിയയിൽ നിന്നെത്തിയ 24കാരൻ; ഓസ്ട്രേലിയയിൽ നടന്ന വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തിയത് ബന്ധുക്കൾക്ക് വേണ്ടി വിവാഹ ആഘോഷം നടത്താൻ: ചൊവ്വഴ്ച നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട കർഷകനെയും ചേർത്ത് കേസ് എടുത്ത് പൊലീസ്
- വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
- ലോക്കൽ പൊലീസിനോ കമ്മിഷണർക്കോ പുതിയ പരാതി നൽകാതിരിക്കാൻ ഐജിക്ക് മേൽ സമ്മർദ്ദം; സരിതയെ അറസ്റ്റ് ചെയ്യാൻ ഭയന്ന് വിറച്ച് നെയ്യാറ്റിൻകര പൊലീസ്; പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്നും ആരോപണം; സരിതയുടെ അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തിൽ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിതാവിനോട് തട്ടിക്കയറി; മകൾ മരിച്ച് രണ്ടു വർഷമാകുമ്പോഴും നീതി കിട്ടാതെ മൈക്കിൾ-ദീപ് ദമ്പതികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍