കന്റോൺമെന്റ് ഹൗസിലേക്ക് പ്രതീക്ഷയോടെ കയറിച്ചെന്നപ്പോൾ കേട്ട ഡയലോഗിൽ ചങ്കുതകരും പോലെ തോന്നി; വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നുമാറി നിൽക്കണം; കെപിസിസി ജന.സെക്രട്ടറി ആക്കാമെന്ന പഴയ ഉറപ്പ് ചിരിയിൽ അലിയിച്ച് ചെന്നിത്തല; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉപയോഗിച്ചത് തന്റെ ഇന്നോവ; ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ ഇനി നിൽക്കില്ല; കോൺഗ്രസ് വിടാൻ ഒരുങ്ങി വിജയൻ തോമസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പുനഃ സംഘടനയിൽ തനിക്ക് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും, മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ് പാർട്ടി വിടാൻ ഒരുങ്ങുന്നു. രമേശ് ചെന്നിത്തല തന്നെ വഞ്ചിച്ചുവെന്നും അതിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്നുമാണ് അദ്ദേഹം വേദനയോടെ പറയുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ആക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇന്നലെ രാവിലെ കന്റോൺമെന്റ് ഹൗസിലേക്ക് രമേശ് ചെന്നിത്തല വിളിച്ചുവരുത്തിയപ്പോൾ നിരാശപ്പെടുത്തുന്ന ഡയലോഗാണ് കേട്ടത്. വി എസ്.ശിവകുമാറിന് വേണ്ടി തത്കാലം ഒന്നു മാറി നിൽക്കണമെന്നായിരുന്നു ചെന്നിത്തലയുടെ അഭ്യർത്ഥന.
രണ്ടുവർഷം മുമ്പ് കോൺ്ഗ്രസിലെ അവഗണനയിൽ മനംമടുത്ത് വിജയൻ തോമസ് ബിജെപിയിൽ ചേരാനായി ഒരുങ്ങിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയനിർവാഹക സമിതിയംഗം മിസോറാമിന്റ ചുമതല എന്നിവയും വിജയൻതോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്ന് എ.കെ.ആന്റണി ഇടപെട്ട് അനുനയിപ്പിച്ചതോടെ തീരുമാനം മാറ്റി. കെപിസിസി പുനഃസംഘടനയിൽ അർഹമായ പരിഗണന, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോവളത്ത് സ്ഥാനാർത്ഥിത്വം, ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് വിജയൻതോമസ് അന്ന് നിലപാട് മാറ്റിയത്.
2011ൽ കോവളം സീറ്റ് നൽകാതിരുന്നത് മുതൽ തുടങ്ങിയതാണ് പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി. 2016ലും സീറ്റ് നിഷേധിച്ചതോടെ അകൽച്ച വർധിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർമാൻ ആയിരിക്കുമ്പോൾ ടൂറിസം മന്ത്രി എ.പി.അനിൽകുമാറുമായി നിരന്തര കലഹത്തിലായിരുന്നു വിജയൻ തോമസ്. തന്നെ അവഗണിച്ചു കൊണ്ട് മന്ത്രിയെന്ന രീതിയിൽ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് വിജയൻ തോമസും അനിൽകുമാറും തമ്മിൽ അകലാൻ ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കോൺഗസ് നേതൃത്വം സീറ്റ് വാഗ്ദാനം നടത്തിയെങ്കിലും നിയമസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല. പാർലമെന്റ് സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നൽകിയില്ല. ജയ്ഹിന്ദ് ചാനലിന് വേണ്ടി വന്ന മുടക്കുമുതലിന്റെ വലിയ പങ്ക് വിജയൻ തോമസിന്റെ വകയായിരുന്നു. ജയ്ഹിന്ദ് ചാനൽ യാഥാർഥ്യമായെങ്കിലും അതിനു പിന്നിൽ സാമ്പത്തിക പിൻബലമായി നിന്ന വിജയൻ തോമസിന് അവഗണന മാത്രമായിരുന്നു കോൺഗ്രസിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്നാണ് വിജയൻ തോമസ് ബിജെപിയിലേക്ക് പോകുന്ന എന്ന രീതിയിൽ വാർത്തകൾ വന്നത്.
പാർലമെന്റ് സ്ഥാനാർത്ഥി ആക്കാമെന്നു മോഹിപ്പിച്ച് കോൺഗ്രസ് നേതാക്കൾ കൂടെ നിർത്തിയ വിജയൻ തോമസ് 35 കോടിയിൽ അധികം രൂപ ചെലവാക്കിയാണ് ജയ്ഹിന്ദ് ചാനൽ തുടങ്ങിയത്. പ്രവാസി വ്യവസായിയായ വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനായിരുന്നു. തിരുവനന്തപുരത്തെ മത്സരിക്കാൻ അവസരമൊരുക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദിൽ കോടികൾ നിക്ഷേപിച്ചത്. എന്നാൽ ലോക്സഭയിലും നിയമസഭയിലും മത്സരിക്കാൻ അവസരം ഒരുക്കിയയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായിരുന്നു. കുറച്ചുകാലമായി കെപിസിസി നേതൃത്വവുമായി വിജയൻ തോമസ് അകന്നു. ജയ്ഹിന്ദിലെ ഓഹരികൾ തിരിച്ചു ചോദിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാൽ, പിന്നീട് നേതാക്കളെയൊന്നും മഷിയിട്ട നോക്കിയിട്ട് കണ്ടുകിട്ടിയില്ല.
കഴിഞ്ഞ 11 വർഷമായി കെപിസിസി സെക്രട്ടറി ആണ് വിജയൻതോമസ്. തിരുവനന്തപുരത്ത് പാർലമെന്റ് സ്ഥാനാർത്ഥിയായി ശശിതരൂർ വന്നതോടെ വിജയൻ തോമസ് നെയ്യാറ്റിൻകരയിൽ സ്വാതന്ത്ര സ്ഥാനാർത്ഥി ആയി. അപ്പോൾ രമേശ് ഇടപെട്ടു കോവളം സീറ്റ് തരാമെന്ന് പറഞ്ഞു. എന്നാൽ അതും കൊടുത്തില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ നിന്നും രാഷ്ട്രീയ പാർട്ടിയുടെ ബലത്തോടെ സ്വന്തന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുംമെന്നാണ് വിജയൻ തോമസ് പറയുന്നത്.
തന്റെ കോടിക്കണക്കിന് രൂപ ഐഗ്രൂപ്പ് നേതാക്കൾ കൈപ്പറ്റിയിട്ടും അവഗണന കാട്ടുന്നുവെന്നാണ് വിജയൻ തോമസിന്റെ പരാതി. ' കോൺഗ്രസ് എല്ലാം ജാതി നോക്കിയാണ് വീതം വൈകുന്നത്. ഞാൻ ലാറ്റിൻ ക്രിസ്ത്യൻ ആയതുകൊണ്ട് എനിക്ക് തരുന്നില്ല. അതുകൊണ്ട് എന്റെ സമുദായം കൂടുതൽ ഉള്ള തിരുവനന്തപുരം. മണ്ഡലത്തിൽ മത്സരിക്കും, അദ്ദേഹം പറയുന്നു. രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലം അത്രയും ഉപയോഗിച്ചത് വിജയൻ തോമസിന്റെ kl 20.. 1എന്ന ഇന്നോവ കാർ ആയിരുന്നു
മന്ത്രി ആയപ്പോൾ തിരികെ ഏല്പിച്ചു. ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ എന്ത് വിശ്വാസത്തിൽ കൂടേ നില്കും എന്ന് വിജയൻ തോമസ് ചോദിക്കുന്നു
വഞ്ചനയുടെ കഥ
സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെ ഇരയാണ് താനെന്ന് വിജയൻ തോമസ് നേരത്തെ തുറന്നടിച്ചിരുന്നുപ്രവാസി വ്യവസായി ആയിരുന്ന വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനെന്ന നിലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമസഭയിലോ പാർലമെന്റിലോ എത്തിക്കാമെന്ന വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദെന്ന കോൺഗ്രസ് ചാനലിലേക്ക് പണമൊഴുക്കിയതെന്നും വാർത്തകളുണ്ടായി. അതിന് ശേഷം നിയമസഭയിലേക്കും 2009ൽ ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് എത്തി. നിയമസഭയിൽ നേമത്തോ നെയ്യാറ്റിൻകരയിലോ വിജയൻ തോമസ് സ്ഥാനാർത്ഥിയാകുമെന്ന് വിലയിരുത്തലുമെത്തി. പക്ഷേ അതു നടന്നില്ല. ആറു കൊല്ലം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നു.
സിപിഐയുടെ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് കോൺഗ്രസിനാണെങ്കിൽ തികഞ്ഞ ആത്മവിശ്വാസം. താനായിരിക്കും സ്ഥാനാർത്ഥിയെന്ന് വിജയൻ തോമസും വിശ്വസിച്ചു. സംഭവിച്ചത് മറ്റൊന്നാണ്. ഹൈക്കമാണ്ട് പിന്തുണയോടെ ശശി തരൂർ സ്ഥാനാർത്ഥിയായെത്തി. വിജയൻ തോമസ് റിബലായി പത്രികയും നൽകി. അതിനപ്പുറത്തേക്ക് പോകാതെ മത്സരരംഗത്ത് നിന്ന് വിജയൻ തോമസ് പിന്മാറി. കെപിസിസി സെക്രട്ടറിയായി. യുഡിഎഫ് ഭരണമെത്തിയപ്പോൾ കെടിഡിസിയുടെ തലപ്പത്തും. കെടിഡിസി ചെയർമാൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയുടെ കുറവും വിജയൻ തോമസ് വിമർശിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിലേക്കാണ് വിജയൻ തോമസിനെ പരിഗണിച്ചിരുന്നത്. എന്നാൽ സീറ്റ് കെപിസിസി. സെക്രട്ടറി എം.വിൻസന്റിന് നൽകി്. പാർട്ടി പത്രത്തിനും ചാനലിനുമായി താൻ ഏറെ പണം മുടക്കിയിട്ടുണ്ടെന്നും പണം മടക്കിത്തന്ന് തന്നെ ഒഴിവാക്കണമെന്നും ഇതോടെ വിജയൻ തോമസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പക്ഷേ ആരും മൈൻഡ് ചെയ്തില്ല. എന്തായാലും കോൺഗ്രസിന് വേണ്ടി മുടക്കിയ പണം എളുപ്പത്തിൽ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വിജയൻ തോമസിനില്ല. എന്തായാലും പാർട്ടിവിടാൻ തീരുമാനിച്ച അദ്ദേഹം പണത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്തിയേക്കും.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്