തമിഴകത്തിൽ ഉള്ളത് കിടിലോസ്ക്കി ധനമന്ത്രി; ഐസക്കിന് പകരം കേരളത്തിൽ പണപ്പെട്ടി ആര് കൈകാര്യം ചെയ്യും? പി രാജീവിന്റെ പേര് ഉയർന്നു കേൾക്കുമ്പോഴും ഭരണരംഗത്തെ പരിചയമില്ലായ്മ വിനയാകുമോയെന്ന് ഭയം; വകുപ്പ് മുഖ്യമന്ത്രി തൽക്കാലം ഏറ്റെടുക്കാനും സാധ്യത; സുധാകരനെ ഒഴിവാക്കാൻ ഐസക്കിനെയും വെട്ടിയപ്പോൾ ധനകാര്യം കൈകാര്യം ചെയ്യാൻ പ്രമുഖനില്ലാത്ത അവസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഈമാസം 20ാം തീയ്യതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. മന്ത്രിസഭയിൽ പ്രഗത്ഭരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മുഖ്യമന്ത്രിക്ക് പുറമേ മുൻ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജക്ക് മാത്രമേ ഈ മന്ത്രിസഭയിൽ അവസരം കൊടുക്കുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം കേരള ജനതയും പാർട്ടിയും ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടാം പിണറായി സർക്കാറിൽ ആരാകും ധനകാര്യ മന്ത്രിസ്ഥാനത്ത് എത്തുക എന്നതാണ്. തോമസ് ഐസക്കിനെ പോലെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന സാമ്പത്തിക വിദഗ്ധൻ കൈകാര്യം ചെയ്യുന്ന വകുപ്പിൽ പിൻഗാമിയായി എത്തുന്നവർ ആരായാലും അവർക്ക് മുന്നിലുള്ളത് വൻ വെല്ലുവിളികളാണ്. കഴിഞ്ഞ സർക്കാറിലെ ജനകീയ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഐസക്കിന്റെ ബുദ്ധിയായിരുന്നു. സാമൂഹ്യ ക്ഷേമ പെൻഷന്റെ കാര്യത്തിലും കിഫ്ബി എന്ന ആശയം കൊണ്ടുവന്നതിലും അടക്കം ബുദ്ധികേന്ദ്രവും സർക്കാറിന്റെ ചാലക ശക്തിയുമായി പ്രവർത്തിച്ചത് ഐസക്കായിരുന്നു.
ഇങ്ങനെയുള്ള ഐസക്കിന് പകരക്കരാനായി മാധ്യമങ്ങളൂടെ ഉയർന്നുകേട്ട പേര് മുൻ രാജ്യസഭാ എംപിയായ പി രാജീവിന്റെ പേരാണ്. എന്നാൽ, ഭരണ രംഗത്ത് അത്രയ്ക്ക് പരിചയമില്ലാത്ത രാജീവിന് ധനകാര്യം പോലെ സുപ്രധാന വകുപ്പ് നൽകുന്നതിൽ രണ്ടഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ട് താനും. ഐസക്കിന് പകരക്കാരനായി വൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
അക്കാദമിക യോഗ്യതകളുടേയും രാഷ്ടീയാടിത്തറയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ 54 കാരനായ പി രാജീവ് തന്നെ രണ്ടാം പിണറായി സർക്കാറിലെ ധനമന്ത്രി സ്ഥാനത്തെത്തുവാനാണ് സാധ്യതകൾ. നിലവിൽ സിപിഐഎംന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ സ്ഥാനം വഹിക്കുന്ന പി രാജീവ് രാജ്യ സഭാ എംപിയായി രാഷ്ട്രീയത്തിന് അതീതമായ അഭിനന്ദനങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ്. എന്നാൽ, എംപി സ്ഥാനത്തിന് ഉപരിയായി കടുത്ത വെല്ലിവിളികളാണ് ധനകാര്യം കൈകാര്യം ചെയ്യുന്ന വ്യക്തി അഭിമുഖീകരിക്കേണ്ടി വരിക.
ക്ഷേമപെൻഷൻ കൃത്യമായി കൊണ്ടുപോകുന്നതിനൊപ്പം തന്നെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചു മുന്നോട്ടു പോകുന്നതിലും ധനമന്ത്രിക്ക് നിർണായക റോളുണ്ട്. കോവിഡ് കാലത്തെ സവിശേഷമായ സാമ്പത്തിക സാഹചര്യം കൈകാര്യം ചെയ്യുക എന്ന വെല്ലുവിളിയുമുണ്ട്. അതുകൊണ്ട് തന്നെ രാജീവിനെ വിശ്വസിച്ച് വകുപ്പ് ഏൽപ്പിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വിദേശ വിദ്യാഭ്യാസം നേടിയ മിടുക്കാനായ വിദേശത്തെ ബാങ്കർ കൂടിയായ പളനിവേൽ ത്യാഗരാജനാണ് ധനമന്ത്രി സ്ഥാനത്ത് ഉള്ളത്.
അയൽനാട്ടിൽ പ്രശസ്തനായ വ്യക്തി ധനമന്ത്രി ആയിരിക്കവേ കേരളത്തിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യതയുള്ള വ്യക്തികൾ ഇല്ലെന്ന ആക്ഷേപം പൊതുസമക്ഷത്തിലുണ്ട്. ഐസക്കിന് രണ്ടാമൂഴം ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളെ തേടേണ്ട അസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ ധനകാര്യ വകുപ്പ് കൈകാര്യം ചെയത്് ധനകാര്യ രംഗത്തെ ഉപദേശകരെയും നിയോഗിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്. മുൻപ് മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി ഇപ്പോൾ ഐഎംഎഫിലുള്ള ഗീതാ ഗോപിനാഥായിരുന്നു. അത്തരത്തിൽ ധനകാര്യ രംഗത്തെ പ്രമുഖവ്യക്തിയെ ഉപദേഷ്ടാവ് സ്ഥാനത്തു നിയമിച്ചു മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അതേസമയം പി രാജീവ് മന്ത്രിയായി മതിയെന്നും സർക്കാറിന് പുറത്തായാലും ഐസക്കിന് നയരൂപീകരണത്തിൽ പങ്കുണ്ടാകുമെന്നും കരുതുന്നവരുണ്ട്. ഇടതു മുന്നണിയുടെ നയങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ഉപദേശങ്ങൾ പാർട്ടി തന്നെ നൽകുമ്പോൾ ആരാകും മന്ത്രിയെന്ന ചോദ്യം പ്രസക്തമല്ലെന്ന് വാദിക്കുന്നവരുണ്ട്. ഐസക്ക് പറഞ്ഞ കണക്ക് അനുസരിച്ച് 3000 കോടി രൂപ ട്രഷറിയിൽ നിലവിൽ മിച്ചമായുണ്ട്. അത് പരിഗണിക്കുമ്പോൾ ധനമന്ത്രിയായി സ്ഥാനമെടുക്കുകയാണെങ്കിൽ രാജീവിനെ കാത്തിരിക്കുന്നത് സുഖകരമായ ഒരു ഹണിമൂൺ പിരീഡ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
30,000 കോടി രൂപയുടെ ധനക്കമ്മിയുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാമ്പത്തിക മേഖല നിയന്ത്രിക്കാനെത്തുന്ന വ്യക്തിക്ക് ഇത് വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 8800 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിച്ചുണ്ട്. ഇതിന്റെ 50 ശതമാനത്തോളം സംസ്ഥാനത്തിന് കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
സർക്കാർ രൂപീകരണം പൂർത്തിയായ ഉടൻ തന്നെ പുതിയ അസംബ്ലിയിൽ ഒരു ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതായി വരും. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഉയർത്തുന്നതിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയിലെ കാര്യങ്ങൾക്കുമല്ലാതെ ഈ ബഡ്ജറ്റിൽ മറ്റ് പ്രധാന വകയിരുത്തലുകൾക്ക് പ്രാധാന്യമുണ്ടാകാൻ സാധ്യതയില്ല.
ധനമന്ത്രിയായി തെരഞ്ഞടുക്കയാണെങ്കിൽ പി രാജീവിന് മുന്നിൽ വലിയ വെല്ലുവിളിയാകുന്നത് 22-23 സാമ്പത്തിക വർഷവും അതിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളുമായിരിക്കും. എന്നാൽ ഉയർന്ന അക്കാദമിക യോഗ്യതകളും മികച്ച രാഷ്ട്രീയപ്രവർത്തകനുമായി അദ്ദേഹം ആ പ്രതിസന്ദികളെയെല്ലാം തന്റെ കഠിനാധ്വാനത്തിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.
വീണാ ജോർജ് , പി ചിത്തരഞ്ജൻ, വിഎൻ വാസവൻ, സജി ചെറിയാൻ, എവി അബ്ദുറഹ്മാൻ, എം ബി രാജേഷ്, നന്ദകുമാർ തുടങ്ങിയവർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചനയുള്ളത്. കെകെ ശൈലജയെ മാറ്റിനിർത്തിയുള്ള പരീക്ഷണത്തിന് സിപിഎം തയ്യാറല്ല. അത് പാർട്ടിയുടെ ജനകീയാടിത്തറയ്ക്കും കോട്ടമുണ്ടാക്കും. ശൈലജ ആരോഗ്യ മന്ത്രിയായി തന്നെ തിരിച്ചെത്തും. മന്ത്രിസഭയിലെ രണ്ടാമനായി എംവി ഗോവിന്ദൻ എത്തും. വ്യവസായ മന്ത്രിസ്ഥാനമായിരിക്കും ലഭിക്കുക. ഇപി ജയരാജന് പകരമാണിത്. കേന്ദ്ര കമ്മിറ്റി അംഗം രാധാകൃഷ്ണനും ഇത്തവണ മന്ത്രിസഭയിലുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍