സ്പീക്കർ എന്നാൽ സർക്കാരിന്റെ പാവയെന്ന തോന്നൽ മാറ്റി കരുണാകരനെ വിരട്ടി; ആറ് മാസം മന്ത്രിയായപ്പോൾ വമ്പന്മാരെ നിലയ്ക്കു നിർത്തി ആരോഗ്യമേഖല ഉടച്ചുവാർത്തു; ആരും തൊടാൻ ഭയന്ന ബിർലയെ പൂട്ടിയത് ഈ ഇച്ഛാശക്തി മൂലം; ഓരോ തെരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ലക്ഷങ്ങൾ വലിച്ചെറിഞ്ഞു രംഗത്തെത്തിയത് വമ്പന്മാർ; അപ്രതീക്ഷിതമായി സുധീരൻ പദവിയൊഴിയുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പദവി എങ്ങനെ വിനിയോഗിക്കണം എന്നറിയാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കിടയിൽ ഉള്ളത്. മന്ത്രിസ്ഥാനം ലഭിച്ചാൽ പൊതുജന നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കണമെന്ന് പല രാഷ്ട്രീയക്കാർക്കും അറിയില്ല. പലപ്പോഴും അതിനുള്ള ഇച്ഛാശക്തി ഇല്ലെന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം. ഇത്തരം നേതാക്കൾക്കിടയിൽ തീർത്തും വ്യത്യസ്തനായിരുന്നു വി എം സുധീരൻ എന്ന നേതാവ്.
ഒരു പദവി ലഭിച്ചാൽ എങ്ങനെ ഫലപ്രദമായി അത് ഉപയോഗിക്കാം എന്ന കൃത്യമായ ബോധ്യം സുധീരനുണ്ടായിരുന്നു. സ്പീക്കറായും എംപിയായും എംഎൽഎയായും ശോഭിച്ച വേളയിൽ എല്ലാം തന്നെ കൃത്യമായി അധികാരം അറിഞ്ഞു പ്രയോഗിച്ച ആദർശധീരനായിരുന്നു സുധീരൻ. കെപിസിസി അധ്യക്ഷ പദവിയിൽ ഇരുന്നു കൊണ്ട് ഭരണത്തിന്റെ കടിഞ്ഞാണായി പ്രവർത്തിച്ച മറ്റൊരു കെപിസിസി അധ്യക്ഷൻ ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.
കോൺഗ്രസ് രാഷ്ട്രീയത്തിലെ വിപ്ലവകാരിയുടെ റോളായിരുന്നു എന്നും സുധീരന്. കെഎസ് യുവിലെ തീപ്പൊരി നേതാവായി വളർന്ന അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. തൃശ്ശൂരുകാരനെന്ന നിലയിൽ ഈ സമയത്ത് കെ കരുണാകരന്റെ ആശിർവാദങ്ങളും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ, ആരെയും കൂസാതെ നട്ടെല്ലുയർത്തി നിന്നു കൊണ്ടാണ് അദ്ദേഹം വളർന്നത്. സ്പീക്കർ സ്ഥാനത്തിരുന്ന് കെ കരുണാകാരന് തലവേദനയുണ്ടാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സർക്കാറിന്റെ പാവയാണ് സ്പീക്കർ എന്ന തോന്നൽ മാറ്റിയത് സുധീരൻ ആ പദവിയിൽ ഇരിക്കുമ്പോഴാണ്. ഒരിക്കലും ചെളിയില്ലാത്ത ഖദറും കറയില്ലാത്ത കൈകളും അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ സധൈര്യം തുറന്നു പറയാനും അദ്ദേഹത്തെ ശക്തനാക്കുന്നു. സംശുദ്ധ വ്യക്തിപ്രഭാവത്തിന്റെ ഈ കരുത്താണു മൂന്നു വർഷംമുൻപ് സംസ്ഥാനത്തെ പാർട്ടിയുടെ കടിഞ്ഞാൺ സുധീരനെ ഏൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ആ പദവിയിൽ നിന്നാണ് അദ്ദേഹം ഒഴിഞ്ഞത്.
എ കെ ആന്റണി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന വി എം സുധീരൻ ഈ മേഖലയെ ശുദ്ധീകരിക്കാൻ വേണ്ടി സുധീരൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം ഏറെ കൈയടി നേടിയിരുന്നു. ആരോഗ്യ മേഖലയെ പിടിമുറുക്കിയ മാഫിയകളെ അമർച്ച ചെയ്യാൻ മുൻകൈയെടുത്തത് അദ്ദേഹമായിരുന്നു. മാവൂർ ഗ്വാളിയോർ പോലെ ബിർലയുടെ സ്ഥാപനം മലിനീകരണം യഥേഷ്ടം തുടർന്നതോടെ അവരെ അമർച്ച ചെയ്യാൻ വേണ്ടി മുൻകൈയെടുത്തതും സുധീരനായിരുന്നു. അത്രയ്ക്ക് ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സുധീരൻ.
സുധീരന്റെ ആദർശാത്മക വ്യക്തിത്വം നിഷേധിക്കാനോ നിരാകരിക്കാനോ ആർക്കുമാവില്ല. കോൺഗ്രസ് നേതൃത്വം അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും മുങ്ങിക്കുളിച്ചു നിൽക്കെ അതിജീവനത്തിനായി ആശ്രയിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. ഒരിക്കലും അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യക്തിപരമായ ആദർശത്തിളക്കമായിരുന്നു സുധീരനെ കെപിസിസി അധ്യക്ഷ പദവിയൽ എത്തിച്ചതും. എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്ന പ്രകൃതമായിരുന്നു സുധീരന്. ആലപ്പുഴയെ പ്രതിനിധീകരിച്ച് എംപിയായിരുന്ന വേളയിൽ തീരദേശത്തെ കരിമണൽ ഖനനത്തിന് സർക്കാർ തീരുമാനം എടുത്തതോടെ ഇതിനെ നഖശിഖാന്തം എതിർക്കുകയായിരുന്നു സുധീരൻ ചെയ്തത്.
ഇങ്ങനെ മാഫിയകൾക്കെതിരെ പോരാട്ടം ശീലമാക്കിയപ്പോൾ സുധീരനെ തോൽപ്പിക്കാൻ വൻകിടക്കാർ തന്നെ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശനെ പോലൊരു മദ്യമുതലാളി എസ്എൻഡിപിയുടെ തലപ്പത്തേക്ക് വന്നപ്പോൾ അതിനെ എതിർക്കാനും സുധീരനേ ഉണ്ടായിരുന്നുള്ളൂ. കള്ളുകച്ചവടക്കാരനല്ല ഈഴവ സമുദായ നേതാവാകേണ്ടതെന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിനെതിരെ ശബ്ദമുയർത്തിയ കോൺഗ്രസിലെ ഏക ശബ്ദവും സുധീരന്റേതായിരുന്നു.
അഴിമതി കണ്ടാൽ രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിത്വമായിരുന്നു സുധീരന്റേത്. ഇങ്ങനെ ആദർശ നിഷ്ഠയുള്ള നേതാവെന്ന നിലയിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് 2014ൽ ഹൈക്കമാൻഡ് നിയോഗിച്ചത്. രമേശ് ചെന്നിത്തല അഭ്യന്തരമന്ത്രിയായതിനെ തുടർന്നാണ് സുധീരൻ ഈ പദവിയിൽ എത്തുന്നത്. രമേശിന് പകരം അന്നത്തെ സ്പീക്കറായ ജി.കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും താത്പര്യപ്പെട്ടതെങ്കിലും ഗ്രൂപ്പുകളുടെ അതിപ്രസരമൊഴിവാക്കാൻ ഗ്രൂപ്പിലാത്ത സുധീരൻ അധ്യക്ഷനാവട്ടെ എന്നായിരുന്നു രാഹുൽഗാന്ധിയുടെ തീരുമാനം.
പാർട്ടിയിൽ ശക്തമായ എ-ഐ ഗ്രൂപ്പ് പോര് ഒതുക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് വി എം സുധീരനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതെങ്കിലും പിന്നീട് സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഒരു ഗ്രൂപ്പായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നിലവാരമില്ലാത്ത ബാറുകൾ തുറക്കേണ്ടതില്ലെന്ന് ശക്തമായ നിലപാട് സുധീരൻ സ്വീകരിച്ചതോടെയാണ്, സംസ്ഥാനത്ത് ബാറുകൾ അടച്ചു പൂട്ടുന്നത്. കടുത്ത മദ്യവിരുദ്ധ നിലപാടിലൂടെ സുധീരൻ കൈയടി വാങ്ങുകയും മദ്യലോബിയുടെ ആളായി മുഖ്യമന്ത്രി ചിത്രീകരിക്കപ്പെടുകയും ചെയ്തതോടെയാണ് മുഴുവൻ ബാറുകളും അടച്ചു പൂട്ടുക എന്ന കടുത്ത പ്രയോഗം ഉമ്മൻ ചാണ്ടി നടത്തിയത്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും എ ഗ്രൂപ്പുമായും ഉമ്മൻ ചാണ്ടിയുമായും സുധീരൻ ശക്തമായി ഏറ്റുമുട്ടിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടി യോഗങ്ങളിലും, ഏകോപനസമിതിയോഗങ്ങളിലും നിന്ന് ഉമ്മൻ ചാണ്ടി വിട്ടു നിന്നത് സുധീരനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് നേതാവായ ബെന്നി ബെഹന്നാന് സീറ്റ് നഷ്ടമായത് വി എം സുധീരന്റെ ഇടപെടൽ മൂലമായിരുന്നു. ഇവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ കോൺഗ്രസിനെ മൊത്തത്തിൽ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുധീരന്റെ ഇടപെടൽ.
കെസി ജോസഫ്, അടൂർ പ്രകാശ് എന്നിവർ മത്സരിക്കുന്നതിനെതിരെ സുധീരൻ രംഗത്തു വന്നതും കോൺഗ്രസിൽ വലിയ ആഭ്യന്തര സംഘർഷം സൃഷ്ടിച്ചിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി പരസ്യപ്രതിഷേധത്തിലേക്ക് കടന്നതോടെയാണ് ഈ നേതാക്കൾക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് വിട്ടു കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉമ്മൻ ചാണ്ടി അങ്ങനെ ചെയ്തതെന്നായിരുന്നു എ ഗ്രൂപ്പ് വിശദീകരിച്ചത്.
തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിക്കും ഒരേ പോലെ ഉത്തരാവാദിത്തമുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മാതൃകയിൽ സുധീരനും രാജിവയ്ക്കണമെന്നും എ ഗ്രൂപ്പ് വാദിച്ചിരുന്നുവെങ്കിലും സുധീരൻ തുടരട്ടെ എന്ന നിലപാടായിരുന്നു ഹൈക്കമാൻഡിന്. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിൽ സുധീരന്റെ ഏറ്റവും വലിയ സംഭാവനയെന്താണെന്ന് ചോദ്യമുയർന്നാൽ ഉമ്മൻ ചാണ്ടിയെ മെരുക്കി എന്നതു തന്നെയാകും മറുപടിയായി എത്തുക്.
ഇപ്പോൾ ഗ്രൂപ്പുകളുടെ ആക്രമണത്തിനുകൂടി ഇരയായി സുധീരൻ പടിയിറങ്ങുമ്പോൾ ജില്ലാ തലത്തിൽ കോൺഗ്രസിന് പുതിയ മുഖങ്ങളെത്തിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ആദ്യമായി ഒരു വനിത ഡിസിസി പ്രസിഡന്റായി, ഡിസിസികളുടെ തലപ്പത്തേക്ക് ചെറുപ്പക്കാർ വന്നു. ചെറുപ്പക്കാരായ എംഎൽഎമാരുണ്ടായി. ഇതിനൊക്കെ ഉപരിയായി മദ്യനയത്തിലെ കർക്കശ നിലപാടു കൊണ്ട് കേരളത്തിലെ വീട്ടമ്മമാർക്ക് കൂടി പ്രിയങ്കരനായി വി എം സുധീരൻ എന്ന ആദർശ ധീരനായ നേതാവ്.
അടുത്തിടെ ഡിസിസികളുടെ പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി കെപിസിസി നേതൃത്വത്തോട് പൂർണമായി നിസ്സഹരിക്കുന്നതും സുധീരനെ സമ്മർദത്തിലാക്കുന്നതായിരുന്നു. കെപിസിസി പുനഃസംഘടയുടെ ഭാഗമായി രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചെങ്കിലും ഉമ്മൻ ചാണ്ടി അതിനോടും സഹകരിച്ചില്ല. ഡിസിസികളുടെ പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി ഇനി ഒരു സാധാരണ പ്രവർത്തകൻ മാത്രമായി നിൽക്കുകയാണെന്ന് ഉമ്മൻ ചാണ്ടി സുധീരനെയും ആന്റണിയെയും രമേശ് ചെന്നിത്തലയെയും അറിയിക്കുകയും ചെയ്തു.
എല്ലാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ സമ്മർദം. രാഷ്ട്രീയ കാര്യസമിതി ഇക്കാരണത്താൽ യോഗം ചേരാൻ പോലും സാധിക്കാത്ത നിലയുണ്ടായി. നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ പ്രതിസന്ധിയുണ്ടായപ്പോൾ കോൺഗ്രസ് ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽന്നും ഉമ്മൻ ചാണ്ടി വിട്ടുനിന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ ഡൽഹിയിൽ വിളിപ്പിച്ച് പ്രത്യേകം ചർച്ച നടത്തിയാണ് താൽക്കാലിക വെടിനിർത്തലുണ്ടായത്.
സുധീരനെ മാറ്റുകയെന്ന അതിശക്തമായ സമ്മർദമായിരുന്നു ഇതെല്ലാം. ഈ ഘട്ടത്തിലെല്ലാം ഹൈക്കമാൻഡും എകെ ആന്റണിയും സുധീരനൊപ്പം ഉറച്ചുനിന്നു. ഉടൻ കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് ആവർത്തിച്ചു. ഇതോടെ ഇരുഗ്രൂപ്പുകളുടെയും സമ്മർദം അയഞ്ഞു. എങ്കിലും സുധീരന്റെ നേതൃത്വത്തിൽ പാർട്ടിതലത്തിൽ നടത്തിയ പ്രവർത്തനങ്ങളോട് സഹകരിക്കാൻ കോൺഗ്രസ് മുൻനിര നേതാക്കൾ തയ്യാറായിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്