ലയനത്തെ ചൊല്ലി സോഷ്യലിസ്റ്റുകൾ തമ്മിൽ തർക്കം; ഐക്യ ജനതാദള്ളെന്ന ബാനറിൽ ഇടതുപക്ഷത്തേക്ക് എത്താനുറച്ച് വീരേന്ദ്ര കുമാർ; ഒറ്റപ്പാർട്ടിയാകാനുള്ള നീക്കം തകർത്ത് മാത്യു ടി തോമസ്; കരുതൽ നീക്കവുമായി മുഖ്യമന്ത്രിയും
കോഴിക്കോട്: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ വരാൻ വീരേന്ദ്രകുമാറിന്റെ ഐക്യ ജനതാദള്ളിന് പൂർണ്ണ സമ്മതം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതു മുന്നണിയുമായി വീരേന്ദ്രകുമാർ പൂർത്തിയാക്കി. ജനതാദൾ എസുമായി ലയിച്ച് മുന്നണിയിൽ എത്താനും വീരേന്ദ്രകുമാറിന് സമ്മതമാണ്. പാർട്ടി നേതൃസ്ഥാനം വേണമെന്നാണ് ആവശ്യം. ഇതോടെ ജനതാദൾ എസിന്റെ നിലവിലെ നേതൃത്വം വീരേന്ദ്രകുമാറിന്റെ ലയനത്തെ എതിർക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനം വിട്ടു നൽകാനാവില്ലെന്നാണ് മാത്യു ടി തോമസിന്റെ അഭിപ്രായം. ഇതിനിടെ വീരേന്ദ്ര കുമാറിന് അനുകൂലമായി ജനതാദൾ എസിലെ എംകെ പ്രേംനാഥ് രംഗത്ത് വരികയും ചെയ്തു.
അതിനിടെ യുഡിഎഫ് വിട്ടുവന്നാൽ മാത്രമേ ലയനത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നാണ് ജനതാദൾ എസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതും ലയന ചർച്ചകളെ ബാധിക്കും. ജനതാദൾ എസിലേക്ക് ലയിക്കാൻ വീരേന്ദ്രകുമാർ തയ്യാറാകില്ല. ദേശീയ തലത്തിൽ നിതീഷ് കുമാറിന്റെ ഐക്യ ജനതാദള്ളിനാണ് ശക്തി. ബീഹാറിൽ ജയിച്ചതോടെ നിതീഷ് ദേശീയ നേതാവായി മാറിക്കഴിഞ്ഞു. അതിനാൽ മാത്യു ടി തോമസും കൂട്ടരും ഐക്യ ജനതാദള്ളിനൊപ്പം വരണമെന്നാണ് വീരേന്ദ്ര കുമാറിന്റെ നിർദ്ദേശം. ഇതാണ് മാത്യു ടി തോമസിന്റെ എതിർപ്പിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ ജനതാദൾ എസിലെ ഒരു വിഭാഗം വീരന്റെ പാർട്ടിയിൽ ലയിക്കാൻ തയ്യാറുമാണ്. എന്നാൽ ഇടതു പക്ഷത്തേക്ക് വരണമെന്ന് മാത്രം. ഈ സാഹചര്യത്തിൽ ലയനമില്ലാതെ തന്നെ ഇടതുപക്ഷത്ത് എത്താനുള്ള ചർച്ചകൾ വീരൻ സജീവമാക്കി.
ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറുതന്ത്രങ്ങൾ ഒരുക്കുന്നുണ്ട്. ജനതാദള്ളിനൊപ്പം ആർഎസ്പിയും ഇടതുപക്ഷത്തേക്ക പോകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇത്. ഇടതുപക്ഷത്തെ ജനതാദള്ളിനെ ഭിന്നിപ്പിക്കാനും വീരേന്ദ്രകുമാറിനൊപ്പമുള്ള കെപി മോഹനനെ യുഡിഎഫിൽ ഉറപ്പിക്കാനുമാണ് നീക്കം. എന്നാൽ തദ്ദേശത്തിൽ ഇടതു പക്ഷം ജയിച്ചു കയറിയതോടെ കെപി മോഹനനും യുഡിഎഫിനോടുള്ള താൽപ്പര്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാത്യു ടി തോമിസന്റെ പാർട്ടിയിലേക്കാണ് മുഖ്യമന്ത്രിയുടെ കണ്ണ്. ഇതും സോഷ്യലിസ്റ്റുകളുടെ ഒന്നാകൽ ചർച്ചയെ ബാധിച്ചിട്ടുണ്ട്. അതിനിടെ ലയനത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നിലപാട് തള്ളി ദേശീയ നിർവ്വാഹക സമിതി അഗം എം.കെ പ്രേംനാഥ് എംപി വീരേന്ദ്രകുമാറുമായി ചർച്ച നടത്തി.
വീരേന്ദ്രകുമാറിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇരുപാർട്ടികളും ലയിക്കണമന്ന് ചർച്ച്ക്ക് ശേഷം എം.കെ പ്രേംനാഥ് പറഞ്ഞു. ഭിന്നിച്ച് നിൽക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കുകയും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡും ജനതാദൾ സെക്കുലറും ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് വേണ്ടതെന്നും പ്രേംനാഥ് പറഞ്ഞു. ഇതോടെ ചർച്ചകൾ സജീവമാവുകയാണ്. ഏതായാലും യുഡിഎഫ് വിടാൻ വീരേന്ദ്ര കുമാർ തീരുമാനിച്ചതിന്റെ സൂചനയാണ് ഈ നീക്കങ്ങൾ. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതു പക്ഷത്ത് എത്തിയാൽ ഒപ്പമുണ്ടാകുമെന്നാണ് പ്രേംനാഥ് വ്യക്തമാക്കുന്നത്.
ജനതാദൾ യുണൈറ്റഡുമായി ഇപ്പോൾ ലയനമില്ലെന്നായിരുന്നു ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഇന്നലെ പറഞ്ഞത്. ഓരോ തെരഞ്ഞെടുപ്പിലും വിലപേശൽ രാഷ്ട്രീയമാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ഇപ്പോൾ പയറ്റുന്നതെന്നും. എൽ.ഡി.എഫിലേക്ക് പോകുന്നുവെന്ന പുകമറ സൃഷ്ടിച്ച് യു.ഡി.എഫിൽ നിന്നും കൂടുതൽ സീറ്റ് സ്വന്തമാക്കുകയാണ് ജെ.ഡി.യുവിന്റെ ലക്ഷ്യമെന്നും മാത്യു.ടി തോമസ് പറഞ്ഞിരുന്നു. ജെ.ഡി.യുവിന് രാഷ്ട്രീയ ആത്മാർഥതതയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ ജെ.ഡി.യുവിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നാണ് പ്രേംനാഥിന്റെ നിലപാട്.
ഇന്നലത്തെ പ്രതികരണം പാർട്ടിയിലെ മാത്യു.ടി തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ മാത്രമാണെന്നും പ്രേംനാഥ് വീരേന്ദ്രകുമാറിനെ അറിയിച്ചിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി.യു ഇടതുപക്ഷത്തേക്ക് വന്നാൽ മുന്നണിയിൽ ഇപ്പോൾ ജെ.ഡി.എസിന് ലഭിക്കുന്ന സ്ഥാനം ഇല്ലാതാകുമെന്ന് ഭയന്നാണ് മാത്യു.ടി തോമസ് ലയന സാധ്യത തള്ളുന്നതെന്നാണ് മറുപക്ഷത്തിന്റെ വാദം. അതിനിടെ വീരേന്ദ്രകുമാർ പക്ഷം ഇടതിലെത്തിയാൽ യുഡിഎഫിലേക്ക് മാത്യു ടി തോമസ് കൂടുമാറുമെന്നും സൂചനയുണ്ട്. വീരേന്ദ്രകുമാറും നീല ലോഹിത ദാസൻ നാടാരും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ല. എന്നാൽ അങ്കമാലി എംഎൽഎയായ ജോസ് തെറ്റയിലും മനസ്സുകൊണ്ട് വീരേന്ദ്രകുമാറിന് ഒപ്പമാണ്.
വീരേന്ദ്ര കുമാറിന് ഏത് സമയത്തേക്കും ഇടതു പക്ഷത്തേക്ക് വരാമെന്ന് സിപിഐ(എം) നിലപാട് എടുത്തിട്ടുണ്ട്. വി എസ് അച്യൂതാനന്ദനും പൂർണ്ണ അനുകൂലമാണ്. ഇതോടെ മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റേയും നിലപാടുകൾ കൂടി ഇടതിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വീരനെ മുന്നണിയിൽ എടുക്കാൻ സിപിഐ(എം) തയ്യാറാണ്. എന്നാൽ മത്സരിക്കാൻ അനുവദിക്കേണ്ട സീറ്റുകളെ കുറിച്ചാണ് തർക്കം. വടകര പോലുള്ള സീറ്റുകളിൽ മാത്യു ടി തോമസിന്റെ പാർട്ടിയാണ് മത്സരിച്ച് ജയിച്ചത്. ഈ സീറ്റൊക്കെ വേണമെന്ന വീരേന്ദ്രകുമാർ അവകാശ വാദം ഉന്നയിക്കും. ഈ സാഹചര്യം ഒഴിവക്കാനാണ് സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനമെന്ന ആശയം കേരളത്തിൽ ഇടത് നേതാക്കൾ ഉയർത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍