കോൺഗ്രസ് പിന്തുണയിൽ പ്രസിഡന്റായപ്പോൾ പാർട്ടി നേതൃത്വം അയോഗ്യത കൽപ്പിക്കാനുള്ള നടപടി നീക്കി; രാജിവച്ചപ്പോൾ സിപിഐം പിന്തുണ കൊടുത്ത് വീണ്ടും പ്രസിഡന്റാക്കി; വെച്ചൂച്ചിറ പഞ്ചായത്തിൽ സിപിഐഎം-മാണിഗ്രൂപ്പ് ഭായി ഭായി; അവിചാരിത നീക്കങ്ങളിൽ പകച്ചു പോയി സിപിഐ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഐയല്ല, മാണിഗ്രൂപ്പാണ് തങ്ങൾക്ക് വലുതെന്ന് സിപിഐഎം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് റാന്നിക്ക് അടുത്ത വെച്ചൂച്ചിറ പഞ്ചായത്തിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി നാടകീയമായ കാര്യങ്ങളാണ് പഞ്ചായത്തിൽ സംഭവിക്കുന്നത്. സിപിഐഎം-മാണി ഗ്രൂപ്പ് ബാന്ധവത്തിനായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് സിപിഐക്കും. ഭരണത്തിലുണ്ടായിരുന്ന സിപിഐ പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് പിന്തുണയോടെ വലിച്ചു താഴെയിട്ടാണ് കേരളാ കോൺഗ്രസി(എം)ന്റെ അംഗം റോസമ്മ സ്കറിയ ഒമ്പതു മാസം മുൻപ് ഇവിടെ പ്രസിഡന്റായത്. ഈ നീക്കം പാർട്ടി നേതൃത്വത്തിന് സുഖിച്ചില്ല. അവർ അയോഗ്യത കൽപ്പിക്കുന്നതിനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കാര്യം കുഴയുമെന്ന് കണ്ട് പ്രസിഡന്റ് രാജിവച്ചു. വീണ്ടും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നപ്പോൾ റോസമ്മ തന്നെ പ്രസിഡന്റായി. പിന്തുണ നൽകിയത് എൽഡിഎഫിലെ സിപിഐഎമ്മും എൻസിപിയും.
സിപിഐയിലെ അംഗങ്ങൾ വിട്ടു നിന്നപ്പോൾ സിപിഎമ്മും എൻസിപിയും ചേർന്ന് വെച്ചൂച്ചിറ പഞ്ചായത്ത് ഭരണം കേരളാ കോൺഗ്രസി(എം)ന് നേടിക്കൊടുത്തു. യു.ഡി.എഫ് പിന്തുണയിൽ ഒമ്പതു മാസം പ്രസിഡന്റായി പഞ്ചായത്ത് ഭരിച്ചയാളെയാണ് ഇപ്പോൾ ഇടതുപക്ഷം അതേ കസേരയിൽ തന്നെ കയറ്റിയത്.
ഓലക്കുളം വാർഡിനെയാണ് റോസമ്മ പ്രതിനിധീകരിക്കുന്നത്. 15 അംഗപഞ്ചായത്തു ഭരണ സമിതിയിൽ കോൺഗ്രസ്- അഞ്ച്, സി.പി.എം-മൂന്ന്, സിപിഐ, എൻസിപി, കേരളാ കോൺഗ്രസ് (എം) എന്നീ പാർട്ടികൾക്ക് രണ്ടു വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. മാണി ഗ്രൂപ്പുകാരനായ സ്കറിയ ജോൺ രണ്ടാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം സ്കറിയ ജോണിന്റെ പിന്തുണ നേടി അദ്ദേഹത്തെ വൈസ്പ്രസിഡന്റാക്കി ഇടതുപക്ഷം ഭരണത്തിലെത്തി.
കൂത്താട്ടുകുളം വാർഡു മെമ്പർ സിപിഎമ്മിലെ രേണുകാ മുരളീധരനായിരുന്നു ആദ്യ പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി സിപിഐ നിരന്തരം അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് രേണുക രാജിവച്ചു. പിന്നാലെ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ച സ്കറിയാ ജോൺ പ്രസിഡന്റ് സ്ഥാനത്തേക്കു സിപിഐയെ പിന്തുണയ്ക്കാൻ തയാറായില്ല. ഇതോടെ ഭരണം ഇടതുപക്ഷത്തിനു നഷ്ടമായി. കഴിഞ്ഞ നവംബറിൽ കോൺഗ്രസിലെ അഞ്ചംഗങ്ങളുടേയും സ്വതന്ത്രന്റേയും പിന്തുണയിൽ മാണിഗ്രൂപ്പിലെ റോസമ്മ സ്കറിയ പ്രസിഡന്റായി.
കോൺഗ്രസിലെ ഷാജി തോമസാണ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മാണി ഗ്രൂപ്പിന്റെ പ്രാദേശിക നേതൃത്വത്തിന്റേയും ജില്ലാ ഘടകത്തിന്റേയും നിർദ്ദേശം മറി കടന്നായിരുന്നു കോൺഗ്രസ് പിന്തുണയിലുള്ള വിജയം. ഇതിനെ തുടർന്ന് റോസമ്മ സ്കറിയയെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് തെരഞ്ഞെടുപ്പു കമ്മിഷനിലും എത്തി. കേസ് പുരോഗമിക്കുന്നതിനിടയിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. മൂന്നാഴ്ച മുമ്പ് റോസമ്മ സ്കറിയ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. തെരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യ ആക്കുന്നത് അടക്കമുള്ള നടപടികളിൽ നിന്നും രക്ഷ നേടുന്നതിന്റെ ഭാഗമായാണ് രാജി ഉണ്ടായതെന്നു പറയുന്നു.
കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു രാജി. പിന്നീട് ഇരു മുന്നണികളും തിരക്കിട്ട ചർച്ചകൾ നടത്തിയെങ്കിലും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങൾ. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ വീണ്ടും അവകാശ വാദം ഉന്നയിച്ചെങ്കിലും സി.പി.എം പ്രാദേശിക നേതൃത്വം അത് അവഗണിച്ചു. ജില്ലാ, താലൂക്ക് ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചപ്പോഴും സി.പി.എം വെച്ചൂച്ചിറ ലോക്കൽ കമ്മറ്റി അത് അംഗീകരിച്ചില്ലെന്നാണ് സിപിഐ ആരോപണം. ഇതിനെ തുടർന്നാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് സിപിഐയുടെ അംഗങ്ങളായ ടിപി അനിൽകുമാറും ജൈനമ്മ തോമസും ബഹിഷ്കരിച്ചത്. എന്നാൽ സിപിഐയ്ക്ക് വിജയ സാധ്യത ഇല്ലാതിരുന്നതു കൊണ്ടും കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുമായിട്ടാണ് പാർട്ടി മേൽഘടകങ്ങളുടെ അനുമതിയോടെ മാണി ഗ്രൂപ്പുകാരിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നാണ് സിപിഐഎം വിശദീകരണം.
റോസമ്മ സ്കറിയായുടെ പേര് വത്സമ്മ നിർദ്ദേശിക്കുകയും സിപിഐഎമ്മിലെ മറിയാമ്മ പിന്തുണയ്ക്കുകയും ചെയ്തു. കോൺഗ്രസിലെ പൊന്നമ്മ ചാക്കോ ആയിരുന്നു എതിർ സ്ഥാനാർത്ഥി. ഇവരുടെ പേര് എസ് അമ്പിളി നിർദ്ദേശിക്കുകയും വൈസ്പ്രസിഡന്റ് ഷാജി തോമസ് പിന്തുണയ്ക്കുകയും ചെയ്തു. സിപിഐയുടെ രണ്ടംഗങ്ങൾ ബഹിഷ്കരിച്ചതോടെ പതിമൂന്ന് അംഗങ്ങൾ മാത്രമായി ചുരുങ്ങിയ സമിതിയിൽ അഞ്ചിനെതിരെ എട്ടു വോട്ടുകൾ നേടിയാണ് റോസമ്മ സ്കറിയ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായത്. അഞ്ച് കോൺഗ്രസ് അംഗങ്ങളുടേയും രണ്ട് സിപിഐഎം അംഗങ്ങളുടേയും സ്വതന്ത്രനായ സ്കറിയാ ജോണിന്റേയും പിന്തുണ ഇവർക്കു ലഭിച്ചു.
ഇനി വൈസ്പ്രസിഡന്റിനെ പുറത്താക്കുക എന്നതായിരിക്കും പുതിയ ഭരണ സമിതിയുടെ നീക്കം. കോൺഗ്രസിലെ ഷാജി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വരാനാണ് തീരുമാനം. തുടർന്നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഈ സമിതിയുടെ ആദ്യ പതിനൊന്നു മാസത്തെ വൈസ്പ്രസിഡന്റായിരുന്ന സ്കറിയാ ജോണിനെ വീണ്ടും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കാനാണ് ധാരണ എന്നറിയുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരണ സമിതിയിൽ അഞ്ചംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ടും ഭരണത്തിൽ എത്താൻ കഴിയാത്ത ഗതികേടിലാണ് കോൺഗ്രസ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍