കഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്

എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണം ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കുന്നു. കിഫ്ബിയിലെ സിഎ.ജി കരട് റിപ്പോർട്ട് കേന്ദ്രത്തിന്നെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി നേതാക്കൾ ഒരുങ്ങുന്നത്. വരുന്നതിരഞ്ഞെടുപ്പുകളിൽ ബിജെപിയെയും കോൺഗ്രസിനെയും അടിച്ചിരുത്താനുള്ള ആയുധമാക്കി സിഎജി റിപ്പോർട്ട് മാറ്റാനാണ് നീക്കം. കിഫ്ബി വായ്പകൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ വാദം കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആരോപണം ഇതിന്റെ ഭാഗമായി ഇടതുമുന്നണി നേതാക്കൾ ഏറ്റെടുക്കും.
സംസ്ഥാനസർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾക്ക് റിസർവ് ബാങ്ക് അനുവാദത്തോടെ വായ്പകൾ എടുക്കാനുള്ള അധികാരം നിലനിൽക്കെ ഈ അധികാരം ഇല്ലാതാക്കൽ കേരളത്തെ തകർക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന ആക്ഷേപമാണ് ഇടതുമുന്നണി നേതാക്കൾ ഉയർത്തുക. കിഫ്ബിയിലെ സിഎജി കരടു റിപ്പോർട്ടിനെതിരെ ശക്തമായ ആഞ്ഞടിക്കലുമായി രംഗത്ത് വന്നിരിക്കുന്നത് ലോക് താന്ത്രിക് ജനതാദളാണ്. കിഫ്ബി പദ്ധതികൾ ഭരണഘടനാവിരുദ്ധമാണെന്ന സിഎജി പരാമർശം ശരിയല്ലെന്ന് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു.
റിസർവ് ബാങ്ക് കരുതൽ ധനം എടുത്ത് കേന്ദ്ര സർക്കാർ ദൈനം ദിന ചെലവ് നിർവഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ച് മുന്നോട്ടു പോകുന്നു. ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സിഎജിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അപാകത മൂലം സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 24 സംസ്ഥാനങ്ങളും വൻ കടക്കെണിയിലാണ്. പ്രധാന ചുമതലകൾ സംസ്ഥാനങ്ങൾക്കാണ്. വിദ്യാഭ്യാസം ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങി എല്ലാം സംസ്ഥാനങ്ങളുടെ ചുമതലയാണ്.
സംസ്ഥാനങ്ങൾക്ക് യാതൊരുവിധ മൂലധന നിക്ഷേപം നടത്താനുമുള്ള വഴിയില്ല. നിത്യ ചെലവ്ക്ക് പോലും നിവൃത്തിയില്ല. എല്ലാ മാസവും ശമ്പളം കൊടുക്കുന്നതിനു പോലും നിവൃത്തിയില്ല. റിസർവ് ബാങ്കിൽ നിന്നും കടമെടുത്താണ് ചെലവ് നടത്തുന്നത്. ആ നിലയിൽ കേരളത്തിന്റെ വളർച്ച നിലച്ച സാഹചര്യമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഇടതു മുന്നണി സർക്കാർ പുതിയ കാര്യം ആലോചിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മൂലധനം കണ്ടെത്തുക.
ആ മൂലധനം കണ്ടെത്താൻ രണ്ടു മാർഗമാണ് സ്വീകരിച്ചത്. ഒന്ന് മോട്ടോർ വാഹന ടാക്സ്. ഇതാണ് പ്രധാന വരുമാനം. അതിന്റെ ഒരു നിശ്ചിതഭാഗം അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി മാറ്റി വയ്ക്കുക. രണ്ടു പെട്രോളിൽ നിന്നുള്ള സെസ്. അതിന്റെ ഒരു ഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി നൽകുക. ഇത് രണ്ടും കൂടി മാറ്റിവയ്ക്കുമ്പോൾ പ്രതിവർഷം 1300 കോടി സർക്കാരിനു ലഭിക്കും. പക്ഷെ ഇതുകൊണ്ടും ഒന്നും ആകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കടം എടുക്കണം. അത് ഒരു ന്യായമായ പലിശ ഓഫർ ചെയ്തിട്ട് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കടം എടുക്കുക. കടം എടുത്തിട്ട് അതിൽ നിന്നുൽ റിട്ടേൺസ് എടുത്തിട്ടു കടം തിരികെ അടയ്ക്കുക. ഇതാണ് കിഫ്ബി വരുമാന ശ്രോതസ്. ഇതോടെ കിഫ്ബി ആകർഷകമായ പദ്ധതിയായി മാറും.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ , റോഡ്, കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് കേരളത്തിൽ വൻ തോതിൽ മൂലധനം സ്വരൂപിക്കാൻ തുടങ്ങി. അത് കിഫ്ബി വഴി വന്ന ഫണ്ട് കൊണ്ടാണ്. 2019-ൽ മാത്രം 50000 കോടി രൂപ വിവിധ പദ്ധതികൾക്കായി നിക്ഷേപിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ സാധാരണയുള്ള റവന്യൂ ചെലവിന്റെ പുറമേ മൂലധന നിക്ഷേപത്തിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. ഇങ്ങനെയുള്ള ധനം വേറൊരു കാര്യത്തിനും ചെലവാക്കുന്നില്ല. അതിനു വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും ചേർന്ന് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
മന്ത്രിമാരും ഉൾപ്പെട്ട ഒരു ബോർഡ് ഇതിനു വേണ്ടി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ തന്നെ മൂലധന നിക്ഷേപത്തിനുള്ള വഴി കണ്ടെത്തുകയാണ്. ആ നിലയിൽ പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും വൻ പ്രോജക്ടുകൾ റോഡുകളും പാലങ്ങളും വന്നിട്ടുണ്ട്. ഇതെല്ലാം കിഫ്ബി ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാൽ ഇങ്ങനെ കടം എടുക്കുന്നത് ശരിയല്ലെന്നുള്ള ആരോപണമാണ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ നല്കിയാ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കടം എടുക്കുന്നത്.
സംസ്ഥാന സർക്കാർ കടം എടുത്താൽ അത് തിരികെ നൽകും. ന്യായമായ പലിശയും നൽകും. ഇങ്ങനെയുള്ള ഗ്യാരണ്ടി ഉള്ളതുകൊണ്ടാണ് കടം കൊടുക്കാൻ തയ്യാറാകുന്നത്. ആ നിലയിൽ കിഫ്ബിയുടെ പ്രയോജനം ഈ രണ്ടു മൂന്നു വർഷങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ മുന്നേറ്റം വന്നിട്ടുണ്ട്. പാലങ്ങൾ , മെഡിക്കൽ കോളേജ്, ഹൈവേകൾ, എന്നെല്ലാം ഇങ്ങനെ കിഫ്ബി വഴി വന്നതാണ്. ഇത് കേരള സർക്കാരിന്റെ പ്രത്യേക രീതിയാണ്. അപ്പോൾ ഇതിനെ വിമർശിക്കേണ്ട കാര്യമില്ല. ജിഎസ്ടി വന്നതോടെ സംസ്ഥാന വരുമാനം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച രീതിയിൽ വരുമാനം വന്നിട്ടുമില്ല.
നേരത്തെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതി ഈടാക്കാമായിരുന്നു. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് നികുതിയുടെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ജിഎസ്ടി വന്നതോടെ ഇതിൽ മാറ്റം വന്നു. ജിഎസ്ടി വരുമാനം മുഴുവൻ കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ച് നൽകുകയാണ്. ഇപ്പോൾ മൂലധന നിക്ഷേപങ്ങൾക്കുള്ള മറ്റു മാർഗങ്ങൾ കണ്ടെത്തുകയല്ലാതെ നിവൃത്തിയില്ല. അതിനൊക്കെ വേണ്ടിയാണ് മോട്ടോർ വാഹന നികുതിയിലെ വരുമാനവും പെട്രോൾ സെസും മാറ്റിവെച്ച് വികസന പദ്ധതികൾക്കായി മാറ്റിവെച്ച് കിഫ്ബി തുടങ്ങിയത്. . സംസ്ഥാന സർക്കാരുകൾ വായപ് എടുക്കുമ്പോഴും മൂലധന നിക്ഷേപങ്ങൾക്ക് വേണ്ടി സ്വന്തം മാർഗങ്ങൾ ആശ്രയിക്കുമ്പോഴും അത് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കേന്ദ്രം പുനരവലോകനം ചെയ്യേണ്ടതുണ്ട്. സംസ്ഥാനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും വിധം പുതിയ ധനകാര്യ കമ്മിഷൻ രൂപീകരിക്കണം-വർഗീസ് ജോർജ് പറയുന്നു.
കിഫ്ബി ഓഡിറ്റിൽ സി ആൻഡ് എ.ജി. തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരേ ധനമന്ത്രി തോമസ് ഐസക് ഇന്നലെയാണ് രംഗത്ത് വന്നത്. കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോർട്ടിലെ പരാമർശം അട്ടിമറിയാണ് ധനമന്ത്രി ആക്ഷേപിച്ചത്. ഭരണഘടനാ ഏജൻസികളെ ബിജെപി.യും കേന്ദ്രസർക്കാരും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കുന്നതിനു തെളിവാണിതെന്നാണ് തോമസ് ഐസക് പറഞ്ഞത്. സി.എ.ജി.യെ കേരളത്തിന്റെ വികസനപദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നു. ലൈഫ്മിഷൻ പദ്ധതി, കെ-ഫോൺ പദ്ധതി, ടോറസ് ഐ.ടി. പാർക്ക് പദ്ധതി, ഇ-മൊബിലിറ്റി പദ്ധതി തുടങ്ങിയവ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നു. കിഫ്ബിയെ തകർക്കാനുള്ള നീക്കം ഇതുമായി ചേർത്ത് വയ്ക്കണം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- ബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ വികാരി തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്