കണ്ണൂർ വിട്ടാൽ ലോംഗ് മാർച്ചിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുമെന്ന പി ജയരാജന്റെ മുന്നറിയിപ്പ് ഫലിച്ചു; കീഴാറ്റൂർ വിഷയത്തിൽ ഉടനെ ലോംഗ് മാർച്ച് വേണ്ടെന്ന നിലപാട് സ്വീകരിച്ച് വയൽക്കിളികൾ; ആഗസ്റ്റിൽ തൃശൂരിൽ സമര സംഗമം നടത്തിയ ശേഷം ഭാവി പ്രക്ഷോഭം തീരുമാനിക്കും; പാർട്ടി ഗ്രാമത്തിലെ വയൽക്കിളികൾ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് കൂടെയുണ്ടെന്ന ഉറപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേയും നീക്കം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായുള്ള സന്ദർശനത്തിന് പിന്നാലെ ഉടനെ നടത്താൻ തീരുമാനിച്ച ലോംഗ് മാർച്ച് സമരത്തിൽ നിന്ന് കീഴാറ്റൂരിലെ വയൽക്കിളി സമരസംഘം പിന്മാറുന്നു. സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രക്ഷോഭമെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരാൻ തീരുമാനിച്ച ലോംഗ് മാർച്ച് ഉടൻ വേണ്ടെന്ന തീരുമാനത്തിലേക്കാണ് വയൽക്കിളികൾ എത്തിയിരിക്കുന്നത്.
ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടേയുമെല്ലാം പിന്തുണയോടെ ലോംഗ് മാർച്ച് നടത്തുമെന്നായിരുന്നു വയൽക്കിളികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉടൻ വേണ്ടെന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്. തുടർ സമരത്തിന്റെ ഭാഗമായി തൃശൂരിൽ ഓഗസ്റ്റ് 11ന് സമര സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വയൽക്കിളികൾ. ആ സംഗമത്തിൽവച്ചായിരിക്കും ലോംഗ് മാർച്ച് തീരുമാനിക്കുകയെന്നും അവർ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിലപാട് വയൽക്കിളികൾ കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം. കണ്ണൂർ പിന്നിട്ടാൽ പിന്നീട് സമരത്തിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുന്ന നിലവരുമെന്ന് ജയരാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും ജയരാജൻ നൽകിയതായാണ് സൂചന. ഇതോടെയാണ് ഉടനെതന്നെ ലോംഗ് മാർച്ച് എന്ന നിലയിൽ സമരം സംസ്ഥാന വ്യാപകമാക്കി മാറ്റേണ്ടെന്ന നിലപാട് വയൽക്കിളികൾ സ്വീകരിക്കുന്നത്. വയൽക്കിളികൾ ശത്രുക്കളല്ലെന്നും സിപിഎമ്മിനു വേണ്ടി പി ജയരാജൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
കീഴാറ്റൂർ എന്ന പാർട്ടി ഗ്രാമത്തിൽ ദേശീയപാതാ അലൈന്മെന്റ് വയലുകളിലൂടെ ആക്കി മാറ്റിയതിനെതിരെയാണ് വലിയ പ്രതിഷേധവുമായി പാർട്ടിയോട് തെറ്റി ഒരുവിഭാഗം കർഷകർ വയൽക്കിളികൾ എന്ന പേരിൽ സമരത്തിന് ഇറങ്ങുന്നത്. അടുത്തിടെ ഭൂമി ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ ജീവൻപോയാലും വയലുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ആത്മഹത്യാ ഭീഷണിയുമായി കർഷകർ വയലിൽ നിലയുറപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് മാറ്റുകയും സിപിഎമ്മുകാരുടെ നേതൃത്വത്തിൽ ഇവരുടെ സമരപ്പന്തൽ കത്തിക്കുകയും ചെയ്തതോടെയാണ് സമരത്തിന് മറ്റൊരു മാനം കൈവന്നത്.
സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിക്കുകയും പൊലീസ് ഇത് നോക്കിനിൽക്കുകയും ചെയ്തത് വലിയ ചർച്ചയായി. കേരളമൊട്ടുക്കും ദേശീയതലത്തിൽ തന്നെയും ഇത് ചർച്ചയാവുകയും വയൽക്കിളികൾക്ക് പിന്തുണയുമായി സംസ്ഥാനത്തൊട്ടുക്കും നിന്ന് രാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിന് പേർ കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടൊപ്പം ബിജെപിയും റെഡ്ഫ്ളാഗും ഉൾപ്പെടെയുള്ളവരും പിന്തുണയുമായി എത്തി. ഇത്തരത്തിൽ സമരം ശക്തമാകുന്ന നിലവന്നതോടെ സിപിഎമ്മും സർക്കാരും ഒന്നയഞ്ഞു. അലൈന്മെന്റ് മാറ്റുന്നകാര്യം പരിഗണിക്കാമെന്ന നിലയിലേക്ക് പുതിയ ചർച്ചകൾ തുടങ്ങി. എന്നാൽ ഇതിലൊന്നും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മാത്രമല്ല, അലൈന്മെന്റ് മാറ്റുന്നകാര്യം ആലോചിക്കുകയേ വേണ്ടെന്ന് കേന്ദ്രവും നിലപാട് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കൽ നിലപാടുമായി മുന്നോട്ടുപോകുമെന്നും ആഗസ്റ്റിനകം തന്നെ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് മന്ത്രി ജി സുധാകരനും കേന്ദ്രത്തിന് ഉറപ്പുനൽകിക്കഴിഞ്ഞു.
ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് വയൽക്കിളികളും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ചർച്ച കഴിഞ്ഞദിവസം നടന്നത്. സംസ്ഥാന സർക്കാരിനെതിരെ ലോംഗ് മാർച്ച് പോലൊരു സമരത്തിലേക്ക് കാര്യങ്ങൾ നീക്കരുതെന്നും ചില സ്ഥാപിത താൽപര്യക്കാരാണ് ഇതിന്റെ പേരിൽ വയൽക്കിളികളോടൊപ്പം അണിനിരക്കാൻ ഒരുങ്ങുന്നതെന്നും ജയരാജൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാത്രമല്ല, എലിവേറ്റഡ് റോഡ് നിർമ്മിച്ച് കീഴാറ്റൂർ മേഖലയിലെ പ്രശ്നം പരിഹരിക്കുന്ന കാര്യം ആലോചിക്കാമെന്നും സർക്കാരും ഉറപ്പു നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വയൽക്കിളികൾ ഇപ്പോൾ ഉടനെ ഒരു ലോംഗ് മാർച്ചിലേക്ക് കാര്യങ്ങൾ നീക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി ആഗസ്റ്റിന് ശേഷം മാത്രമാവും പ്രക്ഷോഭം ശക്തിപ്പെടുത്തണോ വേണ്ടയോ എന്ന് വയൽക്കിളികൾ തീരുമാനിക്കൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍